അവശതകളില്‍ മുങ്ങി ആദര്‍ശഗ്രാമങ്ങള്‍
Tuesday, May 14, 2019 12:23 AM IST
ചിരിച്ചു കൈകൂപ്പി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങളിലും ബ്രോഷറുകളിലും കാണുമ്പോഴുള്ള തിളക്കമില്ല നേരിട്ടു നടന്നുകാണുമ്പോള്‍ വാരാണസിയിലെ ജയപുര്‍, നാഗേപുര്‍ ഗ്രാമങ്ങള്‍ക്ക്. സേവാപുരിയില്‍ നിന്നു ജയപുരിലേക്കു തിരിയുന്ന ഗ്രാന്‍ഡ് ട്രങ്ക് റോഡിന്‍റെ തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകൂപ്പി നില്‍ക്കുന്ന ഒരു പഴയ ഫ്ളക്സ് ബോര്‍ഡ് സ്വാഗതം ആശംസിച്ചു നില്‍ക്കുന്നു.

വാരാണസി ജില്ലയിലെ സേവാപുരി നിയോജക മണ്ഡലത്തിലാണ് അധികാരം ഏറ്റെടുത്തതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത ജയപുര്‍ എന്ന ഗ്രാമം. വാരാണസി നഗര ഹൃദയത്തില്‍ നിന്ന് 28 കിലോമീറ്റര്‍ ദൂരമുണ്ട് ജയപുരിലേക്ക്. മോദി ഏറ്റെടുത്തതോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ ഗ്രാമം വികസനത്തിന്‍റെ ചിറകുകള്‍ വിരിച്ച് ഇന്ത്യക്കു മീതെ പറന്നു നില്‍ക്കും എന്നായിരുന്നു അവകാശ വാദം. എന്നാല്‍, സ്ഥിതി അത്ര മെച്ചമല്ലെന്നാണു നേരിട്ടുകണ്ട ഗ്രാമവാസികളില്‍ ചിലര്‍ പറയുന്നത്.

ജയപുരിനു പുറമേ മറ്റു രണ്ടു ഗ്രാമങ്ങള്‍ കൂടി മോദി ഇവിടെ ദത്തെടുത്തിരുന്നു. ഇതില്‍ രണ്ടു ഗ്രാമങ്ങളിലും ഒന്നു ചുറ്റിത്തിരിഞ്ഞു വന്നാല്‍ മോദി മല മറിച്ചു എന്നു പറയുന്ന വികസനക്കുതിപ്പിന്‍റെ നാലിലൊന്നു പോലും കാണാനില്ല എന്നതാണു യാഥാര്‍ഥ്യം.

ഒന്നിനു പിന്നാലെ രണ്ട്

2019 എത്തിയപ്പോഴേക്കും വാരാണസിയില്‍ സംസദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയനുസരിച്ചു മാതൃക ഗ്രാമങ്ങളായി ദത്തെടുത്ത മൂന്നു ഗ്രാമങ്ങളുണ്ടായി. 2014 നവംബര്‍ 14നാണ് നരേന്ദ്ര മോദി സംസദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി തുടങ്ങിയതിന് പിന്നാലെ മോദി വാരാണസി ജില്ലയിലെ ജയപുര്‍ ഗ്രാമം ദത്തെടുക്കുന്നത്. 2016 മാര്‍ച്ചിലെ നാഗേപുർ‍ ഗ്രാമവും 2017 ജൂലൈയില്‍ കക്രാഹിയ ഗ്രാമവും ദത്തെടുത്തു.

ഓരോ പാര്‍ലമെന്‍റ് അംഗവും സംസദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി പ്രകാരം ദത്തെടുക്കുന്ന ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി, ജീവിതവൃത്തി തുടങ്ങിയ മേഖലകളിലും വികസനവും സാങ്കേതികതയും എത്തിക്കണം. ഈ മൂന്നു ഗ്രാമങ്ങളില്‍ നിന്ന് 2016ലാണ് ജയപുരിനെ മാതൃകാ ഗ്രാമം ആയി പ്രഖ്യാപിക്കുന്നത്.

