Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ബംഗാളിൽ വീണ്ടും മാറ്റത്തിന്റെ കാറ്റ്
Friday, June 7, 2019 12:52 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ബംഗാൾ വീണ്ടും നിറംമാറ്റത്തിന്റെ സൂചന നൽകിത്തുടങ്ങിയിരിക്കുന്നു. പത്തു വർഷം മുമ്പ് ഇതുപോലൊരു ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു ചുവപ്പു മായുന്നതിന്റെ ലക്ഷണം കണ്ടത്. അന്നു 19 സീറ്റുകൾ നേടിക്കൊണ്ടാണ് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സിപിഎമ്മിന്റെ കടയ്ക്കൽ കത്തിവച്ചത്. പിന്നീട് 2011ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 34 വർഷത്തെ സിപിഎം ഭരണം കടപുഴകി.
ഇപ്പോൾ സമാനമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത് എന്നാണു ബിജെപിയുടെ വിലയിരുത്തൽ. ജനസംഘത്തിന്റെ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ നാട്ടിൽ താമര വിരിയില്ലെന്ന ആക്ഷേപത്തിന് അറുതിവരുത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ സംഘപരിവാർ ക്യാമ്പ്. എന്നാൽ, ബിജെപിയുടേത് ദിവാസ്വപ്നമാണെന്നും താമരയ്ക്കു വീണതെല്ലാം ഇടതു വോട്ടാണെന്നും 2021ലും വിജയം സുനിശ്ചിതമാണെന്നും മമത ഉറപ്പിക്കുന്നു.
പത്തുവർഷമായി ബംഗാളിൽ മമത പുലർത്തുന്ന ആധിപത്യമാണു ചോദ്യംചെയ്യപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുവർഷംകൂടിയുണ്ടെങ്കിലും അതിനിടയിൽ എന്തും സംഭവിക്കാമെന്ന പ്രതീതി വരുത്താൻ ബിജെപിക്കായിരിക്കുന്നു എന്നതു യാഥാർഥ്യമാണ്. മമതയും ബിജെപിയും തമ്മിൽ കൊമ്പുകോർക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ബംഗാളിൽ കോട്ടകെട്ടി പ്രതിരോധം തീർത്ത മമതയ്ക്കു മുന്നിൽ ഇതുവരെ തോൽവിയായിരുന്നു ബിജെപിക്ക്. അതിനാൽത്തന്നെ ഇക്കുറി വിജയംവരിക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് ബിജെപി മുന്നേറിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ട് ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സകലസീമകളും ലംഘിച്ച് ഇരുകൂട്ടരും പോരടിച്ചു. ഒടുവിൽ മമതയെ പിടിച്ചുകെട്ടാൻ ബിജെപിക്കായി. എന്നാൽ, കളി തുടങ്ങിയതേയുള്ളൂവെന്നാണ് തുടർസംഭവവികാസങ്ങൾ തെളിയിക്കുന്നത്.
വളരുന്നത് ബിജെപി
കഴിഞ്ഞ പത്തുവർഷത്തെ തെരഞ്ഞെടുപ്പുകളുടെ കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. തൃണമൂൽ കോൺഗ്രസിന്റെ വളർച്ച മുരടിച്ചു നിൽക്കുന്നു. സിപിഎമ്മിനാണു കടുത്ത ക്ഷീണം നേരിട്ടിരിക്കുന്നത്. കോൺഗ്രസിനും തളർച്ചയാണ്. 2009ൽ 6.14 ശതമാനം വോട്ട് മാത്രമുണ്ടായിരുന്ന ബിജെപിയാണ് ഇപ്പോൾ 40.25 ശതമാനം വോട്ട് നേടിയിരിക്കുന്നത്. 2009ൽ ആദ്യമായി തിരിച്ചടി നേരിട്ടപ്പോൾ സിപിഎം 43.3 ശതമാനം വോട്ട് നേടിയിരുന്നു. ഇപ്പോൾ കിട്ടിയത് ഏഴ് ശതമാനം.
തൃണമൂൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 43.28 ശതമാനമാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു തൃണമൂൽ കോൺഗ്രസ് ഏറ്റവും ഉയർന്ന വോട്ട് വിഹിതമായ 44.91 കരസ്ഥമാക്കിയത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 39 ശതമാനം വോട്ട് നേടിയാണ് അധികാരം പിടിച്ചത്. സിപിഎമ്മിന് 29.58 ശതമാനം വോട്ടായിരുന്നു കിട്ടിയത്.
മുള്ളിനെ മുള്ളുകൊണ്ടെടുക്കൽ
ബംഗാളിലെ സിപിഎമ്മിന്റെ മുഖ്യശത്രു ഇപ്പോൾ മമതയാണ്. മമതയെ തോൽപ്പിക്കാൻ ഏതു മാർഗവും സിപിഎം സ്വീകരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്ഫലം വ്യക്തമാക്കുന്നത്. "ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീരു കണ്ടാൽമതി' എന്ന ചിന്താഗതിക്കാരായിരിക്കുന്നു ഇവിടുത്തെ സിപിഎമ്മുകാർ. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്ന തന്ത്രമാണ് വോട്ടിംഗിൽ കണ്ടത്.
മമതയെ തോൽപ്പിക്കാൻ സിപിഎമ്മുകാർ ബിജെപിക്കു വോട്ട് ചെയ്തിരിക്കുന്നു. ഇക്കുറി മോദിക്ക്, അടുത്തതവണ സിപിഎമ്മിന് എന്ന ബിജെപി നേതാക്കളുടെ ആഹ്വാനത്തിൽ സിപിഎം പ്രവർത്തകർ വീണു. സിപിഎമ്മിന് ശക്തിനിലനിന്നിരുന്ന പ്രദേശങ്ങളാണ് ഇപ്പോൾ കാവിക്കോട്ടയായി മാറിയിരിക്കുന്നത്. വടക്കൻ മേഖലയിലും തെക്ക്-പടിഞ്ഞാറ് മേഖലയിലുമാണ് ബിജെപി തൂത്തുവാരിയത്. ദക്ഷിണമേഖലയും കോൽക്കത്ത നഗരവും സമീപപ്രദേശങ്ങളും തൃണമൂലിനൊപ്പം നിലകൊണ്ടു.
ഇടതുപക്ഷത്തിനും കോൺഗ്രസിനും മേൽക്കൈ ഉണ്ടായിരുന്ന പ്രദേശമാണ് വടക്കൻ ബംഗാൾ. മറ്റ് ഇടതുപാർട്ടികൾക്കും ഇവിടമായിരുന്നു ആശ്രയം. തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് തേരോട്ടം നടത്തുമ്പോഴും വടക്കൻ മേഖല ഇടതിനെ കൈവിട്ടിരുന്നില്ല. ഇരുകൂട്ടരും ഒപ്പത്തിനൊപ്പം എന്നതായിരുന്നു അവസ്ഥ. എന്നാൽ, ഇക്കുറി ഈ മേഖലയിൽ ബിജെപിയാണ് ആധിപത്യം പുലർത്തിയത്. വടക്കൻ ബംഗാളിൽ സിപിഎമ്മിന്റെ വോട്ട് വിഹിതം 5.71 ശതമാനമായി തകർന്നു. തൃണമൂൽ കോൺഗ്രസിന് 35.29 ശതമാനം വോട്ടും ബിജെപിക്ക് 46.11 ശതമാനം വോട്ടുമാണ് കിട്ടിയത്.
