കണ്ണടച്ചു പറന്നാൽ പൈലറ്റും വീഴും
Wednesday, July 15, 2020 12:02 AM IST
രാജസ്ഥാനിലേതു കോണ്‍ഗ്രസും സച്ചിൻ പൈലറ്റും സ്വയം കുഴിച്ച കുഴിയാണ്. പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും യഥാസമയം പരിഹാരം കാണാതെ വലിച്ചുനീട്ടി കുളമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡും സച്ചിൻ പൈലറ്റും. ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിസിസി അധ്യക്ഷ പദവിയിൽ നിന്നും മിടുക്കനായ സച്ചിൻ പൈലറ്റിനെ നീക്കം ചെയ്തതിലേക്കു നയിച്ച സംഭവങ്ങളിൽ കോണ്‍ഗ്രസ് നേതൃത്വത്തിനും സച്ചിനും ഏറെ പിഴവുകളുണ്ടായി.

മധ്യപ്രദേശിലും കർണാടകയിലും മറ്റും സംഭവിച്ചതു പോലെ വരാനിടയില്ല. തത്കാലം രാജസ്ഥാനിൽ ഭരണം നിലനിർത്താൻ കഴിഞ്ഞേക്കും. പക്ഷേ സിബിഐ, ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ മറയില്ലാതെ ദുരുപയോഗിക്കുന്ന ബിജെപി പണവും അധികാരവും അടക്കമുള്ള പ്രലോഭനങ്ങൾ നിറച്ച ചാക്കുമായി കാത്തിരിക്കുന്പോൾ കോണ്‍ഗ്രസ് സർക്കാരിന് കാലാവധി പൂർത്തിയാക്കുക ദുഷ്കരമാകും.

രാജ്യം അടക്കി ഭരിച്ചിരുന്ന കോണ്‍ഗ്രസിന് രാജസ്ഥാൻ കൂടി പോയാൽ പഞ്ചാബ്, ഛത്തീസ്ഗഡ്, പുതുച്ചേരി സംസ്ഥാനങ്ങൾ മാത്രമാകും മിച്ചം. രാഷ്‌ട്രീയ പക്വതയും വിവേകവും പ്രായോഗികതയുമുള്ള തീരുമാനങ്ങളുടെ അഭാവമാണ് കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ വലിയ ദൗർബല്യം. മുഴുസമയ പ്രസിഡന്‍റു പോലുമില്ലാതെയായാൽ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

കാലമേറെയായ തലമുറത്തർക്കം

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രിയും രാജസ്ഥാൻ പിസിസി അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നം കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്പേ തുടങ്ങിയതാണ്. അനുയായികൾക്കു സീറ്റു തരപ്പെടുത്തുന്നതു മുതൽ ഇരുവരും പോരു തുടങ്ങിയിരുന്നു. ജാതീയമായ ബലാബലങ്ങളുമുണ്ട്. കേരളത്തിൽ മുന്പു കെ. കരുണാകരനും എ.കെ. ആന്‍റണിയും നടത്തിയ ഗ്രൂപ്പു പോരിന്‍റെ മറ്റൊരു രൂപം.

സാധാരണയിലും മിടുക്കരും ജനകീയരും മാന്യതയുള്ളവരും വർഗീയത ഇല്ലാത്തവരുമാണെന്ന ഖ്യാതി ഗെഹ്‌ലോട്ടിനും പൈലറ്റിനുമുണ്ട്. ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകൾ സാറാ അബ്ദുള്ളയാണ് സച്ചിന്‍റെ ഭാര്യയെന്ന പ്രത്യേകതയുമുണ്ട്. ഒമർ അബ്ദുള്ളയും സച്ചിനും നേരിട്ട് അളിയന്മാർ.

രാഷ്‌ട്രീയക്കളികളിൽ ചാണക്യനായ 69 വയസുള്ള ഗെഹ്‌ലോട്ടിന്‍റെ ശൈലിയോ, രീതികളോ ആയിരുന്നില്ല 42-കാരനായ സച്ചിൻ പൈലറ്റിന്. മുന്പു രണ്ടു തവണ മുഖ്യമന്ത്രിയായ ഗെഹ്‌ലോട്ടിന് സ്വന്തം ശക്തിയിൽ സംശയിക്കാനില്ല. കോണ്‍ഗ്രസിലെ പ്രതീക്ഷയായിരുന്ന അകാലത്തിൽ പൊലിഞ്ഞ രാജേഷ് പൈലറ്റിന്‍റെ മകനായ സച്ചിനും സ്വന്തമായൊരു അനുയായി വൃന്ദമുണ്ട്.

സോണിയാ ഗാന്ധിയുടെയും രാഹുൽ, പ്രിയങ്ക അടക്കമുള്ളവരുടെയും എ.കെ. ആന്‍റണി, അഹമ്മദ് പട്ടേൽ മുതൽ കെ.സി. വേണുഗോപാൽ വരെയുള്ളവരുടെ വിശ്വസ്തർ ആയിരുന്നു ഗെഹ്‌ലോട്ടും പൈലറ്റും. കോണ്‍ഗ്രസ് ഹൈക്കമാൻഡിൽ രണ്ടു തരത്തിൽ രണ്ടു പേർക്കും കാര്യമായ സ്വാധീനവുമുണ്ട്. രാഹുൽ, പ്രിയങ്ക കൂട്ടുകെട്ടിന്‍റെ ഏറ്റവും വിശ്വസ്തരിലൊരാളായിരുന്നു സച്ചിൻ.

