Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിമോചനസമരത്തിന്റെ ആറു പതിറ്റാണ്ടുകൾ
Wednesday, June 19, 2019 11:42 PM IST
ചരിത്രം കളിമണ്ണുകൊണ്ട് കുഴച്ചെടുത്ത് ആകാരഭംഗി വരുത്തുന്ന ഒരു ശിലപോലെയാണ്. വിദഗ്ധനായ ഒരു ശിൽപ്പിയുടെ മനോധർമത്തിനും മുൻവിധികൾക്കുമപ്പുറമുള്ള ചാരുത ശിൽപ്പത്തിനില്ല. ചരിത്രവും ഇതുപോലെതന്നെയാണ്. വളച്ചൊടിക്കലുകൾക്കും ഏച്ചുകെട്ടലുകൾക്കും വിധേയപ്പെട്ട് അസത്യത്തിന്റെ മുഖംമൂടി അണിഞ്ഞ് സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടാൻ വിധിക്കപ്പെട്ടവളാണു ചരിത്രം, പലപ്പോഴും.
നിരവധി വളച്ചൊടിക്കലുകൾക്കും പുനർവായനകൾക്കും വിധേയമായിട്ടുള്ളതാണ് കേരളത്തിലെ ഐതിഹാസിക ജനമുന്നേറ്റമായിരുന്ന വിമോചനസമരം. കമ്യൂണിസ്റ്റ് ചരിത്രകാരന്മാരും ഇടതു ബുദ്ധിജീവികളും സ്വതന്ത്ര ചിന്തയുടെ മുഖംമൂടി അണിഞ്ഞവരും വളച്ചൊടിക്കാൻ ഏറെ ശ്രമിച്ചിട്ടും ആറു പതിറ്റാണ്ടിനിപ്പുറവും ശോഭയോടെ ജ്വലിച്ചുനിൽക്കുകയാണു ഉജ്വലമായ വിമോചനസമരഗാഥയിലെ യാഥാർഥ്യങ്ങൾ.
വിമോചന സമരത്തെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ കാണുന്നതാണു ഡോ . തോമസ് ഐസക്കിന്റെ ‘വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന ഗ്രന്ഥം. ഇ.എം.എസ് സർക്കാരിനെ താഴെയിറക്കാൻ നടന്ന ഉപജാപങ്ങളും അവയ്ക്കു പിന്നിൽ പ്രവർത്തിച്ച സാമ്രാജ്യത്ത താത്പര്യങ്ങളും തുറന്നുകാട്ടുന്ന ഗവേഷണ ഗ്രന്ഥം എന്നാണ് പുസ്തകത്തിന്റെ പുറംപേജിൽ വിവരിക്കുന്നത്. ഉപജാപങ്ങളെയും സാമ്രാജ്യത്വതാൽപ്പര്യങ്ങളെയും തുറന്നുകാട്ടുക എന്ന മുൻവിധിയോടെ ഗവേഷണം നടത്തിയാൽ അത് ഏകപക്ഷീയവും ചരിത്രത്തെ വളച്ചൊടിക്കലുമാകും. അതാണ് ഈ ഗ്രന്ഥത്തിലും സംഭവിച്ചിരിക്കുന്നത് .
പ്രധാനമായും രണ്ടു നിഗമനങ്ങളെ അടിസ്ഥാനമാക്കിയാണു വിമോചനസമരത്തിനെതിരേയുള്ള തോമസ് ഐസക്കിന്റെ ഗവേഷണം പുരോഗമിക്കുന്നത്. 1. 1957ലെ ഇഎംഎസ് സർക്കാരിനെതിരേ വളർന്ന ജനവികാരത്തിന്റെ സ്വാഭാവിക വികാസമല്ല വിമോചനസമരം. 2. കമ്യൂണിസ്റ്റ് സർക്കാരുകളെ അട്ടിമറിക്കാനും പുരോഗമനവാദികളായ നേതാക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള അമേരിക്കൻ ചാരസംഘടന സിഐഎയുടെ ഗൂഢാലോചനയുടെ ഫലമാണു വിമോചനസമരം. വിമോചനസമരത്തെ അമേരിക്കൻ ഇടപെടലിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന പുസ്തകത്തിൽ അത്തരം സമരങ്ങളിലേക്കു നയിക്കപ്പെട്ട സർക്കാരിന്റെ നയങ്ങളും ഭരണപരാജയങ്ങളും വിലയിരുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ് .
