Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കളിക്കളം തെളിയുന്നു
Saturday, March 23, 2019 11:36 PM IST
അനന്തപുരി /ദ്വിജൻ
ഏതു തെരഞ്ഞെടുപ്പിന്റെയും ഫലത്തെ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുള്ളവരാണ് ഓരോ പാർട്ടിയും രംഗത്തിറക്കുന്ന സ്ഥാനാർഥികൾ. കേരളത്തിലെ മൂന്നു ചേരികളും ജയസാധ്യതയിൽ മാത്രം കണ്ണുനട്ട് അസാധാരണമായ പാടവത്തോടെ അക്കാര്യം നിർവഹിച്ചു. എതിർചേരിയിൽ നിന്നു കുറെ വോട്ടെങ്കിലും പിടിക്കാനാവുമെന്ന് അവർ കരുതുന്ന മുഖങ്ങളാണു മത്സരിക്കുന്നത്.
സ്ഥാനാർഥികളെ ആദ്യം നിർണയിക്കുന്നതിലും കടുത്ത പാർട്ടിക്കൂറ് മാത്രം പരിഗണിക്കാതെ ജനകീയ മുഖമുള്ളവരെ സ്ഥാനാർഥികളാക്കുന്നതിലും ഇടതുമുന്നണി ആദ്യറൗണ്ടിൽ നല്ല പ്രകടനം കാഴ്ച വച്ചു. ട്രോളുകാർക്ക് സ്ഥാനർഥികളെ പരിഹസിക്കാൻ ഇടയുണ്ടാക്കിയെങ്കിലും അവർക്ക് അവതരിപ്പിക്കാവുന്നതിൽ ഏറ്റവും വിജയസാധ്യതയുള്ളവരെ തന്നെയാണു തന്ത്രജ്ഞതയോടെ അവർ രംഗത്തിറക്കിയത്. അതിലൂടെ അവർ കളിക്കളത്തിൽ മുന്നിലെത്തുകയും ചെയ്തു. കൊലയാളി ആക്ഷേപം പോലുള്ള ട്രോളുകൾ പോലും നേരിടാൻ അവർ വലിയ ജാഗ്രതയും പുലർത്തുന്നു. അതായാത് ഓരോ ചുവടിലും ഇടതുനേതാക്കൾ കനത്ത ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നതും കരുനീക്കങ്ങൾ വിലയിരുത്തുന്നതും എന്നു വ്യക്തം.
അതിനിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പ് എന്നു പറയുന്പോഴും പതിവു തർക്കവും വഴക്കും ഗ്രൂപ്പു പിണക്കവും എല്ലാം മറനീക്കി പുറത്തുവന്നതുകൊണ്ട് തുടക്കത്തിൽ പിന്നിലായ ജനാധിപത്യമുന്നണി പക്ഷേ സ്ഥാനാർഥികളെ നിരത്തിയപ്പോൾ ഇടതുമുന്നണിയിലേതിനേക്കാൾ കേമന്മാരുടെ നിരയായി. ജനാധിപത്യമുന്നണിക്ക് അവതരിപ്പിക്കാവുന്ന ഏറ്റവും വിജയസാധ്യതയുള്ളവരുടെ നിരയാണ് ഇപ്പോൾ പടക്കളത്തിലുള്ളത്. അതുകൊണ്ടുതന്നെ ജനാധിപത്യചേരി പടയോട്ടത്തിൽ കുതിച്ചു മുന്നിലെത്തുന്നു.
