Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഫ്ലൂ മുതൽ കാൻസർ വരെ
Tuesday, April 7, 2020 11:02 PM IST
പകർച്ചവ്യാധി പടരുന്പോൾ അതു ബാധിച്ച് ആശുപത്രിക്കിടക്കയിലാകുന്നതു ബ്രിട്ടീഷ് പ്രധാനമന്ത്രിമാർക്കിടയിൽ അപൂർവമല്ല. അസുഖങ്ങളുടെ കാര്യത്തിലും മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളേക്കാൾ ജനകീയരാണു ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ.
ഒരു നൂറ്റാണ്ടു മുന്‍പ്, 1918-19-ൽ ലോകമാകെ നാശം വിതച്ച സ്പാനിഷ് ഫ്ലൂ (എച്ച്വൺ എൻവൺ രോഗബാധ) അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും ബാധിച്ചു. ബ്രിട്ടന്റെ അവസാനത്തെ ലിബറൽ പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് ജോർജിനെ അതു കലശലായി ബാധിച്ചു.
ടൗൺ ഹാളിൽ ചികിത്സ
1918 സെപ്റ്റംബറിൽ മാഞ്ചസ്റ്ററിൽ ഔദ്യോഗിക സന്ദർശനം നടത്തുന്പോഴാണ് അന്ന് 56 വയസുള്ള പ്രധാനമന്ത്രിക്കു രോഗം ബാധിക്കുന്നത്. നഗരത്തിലെ ഔദ്യോഗിക ചടങ്ങുകൾ റദ്ദാക്കി അദ്ദേഹം വിശ്രമത്തിലേക്കു മാറി. ടൗൺ ഹാളിലെ ഒരു ചേംബർ പെട്ടെന്നു തന്നെ ചികിത്സാമുറിയാക്കി. പ്രധാനമന്ത്രി അടുത്ത 11 ദിവസം അവിടെത്തന്നെ കഴിഞ്ഞു. ലണ്ടനിലേക്കു യാത്ര ചെയ്യാൻ പറ്റാത്ത നിലയിലായിരുന്നു. ഭാര്യ മാർഗരറ്റും പ്രൈവറ്റ് സെക്രട്ടറി ഫ്രാൻസെസുമായിരുന്നു ശുശ്രൂഷകർ. ഇരുവർക്കും പിന്നീടു രോഗം പിടിച്ചു.
ഒന്നാം ലോകയുദ്ധത്തിന്റെ അവസാന നാളുകളായിരുന്നു അത്. ജർമൻകാർ പടിഞ്ഞാറൻ യുദ്ധമുഖത്തു തോറ്റുവരുന്ന സമയം. യുദ്ധവിരാമ സന്ധിക്കായി ജർമൻകാർ കെഞ്ചുന്ന അവസരമായിരുന്നു അത്. നിർണായക ചർച്ചകൾക്കു തന്റെ നിർദേശങ്ങൾ നൽകാൻ പറ്റാത്തതിൽ വളരെ അസ്വസ്ഥനായി ലോയ്ഡ് ജോർജ്.
ലോകമാകെ അഞ്ചു കോടി ജനങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂ സ്വീഡനിലെ രാജകുമാരൻ എറിക്കിന്റെ മരണത്തിനും കാരണമായി. രാജകുമാരന്റെ മരണം കഴിഞ്ഞ് ആഴ്ചകൾക്കകമാണു ലോയ്ഡ് ജോർജിനെ ഫ്ലൂ ബാധിച്ചത്. അദ്ദേഹത്തിനു രോഗം വല്ലാതെ മൂർച്ഛിക്കുകയും ചെയ്തു. എങ്കിലും രക്ഷപ്പെട്ട് ഭരണം തുടരാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1944 വരെ ജീവിച്ചിരിക്കുകയും ചെയ്തു.
ചർച്ചിലിനെ പിടിച്ചു
പ്രധാനമന്ത്രിയായിരിക്കെ മൂന്നുതവണ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട നേതാവാണ് വിൻസ്റ്റൺ ചർച്ചിൽ. രണ്ടാം ലോക യുദ്ധവേളയിൽ ബ്രിട്ടനും സഖ്യകക്ഷികൾക്കും ശക്തമായ നേതൃത്വം നൽകിയ ഇതിഹാസ പുരുഷനായ ചർച്ചിലിന് 1943 ഫെബ്രുവരിയിലായിരുന്നു ആദ്യത്തെ രോഗബാധ. വടക്കൻ ആഫ്രിക്കയിലെ അൾജീയേഴ്സിൽ നിന്ന് എട്ടര മണിക്കൂർ നീണ്ട ഒരു വിമാനയാത്ര കഴിഞ്ഞു ലണ്ടനിലെത്തിയ ചർച്ചിലിനു പനിയും തൊണ്ടവേദനയും ജലദോഷവും പിടിച്ചു. ഫ്ലൂ പെട്ടെന്നു തന്നെ ശക്തമായി.
