ഭീതിപ്പെടുത്തുന്ന സൂചനകൾ
Sunday, March 31, 2019 2:20 AM IST
അനന്തപുരി/ദ്വിജൻ

മാർച്ച് 27 ന് രാവിലെ നരേന്ദ്ര മോദിയുടെ ഒരു ട്വീറ്റ് സോഷ്യൽ മീഡിയയിൽ പരന്നു. പ്രധാനമന്ത്രി സുപ്രധാനമായ ഒരു സന്ദേശവുമായി രാവിലെ 11.45 നും 12 നും ഇടയിൽ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുന്നു എന്നായിരുന്നു അറിയിപ്പ്. എന്തിനായിരിക്കും മോദിയുടെ പുറപ്പാട് എന്നു ഭാരതം ആകെ ഭയന്നു.

2016 നവംബർ എട്ടിലെ പ്രസംഗമാണു പലരും ഓർമിച്ചത്. അന്നു സഹോദരീ സഹോദരന്മാരെ എന്ന് വിളിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം 1000 രൂപ, 500 രൂപ നോട്ടുകൾ റദ്ദാക്കി. നാടു വല്ലാത്ത പ്രതിസന്ധിയിലുമായി. മൂന്നു വർഷം കഴിഞ്ഞിട്ടും പൂർണമായും കരകയറാനാവാത്ത പ്രതിസന്ധിയായിരുന്നു അത്. വീണ്ടും നോട്ട് റദ്ദാക്കൽ വരുന്നു എന്നായിരുന്നു പലരുടെയും ഭീതി. മോദിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ അനുസരിച്ച് ഓരോരുത്തരും വരാൻ പോകുന്ന പ്രഖ്യാപനത്ത ഭാവനയിൽ കണ്ടു.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ നാട്ടിൽ നടക്കുന്ന എല്ലാക്കാര്യങ്ങളുടെയും പരോക്ഷമായ ഉത്തരവാദിത്വം പേറുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ പോലും ഇരുട്ടിലായിരുന്നു. എന്താവും മോദി പറയാൻ പോകുന്നത്? മോദി പറഞ്ഞതു നാട് നേരിടുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചൊന്നും ആയിരുന്നില്ല. ഇന്ത്യയിലെ ശാസ്ത്രജ്ഞർ കൈവരിച്ച ഒരു നേട്ടത്തെക്കുറിച്ചായിരുന്നു. ശക്തി മിഷൻ എന്നു നാമകരണം ചെയ്തിരിക്കുന്ന പരിപാടിയുടെ വിജയം. 2010 മുതൽ നടക്കുന്ന തയാറെടുപ്പിന്‍റെ വിജയമാണ് ഒരു മണിക്കൂർ രാജ്യത്തെ മുൾമുനയിൽ നിർത്താൻ മോദി ഉപയോഗിച്ചത്.

കോടതിയും സിഎജിയും

തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന ഒരു രാജ്യത്ത്, തെരഞ്ഞെടുപ്പു കമ്മീഷനെപ്പോലും മുൾമുനയിൽ നിർത്തുന്ന ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് അപായകരമായ സൂചന തന്നെയാണ്. തെരഞ്ഞെടുപ്പു കമ്മീഷനെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള ഒരു പ്രഖ്യാപനം ശരിക്കും ആ സ്ഥാപനത്തെ നിന്ദിക്കലാണ്. ജനാധിപത്യ സംവിധാനം നിലനിൽക്കണമെങ്കിൽ അതിനായി ക്രമീകരിക്കപ്പെട്ടിട്ടുള്ള സംവിധാനങ്ങളെല്ലാം ഭീതിയോ പ്രീതിയോ കൂടാതെ സത്യസന്ധമായി പ്രവർത്തിക്കണം. കോടതികൾ, തെരഞ്ഞെടുപ്പു കമ്മീഷൻ തുടങ്ങിയ ഭരണഘടനാസ്ഥാപനങ്ങൾ സധൈര്യം പ്രവർത്തിക്കുന്നില്ലെങ്കിൽ ദുരന്തമാവും ഫലം.

മോദിസർക്കാർ അധികാരത്തിൽ വന്നശേഷം ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളുടെ അപചയത്തിന്‍റെ സൂചനകൾ വ്യാപകമായി. സുപ്രീംകോടതിയുടെ പ്രവർത്തനത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചു രാജ്യത്തോടു പരസ്യമായി പറയാൻ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസും ഉണ്ടായിരുന്നു. തങ്ങൾ ഇതു ചെയ്തില്ലെങ്കിൽ ചരിത്രത്തിനു മുന്നിൽ കുറ്റക്കാരായി ചിത്രീകരിക്കപ്പെടുമെന്ന ഭീതി കൂടി വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ പത്രസമ്മേളനം.

