Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മേ മാറുന്നു, സ്ഥാനമോഹികൾ ഏറെ
Tuesday, May 28, 2019 11:25 PM IST
ബ്രിട്ടനിൽ ഒരു നേതൃമാറ്റം ആസന്നമായിരിക്കുന്നു. ബ്രെക്സിറ്റിൽ പ്രധാനമന്ത്രി തെരേസ മേ അന്പേ പരാജയപ്പെട്ടതാണ് ഈ മാറ്റം അനിവാര്യമാക്കിയത്. പക്ഷേ, പകരം ആര്? ഏറെപ്പേർ രംഗത്തുണ്ട്. പ്രമുഖ സ്ഥാനമോഹികളുടെ എണ്ണം ഒരു ഡസനിലേറെ.
ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്, മുൻ വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ, ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ജെറേമി ഹണ്ട്, റോറി സ്റ്റുവർട്ട്, എസ്തർ മക്വേ എന്നിങ്ങനെ നീളുന്നു ആ നിര. ഇതിൽ ബോറിസ് ജോൺസണാണ് ഇപ്പോൾ നേരിയ മുൻതൂക്കം. ഇതു മാറിമറിയാം. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദും കഴിഞ്ഞദിവസം രംഗത്തെത്തി.
ജൂലൈ അവസാനത്തോടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനാവുമെന്നാണു പ്രതീക്ഷ. 2022ലാണ് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പു നടക്കേണ്ടത്. അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് പ്രധാനമന്ത്രിയെ മാറ്റാം. പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുന്നയാളാവും പ്രധാനമന്ത്രിയാവുക.
ബ്രെക്സിറ്റിന്റെ പേരിൽ സ്ഥാനം പോകുന്ന ആദ്യ പ്രധാനമന്ത്രിയല്ല മേ. ആദ്യം ഇരയായത് ഡേവിഡ് കാമറോണാണ്. നേരിയ ഭൂരിപക്ഷത്തിന് ബ്രെക്സിറ്റിനുള്ള ഹിതപരിശോധന വിജയിച്ചെങ്കിലും കാമറോണിനു പുറത്തുപോകേണ്ടിവന്നു. പിന്നീടെത്തിയ തെരേസ മേ ബ്രെക്സിറ്റ് ഫലവത്താക്കാൻ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ, അകത്തുനിന്നും പുറത്തുനിന്നും ശക്തമായ ആക്രമണമാണവർ നേരിട്ടത്. അവസാനം കഴിഞ്ഞ വെള്ളിയാഴ്ച രാജി പ്രഖ്യാപിക്കേണ്ടിവന്നു.
യൂറോപ്യൻ യൂണിയനുമായി നല്ലൊരു ധാരണയിൽ പോയില്ലെങ്കിൽ രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയാകെ കുഴപ്പത്തിലാകുമെന്ന ആശങ്കയാണ് ജനങ്ങളെയും നേതാക്കളിൽ ഒരു വിഭാഗത്തെയും ബ്രെക്സിറ്റിനെതിരാക്കിയത്. സങ്കീർണമാണ് യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിട്ടുപോകൽ എന്ന യാഥാർഥ്യം ബ്രിട്ടീഷുകാർ മനസിലാക്കിയിരിക്കുന്നു. പക്ഷേ ഇനിയിപ്പോൾ വിട്ടുപോന്നേ തീരൂ. പിടിച്ചുനിൽക്കാനുള്ള വഴികൾ കണ്ടെത്തി തിരിച്ചുപോരാനാണിപ്പോൾ ശ്രമം. അതത്ര എളുപ്പമല്ല.
തന്ത്രജ്ഞനായൊരു നേതാവിന്റെ അഭാവം ബ്രിട്ടനുണ്ട്. ഇന്നത്തേക്കുള്ള നേതാവല്ല, നാളത്തേക്കുള്ള നേതാവിനെയാണിപ്പോൾ ബ്രിട്ടന് ആവശ്യം. യുവവോട്ടർമാരെ ആകർഷിക്കാനാകുന്ന നേതാവിന് കൂടുതൽ സാധ്യതയുണ്ട്.
