Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സൂപ്പർ സ്റ്റാർ മോദി; അമിത്ഷാ മികച്ച സംവിധായകൻ
Friday, May 24, 2019 2:13 AM IST
"ദി വിന്നർ ടേക്സ് ഇറ്റ് ഓൾ’. ജയിക്കുന്നവന് എല്ലാം. എണ്‍പതുകളിലെ പോപ് സംഗീത ഹരമായിരുന്ന അബ്ബയുടെ വിഖ്യാത ആൽബത്തിന്റെ പേരാണിത്. സ്വീഡനിലെ പോപ് ഗ്രൂപ്പിന്റെ ഈ അൽബം വലിയ ഹിറ്റ് ആകുകയും 1999ൽ ബ്രിട്ടനിലെ ഏറ്റവും ജനപ്രിയ ഗാനമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ശ്രദ്ധേയമായ ഈ ഗാനം എഴുതുന്പോൾ നരേന്ദ്ര മോദിയെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല. പക്ഷേ 2014ലെ വൻവിജയം ആവർത്തിച്ച മോദിയും അമിത് ഷായുമാണു ഈ ഗാനം അന്വർഥമാക്കിയ നവയുഗത്തിലെ വൻ രാഷ്ട്രീയ ഹിറ്റ്.
അജയ്യനായി മോദി. ആയുധമില്ലാതെ എതിരാളികൾ. കൊടുങ്കാറ്റായി മോദി തരംഗം ആഞ്ഞടിച്ചപ്പോൾ മറ്റെല്ലാവരും അപ്രസക്തരായി. മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ, ഡൽഹി ഉൾപ്പെടെയുള്ള ഹിന്ദി ബെൽറ്റിൽ മോദിയും ബിജെപിയും പൂർണ ആധിപത്യം അരക്കിട്ടുറപ്പിച്ചു. വലിയ വെല്ലുവിളി നേരിട്ട യുപിയിൽ പോലും പിടിച്ചു നിന്നു.
ബിജെപിയുടെ കൊടി ഹിന്ദി ഹൃദയഭൂമിയിൽ കൂടുതൽ ഉയരത്തിൽ പറക്കുന്നതു നോക്കി നെടുവീർപ്പിടാനേ പ്രതിപക്ഷത്തിനു കഴിയൂ. എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലും കടത്തിവെട്ടിയ മിന്നുന്ന പ്രകടനമാണു ബിജെപിയും മോദിയും നേടിയത്. 2014ലേതിലും വലിയ വിജയം ഒരു പക്ഷേ മോദി പോലും സ്വപ്നം കണ്ടിരിക്കില്ല. ഹിമാലയ പർവതം പോലെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നെറുകയിൽ മോദി തന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചു.
കെട്ടുറപ്പിച്ച കൂട്ടുകെട്ട്
ബിജെപിയിലും എൻഡിഎയിലും പുറത്തും മോദിക്കു എതിരില്ലാതായിരിക്കുന്നു. ലോക്സഭയിൽ ബിജെപിക്കു തനിയെ 300 സീറ്റ് എന്ന മാന്ത്രിക സംഖ്യയും കടന്ന നേട്ടമാണു നിർണായകം. 2014ലേതിലും വലിയ വിജയം നേടിയത് മോദിക്കും ഷായ്ക്കും വെള്ളിത്തിളക്കമായി. ഇനിയെല്ലാം മോദിയും ഷായും തീരുമാനിക്കും. ബിജെപി അധ്യക്ഷ സ്ഥാനത്തു കാലാവധി പൂർത്തിയാക്കിയ അമിത് ഷാ നേരിട്ടു മന്ത്രിസഭയിൽ എത്തുന്നതും മോദി വിരുദ്ധർക്കു കനത്ത ക്ഷീണമാകും. ആഭ്യന്തര വകുപ്പു തന്നെയാകും ഷായ്ക്കു കിട്ടുകയെന്നാണു പ്രതീക്ഷ.
