Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജനം കാത്തുവച്ച വിധി
Thursday, May 23, 2019 12:08 AM IST
അവസാന പന്തിൽ ആവേശകരമായ ഒരു റൺസിനാണ് ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് ഫൈനലിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയത്. ഒരു ട്വന്റി 20 ഫൈനലിന്റെ ആവേശകരമായ പര്യവസാനം എന്നപോലെ പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നു നടക്കുന്നു.
ഓരോ ഘട്ടത്തിലും പ്രചാരണ വിഷയങ്ങൾ മാറിമാറി പരീക്ഷിക്കപ്പെട്ടു എന്ന പ്രത്യേകത ഈ പൊതു തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു. പുൽവാമയിലെ ഭീകരാക്രമണവും ബാലാക്കോട്ടിൽ നടത്തിയ തിരിച്ചടിയും ആദ്യഘട്ടത്തിൽ ബിജെപി ഉയർത്തിയപ്പോൾ തൊഴിലില്ലായ്മയും ഭരണപരാജയങ്ങളും ആയിരുന്നു പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ. തുടർന്നുള്ള മൂന്നു ഘട്ടങ്ങളിൽ ദേശസുരക്ഷയും ദേശീയതയും ഹിന്ദുത്വ നിലപാടുകളും ബിജെപി ചർച്ചയാക്കിയപ്പോൾ പ്രതിപക്ഷം ആദ്യ ഘട്ടത്തിൽ ഉയർത്തിയ പ്രചാരണ വിഷയങ്ങളിൽ തന്നെ ഉറച്ചുനിന്നു.
തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിലേക്കു കടന്നപ്പോൾ അപ്രതീക്ഷിതമായി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ കടന്നാക്രമണവുമായി പോരാട്ടത്തിന്റെ പുതിയ പോർമുഖം നരേന്ദ്ര മോദി തുറന്നു . രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച മുൻ പ്രധാനമന്ത്രിയെ വ്യക്തിഹത്യ നടത്താൻ നരേന്ദ്ര മോദിയെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നു എന്ന വിശകലനങ്ങളാണ് പിന്നീട് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നത്. വൈകാരിക വിഷയം ആയിട്ടുപോലും വളരെ പക്വതയോടെയാണ് നെഹ്റു- ഗാന്ധി കുടുംബം രാജീവ് ഗാന്ധിക്ക് എതിരായ ആരോപണങ്ങളോട് പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ് .
തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലേക്ക് കടന്നതോടെ 1984 ലെ സിക്ക് വിരുദ്ധ കലാപം വിഷയമായി ഉന്നയിച്ചും കോൺഗ്രസിനെതിരേ ആരോപണങ്ങൾ ഉയർത്തിയും പ്രചാരണ തന്ത്രം മോദി മാറ്റി. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, ഹരിയാന,ഡൽഹി സംസ്ഥാനങ്ങളിലെ പ്രബലമായ സിക്ക് വോട്ടുകൾ മുന്നിൽകണ്ടുകൊണ്ടാണ് വിവാദപരമായ പരാമർശങ്ങളുമായി ബിജെപി രംഗത്ത് വന്നതെന്നു വ്യക്തമാണ്.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളിൽ ബിജെപിയും മോദിയും അതിവൈകാരിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നതിന്റെ മനഃശാസ്ത്രം വിലയിരുത്തുന്നതു പ്രസക്തമാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവനാഴിയിലെ അവസാന ആയുധവും ബിജെപി പ്രയോഗിക്കുകയായിരുന്നെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷം നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിച്ചതിനു സമാനമായ രീതിയിലുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചാരണ രീതിയുമാണ് ബിജെപി പരീക്ഷിച്ചത്. ഭരണവിരുദ്ധ വികാരവും ഗ്രാമീണ മേഖലകളിലെ അസംതൃപ്തിയും