സെൽഭരണവും വിദ്യാഭ്യാസനയവും
വിമോചനസമരത്തിലേക്കു നയിക്കപ്പെട്ട പ്രധാന സംഭവങ്ങളായ പാഠപുസ്തകങ്ങളുടെ കമ്യൂണിസ്റ്റ് വത്കരണം, സെൽഭരണം , വിദ്യാഭ്യാസനയം, ഭൂപരിഷ്കരണനിയമം എന്നിവയെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്കു മറുപടി പറയാൻ പുസ്തകത്തിൽ ശ്രമിച്ചിട്ടില്ല . വിമോചനസമരത്തിലേക്കു നയിച്ച ഗവൺമെന്റ് നയങ്ങൾക്കെതിരേ ഉണ്ടായ ജനകീയസമരങ്ങളെ ആസൂത്രിതവും പരാജയപ്പെട്ടതും എന്നു വിശകലനം ചെയ്യുമ്പോൾ ഈ സമരങ്ങൾ എന്തുകൊണ്ട് ഉണ്ടായി എന്നു പരിശോധിക്കാൻ ശ്രമിച്ചുകണ്ടില്ല.
വിമോചനസമരത്തിലേക്ക് നയിക്കപ്പെട്ട ജനകീയപ്രക്ഷോഭങ്ങൾക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളുടെ എല്ലാം പൊതുവായ സ്വഭാവം കമ്യൂണിസ്റ്റ് അജൻഡയാണ് അവയിലൂടെ നടപ്പാക്കാൻ ഉദ്ദേശിച്ചത് എന്നതാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ മറന്നുകൊണ്ട് റഷ്യൻ വിപ്ലവവും ഗാന്ധിജിയെ മറന്നുകൊണ്ട് മാർക്സിന്റെ ജീവചരിത്രവും പഠിക്കാൻ നിർബന്ധിക്കപ്പെടുന്ന ഒരു ജനാധിപത്യസമൂഹത്തിൽ ചെറുത്തുനിൽപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്. ഇതുതന്നെയാണ് വിദ്യാഭ്യാസ നയത്തിനും സെൽഭരണത്തിനും എതിരേ ഉണ്ടായത്. ഇന്ത്യയുടെ ഭരണഘടന മൗലികാവകാശങ്ങളിലൂടെ ന്യൂനപക്ഷസംരക്ഷണം ഉറപ്പുനൽകുമ്പോൾ അതിനെ മറികടന്ന് വിദ്യാലയങ്ങളുടെ ദേശസാത്കരണത്തിനു മുതിർന്നതു ഭരണഘടനാലംഘനം മാത്രമല്ല, നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. ഇതുതന്നെയാണ് സെൽഭരണം എന്ന സമാന്തര ഭരണകൂടങ്ങൾക്കും ഉണ്ടായിരുന്നത്. വിമോചന സമരത്തിലേക്കു നയിക്കപ്പെട്ട സംഭവങ്ങളെ രാഷ്ട്രീയ നിരീക്ഷകനായ ജെ. രഘു വിലയിരുത്തുന്നത് ഇങ്ങനെയാണ്: കേരളത്തെ ജനാധിപത്യവത്കരിക്കുന്നതിനു പകരം ചുവപ്പാക്കാനാണ് ഇഎംഎസ് ഗവൺമെന്റ് ശ്രമിച്ചത്. പാർലമെന്ററി ജനാധിപത്യ മൂല്യങ്ങൾ ചവിട്ടിമെതിക്കാനും കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധിപത്യം അടിച്ചേൽപ്പിക്കാനുമുള്ള സംഘടിത നീക്കങ്ങൾ ഉണ്ടായി . ഭരണഘടനാ ബാഹ്യമായ ’റിമോട്ട് കൺട്രോൾ’ ഭരണത്തിനു കേരളത്തിൽ ആരംഭം കുറിച്ചത് ഇഎംഎസ് ഗവൺമെന്റാണ്.
എഴുത്തുകാരനായ വി. രാജകൃഷ്ണനനും ഈ നിഗമനം ശരിവയ്ക്കുന്നു: ഭരണവ്യവസ്ഥിതി, അതിന്റെ ഉള്ളടക്കത്തിൽ സ്റ്റാലിനിസ്റ്റ് മാതൃക പിന്തുടരുന്ന ഒന്നായിരുന്നു. ചോദ്യംചെയ്യലിനും എതിർപ്പിനും അതിൽ സ്ഥാനമുണ്ടായിരുന്നില്ല . അതു നാട്ടിൽ രണ്ടുതരം പൗരന്മാരെ സൃഷ്ട്ടിക്കാൻ ശ്രമിച്ചു . പാർട്ടിയുടെ സർവാധിപത്യത്തിലുള്ള വിശ്വാസം ഈ ഭരണക്രമത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നായിരുന്നു. പൗരാവകാശങ്ങളെ അടിച്ചൊതുക്കാനും പാർട്ടിഘടകങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് നാട്ടിൽ ’സമാന്തര വാഴ്ച ’ ഏർപ്പെടുത്താനും സർക്കാർ ശ്രമമാരംഭിച്ചു. സംസ്കാരവും സാഹിത്യവും പാർട്ടി പ്രത്യയശാസ്ത്രത്തെ സേവിക്കാനുള്ള ഉപകരണങ്ങളാണ് എന്നതായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിതനയം. ബഹുരൂപിയായ ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്തയെ നിഷേധിക്കുകയും ഭരണഘടനാ തത്വങ്ങളെ കാറ്റിൽ പരത്തുകയും ചെയ്ത അന്നത്തെ ഭരണകൂടത്തെ പിരിച്ചുവിട്ടതുവഴി നെഹ്റു ഗവൺമെന്റ് അതിന്റെ നിയമപരവും ധാർമികവുമായ ബാധ്യത നിറവേറ്റുക മാത്രമായിരുന്നു ചെയ്തത്.