മോദിയുടെ ചിത്രം പതിച്ച ഒരു ബസ്റ്റോപ്പില്‍ നിന്നാണ് ഗ്രാമത്തിലേക്കു പ്രവേശിക്കുന്നത്. മോദി എന്തു വികസനം നടത്തുന്നു എന്ന കൗതുകത്താല്‍ നിരന്തരം അന്വേഷണങ്ങളുമായി കാമറകളും മാധ്യമങ്ങളും വന്നുപോകുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ ഗ്രാമവാസികള്‍ക്ക് ഒരസാധാരണ സാന്നിധ്യമല്ല.

ഉള്ളത് പറഞ്ഞ് ജയപുര്‍

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ജയപുരിലെ ജനസംഖ്യ 4200 ആണ്. വീടുകളുടെ എണ്ണം 650. ചില വീടുകളില്‍ മൂന്നോ നാലോ കുടുംബങ്ങള്‍ ഒരുമിച്ചു പാര്‍ക്കുന്നു. മോദി കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്രാമവാസികളോടു തന്നെ ചോദിച്ചറിഞ്ഞു. പ്രധാനമന്ത്രി ഏറ്റെടുത്തതിനുശേഷം ഗ്രാമത്തില്‍ പ്രകടമായ ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. രണ്ടു ബാങ്കുകള്‍ തുറന്നു. അതുവരെ ബാങ്കിടപാടുകള്‍ക്കായി ജയപുർ‍ നിവാസികള്‍ക്ക് അടുത്ത ഗ്രാമങ്ങളിലേക്കു പോകേണ്ടിയിരുന്നു. ഒരു പോസ്റ്റ് ഓഫീസ് വന്നു. സോളാര്‍ പാനലുകള്‍ വഴി ഗ്രാമത്തിലേക്ക് കറന്‍റ് വന്നു.

ജല ബോര്‍ഡിന്‍റെ പൈപ്പുകള്‍ ഇടുന്ന പണികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കത്തില്‍ ഉണ്ടായിരുന്ന വേഗം ഇപ്പോഴില്ലെന്നാണ് ശിവ് പ്രകാശ് എന്ന ഗ്രാമവാസി പറഞ്ഞത്. പ്രകാശിനു രണ്ടു പെണ്‍മക്കളാണുള്ളത്. പത്തുവയസുകാരി മകള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനായി അകലെയുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് അയയ്ക്കുന്നത്. ഇവിടെ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു സ്കൂള്‍ അനിവാര്യമാണ്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്കൂള്‍ ആരംഭിച്ചെങ്കിലും ഇപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രകാശ് പറഞ്ഞു.

പഠനവും പ്രവര്‍ത്തനവും പൊടുന്നനെ നിലച്ചുപോയ സ്കൂളില്‍ ഇപ്പോള്‍ പ്രദേശത്തെ വനിതകള്‍ ചര്‍ക്ക തിരിക്കാനും നൂല്‍ നൂല്‍ക്കാനുമാണു ക്ലാസ് മുറികള്‍ ഉപയോഗിക്കുന്നത്. കാശി ആദര്‍ശ കന്യാ വിദ്യാലയം എന്നു പേരിട്ടു തുടങ്ങിയ സ്കൂളിന്‍റെ പ്രവര്‍ത്തനം നിലച്ചതോടെ ഗ്രാമമുഖ്യനാണു വനിതകള്‍ക്ക് തൊഴിലിടമായി ഈ കെട്ടിടം വിട്ടുനല്‍കിയത്. സ്കൂളിനോടു ചേര്‍ന്നു തന്നെയുള്ള അങ്കണവാടി പൊളിഞ്ഞ കെട്ടിടവുമായി ദയനീയ ഭാവത്തില്‍ നില്‍ക്കുന്നു.