ജിഗ്നേഷ് മേവാനി, ഹാർദിക് പട്ടേൽ , അൽപ്പേഷ് താക്കൂർ എന്നീ മൂന്നു യുവതുർക്കികളെ മുന്നിൽനിർത്തി നയിച്ച പോരാട്ടങ്ങളും രാഹുൽ ഗാന്ധിയുടെ ആവേശകരമായ പ്രചാരണങ്ങളും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തിൽ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ ബിജെപിയെ പിന്നോട്ടടിച്ചിരുന്നു. മോദി - അമിത് ഷാ അച്ചുതണ്ടിന്റെ പ്രഭവ കേന്ദ്രമായ ഗുജറാത്ത് ഏതു വിധേനയും നിലനിർത്തണം എന്ന ലക്ഷ്യത്തിൽ അവസാന ഘട്ടങ്ങളിൽ അഴിച്ചുവിട്ട നെഗറ്റീവ് പ്രചാരണമാണ് സംസ്ഥാനത്ത് ഒരിക്കൽക്കൂടി ബിജെപിയെ അധികാരത്തിലെത്തിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അവസരങ്ങളെ ഇത്ര ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു നേതാവ് സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയെപ്പോലെ ഉണ്ടായിട്ടില്ല എന്നത് സത്യമാണ്. തനിക്കെതിരായ ഓരോ പരാമർശവും കൃത്യമായി ഉപയോഗിക്കാൻ മോദിക്കറിയാം. മുൻ അനുഭവങ്ങൾകൊണ്ടാകാം ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി ഉയർത്തിയ അതി വൈകാരിക വിഷയങ്ങളോടു വളരെ കരുതലോടെയാണു കോൺഗ്രസ് പ്രതികരിച്ചത്. മോദി ഇട്ട പഴത്തൊലികളിലൊന്നിലും ചവിട്ടി തെന്നി വീഴാതിരിക്കുന്നതിനുള്ള അതീവ ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായി. അതി വൈകാരികത ഉയർത്തിക്കൊണ്ട് പ്രചാരണത്തിൽ മേൽക്കൈ നേടാനും സീറ്റുകൾ നിലനിർത്താനുമാണ് ബിജെപി ശ്രമിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപി നേതൃത്വം നൽകിയ ദേശീയ ജനാധിപത്യ സഖ്യം തൂത്തുവാരുകയായിരുന്നു. അവിടങ്ങളിലെ 316 സീറ്റുകളിൽ 281 സീറ്റും എൻഡിഎ നേടി. ഈ സീറ്റുകളിൽനിന്നു മാത്രം എൻഡിഎയ്ക്കു ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചു എന്നു വ്യക്തം. ഇത്തവണ ഈ സീറ്റുകളിൽ കുറെ എൻഡിഎയ്ക്കു നഷ്ടപ്പെടും എന്നാണു വിലയിരുത്തൽ.
ഉത്തർ പ്രദേശിൽ മഹാസഖ്യത്തിന് അനുകൂലമായി പിന്നോക്ക- ദളിത് - മുസ്ലിം - യാദവ വോട്ടുകൾ ധ്രുവീകരിക്കുന്നതും സവർണ വോട്ടുകളിൽ കോൺഗ്രസ് കടന്നുകയറുന്നതും ബി ജെ പിയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞ തവണ ഇരുപതു ശതമാനം വോട്ടുകൾ നേടിയിട്ടും സീറ്റുകൾ ഒന്നും നേടാൻ കഴിയാതെ പോയ മായാവതിയുടെ ബി എസ് പി ഇത്തവണ കറുത്ത കുതിര ആകാനുള്ള എല്ലാ സാഹചര്യവും ഉത്തർ പ്രദേശിലുണ്ട്.
ഹിന്ദി ഇതര സംസ്ഥാനങ്ങളിലേക്ക് വന്നാൽ കഴിഞ്ഞ തവണത്തെ നേട്ടം ബി ജെപിക്ക് ഇത്തവണ ഉണ്ടാകില്ല എന്ന് ഉറപ്പാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെയുള്ള ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ എൻഡിഎ കഴിഞ്ഞ തവണ നേടിയത് 200 ൽ 45 സീറ്റുകൾ ആണ്. ഇതിൽ ആന്ധ്രായിൽ എൻഡിഎയ്ക്കു വേണ്ടി 17 സീറ്റുകൾ നേടി 55കൊടുത്ത തെലുങ്കുദേശം ഇപ്പോൾ മുന്നണിയിൽ ഇല്ല. കഴിഞ്ഞ തവണ ബിജെപി 17 സീറ്റു നേടിയ കർണാടകയിൽ കോൺഗ്രസ് - ജനതാദൾ സഖ്യം വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഡിഎംകെ- കോൺഗ്രസ് അനുകൂല തരംഗം പ്രതീക്ഷിക്കുന്ന തമിഴ്നാട്ടിൽ ബി ജെ പിക്ക് കാര്യമായ പ്രതീക്ഷകളില്ല.
