Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇടതുതന്ത്രങ്ങൾ പാളുന്നുവോ?
Sunday, April 7, 2019 1:03 AM IST
ഓരോ ഇഞ്ചും സൂക്ഷ്മതയോടെ പൊരുതേണ്ട ലോക്സഭാ പോരാട്ടത്തിൽ ഒന്നാം റൗണ്ടിൽ മുന്നിലെത്തിയ ഇടതുമുന്നണി പ്രചാരണത്തിന്റെ രണ്ടാം റൗണ്ടിൽ തുടക്കത്തിൽ തന്നെ സെൽഫ് ഗോളുകൾ വാങ്ങി പകച്ചുനിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിലും മുദ്രാവാക്യങ്ങളിലും കാണിച്ച മികവ് ഇക്കുറി ഇതുവരെ പ്രകടമായിട്ടില്ല. തന്ത്രങ്ങൾ വല്ലാതെ പാളുന്നുമുണ്ട്.
ചാലക്കുടിയിൽ നിർബന്ധിച്ച് ഇറക്കിയ ഇന്നസെന്റാണ് ആദ്യ ഗോളടിച്ചത്. നായന്മാരുടെ വോട്ടിനുവേണ്ടി ചങ്ങനാശേരിക്കു പോകാനൊന്നും താനില്ലെന്ന് അദ്ദേഹം അങ്ങ് കാച്ചി. അതും നായന്മാരെ കിട്ടുന്നിടത്തെല്ലാം വാക്കുകളിലൂടെ വേദനിപ്പിക്കുന്ന വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിൽ. സുകുമാരൻ നായർ കേട്ടഭാവം പോലും നടിച്ചില്ല. അതോടെ ഇന്നസെന്റിന് എന്തു വിലകൊടുക്കുന്നു എന്നു വ്യക്തമാക്കിയെങ്കിലും നായന്മാരുടെ മനസിൽ ഇടതുമുന്നണിയോടുള്ള സ്നേഹം വർധിച്ചിരിക്കണം!
സ്ത്രീവിഷയം
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുകാരെ ജയിപ്പിച്ചെടുത്ത ഒരു സ്ത്രീ കഥാപാത്രത്തിന്റെ കഥകളെ ഇക്കുറിയും തങ്ങൾക്കു വേണ്ടി ഉപയോഗിക്കാൻ കരുക്കൾ നീക്കി. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന ഉടൻ ഏതാനും കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സാധാരണ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആദർശത്തിന്റെ കുപ്പായമൊക്കെ ഇട്ടു രംഗത്തു വരേണ്ടതായിരുന്നു. ഏതായാലും അതുണ്ടായില്ല. അതിനു മുന്‍പ് അവരിൽ ഒരാളെ സ്ഥാനാർഥിയാക്കിക്കൊണ്ട് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്നതു പോലായി ഇടതുമുന്നണിക്ക്. പഴയ കഥയുമായി വന്ന അവർക്കു തലയിൽ മുണ്ടിടേണ്ട രണ്ടു മോശം സംഭവങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നു. അതും രണ്ടു യുവസ്ഥാനാർഥികൾ മത്സരിക്കുന്ന പാലക്കാട് ജില്ലയിൽ. ഒന്നു പാർട്ടി ഓഫീസിലെ പീഡനമാണ്. അതു പാർട്ടി പറഞ്ഞിട്ടല്ല നടത്തിയതെന്നു പാർട്ടിക്കാർ പറയാതെ തന്നെ ജനം കരുതാനാണിട. എങ്കിലും ഇങ്ങനെയൊക്കെയാണു കാര്യങ്ങൾ എന്നറിഞ്ഞാൽ മൂക്കത്തു വിരൽവയ്ക്കും.
അങ്ങനെ ഉണ്ടായ കുഞ്ഞിനോട് അമ്മ കാണിച്ച ക്രൂരത വല്ലാത്തതായി. അത് കത്തിപ്പടർന്ന് ഇല്ലാതായപോലായെങ്കിലും പോലീസ് കേസെല്ലാം ഉണ്ട്. പെണ്‍കുട്ടി പറയുന്നതായി വന്ന വാർത്തയോ പാർട്ടി നിലപാടോ ശരി ഏതായാലും പാലക്കാട് മണ്ഡലത്തിൽ തലയിൽ മുണ്ടിട്ടു നടക്കേണ്ട നിലയിലായി സഖാക്കൾ.