അസൂയ അങ്കണവാടിയോടും

ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന് കമ്പികള്‍ തുരുമ്പിച്ച് ആകെ ദ്രവിച്ച അവസ്ഥയാണ് അങ്കണവാടിയുടേത്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നത് രേഖ ദേവി എന്ന ടീച്ചറാണ്. ഇവിടെ ഒരു അങ്കണവാടി അത്യാവശ്യമായിരുന്നു. ഈ കെട്ടിടം ഉണ്ടാകുന്നതുവരെ കുട്ടികളെ ഓരോരോ വീടുകളിലായി മാറ്റിയിരുത്തിയാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. അങ്കണവാടി കെട്ടിടത്തിന്‍റെ ജനലുകള്‍ തകര്‍ത്തതും നിലത്തു പാകിയിരുന്ന ടൈല്‍സ് ഇളക്കിയെടുത്തു കൊണ്ടുപോയതും ഗ്രാമത്തിലെ ചിലര്‍ തന്നെയാണെന്നാണു രേഖ പറയുന്നത്. എന്നാല്‍, കേടുപാടുകള്‍ തീര്‍ത്ത് കെട്ടിടം പുതുക്കി പണിയുന്നതില്‍ അധികൃതര്‍ക്ക് ഒരു ഉത്സാഹവും ഇല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ ഉയര്‍ന്ന സൗകര്യങ്ങള്‍ അനുഭവിക്കുന്നതില്‍ അസ്വസ്ഥത പൂണ്ട ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരാണ് കെട്ടിടത്തിന്‍റെ ജനല്‍ തകര്‍ത്തതും നിലത്തെ ടൈലുകള്‍ ഇളക്കി നശിപ്പിച്ചതെന്നുമാണ് രേഖ ദേവി പറഞ്ഞത്.

ഒന്നിനും ഒരു വ്യവസ്ഥയില്ല

ഗ്രാമത്തിലാകെ പടര്‍ന്നുനില്‍ക്കുന്ന ദുര്‍ഗന്ധം മലിനജലം ഒഴുക്കിക്കളയാന്‍ ഫലപ്രദമായ മാറ്റങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നു പ്യാരേലാല്‍ ചൂണ്ടിക്കാട്ടി. ജലബോര്‍ഡ് കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍, വീടുകളില്‍ നിന്നുള്ള മലിനജലം ഒഴുക്കിക്കളയാന്‍ ഒരു സംവിധാനവും ഇല്ലെന്നും ആ യുവാവ് പറഞ്ഞു. ഇതിന് ഒരു അടിയന്തര പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും ഇതുസംബന്ധിച്ചു നിരവധി പരാതികള്‍ നല്‍കിയിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പ്യാരേലാല്‍ പറഞ്ഞു.

ജയപുരിലെ ഗ്രാമമുഖ്യന്‍ നാരായണ്‍ പട്ടേല്‍ പ്രദേശത്തെ ബിജെപി നേതാവ് കൂടിയാണ്. പെണ്‍കുട്ടികളുടെ സ്കൂളിന്‍റെ പ്രവര്‍ത്തനം നിലച്ചുപോയത് കെട്ടിടത്തിന് വേണ്ടത്ര സൗകര്യമില്ലാതിരുന്നത് കൊണ്ടാണെന്നാണ് അദ്ദേഹത്തിന്‍റെ ന്യായീകരണം. അഞ്ചു മുറികള്‍ കൂടി കൂട്ടിച്ചേര്‍ത്തു കഴിഞ്ഞാല്‍ സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ജയപുരില്‍ ഒരു ആശുപത്രിയോ അഞ്ചാം ക്ലാസിനു മുകളില്‍ പഠിപ്പിക്കുന്ന പള്ളിക്കൂടങ്ങളോ ഇല്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ആവശ്യങ്ങള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കും എന്നും നിരവധി കാര്യങ്ങള്‍ ഇതിനോടകം ചെയ്തിട്ടുണ്ടെന്നുമാണ് നാരായണ്‍ പട്ടേല്‍ പറഞ്ഞത്. പല തട്ടിലുള്ള ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ കൊണ്ടു നിറഞ്ഞതാണ് നാരായണ്‍ പട്ടേലിന്‍റെ വീടിന്‍റെ ചുമരുകള്‍. അതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടേലിന്‍റെ കൈ പിടിച്ചു നില്‍ക്കുന്ന ചിത്രവുമുണ്ട്.

ജയപുരിലെ വികസനത്തിന്‍റെ പേരില്‍ നടന്ന ചെറുതും വലുതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഗുജറാത്തിലെ നവരാസിയില്‍ നിന്നുള്ള എംപിയും മോദിയുടെ അടുപ്പക്കാരനുമായ സി.ആര്‍. പട്ടേലിനാണ് പതിച്ചുനല്‍കിയതെന്ന് അറിയുമ്പോഴാണ് ദത്തെടുത്തു വികസിപ്പിക്കുന്നതിന് പിന്നിലുള്ള ചില ഗുജറാത്തി തന്ത്രങ്ങള്‍ വെളിപ്പെടുന്നത്.

