Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാരുണ്യത്തിന്റെ സിദ്ധാന്തങ്ങൾ
Wednesday, April 8, 2020 11:06 PM IST
"കുഞ്ഞുമാണീ കുരിശു വരച്ചോടാ’- യുവാവായിരുന്ന കാലത്ത് വക്കീൽപ്പണിയും രാഷ്ട്രീയ പ്രവർത്തവുമെല്ലാം കഴിഞ്ഞ് രാത്രി എത്ര വൈകി വന്നാലും കിടക്കാൻ തുടങ്ങുന്പോൾ, ഉറങ്ങിയമട്ടിൽ ഉറങ്ങാതെ കിടക്കുന്ന അമ്മ വിളിച്ചു ചോദിച്ചിരുന്ന ചോദ്യം ജീവിതത്തിലെ എല്ലാ രാത്രിയും ഉറങ്ങാൻ കിടക്കുന്പോൾ ഓർമിച്ചിരുന്ന തികഞ്ഞ ദൈവവിശ്വാസിയായിരുന്ന മാണിസാറിന്റെ കടന്നുപോകലിന്റെ ഒന്നാംവാർഷികം പെസഹാ ദിനത്തിൽ വന്നത് ആകസ്മികമല്ല.
ജീവിതകാലത്തു ചൊരിയാനായ സ്നേഹവും ആ സ്നേഹത്തിൽ നിന്നു ജനിക്കുന്ന പ്രവൃത്തികളുമാണ് ഓരോ കടന്നുപോകലിനെയും അവിസ്മരണീയമാക്കുന്നത്. ആ വ്യക്തിയുടെ ഓർമയും സാന്നിധ്യവും അങ്ങനെ അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാനായവരുടെ ഹൃദയങ്ങളിലേക്കുള്ള കൂടുമാറ്റമായി മാറുന്നു. ഇങ്ങനെ ഒരായിരം ഹൃദയങ്ങളിൽ മാണിസാർ സവിശേഷമായി ഇരിപ്പുറപ്പിച്ചിട്ടു ഒരു വർഷമായി എന്നുകൂടി ഈ ദിനത്തിന് അർഥമുണ്ട്.
മാണിസാർ ആരായിരുന്നു എന്നു ശരിക്കും കേരളം കണ്ടത് അദ്ദേഹം നടത്തിയ ശക്തിപ്രകടനങ്ങളുടെ വേളകളിലായിരുന്നില്ല. അദ്ദേഹം കടന്നുപോയ ദിനത്തിലായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാനായവരെല്ലാം പാലായിൽ ഒഴുകിയെത്തി. അര നൂറ്റാണ്ടോളം പഴക്കമുള്ള ഞങ്ങളുടെ ബന്ധത്തിൽ ആദ്യമായി മാണിസാറിന്റെ അടുത്തെത്താൻ അന്ന് അതിരാവിലെ ഒരു മണിക്കൂറോളം ക്യൂവിൽ നിൽക്കേണ്ടിവന്നു.
അവസാനത്തെ അഭിമുഖം
മാണിസാറുമായി നടത്തിയ അവസാനത്തെ കൂടിക്കാഴ്ചയാണു മനസിൽ. 2019 ഫെബ്രുവരി നാലിന് എംഎൽഎ ഹോസ്റ്റലിലെ സാറിന്റെ അപ്പാർട്ട് മെന്റായിരുന്നു വേദി. മരണം മാണിസാറിന്റെ പടി വാതിൽക്കൽ മുട്ടിവിളിക്കുന്നു എന്നു ശക്തമായ സൂചനകൾ വളരെ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നു കിട്ടിയതുകൊണ്ടു വളരെക്കാലമായി മാണിസാറിനോടു ചോദിക്കണം എന്നു കരുതിയ പല ചോദ്യങ്ങളുമായാണ് എത്തിയത്. സാർ കിടക്കുകയായിരുന്നു. കാൽപ്പെരുമാറ്റം കേട്ട ഉടൻ എഴുന്നേറ്റിരുന്നു. വെറുതെ കിടന്നതാ എന്നു പറഞ്ഞുകൊണ്ട് പതിവു സ്നേഹപ്രകടനങ്ങൾ, കുശല പ്രശ്നങ്ങൾ.