ഒരു സീറ്റ് പോലും ജയിക്കാനാവുമെന്നു കരുതാനാവാത്തപ്പോഴും ബിജെപിയിൽ സീറ്റ് വിഭജനം വലിയ കീറാമുട്ടിയായി. ഏതു ജനാധിപത്യപാർട്ടിയിലെയും പോലെ അവിടെയും എല്ലാവർക്കും മത്സരിക്കണമെന്നു മോഹം. പാർട്ടിക്കുവേണ്ടി ഇന്നലെ വരെ ചോര നീരാക്കിയവരെക്കാൾ വീണുകിട്ടിയവരെയും വഴിക്കുകണ്ടവരെയും എല്ലാം ചേർത്ത് അവരും വ്യാഴാഴ്ച രാത്രിയോടെ സ്ഥാനാർഥികളുടെ ലിസ്റ്റ് പ്രസിദ്ധികരിച്ചു. എങ്കിലും കൃത്യമായ ലക്ഷ്യബോധം അവരുടെ ലിസ്റ്റിലും പ്രകടമാണ്. കേരളത്തില മിക്കവാറും ബിജെപിക്കാർക്കു മത്സരിക്കണം എന്നുണ്ടായിരുന്ന പത്തനംതിട്ടയിലെ സ്ഥാനാർഥി ആരെന്ന് അവർക്ക് അപ്പോഴും പ്രഖ്യാപിക്കാനായില്ല. അവിടെയും വഴക്കുകളും തർക്കങ്ങളും ബാക്കി
ഭാഗ്യാന്വേഷികൾ
കോണ്‍ഗ്രസ് അനുഭാവി എന്ന ഭാവത്തിൽ വൈസ് ചാൻസലർ പദവിയും പിഎസ് സി ചെയർമാൻ പദവിയും വരെ വാങ്ങിച്ചെടുത്ത ബുദ്ധിജീവി കെ.എസ്. രാധാകൃഷ്ണൻ ഇരുട്ടി വെളുത്തപ്പോൾ ബിജെപിയിലെത്തി ആലപ്പുഴയിൽ സീറ്റ് നേടിയത് അദ്ദേഹത്തെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ നിലപാടുകളെ ആദരിക്കുകയും ചെയ്ത ഏറെപ്പേറെ അന്പരപ്പിച്ചു. സംഘിയാകുന്നതിന് അദ്ദേഹം പറയുന്ന ന്യായം എന്തായാലും ഇന്നലെ വരെ അദ്ദേഹം പുലർത്തിയിരുന്നതു കാപട്യത്തിന്റെ മുഖമായിരുന്നു എന്നു സംശയിച്ചുപോവുകയാണ്.
കോണ്‍ഗ്രസിന്റെ പല ആനുകൂല്യങ്ങളും പറ്റിയിട്ടുള്ള, പാർട്ടിയുടെ വക്തവായിരുന്ന ടോം വടക്കൻ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെപ്പോലും അന്പരപ്പിച്ച് ഒറ്റച്ചാട്ടത്തിനു ബിജെപിയിൽ എത്തിയെങ്കിലും കേരളത്തിൽ ഒരു സീറ്റ് തരപ്പെടുത്താനായില്ല എന്നതു വല്ലാത്ത ചതിയായി. ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്ത് എത്താനുമായില്ല.
അതുപോലെ ചില ക്രൈസ്തവ വേദികളിലെ പ്രമുഖരായ ചില സ്ഥിരം ഉപദേശികളും വളരെ കൃത്യമായ ലക്ഷ്യങ്ങളോടെ ബിജെപിക്കുവേണ്ടി പ്രസംഗിച്ചു നടക്കുന്നുണ്ട്. ഇവർക്കെല്ലാം വേദി ഒരുക്കുന്നവർ സൂക്ഷിക്കുന്നത് നല്ലതാണ്. ബിജെപി ഉറക്കത്തിൽ പോലും വിശ്വസിക്കാത്തവരുടെ വേദികളിൽ ഇവർ ഇനിയും പോകുന്നത് ആരോടുള്ള വഞ്ചനയാണ് എന്ന് അവർ തന്നെ തീരുമാനിക്കട്ടെ.
ഏതായാലും ജനങ്ങളുടെ ഇടയിൽ സംസാരവിഷയമാകുംവിധം പലരെയും തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ ബിജെപിക്കായി. അവർ വരുന്നതുകൊണ്ട് എത്ര വോട്ട് കിട്ടും എന്നതല്ല ,അവരുണ്ടാക്കുന്ന ചർച്ചയാവും ബിജെപിയുടെയും ലക്ഷ്യം. അടുത്ത തവണ ബിജെപി അധികാരത്തിൽ വരാത്തപക്ഷം ഇവരിൽ പലരും പഴയ കുപ്പായവുമായി വരും എന്നതും സംഭവ്യം.