ബിജെപിക്കും ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനും തത്കാലം എതിരില്ലാത്ത സ്ഥിതിയായി. എൻഡിഎ ഘടകകക്ഷികൾ നേട്ടമുണ്ടാക്കിയെങ്കിലും മോദിയെ നിയന്ത്രിക്കാൻ അവർക്കു കഴിയില്ല. ബിജെപിയിലെ മോദി വിരുദ്ധരും ഉദ്ധവ് താക്കറെയ്ക്കും പഴയ ശൗര്യം പോലും ഉപേക്ഷിക്കേണ്ടി വരും. ശിവസേനയും അകാലിദളും ജെഡിയുവും അടക്കമുള്ള പാർട്ടികൾക്കും മോദിയുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കാതെ രക്ഷയില്ല.
തന്ത്രപ്രധാനമായ ഉത്തർപ്രദേശിൽ സീറ്റുകൾ കുറഞ്ഞെങ്കിലും മേധാവിത്വം നിലനിർത്താനായതു മോദിയുടെയും ആർഎസ്എസ് അടക്കമുള്ള സംഘപരിവാറിന്റെയും കുതിപ്പിനു കൂടുതൽ കരുത്തേകും. മോദിക്കും ബിജെപിക്കും വെല്ലുവിളി ഉയർത്താൻ സമാജ്വാദി പാർട്ടിയുടെയും ബിഎസ്പിയുടെയും മഹാസഖ്യത്തിന് പ്രതീക്ഷിച്ചതു പോലെ കഴിഞ്ഞില്ല. ഗോരഖ്പുർ, ഫൂൽപുർ അടക്കമുള്ള ബിജെപി കോട്ടകളിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ വലിയ വിജയം നേടിയ പ്രതിപക്ഷ മഹാസഖ്യത്തിന് ആ നേട്ടവും നിലനിർത്താനായില്ല. ജാതി സമവാക്യങ്ങളിൽ ചേരാത്തവർ ചേർന്നാലും ജനം അംഗീകരിക്കണം എന്നില്ല.
മഹാസഖ്യത്തിൽ നിന്നു കോണ്‍ഗ്രസിനെ ഒഴിവാക്കിയ മായാവതി-അഖിലേഷ് തന്ത്രം പാടെ പാളി. പ്രിയങ്ക ഗാന്ധിയുടെ സജീവ സാന്നിധ്യവും മഹാസഖ്യത്തിന്റെ വിജയം തടഞ്ഞു. ഹിന്ദി മേഖലയ്ക്കു പുറമേ കിഴക്കൻ സംസ്ഥാനങ്ങളും തൂത്തുവാരാനായതു മോദി- ഷാ കൂട്ടുകെട്ടിന്റെ വൻനേട്ടമായി. ബിഹാറിലെ ആർജെഡി-കോണ്‍ഗ്രസ് മഹാസഖ്യവും ബിജെപി തരംഗത്തിൽ തകർന്നടിഞ്ഞു.
ആളിക്കത്തിച്ച ദേശീയത
ബാലാക്കോട്ട് വ്യോമാക്രമണം ഉൾപ്പെടെ ബിജെപി ഉയർത്തിയ ദേശീയതയും പകരം വയ്ക്കാനില്ലാത്ത ശക്തനായ നേതാവെന്ന നരന്ദ്ര മോദിയുടെ പ്രതിച്ഛായയും ഭൂരിപക്ഷ വോട്ടുകളുടെ ധ്രൂവീകരണവുമാകും ബിജെപിയുടെ വൻ വിജയത്തിലേക്കു നയിച്ച പ്രധാന ഘടകങ്ങൾ. ഉറച്ച ഭരണം ആഗ്രഹിച്ച വോട്ടർമാർക്കു മോദിയേക്കാൾ മികച്ച മറ്റൊരു നേതാവ് ഉണ്ടായിരുന്നുമില്ല. മുൻകൂട്ടി വിപുലമായ സഖ്യം ഉണ്ടാക്കാൻ കോണ്‍ഗ്രസിനായില്ല. യുപിയിലും ഡൽഹിയിലും ബംഗാളിലും വരെ ഇതു തിരിച്ചടിച്ചു.