രമ്യ ഹരിദാസ്
അടുത്തത് തൊട്ടടുത്ത ആലത്തൂരിലായി. പ്രസംഗം കൊഴുപ്പിക്കാൻ വേണ്ടിയായിരിക്കാം എങ്കിലും ഇടതുമുന്നണിയുടെ കണ്‍വീനർ എ. വിജയരാഘവൻ നടത്തിയ പ്രസംഗം വല്ലാത്തതായി. കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് എന്ന യുവ സ്ഥാനാർഥിയുടെ കാര്യത്തിൽ വിജയരാഘവൻ പ്രകടിപ്പിച്ച അശ്ലീലം കലർന്ന പ്രതികരണം പോലീസ് പരാതിയായിരിക്കുകയാണ്. സ്ത്രീകളുടെ അപ്പസ്തോലരായി വനിതാ മതിലു കെട്ടി നവോത്ഥാനവും കളിച്ചു ഞെളിയുന്ന പാർട്ടിക്ക് എന്തു പറയണം എന്നറിയാതായി. മുഖ്യമന്ത്രി വാ തുറന്നു കേട്ടില്ല. രമ്യയെ തന്റെ പരാമർശം വേദനിപ്പിച്ചെങ്കിൽ സങ്കടം ഉണ്ടെന്നു വിജയരാഘവൻ പറഞ്ഞു.
സ്വന്തം ഭർത്താവിനെ 51 വെട്ടുകളോടെ കൊന്നതിനു കൂട്ടുനിന്നു എന്ന് അല്ലെങ്കിൽ അതിനുള്ള ഗൂഢാലോചനയ്ക്കു കൂട്ടുനിന്നു എന്ന് ഒഞ്ചിയത്തെ രമ വിശ്വസിക്കുന്ന ജയരാജനെ അവർ കൊലയാളി എന്നു വിളിച്ചതിനു കേസെടുത്ത പോലീസ് രമ്യയുടെ പരാതിയിൽ എന്തു ചെയ്യും എന്നറിയാൻ കേരളം കൗതുകത്തോടെ കാത്തിരിക്കുന്നു. പോലീസ് ഇനി എന്തു ചെയ്താലും രണ്ടുമൂന്നു ദിവസം വിജയരാഘവൻ കാരണം രമ്യയായിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. എതിർസ്ഥാനാർഥിയുടെ മറുപടിയില്ലാത്ത ജാള്യമായ മുഖങ്ങളും അവർ ജനങ്ങളെ കാണിച്ചു. അതിലൂടെ കിട്ടിയ മൈലേജ് തന്നെ ഏറെയാവും.
സംസ്ഥാനത്തെ വനിതാ കമ്മീഷനും മിണ്ടാട്ടമില്ല. കേരളത്തിലെ പ്രസ്താവന തൊഴിലാളികളായ സാംസ്കാരിക നായകരും നിശബ്ദരാണ്. കോണ്‍ഗ്രസിന് അത്തരം ആൾക്കാരൊക്കെ കുറവാണ്. കാരണം കോണ്‍ഗ്രസുകാരുടെ കൂടെനിന്നിട്ടു കാര്യമില്ലെന്ന് എല്ലാവർക്കുമറിയാം. അവർ അധികാരത്തിൽ വന്നാൽ വല്ല അക്കാദമി ഒക്കെ ഒന്നുകിൽ കാലുതിരുമ്മി ചെല്ലുന്നവർക്ക് അല്ലെങ്കിൽ ഇടതു പക്ഷക്കാർക്ക് ആണു കൊടുക്കുക- കോണ്‍ഗ്രസ് നേതാവായ എം.എം. ജേക്കബിന്റെ സ്മരണയ്ക്കായുള്ള അവാർഡ് ചെറിയാൻ ഫിലിപ്പിനു കൊടുത്തതുപോലെ. അദ്ദേഹം ആ തുക പിണറായിക്കും കൊടുത്തു. അതാണ് വലതു രീതി. ഇനിയെങ്കിലും കൂടെ നിൽക്കുന്നവരെ മനസിലാക്കണം.
