Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കിതയ്ക്കുന്ന സമ്പദ് വ്യവസ്ഥയും കുതിക്കുന്ന തൊഴിലില്ലായ്മയും
Tuesday, March 26, 2019 11:00 PM IST
പ്രഫ. റോണി കെ. ബേബി
ആശങ്ക പരത്തുന്നതും ഞെട്ടിക്കുന്നതുമായ രണ്ടു വിവരങ്ങളുമായാണ് കഴിഞ്ഞ യാഴ്ച രാജ്യത്തെ മാധ്യമങ്ങൾ പുറത്തിറങ്ങിയത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട നിരാശാജനകമായ വിവരങ്ങളായിരുന്നു ഈ രണ്ടു വാർത്തകളിലും. ഒന്നാമത്തെ വാർത്ത കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഇന്ത്യയിലെ അഞ്ചു കോടിയോളം ആളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു എന്നു സ്ഥിരീകരിക്കുന്ന വിവരം പുറത്തുവന്നതാണ്. ഈ വിവരം അടങ്ങിയ സർവേ റിപ്പോർട്ട് കേന്ദ്രസർക്കാരിന്റെ സ്വാധീനം മൂലം കുറെ നാളുകളായി പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു.
ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ (എൻഎസ്എസ്ഒ) ആനുകാലിക തൊഴിൽ സേനാ സർവേ (പീരിയോഡിക് ലേബർ ഫോഴ്സ് സർവേ) റിപ്പോർട്ട് ആണ് കേന്ദ്രസർക്കാർ ഇത്രയും നാൾ രഹസ്യമാക്കി വച്ചിരുന്നത്. റിപ്പോർട്ട് പുറത്തുവിടാതിരുന്നതിനെതിരേ എൻഎസ്എസ്ഒ യിൽ വലിയ അസംതൃപ്തി പുകഞ്ഞിരുന്നു. റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുന്നതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ ആക്റ്റിംഗ് ചെയർമാൻ പി.സി. മോഹനനും അംഗം ജെ.വി. മീനാക്ഷിയും രാജിവച്ചത് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. കേന്ദ്രസർക്കാർ വിപ്ലവകരമായ നടപടി എന്നു വിശേഷിപ്പിച്ച നോട്ട് പിൻവലിക്കൽ പ്രഖ്യാപനത്തിനു ശേഷമാണ് ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ ദേശീയ അടിസ്ഥാനത്തിൽ ആനുകാലിക തൊഴിൽ സേനാ സർവേ നടത്തിയത്. കറൻസി പിൻവലിക്കൽ തീരുമാനത്തിന്റെയും ജിഎസ്ടിയുടെയും പ്രത്യാഘാതം ഇന്ത്യയിലെ തൊഴിൽമേഖലയിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതായിരുന്നു അവരുടെ പഠനം.
ഇതിനുമുമ്പ് ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ ഇത്തരമൊരു പഠനം നടത്തിയത് 2011- 12 ലാണ്. 1993- 94 മുതൽ ഇതുവരെ അഞ്ചു തവണ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ ദേശീയ അടിസ്ഥാനത്തിൽ സർവേ നടത്തിയിട്ടുണ്ട്. 2011- 12 ലെ സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ 30.9 കോടി ആളുകൾക്ക് തൊഴിൽ ഉണ്ടായിരുന്നു. പുതിയ റിപ്പോർട്ട് പ്രകാരം അത് 26.6 കോടി ആയി കുറഞ്ഞു. ആകെ 4.3 കോടിയുടെ കുറവ്.
ഇക്കാലയളവിൽ ഉണ്ടായ ജനസംഖ്യാ വർധനകൂടി കണക്കാക്കിയാൽ ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്മ വളരെ രൂക്ഷമാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലായതും തൊഴിലില്ലായ്മയുടെ രൂക്ഷത കൂട്ടിയിട്ടുണ്ട്.
നഗരങ്ങളിൽ നാൽപ്പതു ലക്ഷം ആളുകൾക്ക് കഴിഞ്ഞ ഒരു വർഷംകൊണ്ട് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. 11.1 കോടിയിൽനിന്നു 10.7 കോടിയിലേക്ക് നഗര തൊഴിലുകൾ കുറഞ്ഞു. ഗ്രാമ- നഗര മേഖലകൾ മൊത്തം ചേർത്താൽ ആകെ 4.7 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. സർവേ റിപ്പോർട്ട് പ്രകാരം ഗ്രാമങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ 68 ശതമാനം സ്ത്രീകൾ ആണെങ്കിൽ നഗരങ്ങളിൽ 96 ശതമാനം പുരുഷന്മാരാണ്.