ഹിന്ദി സംസ്ഥാനങ്ങളിലും മറ്റും ഉണ്ടാകുന്ന സീറ്റ് നഷ്ടത്തെ മറികടക്കാൻ ബി ജെ പി പ്രതീക്ഷ അർപ്പിക്കുന്നത് ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളെയാണ്. ഒരുപക്ഷേ ബി ജെ പി കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റം നടത്താൻ പോകുന്ന രണ്ടു സംസ്ഥാനങ്ങൾ ഇവ ആയിരിക്കും. ബംഗാളിൽ ബിജെപി വിരുദ്ധ വോട്ടുകൾ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, സി പി എം കക്ഷികൾക്കിടയിൽ വിഭജിക്കപ്പെടുന്നതിന്റെ ചെറിയ നേട്ടം ബി ജെ പിക്ക് ഉണ്ടാകും. പൊതുശത്രുവായ മമതയ്ക്കെതിരേ പല മണ്ഡലങ്ങളിലും ബി ജെ പിയും സി പി എമ്മും രഹസ്യമായി കൈകോർത്തതിന്റെ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ആസാം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇത്തവണ ബി ജെ പി വലിയ നേട്ടം ഉണ്ടാക്കുമെന്നു പ്രതീക്ഷിച്ചിരുന്ന മേഖല ആണ്. ഈ ലക്ഷ്യം മുന്നിൽ നിർത്തിയാണ് ബി ജെ പിയുടെ നേതൃത്വത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളെ ഉൾപ്പെടുത്തി നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് രൂപീകരിച്ചത്. ഇതിലൂടെ കഴിഞ്ഞ തവണ മേഖലയിലെ 25സീറ്റുകളിൽ നേടിയ എട്ട് എണ്ണത്തിൽ നിന്നു കാര്യമായ മുന്നേറ്റം ബി ജെ പി പ്രതീക്ഷിച്ചിരുന്നു.
സ്വന്തമായി ഇരുന്നൂറു സീറ്റുകൾക്കു മുകളിലും മുന്നണിയായി ഇരുന്നൂറ്റി നാൽപ്പതോളം സീറ്റുകളും ഉണ്ടാകുന്ന ഒരു സാഹചര്യം ആണ് ബി ജെപി യുടെ ക്യാമ്പുകൾ പ്രതീക്ഷിക്കുന്നത്. കേവലഭൂരിപക്ഷത്തിനു കുറവുള്ള സീറ്റുകൾ ചന്ദ്രശേഖർ റാവുവിന്റെയും ജഗൻമോഹൻ റെഡ്ഢിയുടെയും നവീൻ പട്നായിക്കിന്റെയും പിന്തുണയോടെ നേടാം എന്നും ബി ജെ പി പ്രതീക്ഷിക്കുന്നു .
പാർട്ടി ഒറ്റയ്ക്ക് 150 സീറ്റുകളും യുപിഎ ഘടകകക്ഷികൾ ഉൾപ്പെടെ 180-190 സീറ്റുകളും ആണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ മുന്നണിക്ക് പുറത്തുനിൽക്കുന്ന ബി എസ് പി, എസ് പി , തൃണമൂൽ കോൺഗ്രസ് എന്നിവരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷത്തിൽ എത്താം എന്നും കോൺഗ്രസ് കരുതുന്നു. കോൺഗ്രസിനു 120 ൽ താഴെയും മുന്നണിക്ക് 150 ഓളവും സീറ്റുകൾ കിട്ടുന്ന സാഹചര്യം ഉണ്ടാകും എന്നും യുപിഎ യുടെ പിന്തുണയോടെ ബി ജെ പി ഇതര പ്രതിപക്ഷ പാർട്ടികൾ നേടുന്ന സീറ്റുകളോടെ ഭരണത്തിൽ എത്താമെന്നാണ് മമതാ ബാനർജിയും മായാവതിയും കരുതുന്നത്.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top