Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ആത്മീയത ഉപരിപ്ലവമല്ല, ശുദ്ധമാകണം
Saturday, June 8, 2019 12:40 AM IST
ബിജു കുര്യന്
പത്തനംതിട്ട: കലര്‍പ്പില്ലാത്തതും ശുദ്ധവുമായ ആത്മീയ സംസ്കാരമാണ് ഇന്നിന്റെ ആവശ്യമെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ പുതിയ ഇടയന് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്. കടമ്മനിട്ട കാട്ടുകല്ലില്‍ കുടുംബാംഗവും സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ ഇടവകാംഗവുമാണ് മെത്രാപ്പോലീത്ത. അധ്യാപകന്, സാഹിത്യപ്രവര്ത്തകന്, നിരൂപകന് തുടങ്ങിയ നിലകളിലും പ്രശസ്തനാണ് പത്തനംതിട്ട രൂപതയുടെ പുതിയ അമരക്കാരന്. അദ്ദേഹം ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.
? സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഭയ്ക്കു മുന്നിലുള്ള വെല്ലുവിളി
- എല്ലാ സമൂഹങ്ങളുടെയും ആത്മീയ ഉണര്‍വാകണം സഭയുടെ ലക്ഷ്യം. ഓരോ മതവിഭാഗങ്ങളും ആത്മീയമായി ഉണര്‍വ് പ്രാപിച്ചെങ്കില്‍ മാത്രമേ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകുകയുള്ളൂ. ദൈവത്തെ മുന്‍നിര്‍ത്തി ശുദ്ധമായ ആത്മീയത സ്വീകരിക്കുകയും യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്ത് തുറവിയുടെ സംസ്കാരം സമൂഹത്തിനു നല്‍കുകയാണ് സഭയുടെ ഉത്തരവാദിത്വം. കുടുംബങ്ങള്‍ ശിഥിലമാകുമ്പോള്‍ സഭയുടെ ഉത്തരവാദിത്വം ഏറിവരും. കുടുംബങ്ങളിലൂടെ മാത്രമേ പരസ്പര സാഹോദര്യവും സ്നേഹവും തിരികെപിടിക്കാനാകൂ.
കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണു കുടുംബങ്ങളില്‍ വേണ്ടത്. ഇതില്‍ ഉപരിപ്ലവമായ പ്രവര്‍ത്തനശൈലി ആവശ്യമില്ല. അമ്മയുടെ ഉദരത്തില്‍ നിന്നുതന്നെ കുഞ്ഞുങ്ങളെ ചേര്ത്തുനിര്ത്താനാകണം. ഇതിനു കഴിയണമെങ്കില്‍ യുവജനങ്ങളെ സമൂഹബന്ധത്തിലേക്കു കൊണ്ടുവരണം. സമൂഹത്തിനുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് അവര്‍ ബോധവാന്മാരാകണം. കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഓരോരുത്തരും ഏറ്റെടുക്കുന്ന വെല്ലുവിളികളെക്കുറിച്ച് പരസ്പര ബോധമുണ്ടാകണം.
? അപചയങ്ങള്‍ ഭാവിതലമുറയ്ക്കു ദോഷമാകില്ലേ
- ദൈവനിഷേധം ഒരു ഫാഷനായി മാറുന്ന കാലഘട്ടമാണിത്. കാമ്പസുകളിലെ ആത്മീയാന്തരീക്ഷം നഷ്ടപ്പെട്ടതോടെയാണ് യുവാക്കളുടെയിടയില്‍ ദൈവനിഷേധത്തിന്റെ വിത്തുകള്‍ മുളയ്ക്കപ്പെട്ടത്. അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് തലമുറകളെ വഴിതിരിച്ചുവിട്ടിരിക്കുന്ന അധ്യാപകര്‍ക്ക് ഇന്ന് അതിന് അവസരമില്ലാതായിരിക്കുന്നു. ചില അധ്യാപകരിൽ ആലസ്യവും ജാഗ്രതക്കുറവും നിഴലിക്കുന്നുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനം ഒരു ശുശ്രൂഷയായി കണ്ടിരുന്ന കാലഘട്ടത്തില്‍ നിന്ന് അധ്യാപനം വഴിമാറി. നിയമങ്ങള്‍ കാരണം ശിഷ്യരെ ശിക്ഷിക്കാന്‍ അധ്യാപകരെ വിലക്കുന്നുണ്ട്.
