Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മർദനോപാധിയെ സ്നേഹിക്കുന്ന കമ്യൂണിസ്റ്റുകാർ
Tuesday, June 18, 2019 11:31 PM IST
ഭരണകൂടത്തിന്റെ മർദനോപാധിയാണ് പോലീസ് എന്ന കമ്യൂണിസ്റ്റ് നിലപാട് പിണറായി വിജയൻ മാറ്റിയോ എന്നാണ് വി.ടി. ബൽറാമിന് അറിയേണ്ടിയിരുന്നത്. ബൽറാമിൽനിന്നു കമ്യൂണിസം പഠിക്കേണ്ടതില്ലെന്നു പിണറായിയും മറുപടി നൽകി.
പോലീസിനു മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകുന്നതിനെതിരേ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ടാണ് ബൽറാം ഇങ്ങനെ ചോദിച്ചത്. ബൽറാമിന്റെ അവതരണവും മുഖ്യമന്ത്രിയുടെ മറുപടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കൗട്ട് പ്രസംഗവുമെല്ലാം കഴിഞ്ഞപ്പോൾ ഇത് ആരുടെ കുഞ്ഞാണെന്ന കാര്യത്തിൽ സംശയവുമായി. ഏതായാലും വിപുലമായ ചർച്ച നടത്തി സമവായത്തിലെത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നു മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകിയാൽ വാദിയും വിധികർത്താവും ഒരാളാകുമെന്നാണ് ബൽറാമിന്റെ പ്രധാന ആക്ഷേപം. ജനവികാരം പ്രശ്നമല്ലെന്നു കരുതുന്നയാളാണ് പിണറായി. ചൈനയും ക്യൂബയും ഉത്തരകൊറിയയുമെല്ലാം സമാനനിയമങ്ങളുള്ള രാജ്യങ്ങളാണത്രെ. ഇന്ത്യയിൽത്തന്നെ പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകിയിട്ടുള്ള നഗരങ്ങളിലൊന്നും കുറ്റകൃത്യങ്ങളിൽ കുറവുണ്ടായിട്ടില്ലെന്നും ബൽറാം പറഞ്ഞു. മജിസ്റ്റീരിൽ അധികാരം നൽകാനുള്ള തീരുമാനത്തിനെതിരേ പറയാൻ സിപിഐക്കാർ വേണ്ടി വന്നു. മുണ്ടുടുത്ത മോദി എന്നാണത്രെ പിണറായിയെ സിപിഐക്കാർ വിളിക്കുന്നത്. ഭരണഘടന രൂപീകൃതമാകുന്ന സമയത്ത് മുൻകരുതൽ കസ്റ്റഡിക്കെതിരേ നിലകൊണ്ടത് എകെജി ആയിരുന്നു. അതു തിരികെകൊണ്ടുവരാനാണ് പിണറായി ശ്രമിക്കുന്നതെന്നും ബൽറാം ആരോപിച്ചു.
ബൽറാം പറയുന്നത് മുൻ യുഡിഎഫ് സർക്കാരിനെതിരേ ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകുന്നതു സംബന്ധിച്ച് യുഡിഎഫിന്റെ കാലത്ത് രണ്ട് മന്ത്രിസഭാ തീരുമാനങ്ങളുണ്ടായിട്ടുണ്ട്. കാപ്പ ഒഴികെയുള്ള അധികാരങ്ങൾ നൽകാനായിരുന്നു അന്നത്തെ തീരുമാനം. തങ്ങളും അതുതന്നെ ചെയ്യാനാണ് ആലോചിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഈ തീരുമാനങ്ങളെടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തീരുമാനമെടുത്തു എന്ന കാര്യം തിരുവഞ്ചൂർ നിഷേധിച്ചില്ല. ഐഎഎസുകാരും ഐപിഎസുകാരും തമ്മിലുള്ള തർക്കം മൂലമാണ് തങ്ങൾ തീരുമാനം നടപ്പിലാക്കാതിരുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. എന്നാൽ രാത്രിയിൽ മുഖ്യമന്ത്രി ഒപ്പിട്ട ഫയൽ എന്തുകൊണ്ട് പിന്നീട് സർക്കാർ ഉത്തരവായി പുറത്തിറങ്ങിയില്ലെന്ന് അദ്ദേഹം ചോദിച്ചു.
