മനുഷ്യവിമോചന പോരാട്ടങ്ങൾ അവസാനിക്കുന്നില്ല
Tuesday, April 30, 2019 11:46 PM IST
1886-ൽ ഷിക്കാഗോ തെരുവീഥികളിൽ അവകാശസമരത്തിനിടെ ജീവൻ ബലിയർപ്പിച്ച തൊഴിലാളികളുടെ ഓർമയ്ക്കായി മേയ് ഒന്നിനു ലോകമെങ്ങും തൊഴിലാളിദിനമായി ആചരിച്ചുവരുന്നു.

പത്തൊന്പതാം നൂറ്റാണ്ടിന്‍റെ ആദ്യദശകം വരെ തൊഴിലാളികൾ വലിയ തോതിൽ ചൂഷണം ചെയ്യപ്പെടുന്ന സ്ഥിതിയാണു ലോകത്തുണ്ടായിരുന്നത്. ഫാക്ടറികളിലും കൽക്കരിഖനികളിലും മറ്റു തൊഴിൽ സങ്കേതങ്ങളിലും പതിനാറു മണിക്കൂർവരെ ജോലിയെടുക്കേണ്ടിവരികയും അല്പമൊന്നു വിശ്രമിച്ചാൽ ചാട്ടവാറടിയേൽക്കുകയും ചെയ്യുന്ന അവസ്ഥ. ആ സ്ഥിതിയിൽനിന്ന് ഒരു ദിവസത്തെ ജോലി എട്ടു മണിക്കൂറായി നിജപ്പെടുത്തുന്ന തൊഴിൽ നിയമവും അനുബന്ധ വ്യവസ്ഥകളും പരിരക്ഷകളുമുണ്ടായി.

ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്താനുള്ള സമരത്തിന്‍റെ ഭാഗമായുള്ള ഒരു വലിയ പ്രതിഷേധറാലി 1886 മേയ് ഒന്നിന് അമേരിക്കയിൽ ഷിക്കാഗോയിലെ ഹേ മാർക്കറ്റ് സ്ക്വയറിൽ സംഘടിപ്പിക്കപ്പെട്ടു. ഇതിനിടെ ഹേ മാർക്കറ്റിൽ വലിയ സ്ഫോടനമുണ്ടായി. പോലീസ് വെടിവയ്പിൽ ആറു തൊഴിലാളികൾ മരിച്ചു. പലയിടത്തും തൊഴിലാളികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. ആറു തൊഴിലാളികളെ കുറ്റവാളികളായി വിധിച്ചു തൂക്കിലേറ്റി. ഇതിന്‍റെ പ്രതിഷേധം ലോകമെങ്ങും അലയടിച്ചു.

"സർവരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന ആഹ്വാനം ലോകനഗരങ്ങളിലെങ്ങുമുയർന്നു. 1889-ൽ ഫ്രഡറിക് ഏംഗൽസിന്‍റെ നേതൃത്വത്തിൽ ലോക സോഷ്യലിസ്റ്റ് പാർട്ടികളുടെ അന്തർദേശീയ സമ്മേളനം പാരീസിൽ ചേർന്നു. അവിടെവച്ച് എട്ടുമണിക്കൂർ ജോലി എന്നത് സർവലോക തൊഴിലാളി നിയമമായി അംഗീകരിക്കപ്പെടുകയും മേയ് ഒന്നു ലോക തൊഴിലാളിദിനമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

മിക്ക കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാജ്യങ്ങളിലും മേയ്ദിനം പ്രധാന അവധി ദിനമാണ്. മേയ്ദിനത്തെ കമ്യൂണിസ്റ്റുകാർ ഏറ്റെടുത്തതോടെ പല മുതലാളിത്ത രാജ്യങ്ങളിലും തൊഴിലാളി ദിനം ആചരിക്കുന്ന ദിനം മാറി. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, നെതർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ മറ്റൊരു ദിവസമാണു തൊഴിലാളി ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി മേയ്ദിനം ആചരിച്ചത് 1923 മേയ് ഒന്നിനു ചെന്നൈയിലായിരുന്നു. 1957 മുതൽ കേരളത്തിൽ മേയ് ഒന്ന് പൊതുഒഴിവുദിനമാണ്.

ഒന്നേകാൽ നൂറ്റാണ്ടുമുമ്പ് ഷിക്കാഗോയിൽ പ്രക്ഷോഭം നടത്തിയ തൊഴിലാളികളുടെ അവസ്ഥയല്ല ഇന്നത്തെ തൊഴിലാളികളുടേത്. ജോലിസമയത്തിലും തൊഴിലിടങ്ങളിലെ അവസ്ഥയിലും സേവന - വേതന വ്യവസ്ഥകളിലുമെല്ലാം വലിയ പുരോഗതിയുണ്ടായി. മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടുന്ന സ്ഥിതി വന്നു. എങ്കിലും അസംഘടിത മേഖലയിൽ തൊഴിൽ ചൂഷണങ്ങൾ പല തലങ്ങളിലും രൂപങ്ങളിലും ഇന്നും നിലനില്ക്കുന്നുണ്ട് എന്നതും വസ്തുത. നവ ഉദാരവത്കരണത്തിന്‍റെ ഇക്കാലത്ത് തൊഴിലിനോടും തൊഴിൽ നിയമങ്ങളോടുമുള്ള സമീപനം മാറിവരികയാണ്.