2011-12നെ അപേക്ഷിച്ച് തൊഴിലില്ലായ്മ ഇപ്പോൾ മൂന്നു മടങ്ങായി എന്ന ഞെട്ടിക്കുന്ന വിവരവും സർവേ റിപ്പോർട്ടിലുണ്ട്. 2011-12ൽ 2.2 ശതമാനം ആയിരുന്ന തൊഴിലില്ലായ്മ 2017-18ൽ 6.1 ശതമാനമായി ഉയർന്നു. ഇത് ഒരു വികസ്വര രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപായസൂചന തന്നെയാണ്.
പാളിയ നോട്ട് നിരോധനം
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് രണ്ടാമതായി മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്ത നോട്ട് പിൻവലിക്കലിനുശേഷം ഇന്ത്യയിൽ ഉപയോഗത്തിലുള്ള കറൻസിയുടെ പ്രചാരണത്തിൽ വൻ വർധന ഉണ്ടായി എന്നതാണ്. കറൻസി പിൻവലിക്കാൻ കേന്ദ്രസർക്കാർ മൂന്നു കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചത്. ഒന്ന്, രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുക. രണ്ട്, തീവ്രവാദി ആക്രമണങ്ങൾ അവസാനിപ്പിക്കുക. മൂന്ന്, ഇന്ത്യയെ ഒരു കറൻസി രഹിത സമ്പദ്വ്യവസ്ഥ ആക്കുക. ആദ്യത്തെ രണ്ടു ലക്ഷ്യങ്ങളും പാളി എന്നു വ്യക്തമായപ്പോഴും സർക്കാർ അവകാശപ്പെട്ടതു കറൻസിരഹിത സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം ഉടൻ നേടുമെന്ന അവകാശവാദത്തിലാണ്.
പക്ഷേ ഈ അവകാശവാദവും പൊളിയുന്നതായാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കറൻസി പിൻവലിക്കുന്ന തീരുമാനം വന്ന 2016 നവംബർ എട്ടിനു 17.97 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള കറൻസി നോട്ടുകൾ ആണ് ഇന്ത്യയിൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്. ഇക്കൊല്ലം മാർച്ച് പതിനഞ്ചു വരെയുള്ള കണക്കു പ്രകാരം ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യം 21.41 ലക്ഷം കോടി രൂപയിൽ എത്തിയിരിക്കുന്നു. കറൻസിരഹിത സമ്പദ് വ്യവസ്ഥയിലേക്ക് മുന്നേറുന്നതിനു പകരം കറൻസികൾ 19.14 ശതമാനം വർധിച്ച് മൂന്നു ലക്ഷം കോടിയുടെ വർധന ഉണ്ടായിരിക്കുന്നു.
ഇതോടെ നോട്ട് പിൻവലിക്കൽ ആകെ പാളിപ്പോയി എന്നു പകൽപോലെ വ്യക്തമാവുകയാണ് . 2018 ലെ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പിൻവലിച്ച 15.417 ലക്ഷം കോടി രൂപയുടെ നോട്ടുകളിൽ 15.31 ലക്ഷം കോടി രൂപയും തിരിച്ചെത്തി (99.3 ശതമാനം). തിരിച്ചെത്താൻ ബാക്കിയുള്ളത് 10,720 കോടി രൂപയാണ് (0.7 ശതമാനം). ഇതിൽ ഭൂരിപക്ഷവും നഷ്ടപ്പെട്ടുപോയതോ അയൽരാജ്യങ്ങളിലുള്ളതോ കോടതികളിൽ തൊണ്ടിമുതലായി ഉള്ളതോ ആണ്.
വളർച്ച താഴേക്ക്
ഇന്ത്യയുടെ സാമ്പത്തികരംഗം ഗുരുതരമായ പ്രതിസന്ധികളെ നേരിടുകയാണ് എന്ന റിപ്പോർട്ടുകളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അഞ്ചു വർഷം മുമ്പു ലോകത്തെ പ്രമുഖ സാമ്പത്തികശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കുമൊക്കെ വെല്ലുവിളി ഉയർത്തിക്കൊണ്ടു വളർന്നുവന്ന ഇന്ത്യയുടെ സാമ്പത്തികരംഗം ഇന്നു കടന്നുപോകുന്ന അവസ്ഥ സാമ്പത്തിക നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നതാണ്. നൊബേൽ സമ്മാന ജേതാവും, ലോക സാമ്പത്തിക ശാസ്ത്രത്തിന് ഇന്ത്യയുടെ സംഭാവനയുമായ ഡോ. അമർത്യ സെൻ ഈ അപകടങ്ങൾ വളരെ മുമ്പേ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മുന്നറിയിപ്പുകൾ ബധിരകർണങ്ങളിലാണു പതിച്ചത്.