ഗ്രാമത്തിലുള്ളവരോടോ ഗ്രാമമുഖ്യനായ തന്നോടോ ആലോചിക്കാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലതും നടത്തിയത്. അതുകൊണ്ടുതന്നെ കെട്ടിടങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ ആയിരുന്നില്ല നിര്‍മിക്കപ്പെട്ടത്. തിടുക്കത്തില്‍ എന്തോ തട്ടിക്കൂട്ടിയ മട്ടായിരുന്നു മോദിയുടെ കൂട്ടുകാരനായ പട്ടേലിനെന്നാണ് ഗ്രാമമുഖ്യനായ നാരായണ്‍ പട്ടേല്‍ പറഞ്ഞത്.

2014ല്‍ മോദി ഏറ്റെടുത്തെങ്കിലും ജയപുരിലെ യഥാര്‍ഥ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2017ലാണ്. അതുവരെ ഗ്രാമത്തിന്‍റെ വികസനത്തിനുള്ള ഫണ്ടുകള്‍ അക്കാലം വരെ ഉത്തര്‍പ്രദേശ് ഭരിച്ച സമാജ് വാദി പാര്‍ട്ടി തട്ടിയെടുക്കുകയായിരുന്നു എന്നാണ് നാരായണ്‍ പട്ടേല്‍ ആരോപിച്ചത്.

വാതില്‍ തകര്‍ന്ന് സ്വച്ഛ്ഭാരത സ്വപ്നം

മോദി സ്വന്തം പേരില്‍ കൊട്ടിഘോഷിച്ച് ആഘോഷിച്ചു നടക്കുന്ന സ്വച്ഛ്ഭാരത് പദ്ധതിയില്‍ പെടുത്തിയാണ് ജയപുര്‍ ഗ്രാമത്തില്‍ പലയിടത്തും ശൗചാലയങ്ങള്‍ സ്ഥാപിച്ചത്. ഇതില്‍ എണ്‍പതു ശതമാനവും ഇപ്പോള്‍ ഉപയോഗയോഗ്യമല്ല.


ഗ്രാമത്തിലെ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നുനില്‍ക്കുന്ന മൂന്നു ശൗചാലയങ്ങളുടെ സ്ഥിതി അങ്ങേയറ്റം ശോചനീയമാണ്. ഒന്നിന്‍റെ വാതില്‍ അപ്പാടെ ആരോ ഇളക്കിയെടുത്തിരിക്കുന്നു. മറ്റു രണ്ടിന്‍റെയും വാതില്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. ഗ്രാമത്തില്‍ പലയിടത്തുമുള്ള പൊതു ശൗചാലയങ്ങള്‍ ഇതുപോലെ ഉപയോഗശൂന്യമായി കിടക്കുകയാണ്.

2015ലാണ് ജില്ലാ അധികൃതര്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുന്നതിന്‍റെ ഭാഗമായി 135 സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. വഴിവിളക്കുകള്‍ തെളിക്കുക എന്നതായിരുന്നു ലക്ഷ്യം. ഗ്രാമത്തില്‍ സ്ഥാപിച്ച 135 സോളാര്‍ പാനലുകളില്‍ 80 എണ്ണവും ഇതിനോടകം മോഷണം പോയിരിക്കുന്നു. സോളാര്‍ പാനലുകളുടെ ബാറ്ററികളും സ്ട്രീറ്റ് ലൈറ്റുകള്‍ തന്നെയും മോഷണം പോയി. ഇതു സംബന്ധിച്ച് പോലീസിലും ജില്ലാ അധികാരികള്‍ക്കും നല്‍കിയ പരാതികള്‍ സൂര്യപ്രകാശം ഏല്‍ക്കാതെ ഫയലുകളില്‍ ഭദ്രമായിരിക്കുന്നുണ്ട് ഇപ്പോഴും.

അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിശ്വജീത് മഹാപാത്ര ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇക്കാര്യങ്ങള്‍ നേരിട്ടു ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ഗ്രാമമുഖ്യന്‍ പറഞ്ഞു.

