ഫ്ലൂ മുതൽ കാൻസർ വരെ
Tuesday, April 7, 2020 11:02 PM IST
പകർച്ചവ്യാധി പടരുന്പോൾ അതു ബാധിച്ച് ആശുപത്രിക്കിടക്കയിലാകുന്നതു ബ്രിട്ടീഷ് പ്രധാനമന്ത്രിമാർക്കിടയിൽ അപൂർവമല്ല. അസുഖങ്ങളുടെ കാര്യത്തിലും മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളേക്കാൾ ജനകീയരാണു ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ.

ഒരു നൂറ്റാണ്ടു മുന്പ്, 1918-19-ൽ ലോകമാകെ നാശം വിതച്ച സ്പാനിഷ് ഫ്ലൂ (എച്ച്‌വൺ എൻവൺ രോഗബാധ) അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും ബാധിച്ചു. ബ്രിട്ടന്‍റെ അവസാനത്തെ ലിബറൽ പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് ജോർജിനെ അതു കലശലായി ബാധിച്ചു.

ടൗൺ ഹാളിൽ ചികിത്സ

1918 സെപ്റ്റംബറിൽ മാഞ്ചസ്റ്ററിൽ ഔദ്യോഗിക സന്ദർശനം നടത്തുന്പോഴാണ് അന്ന് 56 വയസുള്ള പ്രധാനമന്ത്രിക്കു രോഗം ബാധിക്കുന്നത്. നഗരത്തിലെ ഔദ്യോഗിക ചടങ്ങുകൾ റദ്ദാക്കി അദ്ദേഹം വിശ്രമത്തിലേക്കു മാറി. ടൗൺ ഹാളിലെ ഒരു ചേംബർ പെട്ടെന്നു തന്നെ ചികിത്സാമുറിയാക്കി. പ്രധാനമന്ത്രി അടുത്ത 11 ദിവസം അവിടെത്തന്നെ കഴിഞ്ഞു. ലണ്ടനിലേക്കു യാത്ര ചെയ്യാൻ പറ്റാത്ത നിലയിലായിരുന്നു. ഭാര്യ മാർഗരറ്റും പ്രൈവറ്റ് സെക്രട്ടറി ഫ്രാൻസെസുമായിരുന്നു ശുശ്രൂഷകർ. ഇരുവർക്കും പിന്നീടു രോഗം പിടിച്ചു.

ഒന്നാം ലോകയുദ്ധത്തിന്‍റെ അവസാന നാളുകളായിരുന്നു അത്. ജർമൻകാർ പടിഞ്ഞാറൻ യുദ്ധമുഖത്തു തോറ്റുവരുന്ന സമയം. യുദ്ധവിരാമ സന്ധിക്കായി ജർമൻകാർ കെഞ്ചുന്ന അവസരമായിരുന്നു അത്. നിർണായക ചർച്ചകൾക്കു തന്‍റെ നിർദേശങ്ങൾ നൽകാൻ പറ്റാത്തതിൽ വളരെ അസ്വസ്ഥനായി ലോയ്ഡ് ജോർജ്.

ലോകമാകെ അഞ്ചു കോടി ജനങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂ സ്വീഡനിലെ രാജകുമാരൻ എറിക്കിന്‍റെ മരണത്തിനും കാരണമായി. രാജകുമാരന്‍റെ മരണം കഴിഞ്ഞ് ആഴ്ചകൾക്കകമാണു ലോയ്ഡ് ജോർജിനെ ഫ്ലൂ ബാധിച്ചത്. അദ്ദേഹത്തിനു രോഗം വല്ലാതെ മൂർച്‌ഛിക്കുകയും ചെയ്തു. എങ്കിലും രക്ഷപ്പെട്ട് ഭരണം തുടരാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1944 വരെ ജീവിച്ചിരിക്കുകയും ചെയ്തു.

ചർച്ചിലിനെ പിടിച്ചു

പ്രധാനമന്ത്രിയായിരിക്കെ മൂന്നുതവണ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട നേതാവാണ് വിൻസ്റ്റൺ ചർച്ചിൽ. രണ്ടാം ലോക യുദ്ധവേളയിൽ ബ്രിട്ടനും സഖ്യകക്ഷികൾക്കും ശക്തമായ നേതൃത്വം നൽകിയ ഇതിഹാസ പുരുഷനായ ചർച്ചിലിന് 1943 ഫെബ്രുവരിയിലായിരുന്നു ആദ്യത്തെ രോഗബാധ. വടക്കൻ ആഫ്രിക്കയിലെ അൾജീയേഴ്സിൽ നിന്ന് എട്ടര മണിക്കൂർ നീണ്ട ഒരു വിമാനയാത്ര കഴിഞ്ഞു ലണ്ടനിലെത്തിയ ചർച്ചിലിനു പനിയും തൊണ്ടവേദനയും ജലദോഷവും പിടിച്ചു. ഫ്ലൂ പെട്ടെന്നു തന്നെ ശക്തമായി.

രണ്ടാഴ്ചയിലേറെ ഔദ്യോഗികവസതിയിൽ രോഗിയായി കിടന്നു. ഒട്ടും അനുസരണയില്ലാത്ത രോഗി എന്നാണു ഡോക്‌ടർമാർ പിന്നീടു പറഞ്ഞത്. സുപ്രധാനമായ കടലാസുകളെല്ലാം താൻ കണ്ടിരിക്കണെന്ന ശാഠ്യം ചർച്ചിൽ രോഗക്കിടക്കയിലും തുടർന്നു. ഒട്ടും വിശ്രമിക്കാൻ ചർച്ചിൽ കൂട്ടാക്കിയില്ല. വടക്കൻ ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ഫ്രാൻസിലും യുദ്ധം നിർണായകഘട്ടത്തിലായിരുന്നു അന്ന്.