? വൈദികരുടെ ഉത്തരവാദിത്വം
- സഭയില്‍ വൈദികര്‍ക്കുള്ള ഉത്തരവാദിത്വം വര്‍ധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വലിയൊരു സമൂഹത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതത്തെ പഴിക്കാനാകില്ല. വെല്ലുവിളികളിലൂടെയാണ് വൈദികസമൂഹം എന്നും കടന്നുവന്നിട്ടുള്ളത്. ഓരോ പ്രദേശത്തും അവര്‍ തുറവിയുടെ സംസ്കാരമാണ് പഠിപ്പിക്കുന്നത്. പ്രലോഭനങ്ങളിലും വീഴ്ചകളിലും പെടുന്നവരെ കൈവിടുകയല്ല, അവരെയും തിരുത്താന്‍ സഹായിക്കുകയെന്നതാണ് സഭയുടെ ചുമതല. വീഴ്ചകള്‍ പലപ്പോഴും പാഠങ്ങളാകും. തെറ്റുകളില്‍ നിന്നു ശരിയിലേക്ക് മടങ്ങാന്‍ അവസരമാകും. വൈദികരെ കേന്ദ്രീകരിച്ചുള്ള നവീകരണമാകാം.
? സഭ തീക്ഷണതയില്‍ വളരണമെങ്കില്‍
- മലങ്കര സഭ അതിന്റെ ആദ്യ തീക്ഷ്ണതയില്‍ വളര്‍ച്ച തുടരണമെന്ന് ഞാന്‍ പലപ്പോഴും പറയാറുണ്ട്. ചുരുങ്ങിയ ഒരു കാലഘട്ടം കൊണ്ട് അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ച സഭാ സമൂഹമാണിത്. ശക്തമായ നേതൃത്വം ഓരോ കാലഘട്ടത്തിലും സഭയ്ക്കുണ്ടായി. എല്ലാവരെയും ഉള്‍ക്കൊണ്ട് പൊതുസമൂഹത്തിന് ആത്മീയത പകരുകയെന്നതാണ് സഭയുടെ സാമൂഹികവീക്ഷണം.
? പത്തനംതിട്ടയെക്കുറിച്ച് അങ്ങയുടെ കാഴ്ചപ്പാടുകള്‍
- കാലോചിതമായ വളര്‍ച്ച പത്തനംതിട്ടയ്ക്കുണ്ടാകണം. രാഷ്ട്രീയ നേതൃത്വം വിശാലമായ കാഴ്ചപ്പാടോടെ ഇതിനെ സമീപിക്കണം. പൊതുസമൂഹവുമായി ചേര്‍ന്ന് സഭയുടെ ഉത്തരവാദിത്വം നിര്‍വഹിക്കാനാഗ്രഹിക്കുന്നു. ആസൂത്രിതമായ വികസനം ഈ നാടിന് ഉണ്ടായിട്ടില്ലെന്നതാണ് എന്റെ ഒരു വിലയിരുത്തല്‍. വിഭവശേഷി ഏറെയുണ്ടായിട്ടും പ്രയോജനപ്പെടുത്താന്‍ നമുക്കാകുന്നില്ല. കാലോചിതമായ വളര്‍ച്ച നമ്മുടെ നാടിന് ഉണ്ടായിട്ടില്ലെന്നും പറയാം. ജില്ലാ അടിസ്ഥാനത്തില്‍ ഒരു ആസൂത്രണം ഉണ്ടാകണം. കൃഷി നമ്മുടെ അടിസ്ഥാനമാണ്. കാര്‍ഷിക മേഖലയെയും മണ്ണിനെയും സംരക്ഷിക്കണം. വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ അനിവാര്യമാണ്. നമ്മുടെ കുട്ടികള്‍ നാടുവിട്ട് പോകേണ്ടിവരുന്നു. അവര്‍ക്കാവശ്യമായ വിദ്യാഭ്യാസം നാട്ടില്‍ തന്നെ ലഭിക്കണം. പതിറ്റാണ്ടുകള്‍ പിന്നിട്ട നമ്മുടെ കലാലയങ്ങളും വിദ്യാലയങ്ങളും ആധുനികതയുടെ മുഖമാകണം.
