Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജനാധിപത്യ മുന്നണി തലവേദനകൾ
Saturday, June 6, 2020 11:39 PM IST
അനന്തപുരി / ദ്വിജൻ
കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലായതോടെ പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ സമയത്ത് നടന്നേക്കും എന്ന ചിന്ത കേരളത്തിൽ സജീവമായിത്തുടങ്ങുകയാണ്. അധികാരം നിലനിർത്താൻ സിപിഎം എല്ലാ അടവും പയറ്റുമെന്നു വ്യക്തമാക്കുന്ന വിധം കരുക്കൾ നീക്കാൻ അവർക്കു സാധിക്കുന്നുമുണ്ട്. കോവിഡടക്കമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഈ ലക്ഷ്യബോധം അവർ പ്രകടമാക്കുന്നുണ്ട്.
സ്പ്രിങ്ക്ളർ മുതൽ പമ്പയിലെ മണൽകച്ചവടം വരെയുള്ള, കോവിഡിന്റെ മറവിൽ അവർ നടത്തുന്ന നീക്കങ്ങളെ തുറന്നുകാണിക്കാനും എതിർക്കാനും ശ്രമിക്കുന്ന രമേശ് ചെന്നിത്തലയുടെ ശബ്ദം ഒറ്റപ്പെട്ടുപോകുന്നതുപോലാണു കാര്യങ്ങൾ. ചൗക്കിദാർ ചോർ ഹെ എന്ന മോദിക്കെതിരായ തന്റെ മുദ്രാവാക്യം തെരഞ്ഞെടുപ്പു കാലത്ത് ആരും ഏറ്റുപറഞ്ഞില്ലെന്നു രാഹുൽ ഗാന്ധിയെ പോലെ വിലപിക്കേണ്ട നിലയിലേക്കാണു രമേശും.
1957 ൽ വിമോചനസമരം നയിച്ച പി.ടി. ചാക്കോയ്ക്ക് 1960 ലെ തെരഞ്ഞെടുപ്പിനുശേഷം ഉണ്ടായ ഗതി കേരളം കണ്ടതാണ്. അന്നു കൊല്ലംകാരനായ കെപിസിസി അധ്യക്ഷൻ ശങ്കർ കണ്ണൂരിൽ പോയി മത്സരിച്ചു ജയിച്ചു. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി. ചാക്കോ രണ്ടാമനും. മുഖ്യമന്ത്രി ശങ്കറാണെങ്കിൽ മന്ത്രിമുഖ്യനാണു ചാക്കോ എന്നു ജനം വാഴ്ത്തിയതോടെ ആ പദവിയിലും ചാക്കോയെ വെട്ടി എന്നതും ചരിത്രം.
സിപിഎം കെണി
അധികാരത്തിലേക്കുള്ള വഴിയിൽ ഇടതുമുന്നണിയുടെ മുന്നിൽ ഇപ്പോഴും ജനാധിപത്യമുന്നണി തന്നെയാണു പ്രധാന ശത്രു. അതുകൊണ്ടുതന്നെ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്താനുള്ള എല്ലാ അടവും അവർ പ്രയോഗിക്കുകയും ചെയ്യും. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ജനാധിപത്യമുന്നണിയെ സംബന്ധിച്ചിടത്തോളം കേരളത്തിലെങ്കിലും അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ പിടിച്ചുനിൽപ്പു തന്നെ വല്ലാത്ത ബുദ്ധിമുട്ടിലാവും.
കോവിഡും ലോക്ക്ഡൗണുമെല്ലാം ഇടതു മുന്നണി അനുകൂലമാക്കിയപ്പോൾ ജനാധിപത്യ മുന്നണിക്കു മുന്നേറിക്കളിക്കുന്നതിനുള്ള ആശയമോ പദ്ധതികളോ ഇല്ലാതെ പോയി. കളി മിക്കവാറും പ്രതിരോധത്തിലായി.