ജയപുരിനകത്തെ അടല്‍ നഗറില്‍ 14 പട്ടിക വര്‍ഗ കുടുംബങ്ങളുണ്ട്. ഇവര്‍ക്കു രണ്ടുമുറി വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. വൈദ്യുതിക്കായി ടാറ്റ പവറിന്‍റെ സോളാര്‍ സംവിധാവും ഏര്‍പ്പെടുത്തി. പതിനാല് കുടുംബങ്ങള്‍ക്കും ഉജ്വല പദ്ധതി പ്രകാരം സൗജന്യ പാചകവാതക കണക്‌ഷനും നല്‍കിയിരുന്നു. ഇതില്‍ അഞ്ചു കുടുംബങ്ങള്‍ മാത്രമാണ് പാചക വാതകം ഉപയോഗിച്ചു തുടങ്ങിയത്.

ഇവര്‍ക്കാകട്ടെ രണ്ടാമത് ഗ്യാസ് കുറ്റി സൗജന്യമായി നിറച്ചു കിട്ടിയതുമില്ല. ഒറ്റത്തവണ സൗജന്യമായി ലഭിച്ചതല്ലാതെ പിന്നീട് സമീപിച്ചപ്പോഴെല്ലാം മുഴുവന്‍ തുകയും നല്‍കണം എന്ന അവസ്ഥ വന്നതോടെ അവര്‍ ഗ്യാസ് കുറ്റി ഭദ്രമായി അടുക്കളയുടെ മൂലയിലേക്കു മാറ്റിവച്ചു. ജയപുരിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കും കൃത്യമായി പെന്‍ഷന്‍ ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു വലയി പരാധീനത.

പരാധീനതകളില്‍ മോശമല്ലാതെ നാഗേപുര്‍

ജയപുരില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരമുണ്ട് നാഗേപുരിലേക്ക്. ഭരണഘടന ശില്പി ഡോ. ബി.ആര്‍ അംബേദ്കറുടെ വെങ്കല പ്രതിമയാണ് ഗ്രാമത്തിലേക്കു സ്വാഗതം ചെയ്തു നില്‍ക്കുന്നത്.
ആശുപത്രിയും സ്കൂളുകളും ഇല്ലെന്നതാണ് ഇവിടത്തെയും പ്രധാന പ്രശ്നം. പ്രാഥമിക വിദ്യാലയം ഉണ്ടെങ്കിലും അഞ്ചാംക്ലാസിന് മുകളില്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് ഗ്രാമത്തിന് പുറത്തേക്കു പോകണം. ആദ്യം വേദാന്ത ഗ്രൂപ്പ് ഇവിടെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചെങ്കിലും അതു കര്‍ഷകര്‍ക്കു വേണ്ടി മാത്രമായിരുന്നു. പിന്നീട് അതിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അവര്‍ പ്ലാന്‍റടക്കം നീക്കംചെയ്തു എന്നാണ് ഗ്രാമ പ്രധാനനായ പരസ് നാഥ് പറഞ്ഞത്. അങ്കണവാടിയും വേദാന്തയാണ് നിര്‍മിച്ചു നല്‍കിയത്. യുവാക്കള്‍ക്കായി ഒരു തൊഴില്‍ പരിശീലന കേന്ദ്രം പോലും ഇവിടെ ആരംഭിച്ചിട്ടില്ലെന്നാണ് എംപ്ലോയ്മെന്‍റ് ഓഫീസര്‍ രേഖ പറഞ്ഞത്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി പോലും ആര്‍ക്കും തൊഴിലവസരങ്ങള്‍ ഈ ഗ്രാമത്തില്‍ ലഭിക്കുന്നില്ല. തൊഴിലുറപ്പു പദ്ധതിയുടെ കീഴില്‍ പണിയെടുത്തവര്‍ക്കുള്ള കൂലി പോലും രണ്ടു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി പെണ്‍കുട്ടികള്‍ക്ക് ഏഴു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു പോകണം. ഗ്രാമത്തില്‍ ഏറ്റവും അടുത്തുള്ള പ്രാഥമിക കേന്ദ്രത്തിലേക്കു തന്നെ എട്ടുകിലോമീറ്റര്‍ ദൂരം ഉണ്ടെന്നും രേഖ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ ഗ്രാമം വളരെ പ്രശസ്തമായി. എന്നാല്‍, മാധ്യമങ്ങള്‍ നിരന്തരം വളഞ്ഞു നില്‍ക്കുന്നതിനും അപ്പുറം ഒരു മാതൃക ഗ്രാമം എന്നെടുത്തു പറയാന്‍ മാത്രം ഒരു വികസനവും ഇവിടേക്കു വന്നിട്ടില്ലെന്നും നിരാശയോടെ രേഖ പറഞ്ഞു.