ജീവസന്ധാരണത്തിനായി അധ്വാനിക്കുന്ന മനുഷ്യരുടെ അന്തസും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടിയുള്ള ആഹ്വാനമാണ് മേയ്ദിനാചരണത്തിന്‍റെ അന്തഃസത്ത. പണ്ടത്തെ തൊഴിലാളികളെപ്പോലെ ഇന്നത്തെ കർഷകർ തങ്ങളുടെ തൊഴിലിടങ്ങളിൽ ജീവൻ നിലനിർത്തുന്നതിനുള്ള വരുമാനത്തിനായി അത്യധ്വാനം ചെയ്യുകയാണ്. കാർഷികോത്പന്നങ്ങളുടെ വിലയിടിവും കടക്കെണിയും മൂലം ആത്മഹത്യയെ വരെ ആശ്രയിക്കേണ്ട ഗതികേടിലാണു പലരും. ചൂഷകരുടെ പുതിയ അവതാരങ്ങൾ പുത്തൻ കുരുക്കുകളൊരുക്കി കാത്തുനിൽക്കുമ്പോൾ ഇന്ത്യയിലെ കർഷക സമൂഹത്തിന്‍റെ നിലനില്പു തന്നെ പ്രതിസന്ധിയിലാകുന്നു.

കേരളത്തിലെ റബർ കർഷകരും മഹാരാഷ്‌ട്രയിലെ ഉള്ളി കർഷകരും ഗുജറാത്തിലെ ഉരുളക്കിഴങ്ങു കർഷകരുമെല്ലാം നഷ്‌ടപ്പെടാൻ കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. എവിടെയാണു വാഗ്ദത്തഭൂമിയെന്ന് അവർ അധികാരി വർഗത്തോടു ചോദിക്കുന്നു. വിത്തിന്‍റെയും പാട്ടകൃഷിയുടെയും വായ്പാക്കുരുക്കിന്‍റെയുമൊക്കെ രൂപത്തിൽ ഇതിനിടെ അവർക്കു പുതിയ വിലങ്ങുകൾ ഒരുങ്ങുകയാണ്.

ലെയ്സ് നിർമിക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കർഷകരോട് പെപ്സികോ എന്ന കുത്തകക്കന്പനി നഷ്‌ടപരിഹാരം ആവശ്യപ്പെട്ടയിടംവരെയെത്തി പുതിയ കാലത്തെ അധീശത്വതത്രങ്ങൾ. ഗുജറാത്തിലെ സബർകന്ദ, ആരവല്ലി ജില്ലകളിലെ കർഷകർക്കെതിരേ കേസ് കൊടുത്ത പെപ്സിക്കോ ഓരോരുത്തരോടും 1.05 കോടി രൂപയാണ് നഷ്‌ടപരിഹാരം ആവശ്യപ്പെട്ടത്.

പെപ്സികോ ലെയ്സ് നിർമിക്കാൻ ഉപയോഗിക്കുന്ന എഫ്എൽ 2027 ഇനം ഉരുളക്കിഴങ്ങിന്‍റെ അവകാശം, പ്രൊട്ടക്‌ഷൻ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട് 2001 പ്രകാരം ആ കന്പനിക്കാണ്. 2009ൽ പഞ്ചാബിലെ കർഷകരെ ഉപയോഗിച്ചാണ് പെപ്സികോ കന്പനി ഇതിന്‍റെ ഉത്പാദനം തുടങ്ങിയത്. കന്പനിക്കു മാത്രമേ ഉരുളക്കിഴങ്ങ് വിൽക്കാവൂ എന്ന വ്യവസ്ഥയിലാണ് അന്നു വിത്തു വിതരണം ചെയ്തത്. ഇതു പിന്നീടു ഗുജറാത്തിലേക്ക് എത്തുകയും കർഷകർ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്തു. ഇതിനെതിരേയാണ് കന്പനി നിയമനടപടി സ്വീകരിച്ചത്.

കർഷകർ ഇങ്ങനെ ചങ്ങലകളിൽ തളയ്ക്കപ്പെടുമ്പോൾ വിമോചനത്തിനുള്ള പുതിയ ആഹ്വാനങ്ങൾ ഏതെങ്കിലും കോണുകളിൽനിന്ന് ഉയരാതിരിക്കില്ല. ഓരോ തൊഴിൽ ചെയ്യുന്നവർക്കും ചെയ്യുന്ന ജോലിക്കനുസൃതമായി നീതിപൂർവകമായ വേതനം അഥവാ വരുമാനം ലഭിക്കണം. രാജ്യത്തെ ജനങ്ങളെ തീറ്റിപ്പോറ്റാൻ കഠിനാധ്വാനം ചെയ്യുന്ന കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടതു രാജ്യത്തിന്‍റെ നിലനിൽപ്പിന് ആവശ്യമാണ്. ഇത്തരം ഓർമപ്പെടുത്തലുകൾക്കു വേണ്ടിയുള്ളതു കൂടിയാണു മേയ്ദിനാചരണം.

സജി സിറിയക്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.