സിഎജിയും കൊടുത്തു അത്തരം ഒരു സְർട്ടിഫിക്കറ്റ്. എന്നാֲൽ, ആ റിപ്പോְർട്ട് വിശ്വസിക്കാൻ നിഷ്പക്ഷരായവְർക്കു സാധിക്കുന്നിֳല്ല. റഫാֲൽ കരാർ കാലത്തെ ധനസെക്രട്ടറിയാണ് ഇപ്പോഴത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറֲൽ രാജീവ് മഹർְഷി എന്നു കോണ്‍ഗ്രസ് നേതാവും മുതിְർന്ന അഭിഭാഷകനുമായ കപിֲൽ സിബֲൽ ചൂണ്ടിക്കാണിച്ചത് ഓְർക്കുക. മോദി സְർക്കാְർ ഓരോ നിയമനവും വളരെ സൂക്ഷിച്ചു നടത്തുന്നു. സുപ്രീംകോടതിയിലേക്കു ജസ്റ്റീസ് കെ.എം. ജോസഫിന്‍റെ നിയമനം നടക്കാതിരിക്കാൻ സְർക്കാർ നടത്തിയ കളികִൾ ആരാണു മറക്കുക?
തെരഞ്ഞെടുപ്പു കമ്മീഷനെയും അടിമത്തത്തിലാക്കാനുള്ള ശ്രമത്തിന്‍റെ സൂചനകൾ കണ്ടുതുടങ്ങിയിട്ടു കാലങ്ങളായി. 2018 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പു തീയതികൾ തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിക്കുന്നതിനു മുന്പ് ബിജെപിയുടെ ഐടി വിഭാഗം തലവൻ മാളവ്യ ട്വിറ്റ് ചെയ്തു. സ്വാഭാവികമായ ഊഹം എന്നു സർക്കാർ കൊടുത്ത വിശദീകരണം തെരഞ്ഞെടുപ്പു കമ്മീഷൻ വെള്ളം തൊടാതെ വിഴുങ്ങി. കമ്മീഷൻ ബിജെപിക്കുവേണ്ടി പ്രവർത്തിക്കുന്നു എന്നു ഡൽഹി മുഖ്യമന്ത്രി കേജരിവാൾ ആക്ഷേപിച്ചെങ്കിലും ആരും അത് ഏറ്റുപിടിച്ചില്ല. ആ തീയതി സംബന്ധിച്ചു കമ്മീഷന്‍റെ പ്രവർത്തനത്തിൽ ഇരട്ടത്താപ്പുണ്ടായി. മാളവ്യയുടെ ട്വീറ്റ് കണ്ട് കോണ്‍ഗ്രസിന്‍റെ കർണാടകത്തിലെ ഐടി വിഭാഗം തലവൻ ശ്രിവത്സയും തീയതി ട്വീറ്റ് ചെയ്തു. അതിനെതിരെ കമ്മീഷൻ നടപടിയും സ്വീകരിച്ചു.

കുറെക്കൂടി കടത്തിയുള്ള ഒരു പ്രവൃത്തിയാണ് പ്രധാനമന്ത്രി ഇപ്പോൾ നടത്തിയത്. ഏകാധിപത്യത്തിലേക്കുള്ള യാത്രയിൽ, സേച്ഛാധിപത്യ രീതികളിൽ എല്ലാവരും മാപ്പുസാക്ഷികളാവുകയാണോ?

റിസർവ് ബാങ്കും മാധ്യമങ്ങളും

റിസർവ് ബാങ്കിൽ സംഭവിച്ചതെല്ലാം ജനം കണ്ടു. രഘുറാം രാജനെപ്പോലെയുള്ള ഒരു സാന്പത്തിക വിദഗ്ധനെ മാറ്റി ബിജെപി കൊണ്ടുവന്ന ഉർജിത് പട്ടേലിനു പോലും അവർ പറഞ്ഞതെല്ലാം ചെയ്തുകൊടുക്കാനാവാതെ വന്നു. നോട്ടു റദ്ദാക്കൽ പോലുള്ള മണ്ടത്തരങ്ങൾ ആരും അറിയാതെ സർക്കാർ നടപ്പാക്കി. ജനങ്ങളെ വലച്ചു. എല്ലാത്തിനും മാപ്പുസാക്ഷിയായി നിന്ന അദ്ദേഹത്തിനും കണ്‍ട്രോൾ വിട്ടുപോയി. അവസാനം ഇറങ്ങിപ്പോകേണ്ടി വന്നു. പകരം വന്ന ആൾ സർക്കാർ പറയുന്നിടത്ത് എല്ലാം ഒപ്പിടുന്നു എന്നാണ് ആക്ഷേപം.