സെന്നും അദ്ദേഹത്തിന്റെ സുഹൃത്തും ലോകപ്രശസ്ത സാമ്പത്തിക ചിന്തകനുമായ ജീൻ ഡ്രീസെയും ചേർന്നെഴുതിയ ആൻ അൺസെർട്ടൈൻ ഗ്ലോറി: "ഇന്ത്യ ആൻഡ് ഇറ്റ്സ് കോൺട്രഡിക്ഷൻ' എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് അവതരിപ്പിച്ചു സംസാരിക്കുമ്പോഴായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരേ അമർത്യ സെൻ രൂക്ഷമായ വിമർശനങ്ങൾ അഴിച്ചുവിട്ടത്. മോദി സർക്കാർ അധികാരത്തിലെത്തിയ 2014 മുതൽ ഇന്ത്യ സാമ്പത്തിക നയങ്ങളിൽ തെറ്റായ ദിശയിലേക്ക് എടുത്തുചാട്ടമാണു നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വിദഗ്ധരെ അത്ഭുതപ്പെടുത്തി അതിവേഗം വളർന്ന ഒരു സാമ്പത്തികവ്യവസ്ഥ വളരെ ദയനീയമായി പിന്നോട്ടടിക്കുന്ന കാഴ്ചയാണു കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ സാമ്പത്തിക അസമത്വവും ജാതിവിവേചനങ്ങളും വർധിച്ചുവരികയാണെന്നും സെൻ അഭിപ്രായപ്പെട്ടു. ഇതു പരിഹരിക്കാൻ യാതൊരു ശ്രമവും മോദി സർക്കാർ നടത്തുന്നില്ല എന്നും “കക്കൂസും ഓടകളും വെറുംകൈകൾ കൊണ്ടു വൃത്തിയാക്കുന്ന മനുഷ്യരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നില്ല” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമർത്യ സെന്നിന്റെ അഭിപ്രായങ്ങൾ ശരിവയ്ക്കുന്ന നിരീക്ഷണങ്ങളാണ് ആഗോള ധനകാര്യ ഏജൻസികളും ഇപ്പോൾ ഇന്ത്യയെക്കുറിച്ചു പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിൽ കൂടുതലായി നേരിട്ടുകൊണ്ടിരുന്ന സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ആഗോള സമ്പദ് വ്യവസ്ഥ അതിവേഗം കരകയറുന്നുണ്ട് എങ്കിലും മാന്ദ്യത്തിന്റെ സമയത്തും നല്ല പ്രകടനം കാഴ്ചവച്ച ഇന്ത്യൻ സമ്പദ്വ്യവസ്ഥ പിന്നോട്ടടിക്കുന്നതായി ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. 2017-18 സാമ്പത്തികവർഷം ആഗോള സമ്പദ് വ്യവസ്ഥ 3.6 ശതമാനം വളർച്ച കൈവരിക്കുമെന്നു വിലയിരുത്തുന്ന ഐഎംഎഫ് ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച 6.7 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു. മുൻവർഷം കണക്കാക്കിയിരുന്നതിനേക്കാൾ 0.5 ശതമാനം കുറവാണിത്. നോട്ട് അസാധുവാക്കലും ചരക്കുസേവന നികുതി (ജിഎസ്ടി) യുടെ വരവും ഇന്ത്യയുടെ വളർച്ചയെ പിന്നോട്ടടിച്ചതായും ഐഎംഎഫ് പറയുന്നു. 2018-19 ൽ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ വളർച്ചാനിരക്കിലും 0.3 ശതമാനം പോയിന്റ് കുറവ് വരുത്തി. ഇന്ത്യയിൽ 7.4 ശതമാനം വളർച്ചയാണ് ഈ സാമ്പത്തികവർഷം ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തികഅന്തരം കൂടുന്നു
ഇന്ത്യയിൽ സംഭവിക്കുന്ന കിതപ്പ് പ്രത്യേകം ചർച്ച ചെയ്യപ്പെടുന്നത് ഇവിടെയാണ്. അമേരിക്കയ്ക്കും ഇന്ത്യക്കും വെല്ലുവിളി ഉയർത്തിക്കൊണ്ട് ലോക സാമ്പത്തിക മേൽക്കോയ്മയ്ക്കു ശ്രമിക്കുന്ന ചൈനയുടെ ഇപ്പോഴത്തെ മുന്നേറ്റവും ആഫ്രിക്കൻ രാജ്യങ്ങളെപ്പോലും കൂടെനിർത്തി ഒരു ശാക്തികചേരി രൂപീകരിക്കാനുള്ള അവരുടെ ശ്രമങ്ങളും സാമ്പത്തികരംഗത്ത് എന്നപോലെ രാഷ്ട്രീയ രംഗത്തും അനുരണനങ്ങളുണ്ടാക്കും.