വിമോചനസമരത്തിലേക്ക് നയിച്ച സമരപരമ്പരകൾക്ക് ഒരു സ്വാഭാവിക വികാസമില്ല എന്നു പറഞ്ഞ് അതിലൂടെ അമേരിക്കൻ ഇടപെടൽ വാദത്തെ സാധൂകരിക്കാനാണ് വിമോചന സമരത്തിന്റെ കാണാപ്പുറങ്ങളിൽ ശ്രമിക്കുന്നത് . ’പാളിപ്പോയ സമരങ്ങൾ’ എന്നപേരിൽ രണ്ടാം അധ്യായത്തിൽ പറയുന്ന ഓരോ സമരവും കേരളത്തിലെ രാഷ്ട്രീയ മനഃസാക്ഷിയെ ഉണർത്താൻ പോകുന്നതായിരുന്നു.
കമ്യൂണിസ്റ്റ് നിലപാടുകൾ
വിമോചനസമരത്തെക്കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തൽ നാലു ഘടകങ്ങളുടെ സൂക്ഷ്മമായ വിശകലനത്തെ ആശ്രയിച്ചിരിക്കുന്നു. 1. പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങളോടുള്ള കമ്യൂണിസ്റ്റ് നിലപാടുകൾ. 2. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കാർഷികപരിഷ്കാരങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധത. 3. വിദ്യാഭ്യാസ ചിന്തയുടെ കമ്യൂണിസ്റ്റ് വത്കരണവും അതിന്റെ അപകടങ്ങളും. 4. ഒരു ജനാധിപത്യ സംവിധാനത്തിൽ ജനവിരുദ്ധ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള അരാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളുടെ അവകാശങ്ങളും പ്രസക്തിയും. മേൽപ്പറഞ്ഞ നാലു ഘടകങ്ങളുടെ വിശകലനത്തിൽനിന്ന് ഉരുത്തിരിയുന്ന ശരിതെറ്റുകളുടെ ആപേക്ഷികതയിൽ നിന്നു മാത്രമേ 1957ലെ ഇഎം എസ് ഗവൺമെന്റിനെ വിലയിരുത്താൻ ആവുകയുള്ളൂ.
പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങളോടുള്ള കമ്യൂണിസ്റ്റ് നിലപാടുകൾ 1948 ലെ കുപ്രസിദ്ധമായ കൽക്കത്താ തീസിസ് മുതൽ സമൂഹത്തിന്റെ മുമ്പിലുണ്ട് . അധികാരമേൽക്കുമ്പോൾ തന്നെ പാർലമെന്ററി ജനാധിപത്യക്രമത്തിലൂടെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം നടപ്പിലാക്കാനാവില്ല എന്ന് ഇഎംഎസ് തിരിച്ചറിഞ്ഞിരുന്നു. കമ്യൂണിസത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് തങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിമരുന്നിടും എന്ന യാഥാർഥ്യം കമ്യൂണിസ്റ്റ് പാർട്ടിക്കു ബോധ്യപ്പെട്ടിരുന്നിരിക്കണം. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നേരിട്ട ആശയ വൈരുധ്യത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായിരുന്നു വിമോചനസമരം.