ബൽറാം ചൈനയെ ആക്ഷേപിക്കുന്നതിനോട് പിണറായിക്കു യോജിപ്പില്ല. എന്തിനാണിങ്ങനെ അന്ധമായ വിരോധം വച്ചുപുലർത്തുന്നതെന്നായിരുന്നു പിണറായിയുടെ ചോദ്യം. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിനെഴുന്നേറ്റു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഇതു സംബന്ധിച്ച് പോലീസ് ആക്ട് ആദ്യമായി ഭേദഗതി ചെയ്തതെന്നു പറഞ്ഞതോടെ പോലീസ് പരിഷ്കാരത്തിന്റെ ചരിത്രം വീണ്ടും പിന്നിലേക്കു പോയി. യുഡിഎഫ് കാലത്തും തീരുമാനം എടുത്തിരുന്നു എന്നു രമേശ് സമ്മതിച്ചു. എന്നാൽ ഉദ്യോഗസ്ഥരിൽനിന്നും രാഷ്ട്രീയപാർട്ടികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും എതിർപ്പു വന്നതോടെ ഈ നീക്കത്തിൽനിന്നു പിന്മാറുകയായിരുന്നു.
മുഖ്യമന്ത്രിയുടെ തീരുമാനം തിരുത്താൻ സിപിഐക്കാരനായ ഇ. ചന്ദ്രശേഖരനു കത്തു നൽകേണ്ടിവന്നു. നിയമസഭയിൽ തൊട്ടടുത്തിരിക്കുന്ന ചന്ദ്രശേഖരനു മുഖ്യമന്ത്രിയോടു കാര്യം നേരെയങ്ങു പറഞ്ഞാൽ പോരേയെന്നാണ് രമേശിന്റെ സംശയം. തങ്ങൾ പറഞ്ഞാൽ മുഖ്യമന്ത്രി കേൾക്കില്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കരുതെന്നു തങ്ങൾ പറഞ്ഞു. സർക്കാർ അംഗീകരിച്ചില്ല. ഒടുവിൽ ഹൈക്കോടതിയിൽ നിന്നു തട്ടുകിട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വി.എസ്. അച്യുതാനന്ദനും പരസ്യമായി രംഗത്തു വന്നതോടെ മുഖ്യമന്ത്രി തീരുമാനത്തിൽനിന്നു പിൻവാങ്ങാൻ നിർബന്ധിതനാകുകയായിരുന്നു എന്നും രമേശ് അഭിപ്രായപ്പെട്ടു. ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.
ഇരുകൂട്ടരും ചേർന്നെടുത്ത തീരുമാനം എന്ന നിലയിൽ രണ്ടു കൂട്ടർക്കുമെതിരേ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുന്നു എന്നു പറഞ്ഞാണ് പി.സി. ജോർജ് ഇറങ്ങിപ്പോയത്.
അവതരിപ്പിക്കപ്പെടാതെ പോയൊരു ശ്രദ്ധക്ഷണിക്കൽ പ്രമേയമായിരുന്നു സഭയിൽ ഇന്നലെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മുസ്ലിം ലീഗിലെ കെ.എൻ.എ. ഖാദറാണ് പ്രമേയത്തിനു നോട്ടീസ് നൽകിയത്. മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. എന്നാൽ അവതാരകനായ കെ.എൻ.എ. ഖാദർ സഭയിൽ ഹാജരായതേയില്ല. ലീഗ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ഖാദർ സഭയിൽനിന്നു വിട്ടുനിന്നതാണെന്ന കാര്യം വൈകാതെ പാട്ടായി. യുഡിഎഫിൽ ചർച്ച ചെയ്യാത്തതിനാൽ കോണ്‍ഗ്രസിനെ പിണക്കേണ്ടെന്നു കരുതിയാണത്രെ തീരുമാനം. ഈ ആവശ്യം ആദ്യം ഉയർത്തിയത് എസ്ഡിപിഐ ആണെന്നതും പിന്മാറ്റത്തിനു കാരണമായെന്നു പറഞ്ഞുകേൾക്കുന്നു.