? പത്തനംതിട്ട രൂപതയുടെ സാധ്യതകള്‍
- പെരുനാട് മുണ്ടന്മലയിലെ ആത്മീയ ചൈതന്യത്തില്‍ നിന്നാണ് മലങ്കര സഭയുടെ പുനരൈക്യ ആഹ്വാനം. ഈ മണ്ണ് എക്കാലവും സഭയ്ക്ക് വളര്‍ച്ചയുടെ ഇടമാണ്. അനേകരെ ദൈവവിളിയിലേക്കു കൊണ്ടുവന്ന പ്രദേശമാണിത്. സഭയുടെ അടിയുറച്ച വിശ്വാസം പേറുന്ന മണ്ണ്. പത്തനംതിട്ടയില്‍ പുതിയ ഭദ്രാസനം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രഥമ ഇടയനായി എത്തിയ ക്രിസോസ്റ്റം പിതാവിന്റെ അനുഭവ സമ്പത്ത് ഏറെ പ്രയോജനപ്പെട്ടു. മണ്ണിന്റെ സ്വഭാവം അറിഞ്ഞാണ് അദ്ദേഹം പ്രവര്‍ത്തിച്ചത് ക്രിസോസ്റ്റം പിതാവ് നല്കിയ തുറവിയുടെ സംസ്കാരമാണ് എനിക്കു മുന്നോട്ടു കൊണ്ടുപോകാനുള്ളത്.
മാര്‍ ഐറേനിയോസ് ജീവിതരേഖ
പത്തനംതിട്ട കടമ്മനിട്ട കാട്ടുകല്ലില്‍ പരേതരായ കെ.സി.തോമസിന്റെയും അന്നമ്മയുടെയും മകനായി 1952 മേയ് 13ന് ജനനം. കടമ്മനിട്ട ഗവണ്മെന്റ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലുമായി വൈദിക പരിശീലനം. 1978 ഡിസംബര്‍ 22ന് ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.
കേരള സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ റാങ്കോടുകൂടി മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി. ജറുസലേമിലെ താന്തൂര് എക്യുമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്ന് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ. തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ വികാരി.
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ്, തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജുകളില്‍ പ്രിന്‍സിപ്പല്‍, കേരള സര്‍വകലാശാലയുടെയും കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയുടെയും ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാളായിരുന്നു.
റവ.ഡോ. സാമുവേല്‍ കാട്ടുകല്ലിനെ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായ മെത്രാനായി 2010 ജനുവരി 25നു നിയോഗിച്ചു. മാര്‍ച്ച് 13ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയില്‍ നിന്ന് സാമുവേല്‍ മാര്‍ ഐറേനിയോസ് എന്ന പേരില്‍ മെത്രാന് സ്ഥാനം സ്വീകരിച്ചു. 2018 ഏപ്രില്‍ 29നു പത്തനംതിട്ട രൂപതയുടെ കോ അഡ്ജത്തൂര്‍ ബിഷപ്പായി ചുമതലയേറ്റു.
കറുത്ത ചിരിയുടെ കവി, പ്രകാശത്തിന്റെ ഉത്സവം, ധന്യജീവിതം, വിശ്വാസവും വികസനവും എന്നീ കൃതികളുടെ ഗ്രന്ഥകര്‍ത്താവാണ്. 2012ല്‍ സി. കേശവന് സ്മാരക അവാര്‍ഡും ലഭിച്ചു.
തുറവിയുടെ ലോകം സമ്മാനിച്ച് മാര്‍ ക്രിസോസ്റ്റം
പത്തനംതിട്ടയില്‍ 2010 ജനുവരി 25ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ ഒരു രൂപത പ്രഖ്യാപിച്ചപ്പോള്‍ പ്രഥമ ഇടയനായി നിയമിതനായത് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം ആയിരുന്നു.