അങ്ങനെ ശക്തിപ്രകടിപ്പിക്കാനാവാതെ വന്ന ജനാധിപത്യമുന്നണിയിൽ ആഭ്യന്തരകലാപത്തിനുള്ള വഴിമരുന്നുകൾ ഇട്ട് മുന്നണിയെ കൂടുതൽ ദുർബലമാക്കാൻ സിപിഎം കൗശലപൂർവം കരുക്കൾ നീക്കിത്തുതുടങ്ങി. അതിന്റെ അടയാളമാണു ജനാധിപത്യ മുന്നണി വിട്ടുവരാൻ ആഗ്രഹിക്കുന്നവരുമായി ചർച്ചയ്ക്കു തയാറാണ് എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. ഇടതുമുന്നണിയിൽ നിന്നു വ്യത്യസ്തമായി ഇപ്പോഴും ജനാധിപത്യ മുന്നണിയിൽ സ്വന്തമായി ജനപിന്തുണയുള്ള ഒന്നിലേറെ പാർട്ടികളുണ്ട്. എല്ലാം തെരഞ്ഞെടുപ്പു കാലത്തും അവർക്ക് ആശ കൊടുത്ത് അപകടത്തിലാക്കുക സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണ്. ജനാധിപത്യ മുന്നണിയിൽ നിന്നാൽ തങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കാനാവില്ല എന്നു കരുതുന്ന നേതാക്കൾ ആ കെണിയിൽ പെടുന്നതിന്റെ കഥകൾ എല്ലാ തെരഞ്ഞെടുപ്പു കാലത്തും ഉണ്ടായിട്ടുണ്ട്.
അന്തച്ഛിദ്രം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിക്കു മുഖ്യമന്ത്രി സ്ഥാനം കൊടുക്കാം എന്ന വാഗ്ദാനത്തിലൂടെ ജനാധിപത്യമുന്നണിയിൽ അന്തച്ഛിദ്രം ഉണ്ടാക്കാനായി. കുഞ്ഞൂഞ്ഞ്- കുഞ്ഞുമാണി- കുഞ്ഞാലി ത്രിമൂർത്തികൾ ഒറ്റക്കെട്ടായി ശക്തമായി മുന്നേറിയ സർക്കാരിൽ പരസ്പര അവിശ്വാസം ഉണ്ടായി. മാണി ഇടതുപക്ഷത്തേക്കു ചാടും എന്ന ചിന്തയിൽ കോണ്‍ഗ്രസ് ഒത്താശയോടെ അദ്ദേഹത്തിനെതിരെ വൻ ആക്രമണം ഉണ്ടായി. കോണ്‍ഗ്രസും ഇടതുപക്ഷവും ആ അവസരം ശരിക്കും മുതലാക്കി. മാണിയെ തേജോവധം ചെയ്തു.
പക്ഷേ ആ കളിയിൽ മുന്നണിയുടെ മൊത്തം പ്രതിച്ഛായ തകർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ തിരിച്ചടി ഉണ്ടായി. ഇന്നത്തെ നിലയിലെത്തി. വലിയ ആക്ഷേപം ഉണ്ടായിട്ടും മാണിയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ പിടിച്ചുനിന്നു. മുസ്ലിം ലീഗ് നില മെച്ചപ്പെടുത്തി. ഒന്നോ രണ്ടോ സീറ്റിനാണ് കോണ്‍ഗ്രസിനു പ്രതിപക്ഷ സ്ഥാനം പോലും ലഭിച്ചത്. അതുപോലും അപകടത്തിലാകുന്ന സ്ഥിതിയുണ്ടാക്കാനാണു സിപിഎമ്മിന്റെ ഇപ്പോഴത്തെ കളി.