അംഗങ്ങൾ അടക്കംപറഞ്ഞിരുന്ന കാര്യം പി.സി. ജോർജ് സഭാരേഖയിൽ എത്തിച്ചു. കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഖാദർ പിന്മാറിയതെന്നായിരുന്നു ജോർജിന്റെ ആക്ഷേപം. ലീഗിന്റെ ആവശ്യം ന്യായമാണ്. അവർ ഒപ്പമുള്ളതുകൊണ്ടല്ലേ നിങ്ങൾ പതിനഞ്ചു സീറ്റിൽ ജയിച്ചത്. ലീഗിനോടു മര്യാദ കാണിക്കണ്ടേ എന്നൊക്കെ ചോദിച്ച് ജോർജ് കത്തിക്കയറിയപ്പോൾ പി.ടി. തോമസ് പ്രതിഷേധവുമായി എഴുന്നേറ്റു. എന്നാൽ തോമസിന് ഒന്നും പറയാൻ ജോർജ് അവസരം കൊടുത്തില്ല.
പിന്നീട് ഭരണപക്ഷത്തുനിന്നു പ്രസംഗിച്ച കാരാട്ട് റസാഖും ഈ വിഷയം എടുത്തിട്ടു. പ്രമേയം അവതരിപ്പിക്കുന്നതിൽനിന്ന് ലീഗ് എന്തുകൊണ്ട് പിന്മാറിയെന്നു വ്യക്തമാക്കണമെന്ന് റസാഖ് ആവശ്യപ്പെട്ടു. ലീഗ് ഭയപ്പെട്ടു പിന്മാറിയതു ശരിയായില്ലെന്നും റസാഖ് പറഞ്ഞു. പിന്നാലെ ലീഗ് നിയമസഭാകക്ഷി നേതാവ് ഡോ. എം.കെ. മുനീർ ചർച്ചയിൽ പങ്കെടുത്തെങ്കിലും ധനാഭ്യർഥനകളുടെ അതിരുകൾക്കുള്ളിൽ നിന്നതല്ലാതെ വിവാദത്തിലേക്കു കടന്നില്ല. ഇതോടെ ഈ വിഷയം വരുംദിവസങ്ങളിലും നീറിനിൽക്കുമെന്ന് ഉറപ്പായി.
ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനാ ചർച്ചയിൽ മന്ത്രി കെ.കെ. ശൈലജയെ സ്തുതിക്കാൻ ഭരണപക്ഷാംഗങ്ങൾ മത്സരിക്കുകയായിരുന്നു. നിപ്പ പ്രതിരോധം മുതൽ ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുകളിലെ നൂറായിരം പദ്ധതികൾ എടുത്തു പറഞ്ഞ് അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയായിരുന്നു ഭരണപക്ഷക്കാർ. പ്രതിപക്ഷത്തിനും വലിയ പരാതികളൊന്നുമില്ല. പക്ഷേ യുഡിഎഫ് കാലത്തെ പദ്ധതികളാണു മന്ത്രി നടപ്പിലാക്കുന്നതിൽ ഭൂരിപക്ഷവും എന്ന കാര്യം മറക്കരുതെന്ന് ഡോ. എം.കെ. മുനീർ ഓർമിപ്പിച്ചു. കൂട്ടായ്മയുടെ വിജയം എന്നു പറയാനായിരുന്നു മുനീറിനു താത്പര്യം.
ഒരുപാടു കാര്യങ്ങൾ പറയാനുണ്ടായിരുന്നതുകൊണ്ട് മന്ത്രിയുടെ മറുപടി അനന്തമായി നീണ്ടു. അനുവദിക്കപ്പെട്ട 30 മിനിറ്റും കഴിഞ്ഞു പ്രസംഗം നീണ്ടപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ടു നോക്കി. അപ്പോൾ മന്ത്രിക്കു പരാതിയായി. പിന്നെ ഒന്നും മിണ്ടാതെ സ്പീക്കർ അവിടെയിരുന്നു. മന്ത്രിയുടെ ഒന്നര മണിക്കൂർ പ്രസംഗം അവസാനിക്കുവോളം.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top