പത്തനംതിട്ട രൂപതയിലെ കടമ്മനിട്ട സെന്റ് ജോണ്‍സ് ഇടവകാംഗമായ മാര്‍ ക്രിസോസ്റ്റം പിതാവിന് പത്തനംതിട്ടയിലെ പ്രേഷിത പ്രവര്‍ത്തനം ഒരു നിയോഗം തന്നെയായിരുന്നു. ജന്മനാടിന്റെ നാഡിത്തുടിപ്പുകള് അറിയാവുന്ന ഇടയന്റെ കാഴ്ചപ്പാടുകളിലൂടെ രൂപതയ്ക്ക് അടിസ്ഥാനമിട്ടപ്പോള്‍ അതു തുറന്നിട്ടത് വിശാലതയുടെ ലോകമാണ്.
12 വര്‍ഷം മാര്‍ത്താണ്ഡം രൂപതയുടെ അധ്യക്ഷനായിരുന്നു മാര്‍ ക്രിസോസ്റ്റം. അവികസിത മേഖലയായ മാര്‍ത്താണ്ഡത്തിന്റെ ആവശ്യങ്ങളായിരുന്നില്ല പത്തനംതിട്ടയുടേത്. വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹയുടെ പാദസ്പര്‍ശനമേറ്റ നിലയ്ക്കലും ദൈവദാസനായ മാര്‍ ഈവാനിയോസ് പിതാവിന്റെ പ്രവര്‍ത്തന മേഖലയായ മുണ്ടന്മലയും ഉള്‍പ്പെടെ മലങ്കര സഭയുടെ ചരിത്രത്തിന്റെ ഭാഗമായ പത്തനംതിട്ടയ്ക്കു വേണ്ടിയിരുന്ന ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളെ കണ്ടറിഞ്ഞുള്ള പ്രവര്‍ത്തനം. ഇതിലൂടെ ക്രിസ്തു വിഭാവനം ചെയ്ത സര്‍വലോകത്തെയും മാര്‍ ക്രിസോസ്റ്റം ഉള്‍ക്കൊണ്ടു.
യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ വാക്കുകളിലൂടെ....
സഭയുടെ ഔദ്യോഗിക ചുമതല വിട്ടൊഴിയുമ്പോള്‍ മലങ്കര കത്തോലിക്കാ സഭ എന്നെ ഏല്പിച്ച ചുമതലകള്‍ രണ്ടു രൂപതകളിലും ഏറെ കൃതാര്ഥതയോടെ പൂര്‍ത്തീകരിക്കാനായി. മെത്രാനായി മാര്ത്താണ്ഡത്തെത്തുമ്പോഴുണ്ടായിരുന്ന സാഹചര്യമായിരുന്നില്ല 12 വര്‍ഷത്തിനുശേഷം പത്തനംതിട്ടയിലെത്തുമ്പോള്‍. രണ്ടിനും അതിന്റേതായ കാഴ്ചപ്പാടുകള്‍ വേണ്ടിയിരുന്നു. പത്തനംതിട്ട എന്നെ സംബന്ധിച്ചിടത്തോളം ജന്മനാടാണ്.
തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കീഴിലായിരുന്ന 100 ദേവാലയങ്ങളാണ് പുതിയ രൂപതയില്‍ ഉള്‍പ്പെട്ടത്. ഇടവകകളുടെ ആത്മീയമായ ശക്തി വര്‍ധിപ്പിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. വൈദികരുടെയും മെത്രാന്റെയും സാമീപ്യം വേഗത്തില്‍ തന്നെ ലഭ്യമാകുന്ന സാഹചര്യത്തില്‍ നാമമാത്ര ആരാധന സമൂഹമാകാതെ വിശ്വാസത്തില്‍ ശക്തി പ്രാപിക്കുകയും ദൈവബന്ധത്തില്‍ വളരുകയും ചെയ്യുന്നതിന് ഇടവകകള്‍ക്കു കഴിഞ്ഞു. സ്വന്തമായ ഒരു ആസ്ഥാനം രൂപതയ്ക്കുണ്ടായി. പുതിയ കത്തീഡ്രല്‍ ദേവാലയം കൂദാശ ചെയ്തു. പുനരൈക്യ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം അരുളി. ഇവയിലെല്ലാം എന്നോടൊപ്പം വൈദികരും സിസ്റ്റേഴ്സും അല്മായ സമൂഹവും ഒപ്പം നിന്നു. വേണ്ട സഹായങ്ങള്‍ സഭാ മക്കള്‍ പല ഭാഗങ്ങളില്‍ നിന്നായി ചെയ്തുതന്നു.