രണ്ടാഴ്ചയിലേറെ ഔദ്യോഗികവസതിയിൽ രോഗിയായി കിടന്നു. ഒട്ടും അനുസരണയില്ലാത്ത രോഗി എന്നാണു ഡോക്ടർമാർ പിന്നീടു പറഞ്ഞത്. സുപ്രധാനമായ കടലാസുകളെല്ലാം താൻ കണ്ടിരിക്കണെന്ന ശാഠ്യം ചർച്ചിൽ രോഗക്കിടക്കയിലും തുടർന്നു. ഒട്ടും വിശ്രമിക്കാൻ ചർച്ചിൽ കൂട്ടാക്കിയില്ല. വടക്കൻ ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ഫ്രാൻസിലും യുദ്ധം നിർണായകഘട്ടത്തിലായിരുന്നു അന്ന്.
പിറ്റേവർഷം ഓഗസ്റ്റിൽ വീണ്ടും ഫ്ലൂ ബാധിച്ചു. അപ്പോഴും ചർച്ചിൽ ശീലം മാറ്റിയില്ല. യുദ്ധത്തിൽ ബ്രിട്ടൻ ഉൾപ്പെട്ട സഖ്യകക്ഷികൾക്കും നല്ല മുന്നേറ്റം സാധിക്കുന്ന അവസരമായിരുന്നത്. എഴുപതുകാരനായ പ്രധാനമന്ത്രി രോഗക്കിടക്കയിൽ നിന്നു യുദ്ധം നയിച്ചു.
1951-ൽ വീണ്ടും പ്രധാനമന്ത്രിയായ ചർച്ചിലിന് 1953-ൽ പക്ഷാഘാതം ഉണ്ടായി. സ്ഥാനമൊഴിയും വരെ അതു രഹസ്യമാക്കി വച്ചു.
ആറ്റ്ലിയുടെ മുട്ട്
രണ്ടാംലോക യുദ്ധാനന്തരം ചർച്ചിലിന്റെ കസേരയിലെത്തിയ ക്ലെമന്റ് ആറ്റ്ലിക്കു മുട്ടിന്റെ തേയ്മാനം മൂലം കോണിപ്പടി കയറുക പ്രയാസമായിരുന്നു.
സമീപകാലത്ത് ടോണി ബ്ലെയർ പ്രധാനമന്ത്രി ആയിരിക്കെ ഒരു ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായി. പക്ഷേ കുറച്ചു ദിവസമേ അദ്ദേഹം വിശ്രമം എടുത്തുള്ളു.
തെരേസാ മേയുടെ കടുത്ത പ്രമേഹം ബ്രെക്സിറ്റ് വിഷയം കൈകാര്യം ചെയ്യുന്നതിൽ അവർക്കു പല വീഴ്ചകളും വരുത്തിയെന്ന് ആക്ഷേപമുണ്ട്. 1976-ൽ ലേബർ നേതാവ് ഹാരൾഡ് വിൽസൺ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത് താൻ ശാരീരികമായും മാനസികമായും ദുർബലനാകുകയാണെന്ന ബോധ്യത്തിലാണ്. പിൽക്കാലത്ത് അദ്ദേഹത്തിനു സ്മൃതിനാശം സംഭവിച്ചു.
ഈഡന്റെ കരൾ
1956-ൽ സൂയസ് കനാൽ പ്രശ്നത്തിൽ ബ്രിട്ടന്റെ നടപടികൾ പാളിപ്പോകുന്നതിന് അക്കാലത്തെ പ്രധാനമന്ത്രി ആന്റണി ഈഡന്റെ രോഗം കാരണമായെന്നു പറയപ്പെടുന്നു. ഒരു ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് ഈഡന് കരളിലുണ്ടായ അണുബാധ മാറാൻ ആഴ്ചകൾ എടുത്തു. സൂയസ് കനാൽ ദേശസാത്കരിച്ച ഈജിപ്തിന്റെ നടപടിയെ വേണ്ട രീതിക്കു പ്രതിരോധിക്കാൻ കഴിയാതെ പോയത് ഈ രോഗം മൂലമാണെന്നു കരുതപ്പെടുന്നു.
നന്പർ 10 ലെ മരണം
ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗികവസതിയാണു ഡൗണിംഗ് സ്ട്രീറ്റിലെ നന്പർ 10. അവിടെ വച്ച് മരിച്ച ഏക പ്രധാനമന്ത്രിയാണ് ഹെൻറി കാംബെൽ ബന്നർമാൻ.
മരിക്കുന്പോൾ ബന്നർമാൻ പ്രധാനമന്ത്രി ആയിരുന്നില്ല. 1908 ഏപ്രിൽ മൂന്നിന് അദ്ദേഹം രാജിവച്ചിരുന്നു. രോഗം മൂലം താമസം മാറ്റുംമുന്‍പ് ഏപ്രിൽ 22 നു മരിക്കുകയായിരുന്നു.
അറിയപ്പെടാത്ത പ്രധാനമന്ത്രി
ഡേവിഡ് ലോയ്ഡ് ജോർജിനും സ്റ്റാൻലി ബാൾഡ്വിനും ഇടയിൽ ഏഴുമാസം (1922 ഒക്ടോബർ 23, 1923 മേയ് 20) ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ആൻഡ്രൂ ബോണർ ലോ മാരകമായ രോഗം ബാധിച്ചതു മനസിലാക്കി പദവി രാജിവച്ചയാളാണ്. തൊണ്ടയിൽ കാൻസർ ബാധിച്ചതിനെ തുടർന്നായിരുന്നു രാജി.
അറിയപ്പെടാത്ത പ്രധാനമന്ത്രി എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോ രാജിവച്ച് അഞ്ചുമാസത്തിനകം മരണമടഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top