ജനാധിപത്യത്തിന്‍റെ കാവൽനായ്ക്കളാവേണ്ട മിക്കവാറും മാധ്യമങ്ങളെ ചൗക്കീദാറും സംഘവും ചേർന്നു വിലയ്ക്കെടുത്തതായി മുതിർന്ന മാധ്യമപ്രവർത്തകർ തന്നെ വിലപിക്കുന്നു. റഫാൽ ഇടപാടിനെക്കുറിച്ചു പറയുന്പോൾ ഹിന്ദുവിന്‍റെ എഡിറ്റർ സുപ്രസിദ്ധനായ എൻ.റാം പറഞ്ഞു: പണ്ടു ബോഫോഴ്സ് വിവാദം ശക്തമായിരുന്ന കാലത്ത് എത്ര മാധ്യമങ്ങളാണ് പടക്കളത്തിൽ ഉണ്ടായിരുന്നത്. ഇന്നോ? ഹിന്ദുവും കാരവനും മാത്രം. കച്ചവടലക്ഷ്യങ്ങളാണ് എല്ലാവരെയും നയിക്കുന്നത്.


സർക്കാർ സംവിധാനങ്ങൾ

കേന്ദ്ര സർക്കാരിന്‍റെ ഇൻകം ടാക്സ് വിഭാഗം നടത്തുന്ന കളികളും കാണേണ്ടവതന്നെ. തെരഞ്ഞെടുപ്പു പ്രക്രിയയുടെ നടുവിൽ കർണാടകത്തിലെ മന്ത്രി സി.എ. പുട്ടരാജുവിന്‍റെ വീട്ടിൽ അടക്കം പ്രതിപക്ഷ നേതാക്കളുടെ ഇരുപതോളം കേന്ദ്രങ്ങളിൽ നടത്തിയ ഐടി റെയ്ഡ് ആർക്കാണ് ന്യായീകരിക്കാനാവുക? അവരുടെ വീടുകളിൽ അനധികൃത പണം ഉണ്ടാവാം. മുഖ്യമന്ത്രി ആകാൻ 1800 കോടി രൂപ കർണാടകത്തിലെ ബിജെപി നേതാവ് യെദിയൂരപ്പ മുതിർന്ന ബിജെപി നേതാക്കൾക്കു നൽകി എന്ന വാർത്ത പുറത്തുവന്നപ്പോൾ അതു ശരിയല്ലെന്നു തിരക്കിട്ട് പത്രസമ്മേളനം നടത്താനും ഇൻകം ടാക്സ് അധികൃതർ കാണിച്ച കൂറ് ചെന്പു തെളിയിക്കുന്നതായിരുന്നു.

ആന്ധ്രയിൽ ജഗൻ മോഹൻ മുഖ്യമന്ത്രിസ്ഥാനം കിട്ടാൻ കോണ്‍ഗ്രസിന് 1500 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു എന്ന പുതിയ കഥ വന്നിട്ടുണ്ട്. കാഷ്മീർ മുഖ്യമന്ത്രി ആയിരുന്ന ഫറൂക്ക് അബ്ദുള്ളയാണ് ആരോപണം ഉന്നയിച്ചത്.

കർണാടകത്തിൽ ലോക്കൽ പോലീസിനെ അറിയിക്കാതെ സിആർപിഎഫിന്‍റെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നത്. കർണാടക പോലീസ് ഇടപെട്ടാലോ? ഫെഡറൽ സംവിധാനത്തെ തന്നെ അപകടത്തിലാക്കുകയാണ് ബിജെപി. ബംഗാളിൽ കോൽക്കത്ത കമ്മീഷണറെ അറസ്റ്റ് ചെയ്യാൻ വന്ന കേന്ദ്ര സേനയ്ക്കു രക്ഷപ്പെടാനാവാതെ വന്ന സ്ഥിതിയുണ്ടായി. കാറ്റു വിതച്ചു കൊടുങ്കാറ്റ് കൊയ്യുകയാണു മോദിയുടെ സർക്കാർ.

തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷ നേതാക്കളുടെ എല്ലാം കേസുകൾ പൊടി തട്ടി എടുക്കുകയാണ് കേന്ദ്ര ഏജൻസികൾ. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മായവതി, മുലായാം സിംഗ്, അഖിലേഷ് യാദവ് തുടങ്ങിയവർക്കെല്ലാം എതിരെ കേസ് കുത്തിപ്പൊക്കുന്നുണ്ട്. ഇതിനിടെയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായിക്കെതിരായ ലാവ്ലിൻ കേസിൽ ഒന്നും ചെയ്യാതെ ബിജെപി വൈകിക്കുന്നത്. എന്തോ അതിനു പിന്നിലില്ലേ എന്നു സംശയിച്ചുപോകില്ലേ?