പൊതുസമൂഹവുമായി പുതിയ രൂപതയ്ക്കുള്ള ബന്ധം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനാണ് പിന്നീട് ഊന്നല്‍ നല്‍കിയത്. പത്തനംതിട്ട എന്ന പേരില്‍ മലങ്കര സഭയ്ക്ക് ലഭിച്ച ഒരു രൂപത ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഗ്രഹമായി തീരണമല്ലോ. ഇത്തരത്തിലുള്ള വളര്‍ച്ചയില്‍ എന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഏറെ സഹായം നാനാഭാഗത്തുനിന്നു ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ കൃതാര്‍ഥനായി.
? സാമൂഹിക പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്
= സഭയോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതോടൊപ്പം പൊതുസമൂഹത്തെ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിച്ചു. സമൂഹത്തിന് നന്മ ചെയ്യണമെന്നും അതുവഴി രൂപത ഒരു അനുഗ്രഹമായി മാറണമെന്നുമാണ് ഞാന്‍ ആഗ്രഹിച്ചത്. ഓരോ ഇടവകയും ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചു. ചെറിയവനെന്നോ വലിയവനെന്നോ ഇല്ല. പണക്കാരനും പാവപ്പെട്ടവനും കത്തോലിക്കനും അകത്തോലിക്കനും ക്രിസ്ത്യാനിയും അക്രൈസ്തവരും എല്ലാവരും ചേരുമ്പോള്‍ മാത്രമേ ക്രിസ്തുസ്നേഹം ലോകത്തിനു പ്രകടമാക്കാനാകൂ. അതാണ് എക്യുമെനിസം.
? ഇനി എന്താണ് പ്രവര്‍ത്തനങ്ങള്‍
= സഭാ ശുശ്രൂഷകനു വിശ്രമമില്ലല്ലോ. ഔദ്യോഗിക ഭരണച്ചുമതല വിട്ടൊഴിഞ്ഞ് ചീക്കനാലിലെ ആശ്വാസഭവനോടു ചേര്‍ന്ന കെട്ടിടത്തില്‍ താമസിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായി. മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന സ്ഥാപനമാണിത്. അവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകുന്നത് നല്ലതാകുമെന്ന് കരുതുന്നു. ഒപ്പം സമൂഹത്തില്‍ അര്‍ഹതപ്പെട്ടവരുടെ കരുതലിന് എന്റെ കരം ഉണ്ടാകും. വിശ്വാസസമൂഹത്തോടൊപ്പം ദൈവാരാധന നിര്‍വഹിച്ച് സഹജീവികളെ സ്നേഹിക്കുകയും കരുതുകയും ചെയ്ത് ശിഷ്ടകാലം കഴിയണമെന്നാണ് ആഗ്രഹം.
വൈദിക, അജപാലന ശുശ്രൂഷകളില്‍ അനേകരുടെ പ്രാര്‍ഥനയാണ് എന്നെ വഴിനടത്തിയത്.
ഇനിയും അതുണ്ടാകുമല്ലോ. എല്ലാവരോടും ഏറെ നന്ദിയുള്ളവനാണ് ഞാന്‍. എന്റെ നാട്ടുകാരനും സഹോദരനുമായ ഒരു മെത്രാപ്പോലീത്തയുടെ നേതൃത്വമാണ് ഇനി പത്തനംതിട്ട രൂപതയ്ക്കു ലഭിക്കുന്നത്.
ഏറെ കാഴ്ചപ്പാടുകളും കരുതലുകളുമുള്ള പിതാവാണ് അദ്ദേഹം. ആ നേതൃത്വം സഭയ്ക്കും പത്തനംതിട്ടയ്ക്കും ഏറെ നേട്ടമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Latest News
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top