മാൻ ബുക്കർ ഒമാനിലേക്ക്
അറബി സാഹിത്യം ഏറെ ആഴവും പരപ്പുമുള്ളതാണ്. എന്നാൽ അറബി സാഹിത്യകാരികളെക്കുറിച്ചു വളരെ കുറച്ചു മാത്രമേ നാം കേട്ടിട്ടുള്ളൂ. ഒമാനി എഴുത്തുകാരി ജോക്ക അൽ ഹാർതി ഇത്തവണത്തെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം നേടിയപ്പോൾ ആരാണിതെന്നു പലരും ചോദിച്ചിട്ടുണ്ടാവും. ജോക്കയുടെ സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിനാണു പുരസ്കാരം.
ആദ്യമായാണ് ഒരു ഒമാനി സാഹിത്യകാരിയുടെ സൃഷ്ടി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്നത്. മർലിൻ ബൂത്താണു വിവർത്തക. സമ്മാനത്തുക ഇരുവരും പങ്കിടും. കടുത്ത യാഥാസ്ഥിതികതയിൽനിന്ന് ആധുനികതയിലേക്കുള്ള ഒമാന്റെ പരിണാമം ഗ്രാമീണാന്തരീക്ഷത്തിലാണ് നോവലിൽ വരച്ചുകാട്ടിയിരിക്കുന്നത്.
കുടുംബബന്ധങ്ങളുടെ ഊഷ്മളതയും സങ്കീർണതയും നോവലിൽ ചർച്ച ചെയ്യപ്പെടുന്നു. മസ്കറ്റിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ അധ്യാപികയായ ജോക്ക അൽ ഹാർതി എഡിൻബറോ സർവകലാശാലയിൽനിന്ന് ക്ലാസിക്കൽ അറബിക് കവിതയിൽ ബിരുദം നേടിയിട്ടുണ്ട്.
സാധ്യത തേടി ട്രംപ്
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഒളിഞ്ഞും തെളിഞ്ഞും തുടരുന്പോഴും അമേരിക്കയുടെ വ്യാപാരരംഗം ശക്തമാക്കാൻ വഴികൾ തേടുകയാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ സന്ദർശന പരിപാടിയുമായി ട്രംപ് ജപ്പാനിലെത്തിയത് ഈ ലക്ഷ്യത്തോടെയാണ്.
ജപ്പാനുമായുള്ള അമേരിക്കയുടെ വ്യാപാരബന്ധം അല്പംകൂടി ന്യായയുക്തമാക്കണമെന്നതാണ് ട്രംപിന്റെ നിലപാട്. ജപ്പാനുമായി വളരെ നല്ല ബന്ധത്തിലാണ് അമേരിക്ക. പ്രധാനമന്ത്രി ഷിൻസെ ആബെയാകട്ടെ ട്രംപിന്റെ ഉറ്റ സുഹൃത്തും. പക്ഷേ, വ്യാപാരക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കൊന്നും ട്രംപ് തയാറല്ല.
ഇരുവരുടെയും സൗഹൃദം വെളിപ്പെടുത്തുന്നതായിരുന്നു സന്ദർശനകാലത്തെ പല പരിപാടികളും. ഇരുവരും ചേർന്നു ഗോൾഫ് കളിച്ചു. സുമോ ഗുസ്തി കാണാനും ട്രംപ് സമയം കണ്ടെത്തി. അമേരിക്കയുടെ വന്പൻ വ്യാപാര പങ്കാളിയാണു ജപ്പാനെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ ചില പോരായ്മകളുണ്ടെന്നു ട്രംപ് കരുതുന്നു.