രാജ്യം നയിക്കാൻ ശക്തനും പ്രാപ്തനുമായ നേതാവായി രാഹുൽ ഗാന്ധിയെ കേരളത്തിലേതു പോലെ ഉത്തരേന്ത്യ കണ്ടില്ല. മായാവതിയും മമത ബാനർജിയും അടക്കമുള്ള പ്രധാനമന്ത്രി മോഹികളും കോണ്‍ഗ്രസ് വിരുദ്ധ നേതാക്കളും പാർട്ടികളും കൂടിയായപ്പോൾ വോട്ടർമാരുടെ ആശയക്കുഴപ്പം കൂടിയതേയുള്ളൂ. സ്വാഭാവികമായി ഉണ്ടാകാവുന്ന ഭരണവിരുദ്ധ വികാരം മറികടക്കാൻ പ്രചാരണ വിഷയങ്ങൾ തന്ത്രപരമായി മാറ്റാനും മോദി ശ്രദ്ധിച്ചു. തീവ്ര ദേശീയത മുതൽ മതവികാരങ്ങളും പാക്കിസ്ഥാനും സൈന്യവും വരെ ചർച്ചയാക്കിയാണു മോദി നേട്ടം കൊയ്തത്.
ചൗക്കിധാർ ചോർ ഹേ എന്ന മുദ്രാവാക്യവുമായി മോദിയെ വല്ലാതെ കടന്നാക്രമിച്ചതും രാഹുലിനു ഗുണം ചെയ്തില്ല. സുപ്രീംകോടതിയിൽ ക്ഷമ പറയേണ്ടി വരുക കൂടി ചെയ്തതോടെ കാര്യങ്ങൾ മോദിക്കനുകൂലമായി. ഫലത്തിൽ രാഹുലിന്റെ പ്രധാന വാചകം തന്നെ തിരിച്ചടിച്ചു. അതോടൊപ്പം പ്രതിപക്ഷം തമ്മിലടിച്ചു പരസ്പരം മൽസരിച്ചതോടെ മോദിക്ക് ഭീഷണി ഇല്ലാതായി. ന്യായ് അടക്കമുള്ള കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങൾ ഉത്തരേന്ത്യയിലെ വോട്ടർമാരിൽ വേണ്ടവിധം എത്തിക്കുന്നതിലും വിജയിച്ചില്ല.
മോദിയോളം വരാത്ത വെല്ലുവിളി
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയ്ക്കും മോദിക്ക് വെല്ലുവിളി ഉയർത്താൻ പോലും കഴിയാതെ പോയതാകും കൂടുതൽ ക്ഷീണം. എംപിമാരുടെ എണ്ണം കൂടിയെങ്കിലും യുപിഎയ്ക്കു നൂറ് എന്ന മാന്ത്രിക സംഖ്യയിലെത്തുകയെന്ന ലക്ഷ്യം പോലും പാളി. 2014ൽ വെറും 44 സീറ്റുമായി പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാതെ ഏറ്റവും അടിത്തട്ടിലേക്കു വീണ കോണ്‍ഗ്രസിന് ഏതാനും സീറ്റുകൾ മാത്രം കൂട്ടാനായുള്ളൂ.
വയനാട്ടിൽ റിക്കാർഡ് ഭൂരിപക്ഷം നേടിയപ്പോഴും അമേഠിയിലെ തിരിച്ചടി രാഹുൽ ഗാന്ധിക്ക് ഉണക്കാനാകാത്ത മുറിവാണ്. നെഹ്റു - ഗാന്ധി കുടുംബത്തിന്റെ കോട്ടയിൽ പോലും വിള്ളൽ വീഴ്ത്താൻ ബിജെപിക്കു കഴിഞ്ഞതിന്റെ ആഘാതം ചെറുതല്ല. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദി തരംഗത്തിൽ പോലും ലക്ഷത്തിലേറെ വോട്ടുകൾക്ക് രാഹുലും അമ്മ സോണിയാ ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും വിജയക്കൊടി പാറിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ സ്വീകാര്യത നേടാൻ രാഹുലിന് ഇനിയുമേറെ വിയർപ്പൊഴുക്കേണ്ടി വരും.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ഒരു പരിധി വരെ കർണാടകയിലും സംസ്ഥാന ഭരണം കിട്ടിയതിന്റെ മെച്ചം പോലും ഉണ്ടാക്കാൻ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെന്നതു ദയനീയമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കൈ നിലനിർത്താനായില്ലെന്നതു നാണക്കേടു കൂടിയായി.