പിണറായിയുടെ പോലീസ് തെരഞ്ഞെടുപ്പു വന്നപ്പോൾ കോണ്‍ഗ്രസുകാർക്കെതിരായ കേസുകൾ പൊടിതട്ടി എടുത്തത് വെറുതെ അല്ലല്ലോ. പാർട്ടി ഓഫീസിലെ ബലാൽസംഗക്കഥയൊക്കെ സൗകര്യപൂർവം മറക്കുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥിയെ ശബരിമല സമരത്തിന്‍റെ പേരിൽ റിമാൻഡിൽ വച്ചിരിക്കുകയാണ്. ഇത്തിരി സഹതാപം ഉണ്ടാക്കാനാണു പരിപാടി. പത്തു വോട്ടു കൂടിയാൽ അതു കോണ്‍ഗ്രസിന്‍റെ ചോർച്ചയാകുമല്ലോ എന്നാണു ചിന്ത.

നിലപാടുകൾ

ലോക്സഭാ തെരഞ്ഞെടുപ്പിനു പ്രകടനപത്രികകൾ വരുന്നതേയുള്ളു. എങ്കിലും പ്രകടനപത്രികയിലെ ഉള്ളടക്കമാകുന്ന നിലപാടുകൾ പുറത്തുവന്നു തുടങ്ങി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്തുള്ള ഒരു സമീപനം രാഹുൽ ഗാന്ധിക്കു മാത്രമാണുള്ളത്. അദ്ദേഹം ഇന്ത്യയിലെ പാവപ്പെട്ടവന്‍റെ പ്രതിമാസ വരുമാനം 12,000 രൂപയാക്കുമെന്ന് ഉറപ്പുതരുന്നു. സംഘടിത സെക്ടറിന് ഏതു സർക്കാർ വന്നാലും നല്ല കോളാണ്. അവർക്കുവേണ്ടി ഭരണക്കാർ പലതും ചെയ്യും. എന്നാൽ, രാഹുൽ ലക്ഷ്യം വയ്ക്കുന്ന ന്യായ് പദ്ധതി വിപ്ലവകരമായ ഒന്നാണ് എന്നു സത്യം.

പദ്ധതിയുടെ പ്രഭ കണ്ടപ്പോൾ കണ്ണഞ്ചിയവർ ജനങ്ങളെ മയക്കാനാണു രാഹുലിന്‍റെ തന്ത്രം എന്നു പരിഹസിക്കുന്നു. അപ്പോഴാണ് രഘുറാം രാജനെപ്പോലുള്ള സാന്പത്തിക വിദഗ്ധർ നടത്തുന്ന പദ്ധതിയാണ് അതെന്നു വ്യക്തമാക്കുന്നത്. മൻമോഹൻ സിംഗിന്‍റെ കാലത്ത് നടപ്പാക്കിയ തൊഴിലുറപ്പു പദ്ധതി പോലെ വിപ്ലവകരമായ ഒന്ന്. ഇതുകൂടി വന്നാൽ വീട്ടുജോലിക്ക് ഒന്നും ആളെ കിട്ടാതാവും എന്നാണ് ഒരു ബിജെപി നേതാവ് പരിഹസിച്ചത്. ആർക്കുവേണ്ടിയാണ് അവർ എന്ന് വ്യക്തമാവുകയല്ലേ? പുതിയ തൊഴിൽ അന്വേഷകരോടും രാഹുൽ പറയുന്നത് നടപ്പാക്കാവുന്ന വാഗ്ദാനങ്ങളാണ്, അധികാരത്തിലെത്തിയാൽ ഓരോ വോട്ടറുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം തരും എന്നു പറഞ്ഞതടക്കം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഒരു വാഗ്ദാനവും പാലിക്കാതെയാണ് ബിജെപി വീണ്ടും ജനവിധിക്കായി എത്തുന്നത്. പെട്രോൾ വിലയെ സംബന്ധിച്ച് പറഞ്ഞിരുന്ന വാഗ്ദാനങ്ങളും ആരും ഓർക്കുന്നില്ല. കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതികളെക്കുറിച്ച് പറഞ്ഞവർ റഫാൽ പോലുള്ള ഭീകരമായ അഴിമതിയിൽ മുങ്ങിക്കിടക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.