മുമ്പേതന്നെ ബിജെപിക്ക് വേരോട്ടമുണ്ടായിരുന്ന ആലിപുർദാസ് മണ്ഡലത്തിൽ ഇക്കുറി ബിജെപി വിജയിച്ചത് 54.4 ശതമാനം വോട്ട് നേടിക്കൊണ്ടാണ്. ഇവിടെ തൃണമൂൽ കോൺഗ്രസും വോട്ട് വിഹിതം വർധിപ്പിക്കുകയാണുണ്ടായത്. 2014നേക്കാൾ 7.14 ശതമാനം വോട്ട് വർധന തൃണമൂലിനുണ്ടായി. ബിജെപി വിജയിച്ച 10 മണ്ഡലങ്ങളിൽ മാത്രമാണ് തൃണമൂൽ കോൺഗ്രസിന് 2014നേക്കാൾ വോട്ട് കുറഞ്ഞത്.
സിപിഎമ്മിന്റെ കൈവശമുണ്ടായിരുന്ന റായ്ഗഞ്ച് ബിജെപി പിടിക്കുമ്പോഴും ഇവിടെ തൃണമൂലിന് 17.94 ശതമാനത്തിന്റെ വോട്ട് വർധനയുണ്ടായിരിക്കുന്നു. മറ്റൊരു സിപിഎം മണ്ഡലമായ മുർഷിദാബാദ് തൃണമൂലാണ് പിടിച്ചത്. ഇവിടെ തൃണമൂലിന് 19.14 ശതമാനം വോട്ട് വർധന ഉണ്ടായപ്പോൾ ബിജെപിയുടെ വോട്ട് വർധന 9.20 ശതമാനം മാത്രമാണ്.
കടുത്ത മമത വിരോധത്തിന്റെ പേരിൽ ബിജെപി പാളയത്തിലെത്തിയ സിപിഎം പ്രവർത്തകർക്ക് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമെന്നാണ് പലരും വിലയിരുത്തുന്നത്. ഔദ്യോഗികമായി അല്ലെങ്കിൽപ്പോലും സിപിഎം പ്രാദേശിക നേതാക്കളും പ്രവർത്തകരും കാട്ടിയത് വലിയവിവരക്കേടാണെന്ന വിമർശനം ശക്തമാകുന്നുണ്ട്.
കൈയൂക്കുള്ളവൻ കാര്യക്കാരൻ
ബംഗാളിന്റെ അവസ്ഥ ആരെയും അസ്വസ്ഥമാക്കുന്നതാണ്. ദരിദ്രരായ ജനങ്ങൾ പ്രാദേശിക നേതാക്കളുടെ ആജ്ഞാനുവർത്തികളായി മാത്രം കഴിയുന്നു. അധികാരമുള്ളവനെ അന്ധമായി വിശ്വസിക്കുന്നവർ. നല്ലകാലം വരാൻ സിപിഎമ്മാണു വേണ്ടതെന്ന് ഏറെക്കാലം വിശ്വസിച്ചവർ പിന്നീട് മമതയെ പൂജിച്ചു. ഇനി മോദിയാണു വേണ്ടതെന്നു വിശ്വസിക്കാനും ഇവർക്കു മടിയില്ല. പക്ഷേ മേധാവിത്തമുള്ളവർ പറയണമെന്നു മാത്രം.
മമതയിൽനിന്നു പ്രതീക്ഷിച്ചതെല്ലാം കിട്ടുന്നില്ല എന്നതു നേരാണ്. മമതയും സിപിഎം തെളിച്ച വഴിയേതന്നെയാണു നീങ്ങുന്നതെന്നും സമ്മതിക്കേണ്ടിവരും. ഓരോ ഗ്രാമത്തിലേയും മുഖ്യരേയും സ്വാധീനശക്തിയുള്ളവരേയും കൂടെനിർത്തിയാണ് സിപിഎം 34 വർഷം അധികാരം നിലനിർത്തിയത്. അതിന് കൈയൂക്ക് പ്രധാനമായിരുന്നു. ഈ കാലയളവിൽ വിദ്യാഭ്യാസവും തൊഴിൽസാധ്യതകളും വർധിപ്പിക്കുന്നതിന് ഇടതു സർക്കാർ മുൻഗണന നൽകിയിരുന്നെങ്കിൽ ബംഗാളിന് ഈ ഗതിവരില്ലായിരുന്നു.