കേരള കോണ്‍ഗ്രസിൽ ജോസഫും ജോസും തമ്മിലുള്ള ഭിന്നത മുതലാക്കി ഇക്കുറിയും തങ്ങൾക്ക് വോട്ടു വർധിപ്പിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. അതിനു ഫലപ്രദമായ തടയിടാൻ ജനാധിപത്യമുന്നണിക്ക് ആകാതെയും വരുന്നു. ആ വഴക്ക് വർധിപ്പിച്ചു തങ്ങൾക്കിഷ്ടമില്ലാത്തവരെ പുറത്താക്കണമെന്ന ഉദ്ദേശ്യത്തോടെ ചില കോണ്‍ഗ്രസ് നേതാക്കൾ തന്നെ കളിക്കുന്നു എന്നു പരാതി കേൾക്കാം. പാർട്ടി നേതാക്കൾ ഒന്നിനൊന്ന് അകന്നശേഷം അവസാന നിമിഷം അനുയായികളോട് ഒന്നിക്കാൻ പറഞ്ഞാൽ എന്താവും സംഭവിക്കുക എന്ന് ആർക്കാണറിയാത്തത്? ഓരോ പാർട്ടിയുടെയും ജനപിന്തുണ സംബന്ധിച്ചു കൃത്യമായ ധാരണ ആർക്കും ഇല്ലാത്തപോലാണു കാര്യങ്ങൾ.
കോണ്‍ഗ്രസ്
ജനാധിപത്യ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിൽ തന്നെ കാര്യങ്ങൾ ഭംഗിയല്ല. ഹൈക്കമാൻഡ് ദുർബലം. അവരുടെ നേതാക്കൾ ഒന്നൊന്നായി ബിജെപിയിൽ അഭയം തേടുന്നതായാണ് ഇതര സംസ്ഥാന വാർത്തകൾ.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ആരാവും കേരളത്തിൽ ജനാധിപത്യമുന്നണിയെ നയിക്കുക എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണെന്നും അന്നത്തെ കാര്യം പാർട്ടി തീരുമാനിക്കും എന്നും ഉമ്മൻ ചാണ്ടിയെപ്പോലെ ഒരു നേതാവ് പറയുന്നത് ഒന്നും കാണാതെയല്ലെന്ന് എല്ലാവർക്കും അറിയാം. അവിടെ എല്ലാവർക്കും മുഖ്യമന്ത്രി കസേര തന്നെയാണു നോട്ടം.
പലരെയും ഇല്ലാതാക്കാനുള്ള അപ്രഖ്യാപിത അജൻഡയോടെ നടത്തുന്ന അടിയൊഴുക്കുകൾ എക്കാലവും ജനാധിപത്യ മുന്നണിയ്ക്കു വിനാശകരമായിട്ടുണ്ട്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാർട്ടിയല്ലേ എന്തു ചെയ്യാം എന്ന നിസാഹായതയാണ് അവരുടെ നേതാക്കൾ പലപ്പോഴും പ്രകടിപ്പിക്കുക.
മുസ്ലിം ലീഗ്
ജനാധിപത്യ മുന്നണിയിൽ നിന്നു ലീഗിനെ അടർത്തിയെടുക്കാൻ പോലും ഇടതുമുന്നണിയിൽ നീക്കമുണ്ട്.
കോണ്‍ഗ്രസിന്റെ കൂടെനിന്നു ഭാവി കളയണോ എന്നും ബിജെപിയെ നേരിടാൻ സിപിഎമ്മാണു ഭേദം എന്നും ചിന്തിക്കുന്നവരും ആ പാർട്ടിയിൽ ഏറുന്നുണ്ട്. ജനസംഖ്യാ രജിസ്റ്ററിനെതിരെ നടത്തിയ പോരാട്ടത്തിൽ സിപിഎമ്മായിരുന്നു കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് എന്നു കരുതുന്നവരും അക്കൂട്ടത്തിലുണ്ട്. 1979 ൽ ആന്റണി കോണ്‍ഗ്രസിനൊപ്പം ഇടതു മുന്നണിയിൽ ലീഗിന് ചേക്കേറാനാകാതെ പോയത് ആദർശപരമായ കാരണങ്ങൾ കൊണ്ടായിരുന്നില്ല, അവിടെ അഖിലേന്ത്യാ ലീഗ് ഉണ്ടായിരുന്നതു കൊണ്ടാണ്.