ഗ്രാമത്തില്‍ മറ്റു സ്കൂളുകള്‍ ഇല്ലാത്തതിനാല്‍ അഞ്ചാം ക്ലാസിന് ശേഷം വിദ്യാര്‍ഥികള്‍ മിക്കവാറും പഠനം ഉപേക്ഷിക്കുകയാണെന്നാണ് ഇവിടുത്തെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയായ രശ്മി വര്‍മ പറഞ്ഞത്.

ഗ്രാമത്തിലെ തൊഴിലില്ലായ്മയെ കുറിച്ചാണ് പൂനം എന്ന വനിത പറഞ്ഞത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറച്ച് പേര്‍ ഇവിടെ വന്ന് ഞങ്ങളുടെ ആധാര്‍ നമ്പറും പേരും ഫോണ്‍ നമ്പറും കുറിച്ചു കൊണ്ടു പോയി. ഉടന്‍ ജോലി ലഭിക്കുമെന്നു പറഞ്ഞാണ് പോയത്. ഇതുവരെ ഒരു വിവരവുമില്ലെന്നാണ് പൂനം പറഞ്ഞത്. ഗ്രാമത്തില്‍ മറ്റു തൊഴിലുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ അടുത്ത പട്ടണങ്ങളിലേക്കു തൊഴില്‍ തേടി പോകുന്ന പുരുഷന്മാര്‍ക്ക് ഒരു ദിവസം 300 രൂപയ്ക്ക് അപ്പുറം കൂലിയും ലഭിക്കുന്നില്ല.

ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുന്നതിനായി സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ ഒരു കമ്പനി പത്തു മാസത്തോളം ഇവിടെ തങ്ങി. എന്നാല്‍, സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് പകരം സ്ഥലമുടമ പണം ആവശ്യപ്പെട്ടതോടെ അവര്‍ കെട്ടുകെട്ടി മടങ്ങി.

അഞ്ചാം ക്ലാസിന് മുകളില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു സ്കൂളും ഒരു ആശുപത്രിയും മലിനജലം ഒഴുക്കി കളയാനുള്ള സംവിധാനവുമാണ് ഇപ്പോള്‍ തങ്ങള്‍ക്ക് അടിയന്തരമായി വേണ്ടതെന്നാണ് ഗ്രാമപ്രധാന്‍ പരസ് നടരാജ് പറഞ്ഞത്. തൊഴിലില്ലായ്മയെക്കുറിച്ചു ചോദിച്ചപ്പോള്‍ അടുത്ത് തുന്നല്‍ കേന്ദ്രവും പാചക പരിശീലന കേന്ദ്രവുമുണ്ട്. വനിതകള്‍ അവിടെ പോകട്ടെ. ഇതില്‍ കൂടുതലൊന്നും തന്നാല്‍ കൂട്ടിയാല്‍ കൂടില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിവായി.