അതെല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചുതുടങ്ങി. മാണിസാർ ആഗ്രഹിക്കാത്ത ഉത്തരം എത്ര ശ്രമിച്ചാലും അദ്ദേഹത്തിൽ നിന്നു ചോർത്തിയെടുക്കാനാവില്ലെന്ന് എത്രയോ കാലമായി അറിയം.
കാപട്യമോ ആ മുഖം?
സാർ മരണവിട്ടിലും മറ്റും കാണിക്കുന്ന മുഖത്തെ സങ്കടം ശരിക്കും ഉള്ളതാണോ? എന്റെ ആദ്യത്തെ ചോദ്യം അതായിരുന്നു. സംശയമുണ്ടോ? സാർ എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. പലർക്കുമുണ്ട്, ഇല്ലെങ്കിലും പറയുന്നുണ്ട്: ഞാൻ പറഞ്ഞു. എങ്കിൽ പറയാം: അദ്ദേഹം പറഞ്ഞു.
എനിക്കു സങ്കടം വരുന്നതുകൊണ്ടാണ് എന്റെ മുഖത്ത് അതു കാണുന്നത്. അവരിൽ പലരും എന്നോടു കാണിച്ച സ്നേഹം ഞാൻ ഓർക്കും. പാർട്ടിക്കു വേണ്ടി നടത്തിയ ത്യാഗങ്ങൾ. പലർക്കും വേണ്ടി തിരിച്ച് ഒന്നും ചെയ്യാനായിട്ടില്ല. ഇനി അവരില്ല എന്നോർക്കുന്പോൾ ശരിക്കും സങ്കടം വരും. അവരുടെ ത്യാഗങ്ങൾ വളരെ വലുതായിരുന്നു. ഇന്നു നോക്കിയാൽ വലുതായിരിക്കില്ല. പക്ഷേ ആ ത്യാഗങ്ങൾ കൊണ്ടാണ് ഈ പാർട്ടിയും ഞാനും ഒക്കെ ഇവിടെവരെ എത്തിയത്.
പണ്ട് നമുക്കു നാട്ടിൽ കൊടിമരങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, നമ്മുടെ കൊടി ഏറ്റവും ഉയരത്തിൽ പറത്തണമെന്ന ആവേശത്തിൽ പറന്പിലെ ഏറ്റവും വലിയ കവുങ്ങ് സൗജന്യമായി മുറിച്ചുതന്നു. അതിലെ പാക്കു വിറ്റ് ജീവിക്കുന്നവരാണെന്ന് ഓർക്കണം. പീന്നിടുള്ള യാത്രയിൽ ചിലപ്പോൾ തെറ്റിദ്ധാരണകൾ ഉണ്ടായിക്കാണും. പക്ഷേ അവർ ചെയ്തതു മറക്കാനാവുമോ?
ഈ ഒറ്റ ഉത്തരം മതി കെ.എം. മാണി എന്ന വ്യക്തിയെ മനസിലാക്കാൻ. വഴക്കിട്ടു ചീത്തപറഞ്ഞു പോയവരെപ്പോലും അദ്ദേഹം വീണ്ടും കൂടെക്കൂട്ടിയതിന്റെ ആർക്കും മനസിലാകാത്ത രഹസ്യം, അവർക്കുവേണ്ടി ഒപ്പംനിന്ന പലർക്കും ഇഷ്ടപ്പെടാത്ത പലതും ചെയ്തുകൊടുത്തതിന്റെ രഹസ്യം ഒക്കെ ഈ പ്രതികരണത്തിലുണ്ട്.
സാറിന്റെ എല്ലാ പ്രവൃത്തിക്കു പിന്നിലും സ്നേഹമുണ്ടായിരുന്നു. സഹായിക്കാനുള്ള ദാഹം ഉണ്ടായിരുന്നു. അതിനുള്ള വഴി കണ്ടെത്താനുള്ള വൈഭവം ഉണ്ടായിരുന്നു. സഹായിക്കാനാവുന്നതിൽ ചാരിതാർഥ്യം ഉണ്ടായിരുന്നു.