ഇ.ടി. മുഹമ്മദ് ബഷിറിനെപ്പോലെയുള്ള നേതാക്കൾ ആദ്യം നിയമസഭയിൽ എത്തിയത് ഇടതു സ്ഥാനാർഥികളായിട്ടായിരുന്നു. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കൾക്ക് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കളോട് അടുത്ത വ്യക്തി ബന്ധവുമുണ്ട്.
ബിജെപി
രാജ്യം ഭരിക്കുന്ന ദേശീയ ജനാധിപത്യ മുന്നണി കേരളത്തിൽ അധികാരം പിടിക്കും എന്നൊക്കെ പറയുന്പോഴും സംസ്ഥാനത്തെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനെങ്കിലും ആവണം എന്ന ആഗ്രഹമേ അവർക്ക് ഉണ്ടാകാനിടയുള്ളു എന്ന് എല്ലാവർക്കുമറിയാം. മുന്നണി എന്ന് പറയാനുള്ള ജനപിന്തുണയുള്ള കക്ഷികളൊന്നും കൂടെ ഇല്ലാത്ത ദേശീയ മുന്നണിക്കു നേതൃത്വം കൊടുക്കുന്ന ബിജെപിക്കും തലവേദനകൾ ഏറെയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷ നിയമനത്തിലൂടെ അന്തച്ഛിദ്രത്തിന്റെ വിത്തുകൾ ആഴത്തിൽ പാകി. 2016 ൽ നിയമസഭയിൽ കുറിച്ച അക്കൗണ്ട് പോലും ഇല്ലാതാകുമോ എന്ന ഭയം ശരിക്കും പടർന്നിട്ടുണ്ട്. എങ്കിലും അധികാരം പിടിക്കും എന്നാണു പുറമെ പറയുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ്
ഓരോ പാർട്ടിക്കും അവരുടെ നേതാക്കൾക്കും ഏറ്റവും താഴെത്തട്ടിലുള്ള ജനപിന്തുണ തിട്ടപ്പെടുത്തനാവുന്ന കാലമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. മുന്നണികളില്ലാതെ ഓരോ പാർട്ടിയും ഈ തലത്തിൽ ഒറ്റയ്ക്കു മത്സരിച്ചാൽ ഓരോ പാർട്ടിയുടെയും നെല്ലും പതിരും അറിയാനാവുന്നതാണ്. 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇങ്ങനെ കരുത്ത് തെളിയിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നണിയിൽ തന്നെ അംഗത്വത്തിന് അർഹരായത്.1978 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇങ്ങനെ ഒരു അടവുനയം ഉണ്ടായിരുന്നു.
പാർട്ടിക്കു വലിയ സ്വാധീനം ഇല്ലാത്ത സ്ഥലങ്ങളിൽ പാർട്ടി നോക്കാതെ ജനപിന്തുണയുള്ള നേതാക്കളെ സ്ഥാനർഥികളാക്കി പഞ്ചായത്തുകൾ പിടിക്കാൻ സിപിഎം എക്കാലവും വലിയ സാമർഥ്യം കാണിക്കാറുണ്ട്. അങ്ങനെ അവർ വലിയ വിജയം കൊണ്ടാടുന്നു. ജനാധിപത്യ മുന്നണിയിൽ സൗഹൃദ മത്സരങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇക്കുറി ഏറെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും ആ മുന്നണിയിൽ സൗഹൃദ മത്സരങ്ങൾക്കു വേദി ഒരുങ്ങുന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നേറുന്നത്. പിണറായി ചിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
Latest News
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top