കേരളത്തിലാണാകെ ആശ്വാസം
കേരളവും പഞ്ചാബും ആണ് കോണ്‍ഗ്രസിനു ദേശീയ പാർട്ടിയെന്ന നിലയിൽ പിടിച്ചുനിൽക്കാൻ വഴിയൊരുക്കിയത്. കേരളം ഇല്ലായിരുന്നെങ്കിൽ കോണ്‍ഗ്രസിന്റെ ഗതി എന്താകുമായിരുന്നു? കർണാടക ഒഴികെ കേരളം അടക്കം ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങൾ മാത്രമാണു മോദിയുടെ കൊടുങ്കാറ്റിൽ മുങ്ങാതിരുന്നത്.
കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്ന മോഹത്തിൽ ശബരിമല പ്രശ്നം കുളമാക്കിയ ബിജെപിയുടെ കൈവിട്ട കളികളും പാഴായി. പ്രതീക്ഷിച്ചതു പോലെ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും പത്തനംതിട്ടയിൽ അടക്കം പ്രതീക്ഷയ്ക്കൊത്തു നേട്ടമുണ്ടാക്കാനായില്ല. കേരളത്തിൽ മൊത്തം വോട്ടു കുറഞ്ഞുവോയെന്നതും ആശങ്കയാണ്. അതിലേറെ മോദി തരംഗത്തിലും കേരളത്തിൽ കോണ്‍ഗ്രസിനു വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല.
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുമായി ഉണ്ടാക്കിയ സഖ്യവും ഗുണം ചെയ്തില്ല. ഉള്ള സീറ്റു കൂടി പോയതു ബിജെപിക്കു തിരിച്ചടിയായി. ആന്ധ്രപ്രദേശിലും ബിജെപിക്കു മുന്നേറാനായതുമില്ല.
ബിജെപിക്കും കോണ്‍ഗ്രസിനും ബദലായ മൂന്നാം മുന്നണിയെന്ന ഇടതുപാർട്ടികളുടെയും ചന്ദ്രശേഖര റാവുവിന്റെയും മറ്റും മണ്ടൻ വാദത്തിന്റെ അടിവേരു കൂടിയാണു അറുത്തു മാറ്റപ്പെട്ടത്. ദേശീയ പാർട്ടിയെന്ന നിലയിൽ ബിജെപിക്ക് ബദലാകാൻ ഇനി കോണ്‍ഗ്രസിനു മാത്രമേ അൽപ്പമെങ്കിലും കഴിയൂവെന്ന യാഥാർഥ്യവും ഈ തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രമായി.
കൈവിട്ടു ബംഗാളും
പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി ഉണ്ടാക്കിയ മുന്നേറ്റത്തിലും വലിയ സന്ദേശമുണ്ട്. ഇടതുപാർട്ടികൾ തകർന്നടിഞ്ഞ ബംഗാളിൽ മമത ബാനർജിയുടെ ശക്തമായ പ്രതിരോധത്തെ മറികടന്നാണു ബിജെപി കാര്യമായ നേട്ടമുണ്ടാക്കിയത്.
ബംഗാൾ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഗതിമാറ്റമാണു ഇത്തവണത്തെ ഫലം തെളിയിക്കുന്നത്. മമതയ്ക്കും തൃണമൂൽ ഭരണത്തിനുമെതിരായ സ്വാഭാവിക ഭരണവിരുദ്ധ വികാരവും കേന്ദ്ര ഭരണവും കൂടി മുതലെടുത്താൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഭരണത്തിലെത്താനാകും ഇനി ബിജെപിയുടെ ശ്രമം.