രമയ്ക്കെതിരെ എടുത്ത കേസിനെക്കാൾ ഭീകരമായ വകുപ്പുകളാവും വിജയരാഘവനെതിരെ കേസെടുത്താൽ ഉണ്ടാവുക. ഭരണഘടന കൊടുക്കുന്ന സംരക്ഷണമെല്ലാം രമ്യക്കു കിട്ടും. സർക്കാർ പോലീസ് ഐജിയെ അന്വേഷണത്തിനു നിയോഗിച്ചിരിക്കുകയാണ്. ഇത്തരം കേസുകളിൽ അതാണ് ചെയ്യേണ്ടത്. ഇനി പോലീസ് വിജിലൻസുകാരെപ്പോലെ പെരുമാറിയാൽ സംഭവം കോടതിയിലെത്തും. അവിടെ നിന്നു ജലീലിന്റെ കാര്യത്തിലെന്ന പോലെ വിധി വന്നു കൂടെന്നില്ല. എന്നാലും വച്ചുതാമസിപ്പിക്കാം. മന്ത്രി കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് നേതാവ് ഫിറോസ് ഹൈക്കോടതിയിൽ കൊടുത്ത കേസ് നീറുന്ന ബോംബാണ്. പൊട്ടിയേക്കാം.
വയനാടൻ ചുവടുകൾ
അപ്പോഴാണു രാഹുലിന്റെ വയനാടൻ അങ്കപ്പുറപ്പാട്. ആ വരവിന്റെ യഥാർഥ വില മനസിലായതു മുഖ്യമന്ത്രിക്കു മാത്രമാണ്. അദ്ദേഹം അതുകൊണ്ട് ചോദിച്ചു, എന്തിനു കേരളത്തിലേക്കു വരുന്നു, അങ്ങ് അമേഠിയിൽ ജയിക്കുമല്ലോ എന്ന്. രാഹുൽ വന്നാൽ കേരളത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി എന്ന തരംഗം ചില്ലറയല്ലാത്ത മാറ്റംവരുത്തും എന്നു പിണറായിക്കറിയാം. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ് രാഹുൽ എന്ന് പിണറായിക്കറിയാം. എന്നാൽ, പിണറായിയുടെ പത്രത്തിനു പോലും അതു മനസിലായില്ല. അവർ പപ്പു സ്ട്രൈക്ക് എന്നു മുഖപ്രസംഗവുമായി വന്നു.
വലിയ നേതാക്കളെക്കുറിച്ചു സൂക്ഷിച്ചുപറയണമെന്ന് എകെജി വിഷയത്തിൽ ഉപദേശിക്കപ്പെട്ടിട്ടുള്ള കോണ്‍ഗ്രസിലെ യുവ നേതാവ് ബലറാം കൃത്യമായി ഇടപെട്ടു. രാഹുൽഗാന്ധിയെ അപമാനിച്ചതിനു ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായ എറണാകുളത്തെ ലോക് സഭാ സ്ഥാനാർഥി രാജീവ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഒരു കോണ്‍ഗ്രസ് കോട്ടയിൽ വളരെ തന്ത്രപരമായി കരുക്കൾ നീക്കുന്ന രാജീവിന് പത്തു വോട്ട് പോയെങ്കിൽ പോട്ടെ എന്നു ബലറാം കണ്ടുകാണും. അമേഠിയിൽ അങ്ങു ജയിക്കും എന്നു മുഖ്യമന്ത്രി രാഹുലിനോടു പറഞ്ഞപ്പോൾ പരാജയഭീതി കൊണ്ടാണു രാഹുൽ വന്നത് എന്നായി പാർട്ടിപത്രം.
തന്ത്രങ്ങൾ പാളുന്നു
ഏതായാലും രാഹുലിനെ നിന്ദിച്ചതും അതിനു ബിജെപിയുടെ പഴയ പ്രയോഗം കടം എടുത്തതും തെറ്റിപ്പോയി എന്നു പാർട്ടിക്ക് തോന്നി. കോടിയേരിയുടെ വരെ നിലപാട് അതായിരുന്നില്ല. അതാണ് പിണറായിയുടെ ശക്തി. പണ്ടു പ്രേമചന്ദ്രനെ വൃത്തികെട്ട വാക്കുപയോഗിച്ചിട്ടും തിരുത്താതിരുന്ന ആ നേതാവിന്റെ പാർട്ടി തിരുത്തി. കൈപ്പിഴ എന്ന് വലിയവർ പലരും തുറന്നുപറഞ്ഞു. അപ്പോഴാണു രാഹുൽ അമുൽ ബേബിയാണെന്നു പറഞ്ഞുകൊണ്ട് സാക്ഷാൽ വി.എസിന്റെ വരവ് . അദ്ദേഹം നാക്കെടുത്താൽ ജനാധിപത്യമുന്നണിക്കു സഹായം വരുന്ന വർത്തമാനമേ പറയൂ എന്ന് മുന്‍പും തെളിയിച്ചതാണല്ലോ എന്നാണു സഖാക്കളുടെ വാദം.