ഇടതുമുന്നണിയിലോ സിപിഎമ്മിലോ ബിജപിയിലോ സ്ഥാനാർഥിനിർണയം സംബന്ധിച്ചുള്ള ഒരു തർക്കവും മറനീക്കി പുറത്തു വന്നില്ല എന്നതു സത്യം. ഫേസ്ബുക്കിലൂടെ ഒക്കെ ചില പ്രചാരണങ്ങൾ നടന്നു എന്നത്ു മാത്രമാണു വസ്തുത.അവിടെ എല്ലാം അത്ര സന്തോഷകരമൊന്നുമല്ല കാര്യങ്ങൾ എന്നു പകൽപോലെ സത്യമാണ്. ഇടതുമുന്നണിയിൽ രണ്ടു പാർട്ടികൾക്കു മാത്രമാണു സ്ഥാനാർഥികൾ. ബാക്കിയുള്ളവരെല്ലാം കൂലിപ്രസംഗകർ. നാളെ അവർക്കു കിട്ടാനുള്ളതിനെ ഓർത്താണ് ജീവിക്കുന്നത്.
എന്നാൽ, ജനാധിപത്യമുന്നണിയിൽ അങ്ങനെയായിരുന്നില്ല. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാർഥി സംബന്ധിച്ച് വേണ്ടത്ര വിവാദം ഉണ്ടായി. അതു പാടില്ലായിരുന്നു എന്ന് ഉപദേശിച്ച കോണ്‍ഗ്രസിലും ഉണ്ടായി വിവാദങ്ങൾ.
തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ തന്ത്രജ്ഞനാണെന്ന് എല്ലാവരും കരുതുന്നു.അദ്ദേഹത്തിന്റെ നിലപാടുകളിലും ആത്മാർഥതയേക്കാൾ തന്ത്രജ്ഞത കാണുന്നവർ നിരവധിയുണ്ട്. ഒരുകാലത്തു ഗ്രീൻ വിപ്ലവം ഒക്കെ പറഞ്ഞിരുന്ന ആളാണ്. എന്നാൽ, അടുത്തകാലത്തു മമ്മൂട്ടിയെ വച്ച് പരിപാടി നടത്തി ഫേസ്ബുക്കിൽ ഇട്ട് വോട്ടു പിടിക്കാൻ നോക്കിയ കളി വല്ലാതെ പാളി. സിപിഎമ്മിന്റെ കൈരളി ചാനലിന്റെ മേധാവിയാണു മമ്മൂട്ടി. പ്രതാപനേക്കാൾ കളി അറിയുന്നയാൾ എന്നാണു കരുതേണ്ടത്. ഇത്തരം വിപ്ലവകരമായ അടുപ്പങ്ങൾക്കു ചില കോണ്‍ഗ്രസുകാർ കാണിക്കുന്ന ആവേശം നല്ല കോണ്‍ഗ്രസുകാർക്കു മനംമടുപ്പ് ഉണ്ടാക്കും.
പീഡനകഥകൾ
ജനാധിപത്യമുന്നണിയെ പ്രതിരോധത്തിലാക്കാൻ തെരഞ്ഞെടുപ്പിന്റെ തലേന്നു പഴയ ചില പീഡനകഥകളുമായി പോലീസ് എത്തി. പോലീസിനെ ഉപയോഗിച്ചു സിപിഎം നടത്തിയ കളി മറുകുറ്റിയാണു പാഞ്ഞത്. അതിൽ പരാമർശിക്കപ്പെടുന്ന ഒരാളെ മത്സര രംഗത്തുതന്നെ ഇറക്കിക്കൊണ്ട് കോണ്‍ഗ്രസ് ആ കളിയെ അതേ നാണയത്തിൽ നേരിട്ടു. അപ്പോഴാണു സിപിഎം ഓഫീസിലെ പീഡനകഥ പുറത്തുവരുന്നത്. അത്തരം കഥകൾ നിരവധിയായി. കാവ്യനീതി എന്നൊക്കെ പറയാവുന്ന തിരിച്ചടികൾ.