കാർഷിക പരിഷ്കരണങ്ങളോടുള്ള കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ സമീപനത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതായിരുന്നു 1959 ലെ കാർഷികബന്ധ ബിൽ. വിമോചനസമരത്തിന്റെ മൂർധന്യത്തിൽ ഗവൺമെന്റിനെ പിരിച്ചുവിടുമെന്ന് ഏതാണ്ട് ഉറപ്പുവന്ന സമയത്ത് ഭരണഘടനാ വിരുദ്ധമായ വകുപ്പുകൾ കൂട്ടിച്ചേർത്ത് തട്ടിക്കൂട്ടിയതാണ് ഈ ബിൽ. അസമയത്ത് അവതരിപ്പിക്കപ്പെട്ട കാർഷിക ബന്ധ ബിൽ വിമോചന സമരത്തിന്റെ ആവേശത്തിൽ അന്നു കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല എങ്കിലും പിന്നീട് ഭേദഗതികളോടെ ഈ ബിൽ പുനരവതരിപ്പിച്ചപ്പോൾ ഭരണഘടനാ വിരുദ്ധതയുടെ പേരിൽ കോടതികളുടെ നിശിതമായ വിമർശനത്തിന് ഇടയായി. 1959 ലെ ബില്ലിൽ എല്ലാ തോട്ടം ഉടമകളെയും ഭൂപരിഷ്കരണത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ഭൂസ്വാമിമാരും കരപ്രമാണിമാരും തങ്ങളുടെ സ്വത്തുക്കളും ഭൂമിയും സംരക്ഷിക്കുന്നതിനുവേണ്ടി നടത്തിയ സമരമാണ് വിമോചനസമരം എന്ന മാർക്സിസ്റ്റ് ബുദ്ധിജീവികളുടെ പ്രചാരണം പൊളിയുകയാണ് .
വിദ്യാഭ്യാസത്തിന്റെ കമ്യൂണിസ്റ്റ് വത്കരണം എല്ലാക്കാലത്തും എല്ലാ ദേശത്തും ഭരണത്തിലേറിയിട്ടുള്ള കമ്യൂണിസ്റ്റ് ഗവൺമെന്റുകളുടെ ഇഷ്ടവിഷയമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശസാത്കരണത്തിലൂടെയാണ് ഈ കമ്യൂണിസ്റ്റ് വത്കരണം സാധ്യമാവുക. വിദ്യാഭ്യാസത്തിന്റെ കമ്യൂണിസ്റ്റ് വത്കരണത്തിലൂടെ യുവതലമുറയുടെ തലച്ചോറുകളിൽ പ്രത്യയശാസ്ത്രം കുത്തിവച്ച് മസ്തിഷ്കപ്രക്ഷാളനം നടത്തി ചാവേറുകളെ സൃഷ്ടിച്ച് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും നിലനിൽപ്പ് ഉറപ്പുവരുത്തുന്ന ഫാസിസ്റ്റ് തന്ത്രം കേരളത്തിൽ 1957ലെ ഗവൺമെന്റ് പരീക്ഷിച്ചു . ഇതിന് ഉദാഹരണമായിരുന്നു ജോസഫ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബിൽ. സ്വകാര്യ മാനേജ്മെന്റുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരെ സർക്കാരിനു നിയമിക്കാമെന്നും ആവശ്യം വന്നാൽ വിദ്യാലയങ്ങൾ സർക്കാരിനു പിടിച്ചെടുക്കാമെന്നും ബില്ലിലെ പതിനൊന്നാം വകുപ്പിൽ പറഞ്ഞിരുന്നു .
പാഠപുസ്തകരചന സർക്കാരിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥ ഈ ഫാസിസ്റ്റ് തന്ത്രത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ മൗലികാവകാശങ്ങൾ നിഷേധിക്കുന്ന ഈ ബില്ലിനെതിരേ ബഹുജനമുന്നേറ്റങ്ങളും കോടതിയുടെ ഇടപെടലുകളും തീർത്തും സ്വാഭാവികമാണ് . 1959 ലെ വിദ്യാഭ്യാസ ബില്ലിന്റെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ ആയിരുന്നു. ഗവർണർ ഒപ്പുവയ്ക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ബിൽ രാഷ്ട്രപതി ഭരണഘടനയുടെ വകുപ്പ് 143 അനുസരിച്ച് സുപ്രീംകോടതിയുടെ അഭിപ്രായം അറിയുന്നതിനായി റഫർ ചെയ്തു . ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണ് എന്നു മനസിലാക്കിയ കോടതി ഈ ബിൽ അസാധുവായി പ്രഖ്യാപിച്ചു. ഇപ്രകാരം തീർത്തും ഭരണഘടനാവിരുദ്ധമായ ഒരു ബില്ലിനെ അന്ന് നെഹ്റു പിന്തുണച്ചിരുന്നു എന്ന മാർക്സിസ്റ്റ് ബുദ്ധിജീവികളുടെ പ്രചാരണം വാസ്തവവിരുദ്ധമാണ് .
സമാനതകളില്ലാത്ത ചരിത്രസംഭവം
ഒരു ജനാധിപത്യ സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളിൽ ജനവിരുദ്ധ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള അരാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളു
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top