പിറ്റേവർഷം ഓഗസ്റ്റിൽ വീണ്ടും ഫ്ലൂ ബാധിച്ചു. അപ്പോഴും ചർച്ചിൽ ശീലം മാറ്റിയില്ല. യുദ്ധത്തിൽ ബ്രിട്ടൻ ഉൾപ്പെട്ട സഖ്യകക്ഷികൾക്കും നല്ല മുന്നേറ്റം സാധിക്കുന്ന അവസരമായിരുന്നത്. എഴുപതുകാരനായ പ്രധാനമന്ത്രി രോഗക്കിടക്കയിൽ നിന്നു യുദ്ധം നയിച്ചു.

1951-ൽ വീണ്ടും പ്രധാനമന്ത്രിയായ ചർച്ചിലിന് 1953-ൽ പക്ഷാഘാതം ഉണ്ടായി. സ്ഥാനമൊഴിയും വരെ അതു രഹസ്യമാക്കി വച്ചു.

ആറ്റ്‌ലിയുടെ മുട്ട്

രണ്ടാംലോക യുദ്ധാനന്തരം ചർച്ചിലിന്‍റെ കസേരയിലെത്തിയ ക്ലെമന്‍റ് ആറ്റ്‌ലിക്കു മുട്ടിന്‍റെ തേയ്മാനം മൂലം കോണിപ്പടി കയറുക പ്രയാസമായിരുന്നു.

സമീപകാലത്ത് ടോണി ബ്ലെയർ പ്രധാനമന്ത്രി ആയിരിക്കെ ഒരു ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായി. പക്ഷേ കുറച്ചു ദിവസമേ അദ്ദേഹം വിശ്രമം എടുത്തുള്ളു.

തെരേസാ മേയുടെ കടുത്ത പ്രമേഹം ബ്രെക്സിറ്റ് വിഷയം കൈകാര്യം ചെയ്യുന്നതിൽ അവർക്കു പല വീഴ്ചകളും വരുത്തിയെന്ന് ആക്ഷേപമുണ്ട്. 1976-ൽ ലേബർ നേതാവ് ഹാരൾഡ് വിൽസൺ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത് താൻ ശാരീരികമായും മാനസികമായും ദുർബലനാകുകയാണെന്ന ബോധ്യത്തിലാണ്. പിൽക്കാലത്ത് അദ്ദേഹത്തിനു സ്മൃതിനാശം സംഭവിച്ചു.

ഈഡന്‍റെ കരൾ

1956-ൽ സൂയസ് കനാൽ പ്രശ്നത്തിൽ ബ്രിട്ടന്‍റെ നടപടികൾ പാളിപ്പോകുന്നതിന് അക്കാലത്തെ പ്രധാനമന്ത്രി ആന്‍റണി ഈഡന്‍റെ രോഗം കാരണമായെന്നു പറയപ്പെടുന്നു. ഒരു ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് ഈഡന് കരളിലുണ്ടായ അണുബാധ മാറാൻ ആഴ്ചകൾ എടുത്തു. സൂയസ് കനാൽ ദേശസാത്കരിച്ച ഈജിപ്തിന്‍റെ നടപടിയെ വേണ്ട രീതിക്കു പ്രതിരോധിക്കാൻ കഴിയാതെ പോയത് ഈ രോഗം മൂലമാണെന്നു കരുതപ്പെടുന്നു.

നന്പർ 10 ലെ മരണം

ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗികവസതിയാണു ഡൗണിംഗ് സ്ട്രീറ്റിലെ നന്പർ 10. അവിടെ വച്ച് മരിച്ച ഏക പ്രധാനമന്ത്രിയാണ് ഹെൻറി കാംബെൽ ബന്നർമാൻ.

മരിക്കുന്പോൾ ബന്നർമാൻ പ്രധാനമന്ത്രി ആയിരുന്നില്ല. 1908 ഏപ്രിൽ മൂന്നിന് അദ്ദേഹം രാജിവച്ചിരുന്നു. രോഗം മൂലം താമസം മാറ്റുംമുന്പ് ഏപ്രിൽ 22 നു മരിക്കുകയായിരുന്നു.

അറിയപ്പെടാത്ത പ്രധാനമന്ത്രി

ഡേവിഡ് ലോയ്ഡ് ജോർജിനും സ്റ്റാൻലി ബാൾഡ്‌വിനും ഇടയിൽ ഏഴുമാസം (1922 ഒക്‌ടോബർ 23, 1923 മേയ് 20) ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ആൻഡ്രൂ ബോണർ ലോ മാരകമായ രോഗം ബാധിച്ചതു മനസിലാക്കി പദവി രാജിവച്ചയാളാണ്. തൊണ്ടയിൽ കാൻസർ ബാധിച്ചതിനെ തുടർന്നായിരുന്നു രാജി.

അറിയപ്പെടാത്ത പ്രധാനമന്ത്രി എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോ രാജിവച്ച് അഞ്ചുമാസത്തിനകം മരണമടഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.