പോലീസിനു കേസ് എടുക്കേണ്ടിവന്നു. അന്വേഷണം നടക്കും. ജയരാജനെയും ശശീന്ദ്രനെയും ഒക്കെ പോലെ ഇതിലെ പ്രതികളും രക്ഷപ്പെട്ടേക്കാം. എങ്കിലും ഒരു സിപിഎം ഓഫീസ് കൂടി അപമാനംകൊണ്ടു തലകുനിക്കേണ്ടിവരുന്നു.
പ്രചാരണ വിഷയങ്ങൾ മറനീക്കി വരുന്നതേയുള്ളു. എങ്കിലും കോണ്‍ഗ്രസ്- ലീഗ്- ബിജെപി ബന്ധത്തിന്റെ കഥയുമായി കോടിയേരി തന്നെ എത്തി. കുമ്മനത്തിനു തിരുവനന്തപുരം കിട്ടാൻ വേണ്ടി മറ്റ് അഞ്ചിടത്തു ബിജെപി കോണ്‍ഗ്രസിനെ സഹായിക്കുന്നു എന്നാണു കോടിയേരിയുടെ സങ്കടം. എന്തു ചെയ്താലും ജയിക്കില്ലാത്ത ബിജെപിക്കു കേരളത്തിൽ ചെയ്യുന്ന വോട്ട് സിപിഎമ്മിനെ സഹായിക്കും എന്നറിയുന്ന ബുദ്ധിയുള്ള വോട്ടർ കോണ്‍ഗ്രസിനു വോട്ടു ചെയ്യും. അതു തടയാൻ കോടിയേരി ഇറക്കുന്ന അടവാണ് ഈ ബാന്ധവ പ്രഖ്യാപനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തു ജനാധിപത്യമുന്നണി മൂന്നാംസ്ഥാനത്തായതാണ് കോണ്‍ഗ്രസ്- ബിജെപി ബന്ധത്തിന് ഉദാഹരണമായി കോടിയേരിയും പിണറായിയും പറയുന്നത്. അതാണ് സത്യമെങ്കിൽ അവരുടെ അളവുകൊണ്ട് അവരെ തന്നെ അളന്നാൽ തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ കഴിഞ്ഞ തവണ ഇടതുമുന്നണി മൂന്നാമത് എത്തിയതിന്റെ കാരണം ഇടതുകാർ ബിജെപിക്കു വോട്ടു മറിച്ചതാണെന്നു പറയേണ്ടിവരും. ഒ. രാജഗോപാലിനെ ജയിപ്പിക്കാൻ ഇടതുമുന്നണിയും നോക്കിയിട്ടും ശശി തരൂർ ജയിച്ചു. ഇക്കുറി തിരുവനന്തപുരത്തു കുമ്മനത്തെ ജയിപ്പിക്കാൻ അതേ അടവ് ഇടതുമുന്നണി നോക്കുന്നതിന്റെ ഭാഗമായി ഈ പ്രചാരണത്തെ കണക്കാക്കാം.
കഴിഞ്ഞതവണ ഇടതു മുന്നണി മൂന്നാം സ്ഥാനത്തെത്തിയതിന്റെ കാരണക്കാരനായ സി. ദിവാകരനാണ് ഇക്കുറി സ്ഥാനാർഥി. അദ്ദേഹം കൂടുതൽ പിടിക്കുന്ന ഓരോ വോട്ടും സഹായിക്കുക കുമ്മനത്തെ ആയിരിക്കും എന്നതു സത്യം. ബിജെപി തലസ്ഥാനത്ത് ജയിക്കരുതെന്ന് കരുതുന്ന സഖാക്കൾ തരൂരിനെ സഹായിച്ചാൽ അത്ഭുതപ്പെടേണ്ട. മൂന്നാംസ്ഥാനത്തു നിൽക്കുന്ന പാർട്ടിയെ ഒന്നാമതെത്തിച്ചു ജയിപ്പിക്കുന്നതാണോ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആളിനെ ജയിപ്പിക്കുന്നതാണോ കൂടുതൽ എളുപ്പം? കഴിഞ്ഞ തവണ തരൂരിനു വലിയ പിന്തുണ നല്കിയ തീരദേശത്തേക്ക് സഭ വഴി കടന്നു ചെല്ലാൻ ബിജെപി നടത്തുന്ന നീക്കം സഭയ്ക്കു മനസിലായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Latest News
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top