പ്ലാസിഡച്ചനെ ഓർക്കുന്പോൾ
Friday, April 26, 2019 11:54 PM IST
സീറോ മലബാർ സഭയുടെ വ്യക്തിത്വവും അനന്യതയും പാരന്പര്യവും ഉയർത്തിപ്പിടിച്ച റവ.ഡോ. പ്ലാസിഡ് പൊടിപാറ സിഎംഐയുടെ 34-ാം ചരമവാർഷികം ഇന്ന്
സീറോ മലബാർ സഭയുടെ പിതാവ് എന്നു പറയാവുന്ന വ്യക്തി എന്നാണ് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ പ്ലാസിഡച്ചനെ വിശേഷിപ്പിച്ചിട്ടുള്ളത്. സഭയ്ക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവന അത്ര വലുതാണ്.

സിഎംഐ സഭയുടെ ആദ്യത്തെ ആശ്രമം സ്ഥിതിചെയ്യുന്ന മാന്നാനത്തിനു സമീപം ആർപ്പൂക്കര വില്ലൂന്നിയിൽ 1899 ഒക്ടോബർ മൂന്നിനാണ് അദ്ദേഹം ജനിച്ചത്. പൊടിപാറ ചാക്കോ - റോസ ദന്പതികളുടെ ഏറ്റവും ഇളയ പുത്രൻ. പി.സി. ജോസഫ് എന്നായിരുന്നു സ്കൂളിലെ പേര്. പത്താംക്ലാസിനു ശേഷം സിഎംഐ സഭയിൽ ചേർന്നു. 1919ൽ വ്രതവാഗ്ദാനത്തിലാണ് പ്ലാസിഡ് എന്ന പേര് സ്വീകരിച്ചത്. 1927 ഡിസംബർ‌ മൂന്നിനു വൈദികനായി. പിന്നീടു റോമിൽനിന്നു തത്വശാസ്ത്രം, ദൈവശാസ്ത്രം, കാനൻ നിയമം എന്നിവയിൽ ഡോക്ടറേറ്റുകൾ നേടി.

റോമിൽനിന്നു മടങ്ങിവന്ന അദ്ദേഹം 1930-53 കാലത്തു സിഎംഐ സഭയുടെ ചെത്തിപ്പുഴ മേജർ സെമിനാരിയിൽ പ്രഫസറായി. 1951ൽ പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിൽ ഉപദേശകനായി. പൗരസ്ത്യ തിരുസംഘം പ്രീഫെക്ട് കർദിനാൾ എവുജിൻ ടിസറാങ് 1953ൽ കേരളം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്‍റെ സെക്രട്ടറിയായി ഫാ.പ്ലാസിഡ് പ്രവർത്തിച്ചു. കർദിനാൾ ടിസറാാങ് റോമിൽ ചെന്നശേഷം പ്ലാസിഡച്ചനെ റോമിൽ പൗരസ്ത്യ തിരുസംഘത്തിലേക്കു നിയമിച്ചു. 1954 ഫെബ്രുവരിയിൽ അച്ചൻ റോമിലേക്കു പോയി.

ചെത്തിപ്പുഴയിൽ അധ്യാപകനായിരുന്ന കാലത്തു പുനരൈക്യ പ്രസ്ഥാനത്തിനു ശക്തിപകരാൻ ചരിത്ര-ദൈവശാസ്ത്ര ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്ലാസിഡച്ചൻ തയാറാക്കി നൽകി. അദ്ദേഹം 1980 വരെ റോമിൽ താമസിച്ചു. ആ കാലഘട്ടം മാർത്തോമ്മാ നസ്രാണികളെ സംബന്ധിച്ചിടത്തോളം സുവർണകാലഘട്ടമായിരുന്നു.

മാർത്തോമ്മാ നസ്രാണികളുടെ ഉന്നമനത്തിനായി പ്ലാസിഡച്ചൻ നിർവഹിച്ച മൂന്നു കാര്യങ്ങൾ സവിശേഷമായ ശ്രദ്ധയർഹിക്കുന്നു. സഭയുടെ ആരാധനക്രമം പരിഷ്കരിക്കുക, സീറോ മലബാർ സഭയ്ക്കു മാത്രമായി ഒരു മേജർ സെമിനാരി ഉണ്ടാവുക, നസ്രാണി സഭയ്ക്ക് ഭാരതത്തിൽ ആകമാനം ഉണ്ടായിരുന്ന സഭാപരമായ അധികാരം വീണ്ടെടുക്കുക. ഇവയിൽ ആദ്യത്തേത് 1962ലും രണ്ടാമത്തേത് വടവാതൂർ സെമിനാരിയുടെ സ്ഥാപനത്തോടു കൂടിയും നിവർത്തിയായി. മൂന്നാമത്തേത് നിവർത്തിതമാകാൻ പ്ലാസിഡച്ചന്‍റെ മരണശേഷം ഏതാണ്ട് മുപ്പതു വർഷം കൂടി കഴിയേണ്ടിവന്നു.