തടിയൂരാന്‍ ഒഴികഴിവുകളേറെ

കൊട്ടിഘോഷിച്ച ദത്തെടുക്കല്‍ മേളങ്ങള്‍ക്കപ്പുറം മോദി ഏറ്റെടുത്ത രണ്ടു ഗ്രാമങ്ങളിലെയും പരാധീനതകള്‍ കണ്ടു തിരിച്ചുവരവേയാണ് വാരാണസി ബിജെപി ജില്ലാ പ്രസിഡന്‍റ് ഹന്‍സ് രാജ് വിശ്വകര്‍മയെ കാണുന്നത്. ജയപുരിലെ അങ്കണവാടി ആക്രമണത്തിന് പിന്നിലെ ജാതിവെറിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഓരോ ഗ്രാമത്തിനും സമൂഹത്തിനും അതിന്‍റേതായ പ്രശ്നങ്ങള്‍ ഉണ്ടാകില്ലേ എന്നായിരുന്നു മറുചോദ്യം. അങ്കണവാടി തകര്‍ക്കുന്നതിനു പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യം ആണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, മൂന്നു വര്‍ഷമായിട്ടും പുനര്‍ നിര്‍മിക്കാത്തത് എന്താണെന്നു ചോദിച്ചപ്പോള്‍ ഫണ്ട് ഇല്ലാത്തത് പ്രധാന പ്രശ്നമാണെന്നും പലരോടും സഹായം ചോദിച്ച് കത്തെഴുതിയിട്ടുണ്ടെന്നുമായിരുന്നു മറുപടി. പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ ഇല്ലല്ലോ എന്നു ചോദിച്ചപ്പോള്‍ അതേക്കുറിച്ചൊന്നും തനിക്കറിയില്ലെന്നും അക്കാര്യം അന്വേഷിച്ച് ഉടന്‍ വേണ്ട നടപടിയെടുക്കുമെന്നും ഹന്‍സ് രാജ് പറഞ്ഞു.

ഇടനാഴിയില്‍ വലിയ കാലൊച്ചകള്‍

ആദര്‍ശ ഗ്രാമങ്ങളില്‍ നിന്നു വാരാണസി ടൗണിലേക്ക് മടങ്ങി എത്തിയപ്പോഴാണ് വിശ്വഹിന്ദു പരിഷത് ദേശീയ വൈസ് പ്രസിഡന്‍റ് ചമ്പത് റായി കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട് എന്ന വിവരം അറിഞ്ഞ് അങ്ങോട്ടു തിരിച്ചത്. മൂന്നാം നമ്പര്‍ ഗേറ്റിലൂടെ അകത്തു കടന്ന് ചെല്ലുമ്പോള്‍ വിവിഐപി നിരയില്‍ ക്ഷേത്രത്തിലെ ശ്രീകാന്ത് ശാസ്ത്രികളുടെ മുന്നില്‍ ഇരിപ്പുണ്ട് ചമ്പത് റായ്. കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുനില്‍ക്കുന്ന ജ്ഞാനവാപി മോസ്കാണ് ഇപ്പോള്‍ സംസാര വിഷയം. അയോധ്യ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ചമ്പത് റായിലില്‍ നിന്ന് പ്രതീക്ഷിച്ചത് പോലെ തന്നെ തീവ്ര പ്രതികരണമാണുണ്ടായത്. ഇതൊക്കെ നമ്മള്‍ ഹിന്ദുക്കളുടേതായിരുന്നു, വീണ്ടെടുക്കണം എന്ന ആത്മഗതമായി ആ വികാര പ്രകടനത്തെ അതീവ ലളിതമായി മാത്രം അവതരിപ്പിക്കുന്നു. അപ്പോഴേക്കും ശങ്കരാചാര്യരുടെ പിന്‍മുറക്കാരനായ സ്വാമി ജിതേന്ദ്ര സരസ്വതിയും പരിവാരങ്ങളും അവിടേക്കെത്തി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ചമ്പത് റായിക്കൊപ്പം അവര്‍ വിവാദ കാശി ഇടനാഴിക്കായി പൊളിച്ചു നീക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലേക്ക് നീങ്ങി. നീണ്ട നിരയായി പോളിച്ചുനീക്കി ഇടനാഴിക്കായി വഴിയൊരുക്കുന്നിടത്തു നിന്നു ചമ്പത് റായി പറഞ്ഞത് ഇങ്ങനെയാണ്: ഇത് ഡിമോളിഷനല്ല, റിനവേഷനാണ്. മോദിയെക്കൊണ്ടു മാത്രമേ ഇതു നടക്കൂ. ചമ്പത് റായിയുമായി വലിയ സംഭാഷണത്തിന് മുതിര്‍ന്നാല്‍ അതു പിന്നെ അയോധ്യവരെയോ അതിനപ്പുറമോ വിവാദങ്ങളിലേക്കു നീളും എന്നതിനാല്‍ യാത്ര പറഞ്ഞ് വാരാണസിയുടെ ചൂടിനെ തൊട്ടൊഴുകുന്ന ഗംഗയുടെ തീരത്തേക്കു നടന്നു.

വാരാണസിയില്‍ നിന്ന് സെബി മാത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.