ഒഡീഷയിൽ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെയും ബിജു ജനതാദളിന്റെയും ജനപ്രീതിയിൽ വലിയ ഇടിവുണ്ടായില്ല. രാജ്യത്തെ പ്രാദേശിക പാർട്ടികളിൽ പ്രതാപം നിലനിർത്താനായ ഏക മുഖ്യമന്ത്രിയും പാർട്ടിയും ഒഡീഷയിലാകും. ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവും തെലുങ്കുദേശവും തകർന്നടിഞ്ഞപ്പോൾ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോണ്‍ഗ്രസിന്റെ വൻ വിജയമാകും ഏറ്റവും ശ്രദ്ധേയം.
തെലുങ്കാനയിൽ ടിആർഎസ് കഷ്ടിച്ചു പിടിച്ചുനിന്നെങ്കിലും ബിജെപിക്കും നേട്ടമുണ്ടായി. തമിഴ്നാട്ടിൽ കരുണാനിധിയുടെ വേർപാടിനു ശേഷം മകൻ എം.കെ. സ്്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെയുടെ ശക്തമായ തിരിച്ചുവരവു കൂടിയാണിത്. ബിജെപിയുടെ കുതിപ്പിനു തടയിടാനും ഡിഎംകെയ്ക്കു കഴിഞ്ഞുവെന്നതു ചെറിയ കാര്യമല്ല.
ഇടുങ്ങിയും ഇടറിയും ഇടത്
സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതുപക്ഷ പാർട്ടികളുടെയും ആം ആദ്മി പാർട്ടിയുടെയും ദയനീയ തകർച്ചയാകും ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ മുന്നറിയിപ്പും സന്ദേശവും. ഇടതുകോട്ടകളായിരുന്ന ബംഗാളിലും കേരളത്തിലും ത്രിപുരയിലും അതി ദയനീയ തോൽവിയാണു നേരിട്ടത്. ബംഗാളിൽ സിപിഎം അടക്കമുള്ള ഇടതുപാർട്ടികൾക്ക് ഒരു സീറ്റു പോലുമില്ലാതായി. കോണ്‍ഗ്രസുമായി സഖ്യത്തിനു തയാറാകാതെ മത്സരിച്ച എഎപി, വൻഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഡൽഹിയിൽ തുടർച്ചയായി പൂജ്യമായതു വല്ലാത്ത തിരിച്ചടിയായി.
ഇന്ത്യൻ പാർലമെന്റിലെ ഓട്ടോറിക്ഷ പാർട്ടിയായി സിപിഎമ്മും സിപിഐയും ചെറുതായി. സിപിഎമ്മിന്റെ അവശേഷിച്ചിരുന്ന തുരുത്തായ കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണു കണ്ടത്.
വെറും ഒരു സീറ്റ്. ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും ചെലവിൽ തമിഴ്നാട്ടിൽ രണ്ടു സീറ്റു കിട്ടിയതിനാൽ സിപിഎമ്മിന് ഓട്ടോറിക്ഷയിൽ കയറാവുന്ന മൂന്ന് എംപിമാരെങ്കിലും ശേഷിച്ചു. 2004ൽ 64 എംപിമാരുമായി ഒന്നാം യുപിഎ സർക്കാരിനെ നിയന്ത്രിച്ചിരുന്ന നിലയിൽ നിന്നാണു ഈ വീഴ്ച.
സിപിഐ ആകട്ടെ തമിഴ്നാട്ടിലെ രണ്ടേ രണ്ടു സീറ്റിലൊതുങ്ങി. ദേശീയ പാർട്ടിയെന്ന നിലയിൽ പ്രസക്തി പോലുമില്ലാതെ സിപിഎമ്മും സിപിഐയും തകരുന്നത് രാജ്യത്തിന്റെ വിശാല താത്പര്യങ്ങൾക്കു ഗുണമാകില്ല. യാഥാർഥ്യബോധം ഉൾക്കൊള്ളാതെയും പഴയ കോണ്‍ഗ്രസ് വിരോധം മാറ്റാതെയും പ്രകാശ് കാരാട്ട് പക്ഷം നടത്തിയ പിടിവാശികളുടെയും പിണറായി വിജയന്റെയും കൂട്ടരുടെയും അഹന്തയുമെല്ലാം അനിവാര്യമായ പതനത്തിലേക്ക് വഴിതെളിച്ചിരിക്കാം.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
Latest News
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top