എൻജിനിയറിംഗ് , ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശന സാധ്യതകൾ
Tuesday, June 11, 2019 1:37 AM IST
കേരളത്തിലെ എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ പ്രഫഷണൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയ സാഹചര്യത്തിൽ പ്രസ്തുത കോഴ്സുകളുടെ പ്രവേശന സാധ്യതകൾ മനസിലാക്കാം. മുൻ വർഷം (2018) സംസ്ഥാനത്ത് നടത്തിയ ഓണ്‍ലൈൻ അലോട്മെന്‍റിന്‍റെ അവസാന റാങ്ക് നിലവാരം വിശകലനം ചെയ്താൽ ഇഷ്ടപ്പെട്ട കോഴ്സുകളുടെ ലഭ്യത മനസിലാക്കുന്നതിന് ഉപകരിക്കും. ആർക്കിടെക്ചർ അടക്കം 32 ബ്രാഞ്ചുകൾ ഉൾക്കൊള്ളുന്നതാണ് എൻജിനിയറിംഗ് സ്ട്രീം കോഴ്സുകൾ.

സർക്കാർ മേഖലയിലെ 19, സർക്കാർ നിയന്ത്രിത സ്വാശ്രയ മേഖലയിലെ 25 എൻജിനിയറിംഗ് കോളേജുകളിലായി 12653 സീറ്റുകളും സ്വകാര്യ സ്വാശ്രയ മേഖലയിലെ 135 കോളേജുകളിലായി 39515 സീറ്റുകൾ അടക്കം ആകെ 51804 സീറ്റുകൾ വിവിധ എൻജിനിയറിംഗ് ബ്രാഞ്ചുകളിലായി സംസ്ഥാനത്ത് നിലവിലുണ്ട്. ഇതിൽ ആർക്കിടെക്ചർ കോഴ്സിനായി നാലു സർക്കാർ കോളജുകളിലെ 193 സീറ്റുകളും, സ്വകാര്യ സ്വാശ്രയ മേഖലയിലെ 27 ആർക്കിടെക്ചർ കോളജുകളിലെ 1270 സീറ്റുകളും ഉൾപ്പെടുന്നു. സർക്കാർ എൻജിനിയറിംഗ് കോളജുകൾക്ക് പുറമേ സർക്കാർ നിയന്ത്രിത സ്വാശ്രയ മേഖലയിലെ 85 ശതമാനം സീറ്റുകളും സ്വകാര്യ സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റുകളും പ്രവേശന കമ്മീഷണർ നടത്തുന്ന ഓണ്‍ലൈൻ അലോട്ട്മെന്‍റിൽ ഉൾപ്പെടും.

എൻജിനിയറിംഗ് സ്ട്രീമിലെ ആർക്കിടെക്ചർ കോഴ്സിന് ജനറൽ മെരിറ്റിൽ, സർക്കാർ കോളജിൽ ആർക്കിടെക്ചർ റാങ്ക് 208 വരേയും, സ്വകാര്യ സ്വാശ്രയ കോളജുകളിൽ 2113 വരേയും അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ട്. എൻജിനിയറിംഗ് കോഴ്സുകളുകളിൽ ഏറ്റവും പ്രിയമേറിയ കംപ്യൂട്ടർ സയൻസ് (CS) കോഴ്സിന് സർക്കാർ എൻജിനിയറിംഗ് കോളജിൽ ജനറൽ മെരിറ്റിൽ 9128 റാങ്ക് വരേയും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജിൽ 46292 റാങ്ക് വരേയും പ്രവേശനം ലഭിച്ചിട്ടുണ്ട്.

തുടർന്നുള്ള പ്രിയമേറിയ എൻജിനിയറിംഗ് കോഴ്സുകളുകളായ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനിയറിംഗ് (EC ) 23409 റാങ്ക് വരേയും മെക്കാനിക്കൽ എൻജിനിയറിംഗ് (ME) 12433 വരേയും , ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിംഗ് (EE) 16108 വരേയും, സിവിൽ എൻജിനിയറിംഗ് (CE) 7410 വരേയും, അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ് (AG) 7874 വരേയും , ഡയറി ടെക്നോളജി (DS) 10645 റാങ്ക് വരേയും സർക്കാർ എൻജിനിയറിംഗ് കോളജുകളിൽ ജനറൽ മെരിറ്റിൽ അലോട്മെന്‍റ് ലഭിച്ചിട്ടുണ്ട്.

എൻജിനിയറിംഗ് പഠനത്തിനായി 2018 വർഷം വിദ്യാർഥികൾ താല്പര്യം കാണിച്ചത് തിരുവനന്തപുരത്തെ കോളജ് ഓഫ് എൻജിനിയറിംഗ് (TVE) ആണ്. തുടർന്നുള്ള ക്രമത്തിൽ സർക്കാർ മേഖലയിലെ തൃശൂർ എൻജിനിയറിംഗ് കോളജ് (TCR), കൊല്ലം ടികെഎം (TKM), ബാർട്ടണ്‍ഹിൽ എൻജിനിയറിംഗ് കോളജ് (TRV ), കോട്ടയം രാജീവ് ഗാന്ധി എൻജിനിയറിംഗ് കോളജ് (KTE) എന്നിവയും പെടുന്നു.


സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ എറണാകുളം മോഡൽ എൻജിനിയറിംഗ് കോളജ് (MDL), ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിംഗ് (SCT) , തിരുവനന്തപുരത്തെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ (LBT), ചെങ്ങന്നൂരിലെ കോളജ് ഓഫ് എൻജിനിയറിംഗ് (CHN), അടൂരിലെ കോളജ് ഓഫ് എൻജിനിയറിംഗ് (ADR) എന്നിവയും മുൻ നിരയിൽ ഉൾപ്പെടുന്നതാണ്.

ബിഫാം

മെഡിക്കൽ സ്ട്രീമിൽ ഉൾപ്പെടുന്ന ബിഫാം (BP) ഫാർമസി കോഴ്സിനായി നാലു സർക്കാർ കോളജുകളിലായി 160 സീറ്റുകളും സ്വാശ്രയ മേഖലയിലെ 38 കോളജുകളിലായി 2360 സീറ്റുകളും അടക്കം ആകെ 2520 സീറ്റുകൾ ലഭ്യമാണ്. കഴിഞ്ഞ വർഷം ബിഫാം കോഴ്സിന് സർക്കാർ കോളജിൽ ഫാർമസി റാങ്ക് 2281 വരേയും, സർക്കാർ നിയന്ത്രിത സ്വാശ്രയ മേഖലയിൽ ഫാർമസി റാങ്ക് 20052 വരേയും സ്വകാര്യ സ്വാശ്രയ കോളജുകളിൽ 42818 വരേയും സ്റ്റേറ്റ് മെരിറ്റിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ട്.

മെഡിക്കൽ അനുബന്ധ കോഴ്സുകൾ

മെഡിക്കൽ അനുബന്ധ കോഴ്സുകളായ ബിവിഎസ്‌സി & എഎച്ച് (AV), ബിഎസ്‌സി അഗ്രിക്കൾച്ചർ (AA), ബിഎഫ്എസ്‌സി (AF), ബിഎസ്‌സി ഫോറസ്ട്രി (FR) എന്നിവയുടെ പ്രവേശനത്തിന് നീറ്റ് യു ജി-2019 പരീക്ഷയുടെ സ്കോറിന്‍റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന കേരള സ്റ്റേറ്റ് മെരിറ്റ് പട്ടികയായിരിക്കും ബാധകം. വെറ്ററിനറി സയൻസ് കോഴ്സിന് ആകെയുള്ള 160 സീറ്റുകളിൽ 68 എണ്ണം ജനറൽ മെരിറ്റിൽ പ്രതീക്ഷിക്കാം. മുൻ വർഷം നീറ്റ് പെർസെന്‍റൈൽ 97.3548 സ്കോറായ 472 ലഭിച്ച 33404 റാങ്കിനാണ് ജനറൽ മെരിറ്റിൽ അവസാന അലോട്ട്മെന്‍റ് കിട്ടിയിട്ടുള്ളത്. ബിഎസ്‌സി അഗ്രിക്കൾച്ചർ കോഴ്സിന് ആകെയുള്ള 420 സീറ്റുകളിൽ ഏകദേശം 167 എണ്ണം ജനറൽ മെരിറ്റിൽ പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം നീറ്റ് പെർസെന്‍റൈൽ 96.5587 നേടിയ 43591 ആണ് ജനറൽ മെരിറ്റിൽ അവസാന അലോട്ട്മെന്‍റ് കിട്ടിയ നീറ്റ് റാങ്ക്. മറ്റ് അനുബന്ധ കോഴ്സുകളായ ബിഎസ്‌സി ഫോറസ്ട്രി കോഴ്സിന് നീറ്റ് പെർസെന്‍റൈൽ 96.30008 (നീറ്റ് റാങ്ക് 46566) വരേയും , ബിഎസ്‌സി ഫിഷറീസ് കോഴ്സിന് നീറ്റ് പെർസെന്‍റൈൽ 96.1634 (നീറ്റ് റാങ്ക് 48183) വരേയും അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ട്. നീറ്റ് പെർസെന്‍റൈലുമായിട്ടുള്ള താരതമ്യം പ്രവേശന സാധ്യതകളുടെ ഏകദേശ ധാരണ ലഭിക്കാൻ സഹായിക്കും.

ഡോ. എസ്. സന്തോഷ്
(പ്രവേശന പരീക്ഷാ മുൻ ജോയിന്‍റ് കമ്മീഷണറാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.