മുഖ്യമന്ത്രിക്കസേര
മുഖ്യമന്ത്രിക്കസേര മൂന്നുവട്ടം തൊട്ടടുത്തെത്തിയിട്ടും ചുണ്ടിനും കപ്പിനും ഇടയിലൂടെ മാണിസാറിനെ കടന്നുപോയി. മാണി സാറിന്റെ ഭാഗ്യക്കേടായാണ് അന്ന് എല്ലാവരും അതിനെ കണക്കാക്കിയെതെങ്കിലും നാട്ടുകാരുടെ ഭാഗ്യക്കേടായി അതെന്ന് ഇന്ന് തിരിച്ചറിയുന്നു. ധനകാര്യ വകുപ്പിലൂടെ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷനും രോഗികൾക്കു കാരുണ്യ പദ്ധതിയും റവന്യു വകുപ്പിലൂടെ പതിനായിരങ്ങൾക്കു പട്ടയവും ജലസേചന വകുപ്പിലൂടെ സമൂഹിക ജലസേചന പദ്ധതിയും വൈദ്യുതി വകുപ്പിലൂടെ വെളിച്ച വിപ്ലവവും നടപ്പാക്കിയ സാർ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ജനങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത എത്ര നൂതന പദ്ധതികൾ ഉണ്ടാക്കുമായിരുന്നു എന്ന് ആലോചിക്കുന്നവർ നിരവധിയുണ്ട്.
1979 ലാണ് ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിക്കസേരക്ക് അടുത്തെത്തിയത്. 140 അംഗനിയമസഭയിൽ കേരള കോണ്‍ഗ്രസിന് 20 അംഗങ്ങളുണ്ടായിരുന്നു. 38 അംഗങ്ങളുള്ള കോണ്‍ഗ്രസിലെ കെ. കരുണാകരൻ മുഖ്യമന്ത്രിയായി. രാജൻ കേസിൽ കരുണാകരൻ രാജിവച്ചു. ആന്റണി മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് പിളർന്നു. ഇന്ദിരക്കൊപ്പം നിന്ന കരുണാകരൻ ഗ്രൂപ്പിലേക്ക് പ്രവർത്തകർ ഒഴുകി. ആന്റണി രാജിവച്ചു. 23 അംഗങ്ങളുളള സിപിഐക്കായി അടുത്ത ഉൗഴം. 20 അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ് ഉണർന്നു കളിച്ചു. എൻഡിപിയിലെ രണ്ടംഗങ്ങളെ ചാക്കിട്ടുപിടിച്ചു. കേരള കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിക്കുന്ന സ്ഥിതിയായി. ശത്രുക്കളും വിട്ടില്ല. അവർ കേരള കോണ്‍ഗ്രസ് പിളർത്തി. മാണിയുടെ മുഖ്യമന്ത്രിക്കസേര വെള്ളത്തിലായി. സിപിഐ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ രാജിയുംവച്ചു.
1979 ൽ തന്നെ രണ്ടാമത്തെ അവസരം വന്നു. 1979 ഒക്ടോബർ 12 ന് അധികാരമേറ്റ സി.ച്ച്. മുഹമ്മദ് കോയ സർക്കാരിന്റെ കാലത്ത് ആന്റണി കോണ്‍ഗ്രസും മാണിയും ചേർന്ന ഇടതുമുന്നണി രൂപംകൊണ്ടു. ആ മുന്നണിക്കായി നിയമസഭയിൽ ഭൂരിപക്ഷം. അവർ മാണിയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഗവർണർ ജോതി വെങ്കിടാചെല്ലത്തിനു കത്തു നൽകി. എ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ, ടി.കെ. രാമകൃഷ്ണൻ, ബേബി ജോണ്‍ തുടങ്ങിയ അതികായരാണു കത്തിൽ ഒപ്പിട്ടിരുന്നത്. സി.എച്ച്. മുഹമ്മദ് കോയ ഡിസംബർ ഒന്നിന് രാജിവച്ചു. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞടുപ്പു നടത്തണമെന്ന് ഗവർണറോട് അദ്ദേഹം ഉപദേശിച്ചു.
നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും മന്ത്രിസഭ ഉണ്ടാക്കാൻ മാണിയെ വിളിക്കാൻ ഗവർണർ ജോതി വെങ്കിടചെല്ലം കൂട്ടാക്കിയില്ല. പലരുടെയും സമ്മർദത്തിന് അവർ വഴങ്ങി. മാണിയുടെ മുഖ്യമന്ത്രിസ്ഥാനം വെള്ളത്തിലായി.