എന്നാൽ, അത്രയും വിവരമില്ലാത്തവർ രാഹുൽ പോരട്ടെ, തോൽപ്പിക്കും എന്നൊക്കെ തറ ഡയലോഗുകൾ കാച്ചുന്നുണ്ട്. ഒന്ന് തീർച്ചയാണ്. രാഹുലിന്റെ വരവ് കേരളത്തിലെ 20 മണ്ഡലങ്ങളിലും ചലനം ഉണ്ടാക്കും എന്ന കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തലിന് കാന്പുണ്ട്. ജനമനസിൽ വലിയ ചലനം ഉണ്ടാക്കും ഇത്തരം വരവ്. നോമിനേഷൻ കൊടുക്കാൻ രാഹുൽ വന്നപ്പോൾ തന്നെ കാര്യങ്ങൾ മാറി. മുഖ്യമന്ത്രിക്ക് ഒന്ന് ആശ്വസിക്കാം. ഇക്കുറി 20 സീറ്റും ജനാധിപത്യമുന്നണി പിടിച്ചാലും രാഹുലാണ് കാരണം എന്നുപറഞ്ഞ് തടിതപ്പാം. തന്റെ സർക്കാരിനെതിരായ വിധിയല്ലെന്ന് പറയാം.
സാധാരണ ബുദ്ധിപൂർവം കരുക്കൾ നീക്കുന്ന സിപിഐയും വല്ലാതെ ബുദ്ധിമുട്ടുകയാണ്. വയനാട് വിജയസാധ്യതയുള്ള സീറ്റല്ലെന്ന് അവർക്കറിയാം. 2014 ൽ ലീഗ് കോട്ടയായ പൊന്നാനി സിപിഎം പിടിച്ചെടുത്തപ്പോൾ അവർക്ക് പകരം കിട്ടിയ തോൽക്കാനുള്ള സീറ്റാണ്. വീരൻ തിരിച്ചെത്തിയപ്പോൾ സ്ഥിതി ഇത്തിരികൂടി മെച്ചപ്പെടും എന്നു കരുതിയിട്ടുണ്ടാവാം. എങ്കിലും ജയിക്കും എന്നു പ്രതീക്ഷിക്കാൻ വകയില്ലാത്ത സീറ്റാണ്. അമേഠിയിൽ സിപിഐയുടെ സ്ഥാനാർഥിയാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തെ ഇവിടെ എതിർക്കുന്നത് വല്ലാത്ത ഇരട്ടത്താപ്പാണ്. സിപിഐ പിന്മാറിയാൽ രാഹുൽ വിരുദ്ധവോട്ടുകൾ ഒന്നിച്ചെങ്കിലോ എന്നു ഭയപ്പെടണം.
തുഷാർ വെള്ളാപ്പള്ളി
തുഷാർ വെള്ളാപ്പള്ളിയുടെ ഭാഗ്യം! രാഹുലിന്റെ തെരഞ്ഞെടുപ്പു കവർ ചെയ്യാൻ വരുന്നവർ അദ്ദേഹത്തെയും പരിഗണിക്കാനിടയുണ്ടല്ലോ? ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും നല്ല പ്രചാരം കിട്ടാനിടയുണ്ട്. സ്മൃതി ഇറാനിയോട് കാണിച്ച കരുണയും അമിത് ഷാ കാണിക്കാനിടയുണ്ട്. എല്ലാം ദാനമായി തന്ന അച്ഛനെപോലും ധിക്കരിക്കുന്ന മട്ടിൽ മത്സരിക്കാൻ ഇറങ്ങിയില്ലേ അദ്ദേഹം?
മുന്നിലെത്തി പക്ഷേ..