പ്ലാസിഡച്ചൻ രണ്ടാം വത്തിക്കാൻ സൂനഹദോസിൽ ഒരു വിദഗ്ധൻ എന്ന നിലയിൽ സംബന്ധിക്കുകയും അതിനോടനുബന്ധിച്ചുള്ള പല കമ്മീഷനുകളിലും അംഗമാകുകയും ചെയ്തുകൊണ്ട് സാർവത്രിക സഭയെ സേവിച്ചു. അദ്ദേഹത്തിന്‍റെ സ്വാധീനം പൗരസ്ത്യ കത്തോലിക്കാസഭകളെക്കുറിച്ചുള്ള ഡിക്രിയുടെ രണ്ടു മുതൽ നാലുവരെയുള്ള ഖണ്ഡികകളിൽ പ്രത്യേകമായി കാണാൻ സാധിക്കുന്നു.

പ്ലാസിഡച്ചൻ രണ്ടാം പ്രാവശ്യം റോമിൽ എത്തി ഏതാനും വർഷം കഴിഞ്ഞപ്പോൾ ഒരു റോഡപകടത്തിൽ അദ്ദേഹത്തിന് കാര്യമായ പരിക്കേറ്റു. ഇടുപ്പിലെയും കാലിലെയും അസ്ഥികൾ ഒടിഞ്ഞു. ഏറെനാൾ അദ്ദേഹം ശയ്യാവലംബിയായി കിടന്നു. അക്കാലത്താണ് അദ്ദേഹം താടിമീശ വളർത്താൻ തുടങ്ങിയത്. വ‌ളരെയധികം വേദന സഹിച്ചെങ്കിലും അദ്ദേഹം പരാതിപ്പെടുകയോ പഴിപറയുകയോ ചെയ്തില്ല. അദ്ദേഹത്തിന് ലഭിക്കാമായിരുന്ന സഭാപരമായ പല സ്ഥാനമാനങ്ങളും നഷ്ടപ്പെടുന്നതിന് ഇതു കാരണമായി. ദിവസക്കൂലിക്കാരനായ ഒരു തൊഴിലാളി‌യുടെ സാധാരണ സൈക്കിൾ മുട്ടിയാണ് അദ്ദേഹം വഴിയിൽ വീണത്. ആ പാവപ്പെട്ടവന്‍റെ പേരിൽ കേസെടുക്കരുതെന്ന് അദ്ദേഹം പോലീസിനോടു അഭ്യർഥിക്കുകയുണ്ടായി. മാത്രമല്ല, പിന്നീട് ആ പാവപ്പെട്ടവനെ കണ്ടിരുന്നെങ്കിൽ അയാൾക്ക് വല്ല സാന്പത്തിക സഹായവും ചെയ്തുകൊടുക്കാമായിരുന്നു എന്നും പറയുകയുണ്ടായി. അപകടത്തിനുശേഷം അദ്ദേഹത്തിന് നടക്കുന്നതിനും ഇരിക്കുന്നതിനും കിടക്കുന്നതിനുമെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ബുദ്ധിപരമായി അദ്ദേഹത്തിന് യാതൊരു തകരാറും സംഭവിച്ചില്ല. പൗരസ്‌ത്യ തിരുസംഘത്തിന്‍റെ ആലോചനക്കാരൻ എന്ന നിലയിൽ അദ്ദേഹം കൂടുതൽ കർമനിരതനാവുകയാണുണ്ടായത്.

പ്ലാസിഡച്ചൻ ആധ്യാത്മികമായി ഉന്നത നിലവാരം പുലർത്തിയിരുന്നു എന്ന് അദ്ദേഹത്തെ അടുത്തു പരിചയമുള്ളവർക്കെല്ലാം അറിയാം. അദ്ദേഹത്തിന്‍റെ മുറിയിൽ സന്യാസികൾക്കു ചേർന്നവിധത്തിൽ വളരെ ലളിതവും വിലകുറഞ്ഞതുമായ ഉപയോഗസാമഗ്രികളേ ഉണ്ടായിരുന്നുള്ളൂ. 1980ൽ റോമിൽനിന്ന് അദ്ദേഹം ചെത്തിപ്പുഴയിൽ മടങ്ങിയെത്തി. നാലു വർഷത്തിനുശേഷം മസ്തിഷ്കാഘാതം നിമിത്തം ശരീരത്തിന്‍റെ ഒരു വശം തളർന്ന് സംസാരശക്തിയും നഷ്ടപ്പെട്ട് അദ്ദേഹം പൂർണമായും കിടന്നു. 1985 ഏപ്രിൽ 27ന് ദൈവം ആ പാവനാത്മാവിനെ തന്‍റെ പക്കലേക്കു വിളിച്ചു.

ഡോ.തോമസ് കാലായിൽ സിഎംഐ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.