വളരെ ഭയാനകമായ രീതിയിലാണ് ഇന്ത്യയിൽ ജനങ്ങൾക്കിടയിലെ സാമ്പത്തിക അന്തരം വർധിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നയങ്ങളുടെ ഗുണഭോക്താക്കൾ ഇന്ത്യയിലെ സമ്പന്നവർഗം മാത്രമാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭയപ്പെടുത്തുന്ന കണക്കുകളാണ് കാപ്പിറ്റല്‍ എന്ന പുസ്തകത്തിലൂടെ ഫ്രഞ്ച് സാമ്പത്തിക ഗവേഷകരായ ലൂക്കാസ് ചാനലും തോമസ് പിക്കെറ്റിയും മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയിലെ സാമ്പത്തിക അസമത്വം ചരിത്രപരമായ ഏറ്റവും വലിയ ഉന്നതിയില്‍ എത്തിരിക്കുന്നു എന്ന് ഇരുവരും പറയുന്നു. ഇന്ന് ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം ആളുകൾ നേടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സമ്പത്താണെന്നാണ് "കാപ്പിറ്റൽ' പറയുന്നത് .
ഇന്ത്യയിലെ അതിസമ്പന്ന വർഗത്തിന്റെ മുകൾത്തട്ടിൽ വരുന്ന ഒരു ശതമാനം ആളുകൾ 1930കളില്‍ മൊത്തം ദേശീയ വരുമാനത്തിന്റെ 21 ശതമാനമാണ് കൈയടക്കിവച്ചിരുന്നതെങ്കിൽ സ്വാതന്ത്ര്യാനന്തരം, പ്രത്യേകിച്ച് ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിൽ, സ്വീകരിച്ച സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള സാമ്പത്തിക നയങ്ങൾ മൂലം 1980 കള്‍ ആയപ്പോഴേക്കും അത് ആറു ശതമാനമായി ഇടിഞ്ഞിരുന്നു. വീണ്ടും അതിപ്പോൾ ഉയർന്ന് 22 ശതമാനമായി വര്‍ധിച്ചിരിക്കുന്നു എന്നാണ് "കാപ്പിറ്റൽ' ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട രണ്ടു സാമ്പത്തിക ഉപദേശകരുടെ സ്ഥാനചലനങ്ങൾ വലിയ വാർത്തയായിരുന്നു. ആദ്യം രാജിവച്ചത് നീതി ആയോഗിന്റെ വൈസ് ചെയർമാനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും ആയിരുന്ന അരവിന്ദ് പനഗാരിയ ആണ്. രണ്ടാമത്തെയാൾ കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളോടുള്ള എതിർപ്പാണ് ഈ രാജികളുടെ യഥാർഥ കാരണം എന്നാണ് റിപ്പോർട്ടുകൾ.
ഉന്നത സാമ്പത്തിക ഉപദേശകരുടെ രാജിക്ക് ആധാരമായ കാര്യങ്ങളാണു പൂഴ്ത്തിവച്ചിരുന്ന റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നത്. ജനാധിപത്യവും വിവരാവകാശ നിയമവും നിലനിൽക്കുന്ന ഇന്ത്യയിൽ വിവരങ്ങളെ മറച്ചുവയ്ക്കുന്നതിനും മൂടിവയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു എന്നതു ഖേദകരമാണ്. ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് ഇന്ത്യയുടെ സാമ്പത്തികരംഗം കടന്നുപോകുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Latest News
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top