ജപ്പാനിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ടൊയോട്ട, ഹോണ്ട, നിസാൻ എന്നിവയുടെ തലവന്മാരുമായി ട്രംപ് പ്രത്യേക കൂടിക്കാഴ്ച നടത്തി. വരും മാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ വലിയ ഇടപാടുകൾ ഉണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി. പല രാജ്യങ്ങളുമായും അമേരിക്കയ്ക്ക് ഇപ്പോൾ വ്യാപാര തർക്കങ്ങളുണ്ട്. ഇതിനിടെ ജപ്പാനുമായി നല്ല വ്യാപാരബന്ധമുണ്ടാക്കിയാൽ ഇരുകൂട്ടർക്കും അതു ഗുണകരമാകും.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഷിൻസെ ഈ സന്ദർശനം തനിക്കു പ്രയോജനപ്പെടുത്താനുള്ള വ്യഗ്രതയിലാണ്. ജപ്പാനിന്റെ ചക്രവർത്തിയായി നരുഹിതോ സ്ഥാനാരോഹണം ചെയ്തശേഷം ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന ആദ്യ വിദേശ നേതാവാണ് ട്രംപ്. ടോക്കിയോ കൊട്ടാരത്തിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. പരിഭാഷകരില്ലാതെതന്നെ ഇരുവരും സംഭാഷണം നടത്തി. നരുഹിതോ ഓക്സ്ഫഡിലും മസാകോ ചക്രവർത്തിനി ഹാർവാർഡിലും വിദ്യാഭ്യാസം നേടിയവരാണ്.
വ്യാപാര ബന്ധങ്ങളിൽ അമേരിക്കയുടെ സമ്മർദ തന്ത്രങ്ങൾക്കു വഴങ്ങില്ലെന്നു ചൈന ഈയിടെ വ്യക്തമാക്കിയിരുന്നു. ചൈനയിൽനിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് 30000 കോടി ഡോളറിന്റെ അധികച്ചുങ്കം അമേരിക്ക ഏർപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെ അയ്യായിരത്തോളം അമേരിക്കൻ ഉത്പന്നങ്ങൾക്കു ചൈനയും ചുങ്കം കൂട്ടി. 6000 കോടി ഡോളറിന്റെ അധിക ചുങ്കമാണിത്. അധിക നികുതി ജൂൺ ഒന്നിനു നിലവിൽവരും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതൽ കനക്കുമെന്ന സൂചനയാണിതു നൽകുന്നത്.
ചൈനയുമായുള്ള വ്യാപാര ചർച്ച തുടരുമെന്നു ട്രംപ് പറയുന്നുണ്ട്. ചൈനയെ സമ്മർദത്തിൽ നിർത്തി മറ്റു സാധ്യതകൾ പരമാവധി തേടാനുള്ള ശ്രമമാണിപ്പോൾ ട്രംപ് നടത്തുന്നത്.
കുർസ് പുറത്തായി
സഖ്യകക്ഷിയുടെ അഴിമതിച്ചെളി തെറിച്ച ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പുറത്തായി. വലിയ പ്രതീക്ഷകളോടെ അധികാരത്തിലെത്തിയ മുപ്പത്തിരണ്ടുകാരനായ യുവനേതാവിന്റെ സഖ്യകക്ഷിയായിരുന്ന ഫ്രീഡം പാർട്ടിയും അവിശ്വാസത്തെ അനുകൂലിച്ചു. അവിശ്വാസം പാർലമെന്റ് അംഗീകരിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ഡോറിസ് ബുറേസ് അറിയിച്ചു.
"ഇബിസാ ഗേറ്റ്' എന്നറിയപ്പെട്ട ഈ അഴിമതിക്കേസിൽ സഖ്യകക്ഷിയിൽപെട്ട വൈസ് ചാൻസലർ ഹെയ്ൻസ് ക്രിസ്ത്യൻ സ്ട്രാഷേ ആണു പ്രതി. സ്ട്രാഷേയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നൽകിയ സഹായത്തിനു പ്രത്യുപകാരമായി വഴിവിട്ട് പൊതുകരാറുകൾ നൽകിയെന്നായിരുന്നു ആരോപണം. ഇതെത്തുടർന്ന് കുർസ് ഫ്രീഡം പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ചു. പക്ഷേ, അഴിമതിയുടെ ഉത്തരവാദിത്വം കുർസ് ഏറ്റെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലർ അങ്ങനെ ഏറ്റവും കുറഞ്ഞ കാലാവധി അധികാരത്തിലിരുന്ന ചാൻസലറുമായി.