2015 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന മാണിയെ മുഖ്യമന്ത്രി ആക്കാൻ ഇടതുപക്ഷം തയാറാവുകയും നീക്കങ്ങൾ നടത്തുകയും ചെയ്തതാണ്. സംഭവം അറിഞ്ഞ കോണ്‍ഗ്രസ് കളിച്ചു. ബിജു രമേശിനെ കരുവാക്കി മാണിയെ നിഗ്രഹിക്കാൻ നടത്തിയ നീക്കം മാണിയുടെ മാത്രമല്ല മുന്നണിയുടെയും നാശത്തിൽ കലാശിച്ചു.
1990 നവംബർ 10 ന് കേന്ദ്രത്തിൽ സമാജ് വാദി ജനതാ പാർട്ടി നേതാവ് എസ്. ചന്ദ്രശേഖർ . കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായി. ലോക്സഭയിലും രാജ്യസഭയിലും ഓരോ അംഗമുള്ള മാണിയുടെ പാർട്ടിക്ക് ഒരു കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പായിരുന്നു. മാണിയുടെ പേര് പാർട്ടി നല്‍കുകയും രാഷ്ട്രപതി ഭവനിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ, കേരളത്തിൽ നിന്നുള്ള ചിലരുടെ കളിയുടെ ഫലമായി നവംബർ 19 ന് രാത്രി അറിയിപ്പു കിട്ടി എംപി അല്ലാത്ത ആരെയും മന്ത്രിയാക്കാൻ ആവില്ല എന്ന്. മാണിയുടെ കേന്ദ്രമന്ത്രിസ്ഥാനം ഇല്ലാതായി.
ചരിത്രത്തിൽ തിളക്കം
കെ.എം. ജോർജ് സാറിനെ അങ്ങു വേദനിപ്പിച്ചു എന്ന് തോന്നുന്നുണ്ടോയെന്നു ഞാൻ ചോദിച്ചു. അങ്ങനെയൊന്നുമില്ലെന്നു മാണിസാർ പറഞ്ഞു. അവസാനകാലത്തും ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നു. സാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരരുത് എന്ന നിലപാടായിരുന്നു എനിക്ക് ഞങ്ങളുടെ ഗ്രൂപ്പിൽ. പക്ഷേ ഗ്രൂപ്പ് തീരുമാനിച്ചു: അന്നു നടന്നതെല്ലാം മാണിസാർ വിവരിച്ചു. ജോർജ് സാറിനെ കാണാൻ താൻ പിന്നീടും പോയിട്ടുണ്ടെന്നും പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ ഏറെ തിളക്കമുള്ള ദിനങ്ങൾ രേഖപ്പെടുത്തി കടന്നുപോയ നേതാവാണ് മാണിസാർ. കടന്നുചെല്ലാനായ മേഖലകളിലും വീണുകിട്ടിയതോ വെട്ടിപ്പിടിച്ചതോ ആയ അവസരങ്ങളിലും അദ്ദേഹം പതിപ്പിച്ച വ്യക്തിമുദ്ര കാലത്തിനു മായ്ക്കാനാവാത്തതാണ്. കൊറോണ വൈറസിന്റെ ആഘാതത്തിലായ നാടിനെ രക്ഷിക്കാനും നാട്ടുകാരെ സഹായിക്കാനും വഴികൾ എന്തെന്ന് അന്വേഷിക്കുന്ന ഇക്കാലത്ത് മാണിസാർ ഉണ്ടായിരുന്നെങ്കിലെന്ന് അദ്ദേഹത്തെ അറിയുന്നവരെല്ലാം കൊതിച്ചു പോവുന്നു.
വിത്തെടുത്തു കുത്തി തിന്നുന്നതുകൊണ്ടു വിശപ്പടക്കാനാവുന്നു എന്നതു സത്യമാണ്. പക്ഷേ നാളെയോ? അതേക്കുറിച്ച് ആരും ആലോചിക്കുന്നതായി സൂചനകൾ ഒന്നുമില്ല. മാണിസാർ പാവങ്ങൾക്കുവേണ്ടി വിഭാവനം ചെയ്തു നടപ്പാക്കിയ കാരുണ്യപദ്ധതി ഇല്ലാതാക്കാൻ ധനകാര്യവകുപ്പ് കിണഞ്ഞു ശ്രമിച്ചെങ്കിലും കൊറോണ വന്നപ്പോൾ അതു പുനഃസ്ഥാപിക്കേണ്ടിവന്നു എന്നത് മാണി ആവിഷ്കരിച്ച പദ്ധതികളുടെ കാലാതീതമായ മഹത്വമാണ്.
ടി. ദേവപ്രസാദ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
Latest News
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top