ഇടതുമുന്നണിയുടെ സൂക്ഷക്കുറവുകൊണ്ടു കിട്ടിയ പഴുതുകളിലൂടെ ജനാധിപത്യ മുന്നണി ഇപ്പോൾ മുന്പിലായിട്ടുണ്ട്. മുന്നിലാക്കിയ വിഷയങ്ങളൊന്നും ഏറെ വോട്ടുകൾ കൊണ്ടുവരുന്നതാകണമെന്നില്ല. കേരളത്തിൽ രണ്ടു മുന്നണികൾ തമ്മിൽ മാത്രമല്ല ഇപ്പോൾ മത്സരം. ബിജെപിയും രംഗത്തുണ്ട്. അവർ സമാഹരിക്കുന്ന വോട്ടുകൾ തെരഞ്ഞെടുപ്പു ഫലത്തെ വല്ലാതെ മാറ്റിമറിക്കും. തിരുവനന്തപുരം പോലെ ചിലയിടത്തെങ്കിലും പ്രധാന മത്സരം ജനാധിപത്യമുന്നണിയും ബിജെപിയും തമ്മിലാണ്. അവിടെ ഇടതു മുന്നണി പിടിക്കുന്ന വോട്ടുകളാവും കഥ നിർണയിക്കുക.
ബിജെപി
കേരളത്തിലെ ബിജെപിയുടെ നില ഇപ്പോൾ അത്ര മനോഹരമല്ല. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്പോൾ എതിർക്കുന്നത് ബിജെപിക്കാരനല്ല എന്നതിനേക്കാൾ അപമാനകരമായി എന്തു വേണം അവർക്ക്? ആരു മത്സരിക്കണം എന്ന കാര്യത്തിൽ വരെ സംസ്ഥാന നേതാക്കൾക്കു വലിയ അറിവൊന്നും ഇല്ല. സംസ്ഥാന പ്രസിഡന്റ് ഉദ്ദേശിച്ച മണ്ഡലം വേറെ ആണുങ്ങൾ കൊണ്ടുപോയി. എല്ലാം അമിത് ഷാ തീരുമാനിക്കും. അനുസരിക്കുക മാത്രം. അദ്ദേഹം തീരുമാനങ്ങൾക്കു അടിസ്ഥാനമാക്കുന്ന ഘടകം എന്തെന്ന് തൃശൂർ സീറ്റ് നോക്കി ചാടിച്ചെന്ന വടക്കന്റെ അനുഭവം പറഞ്ഞുതരും. അദ്ദേഹം തൃശൂരുകാരനാണ്. കോണ്‍ഗ്രസ് വക്താവായിരുന്നു. തൃശൂർ സീറ്റ് അവർ നിർബന്ധിച്ചു തുഷാറിനു കൊടുത്തു. തുഷാറിനെ രാഹുലിനെതിരെ നിയോഗിച്ചപ്പോൾ സുരേഷ് ഗോപിക്കായി സീറ്റ്. അതാണ് അമിത്ഷായുടെ മനസ്.
രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും പരിപാടികൾ കണ്ടു പകച്ചുപോയ പ്രധാനമന്ത്രി മോദി തന്നെ രാഹുലിനെതിരെ വർഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തി ആത്മരക്ഷയ്ക്കു ശ്രമിക്കുകയാണ്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്ത അപകടകരമായ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ശക്തി മിഷന്റെ കാര്യത്തിൽ തീരുമാനം എടുത്തതോടെ തെരഞ്ഞെടുപ്പു കമ്മീഷന്റെ ശക്തി ജനങ്ങൾക്കു ബോധ്യമായി. കോണ്‍ഗ്രസ് ഭരിക്കുന്പോൾ ഇത്തരക്കാർ വല്ലാതെ സർക്കാർ വിരുദ്ധത കാണിച്ച് ഭീകര നിഷ്പക്ഷരും ആവാറുണ്ട്.
പ്രിയങ്കാഗാന്ധിയെക്കുറിച്ച് നിലവാരം ഇല്ലാത്ത പരാമർശങ്ങൾ നടത്തി പി.എസ്. ശ്രീധരൻ പിള്ളയും തനിനിറം കാണിച്ചു. വയലാർ അയിഷയിൽ പാടിയത് ഓർക്കുന്നു. വെള്ളത്തൊലിമാറ്റി നിങ്ങളാ മാന്യതയ്ക്കുള്ളിൽ നോക്കാമോ കാണാം പഴുത്തിരിക്കും കരൾ. അതു വിജയരാഘവനായാലും ശ്രീധരൻപിള്ളയായാലും ഒരു പോലെയാണ് അല്ലേ?
അനന്തപുരി /ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
Latest News
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top