ശ്രീലങ്ക തിരിച്ചുവരവിന്
ശ്രീലങ്ക സാധാരണനിലയിലേക്കു വരാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ സ്ഫോടനങ്ങളുടെ ആഘാതത്തിൽനിന്നു രാജ്യം മോചിതമായി വരുന്നതേയുള്ളൂ.
നിരവധി രാജ്യങ്ങൾ അവിടേക്കു സന്ദർശകവിലക്ക് ഏർപ്പെടുത്തിയതോടെ രാജ്യത്തെ ടൂറിസം വ്യവസായം താറുമാറായി. സന്ദർശകരുടെ വിശ്വാസം ആർജിക്കണമെങ്കിൽ സുരക്ഷ ഉറപ്പാക്കണം. അക്കാര്യത്തിൽ ഇനിയും മതിയായ ഉറപ്പു നൽകാൻ ശ്രീലങ്കയ്ക്കു കഴിയുന്നില്ല.
440 കോടി ഡോളറിന്റെ വരുമാനാണു ടൂറിസം മേഖലയിൽനിന്നു ലഭിക്കുന്നത്. ചൈന ഈയിടെ സന്ദർശക വിലക്കിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും വിലക്ക് പിൻവലിച്ചിട്ടില്ല. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള ശ്രീലങ്കൻ യാത്ര ഒഴിവാക്കണമെന്നാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ ചില ഇളവുകൾ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണു പ്രസിഡന്റ് മൈത്രിപാല സിരിസേന. ഈസ്റ്റർ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം പിടികൂടിയതായി ഈയിടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളുടെ യോഗത്തെ സിരിസേന അറിയിച്ചു. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവിടങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായാണു പ്രസിഡന്റ് ചർച്ച നടത്തിയത്.
സ്ഫോടനവുമായി ബന്ധപ്പെട്ട 69 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം സംഭവവുമായി നേരിട്ടു ബന്ധപ്പെട്ടവരാണ്. രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. ഇവർ സൗദി അറേബ്യയിലുണ്ടെന്നാണു വിവരം. ഇവർ സംഭവവുമായി നേരിട്ടു ബന്ധപ്പെട്ടവരല്ലെങ്കിലും കസ്റ്റഡിയിലെടുക്കേണ്ടത് ആവശ്യമാണെന്ന അഭിപ്രായമാണ് അന്വേഷണ സംഘത്തിന്. ശ്രീലങ്കൻ പോലീസിലെ ക്രിമിനൽ അന്വേഷണ വിഭാഗവും ഭീകരവിരുദ്ധ അന്വേഷണ സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. സൈന്യത്തിന്റെ ഇന്റലിജൻസ് വിഭാഗവും ഇവരെ സഹായിക്കുന്നു. കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത നിരപരാധികളെ മോചിപ്പിക്കണമെന്ന് ഒരു സംഘം രാഷ്ട്രീയ നേതാക്കൾ പ്രസിഡന്റ് സിരിസേനയോട് ആവശ്യപ്പെട്ടു. കാര്യങ്ങൾ വേണ്ടവിധം മനസിലാക്കാതെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് അവർ ആരോപിക്കുന്നത്.
ലോകവിചാരം / സെർജി ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്ഥി അബ്ദുള് സലാമിന് വാഹനത്തില് ഇടം കിട്ടിയില്ല
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്ഥി അബ്ദുള് സലാമിന് വാഹനത്തില് ഇടം കിട്ടിയില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top