Thursday, April 9, 2020 9:51 PM IST
ഇരുനൂറ് വർഷം മുന്പ് നിലവിലുണ്ടായിരുന്നചികിത്സാരീതികളിൽ നിന്ന് വിഭിന്നമായ ഒരു മാർഗം രൂപപ്പെടുത്തിയെടുക്കാനുള്ള ജർമൻ ഭിഷശ്വരൻ സാമുവൽ ഹാനിമാന്റെ (1755-1843) ശ്രമഫലമായാണ് ഹോമിയോപ്പതി വൈദ്യശാസ്ത്രം രൂപം കൊണ്ടത്. ഹോമിയോപ്പതിയുടെ ജനയിതാവായ ഡോ. ക്രിസ്റ്റ്യൻ ഫെഡറിക് സാമുവൽ ഹാനിമാൻ 1755 ഏപ്രിൽ പത്തിന് ജർമനിയിലെ മെയ്സൺ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 1779 ൽ 24-ാം വയസിൽ വൈദ്യശാസ്ത്രത്തിലെ ഉന്നത ബിരുദമായ എംഡി പരീക്ഷ പാസാവുകയും പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.
ഹോമിയോപ്പതിയുടെ അടിസ്ഥാനതത്ത്വമായി കണക്കാക്കുന്ന “സിമിലിയ, സിമിലി ബസ്, ക്യുറന്റർ’’അഥവാ “സമം സമേന ശാന്തി’’ഡോ. ഹാനിമാന്റെ കണ്ടുപിടുത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. “സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു’’എന്നത് ഒരു പ്രകൃതി നിയമമാണ്. ഇത് പ്രായോഗിക പഥത്തിലെത്തിച്ച് മാനവരാശിക്കു പ്രയോജനപ്രദമായ ചികിത്സാരീതി ആക്കി മാറ്റിയത് ഡോ. സാമുവൽ ഹാനിമാനാണ്. ഹോമിയോസ്, “പാതോസ്’’എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഹോമിയോപ്പതി എന്ന വാക്കുണ്ടായത്.
ത്വരിതഗതിയിൽ വളർന്നുവരുന്ന ഒരു ചികിത്സാ സന്പ്രദായമാണ് ഹോമിയോപ്പതി. ലളിതം, സുരക്ഷിതം, പാർശ്വഫലങ്ങൾ ഇല്ലാത്തത്, ഏവർക്കും ഫലപ്രദം എന്നീ നാലു പ്രത്യേകതകൾ കൊണ്ടാണ് ഹോമിയോപ്പതി ലോകത്തിലെ 130ലധികം രാജ്യങ്ങളിൽ പ്രചുരപ്രചാരം നേടിയത്.
അംഗീകാരത്തോടൊപ്പം ധാരാളം വിമർശനങ്ങളും നേരിടുന്ന വൈദ്യശാസ്ത്രമാണ് ഹോമിയോപ്പതി. ഹാനിമാൻ ജീവിച്ചിരുന്ന കാലത്ത് തന്നെ തുടങ്ങിയതാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ. നേർപ്പിക്കൽ എന്ന പ്രക്രിയയെ മാത്രം അടർത്തിയെടുത്ത് വിമർശിക്കുന്നവരാണ് ഏറെയും. എന്നാൽ ഹോമിയോപ്പതി മരുന്ന് നേർപ്പിക്കുക മാത്രമല്ല ചെയ്യുന്നതെന്ന സത്യം സൗകര്യപൂർവം മറക്കുന്നു. ഡോ. ഹാനിമാൻ മുന്നോട്ട് വച്ച ഏറ്റവും വലിയ സിദ്ധാന്തം ഡ്രഗ് ഡൈനമൈസേഷൻ എന്ന ആവശ്യത്തിന് മാത്രം മരുന്നുകൾ നൽകുന്ന സിദ്ധാന്തം തന്നെയാണ്. മോളിക്കുലാർ മെഡിസിനിലൂടെയും മറ്റും ആധുനിക വൈദ്യ ശാസ്ത്രവും ആവശ്യമായ അളവിൽ മാത്രം മരുന്ന് നൽകുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