ദൗർഭാഗ്യവശാൽ അതല്ലല്ലോ സംഭവിച്ചത്. പാർട്ടിഭാരവാഹികൾ അധികാരവർഗമായപ്പോൾ കർഷകരും തൊഴിലാളികളും പരമദരിദ്രരായി മാറുകയാണ് ചെയ്തത്. ഈ അധികാരവർഗം ഇപ്പോഴും ശക്തരാണ്. അവരാണ് മമതയെ വാഴിച്ചതും ഇപ്പോൾ ബിജെപിക്ക് വഴിവെട്ടുന്നതും.
അശാന്തിയുടെ വിളംബരം
ബംഗാളിൽ ഇനി അശാന്തിയുടെ നാളുകളായിരിക്കും എന്നുറപ്പാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രണ്ട് എംഎൽഎമാരെയും അമ്പതോളം കൗൺസിലർമാരെയും അണിനിരത്തി ബിജെപി പടയോട്ടം തുടരുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ നൂറ്റമ്പതിലധികം പാർട്ടി ഓഫീസുകൾ തിരിച്ചുപിടിച്ച് സിപിഎം കരുത്തുകാട്ടി. അനധികൃതമായി നിർമിച്ചിരിക്കുന്ന ഇവയെല്ലാം മുമ്പ് സിപിഎം ഓഫീസുകളായിരുന്നു. ബിജെപിയും തൃണമൂൽ ഓഫീസുകൾ പിടിച്ചെടുക്കുന്നുണ്ട്. എന്നാൽ, എല്ലാം തിരിച്ചുപിടിക്കാൻ മമത കർശന നിർദേശം നൽകിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ ഉടലെടുത്ത സംഘർഷം തുടരുകതന്നെ ചെയ്യുമെന്ന് ഉറപ്പിക്കുന്ന നടപടികളാണ് ഇതെല്ലാം.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ 2021നു മുമ്പ് ക്രമസമാധാനത്തകർച്ചയുടെ പേരിൽ മമതയെ പുറത്താക്കാമെന്നാണു ബിജെപി കരുതുന്നത്. അങ്ങനെവന്നാൽ മമതയെ വീഴ്ത്തൽ എളുപ്പമാകുമെന്നും അവർ കണക്കുകൂട്ടുന്നു. എന്നാൽ, ഇത്രയധികം ഭൂരിപക്ഷമുള്ള ഒരു സർക്കാരിനെ പിരിച്ചുവിടുന്നത് അത്ര സുഖകരമാവില്ല. തന്നെയുമല്ല അതു പ്രതിപക്ഷപാർട്ടികളുടെ ഐക്യത്തിന് ആക്കംകൂട്ടുകയും ചെയ്യും. 2021വരെ കാത്തിരുന്നാൽ മമതയ്ക്ക് അവസരം നൽകലാകുകയും ചെയ്യും. അതിനാൽ മോദി-അമിത് ഷാ ബുദ്ധിയിൽ എന്താണ് ഉരുത്തിരിയുന്നതെന്ന് കാത്തിരുന്നു കാണേണ്ടിവരും.
ഒളിച്ചോടുന്ന നേതാവല്ല മമത. ഇപ്പോഴും മമതയ്ക്കു വലിയ പരിക്കേറ്റിരിക്കുന്നുവെന്ന് കരുതാനും വയ്യ. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം മമതയുടെ അന്ത്യംകുറിക്കുന്നതിന് വഴിവയ്ക്കുന്നതാണ്. അതാണ് ബംഗാളിന്റെ പാരമ്പര്യവും. കാറ്റുള്ള വഴിയേ സഞ്ചരിക്കുന്ന ജനതയെ തടയുക എളുപ്പമല്ല. എന്നാൽ, മമതയുടെ പോരാട്ടപദ്ധതികളും നിശ്ചയിക്കാനാവാത്തതാണ്. അതിനാൽ ബംഗാളിൽനിന്നുള്ള വാർത്തകൾക്ക് നിരന്തരം കാതോർക്കേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top