സാംക്രമിക രോഗ പ്രതിരോധ രംഗത്ത് തനതായ രീതിയിൽ ചരിത്രം സൃഷ്ടിക്കാനും ഡോ: സാമുവൽ ഹാനിമാൻ കണ്ടുപിടിച്ച ഹോമിയോപ്പതിക്കു കഴിഞ്ഞിട്ടുണ്ട്. 1813 ടൈഫസ് രോഗം ജർമനിയി പടർന്നുപിടിച്ചപ്പോൾ ഡോ. ഹാനിമാൻ 180 പേരെ ചികിത്സിക്കുകയും 178 പേരെ സുഖപ്പെടുത്തുകയും ചെയ്തു. 1830-32 കാലഘട്ടത്തിലെ കോളറ പകർച്ചവ്യാധി യൂറോപ്പിൽ പടർന്നുപിടിച്ചപ്പോൾ നിലനിന്നിരുന്ന ചികിത്സാ സന്പ്രദായങ്ങളിൽ 40 - 80 % രോഗികൾ നഷ്ട മായപ്പോൾ ഹോമിയോപ്പതി ചികിത്സ എടുത്തവരിൽ അത് കേവലം 9 % മാത്രമായിരുന്നു. 1849 യൂറോപ്പിലെ കോളറ പകർച്ചവ്യാധി സമയത്തും നിലനിന്നിരുന്ന ചികിത്സാ സന്പ്രദായത്തിൽ 50-90% രോഗികൾക്ക് ജീവഹാനി സംഭവിച്ചപ്പോൾ ഡോ. ബോണിംഗ്ഹസന്റെ നേതൃത്വത്തിൽ വിജയകരമായി ഈ പകർച്ചവ്യാധിയെ പ്രതിരോധിക്കാനായതും വസ്തുതയാണ്.
വസൂരി ഭയപ്പെടുത്തിയിരു കാലത്ത്, 1907 ഡോ. ഈറ്റണ്, വസൂരി പ്രതിരോധ മരുന്നുകൾ നൽകിയ 2806 പേരിൽ വെറും 14 പേർക്കു മാത്രമേ അസുഖം ബാധിച്ചിരുന്നുള്ളൂ, അതായത് മരുന്നു നൽകിയ 97% ആളുകൾക്കും പ്രതിരോധശേഷി നൽകാൻ ഹോമിയോപ്പതി ചികിത്സയ്ക്കായി. ഇന്ത്യയിൽ1999-2004 കാലഘട്ടത്തിൽ മധ്യപ്രദേശ് ഗവണ്മെന്റ് ജപ്പാൻ ജ്വരത്തിന് കുട്ടികൾക്ക് ഹോമിയോപ്പതി പ്രതിരോധ മരു ന്നു നൽകി രോഗത്തെ വിജയകരമായി പ്രതിരോധിച്ചു. കേരളത്തിൽ ചിക്കുൻഗുനിയ, ഡെങ്കിപ്പനി പോലുള്ള രോഗങ്ങളിൽ ഹോമിയോപ്പതി ചികിത്സ സ്വീകരിച്ച് സുഖപ്പെട്ട അനേകായിരങ്ങളുണ്ട്.
നോവൽ കൊറോണ വൈറസിന്റ ആഗോള വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകൾ പഠിക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതുമാണ്. ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സയാണ് ലോകമാകമാനം നൽകി വരുന്നത്. ഹോമിയോപ്പതി അടിസ്ഥാപരമായി രോഗിയുടെ ലക്ഷണങ്ങളെ മുൻനിർത്തി ചികിത്സ നിർണയിക്കുന്ന രീതി അവലംബിക്കുന്ന ഒരു ചികിത്സാ ശാസത്രമാണ്. ആയതിനാൽ പുതിയ രോഗമാണെങ്കിൽ കൂടി കോവിഡ്- 19 രോഗികളിലും പ്രകടമാകുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഒൗഷധ നിർണയം സാധ്യമാകുന്നതാണ്.
ഡോ. കെ.എൻ. സന്തോഷ് കുമാർ
( ഐ.എച്ച്.കെ. സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)