ചില്ലറക്കാരനല്ല ഗെഹ്‌ലോട്ട്

രാജസ്ഥാനിൽ മൂന്നാം തവണ മുഖ്യമന്ത്രിയാണ് ഗെഹ്‌ലോട്ട്. ഇതിനു മുന്പ് എഐസിസി ജനറൽ സെക്രട്ടറിയും വർക്കിംഗ് കമ്മിറ്റി അംഗവുമൊക്കെയായി. രാഷ്‌ട്രീയക്കളികളിലും ജനസ്വാധീനത്തിലും ലാളിത്യത്തിലും കരുണാകരന്‍റെയും ആന്‍റണിയുടെയും പ്രത്യേകതകൾ ചേർത്തുവച്ച നേതാവ്. ബിജെപിയെ അധികാരത്തിൽ നിന്നു തെറിപ്പിച്ച് കോണ്‍ഗ്രസിനെ തിരികെയെത്തിച്ചതിൽ മുഖ്യപങ്കും ഗെഹ്‌ലോട്ടിനു തന്നെ. കേരളത്തിലേതു പോലെ അഞ്ചു വർഷം കൂടുന്പോൾ ഭരണം മാറുന്ന സംസ്ഥാനമാണ് രാജസ്ഥാൻ.


സയൻസിലും നിയമത്തിലും ബിരുദധാരിയായ ഗെഹ്‌ലോട്ടിന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവുമുണ്ട്. ഇന്ദിരാ ഗാന്ധിയാണ് ഗെഹ്‌ലോട്ടിലെ സംഘാടകനെ കണ്ടെത്തി 20-ാം വയസിൽ രാജസ്ഥാനിലെ എൻഎസ്‌യുഐ പ്രസിഡന്‍റാക്കിയത്. 1980ൽ ലോക്സഭയിലേക്കു ജയിച്ച ആദ്യ തവണ തന്നെ കേന്ദ്രത്തിൽ പ്രധാന വകുപ്പുകളുടെ ഉപമന്ത്രിയായി. പിന്നീട് 1984ലും എംപിയായി കേന്ദ്രമന്ത്രിയായി. 1991ൽ കേന്ദ്രത്തിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി. 1994ൽ പിസിസി അധ്യക്ഷനുമായി. തുടർച്ചയായി ലോക്സഭാംഗമായിരിക്കെയാണ് 2003ൽ രാജസ്ഥാൻ മുഖ്യമന്ത്രിയായത്.

വിഖ്യാതമായ സെന്‍റ് സ്റ്റീഫൻസ് കോളജിൽ നിന്നു ബിരുദവും ഗാസിയാബാദ് ഐഎംടിയിൽ നിന്ന് മാർക്കറ്റിംഗിൽ ഡിപ്ലോമയും അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട് സച്ചിൻ പൈലറ്റ്. ബിബിസിയുടെ ഡൽഹി ബ്യൂറോയിലും അമേരിക്കൻ കന്പനിയായ ജനറൽ മോട്ടോഴ്സിലും ജോലി ചെയ്ത ശേഷമായിരുന്നു പിതാവിന്‍റെ ഒഴിവിൽ 2004ൽ 26-ാം വയസിൽ ലോക്സഭയിലേക്കു സച്ചിൻ ജയിച്ചു കയറിയത്. 2012ൽ മൻമോഹൻ സിംഗ് സർക്കാരിൽ സഹമന്ത്രിയായി സ്ഥാനക്കയറ്റവും നൽകി.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സൻവർലാൽ ജാട്ടിനോട് 1.71 ലക്ഷം വോട്ടുകൾക്കാണ് സച്ചിൻ തോറ്റു തുന്നം പാടിയത്. തോറ്റെങ്കിലും സച്ചിനെ കോണ്‍ഗ്രസ് കൈവിട്ടില്ല. 2014ൽ തന്നെ സച്ചിനെ രാഹുൽ ഗാന്ധി രാജസ്ഥാൻ പിസിസി അധ്യക്ഷനാക്കി. 2018ൽ രാജസ്ഥാനിൽ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചപ്പോൾ പിസിസി അധ്യക്ഷ പദവിക്കു പുറമേ ഉപമുഖ്യമന്ത്രി സ്ഥാനവും നൽകി പതിവിൽ കവിഞ്ഞ അംഗീകാരമാണ് സച്ചിന് നൽകിയത്.

ക്ഷമ സൂപ്പിനേക്കാൾ ഗുണമാകും

ആസാം മുൻ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ഇന്നലെ സച്ചിനു നൽകിയ ഉപദേശം ശ്രദ്ധേയം. "സച്ചിൻ ക്ഷമയോടെ കാത്തിരിക്കണം. വൈകാരികമായി പ്രതികരിക്കരുത്. എനിക്കും ഇത്തരം തടസങ്ങളുണ്ടായിട്ടുണ്ട്. അധികാരത്തിന്‍റെ പിന്നാലെ ഓടരുത്. അതു തനിയെ എത്തും. സച്ചിനു കൊടുക്കേണ്ട അംഗീകാരം ഗെഹ്‌ലോട്ടും നൽകണം.'

രാഷ‌്ട്രീയത്തിൽ ചെറുപ്പക്കാരും മുതിർന്നവരും ഓർത്തിരിക്കേണ്ട വലിയ ഉപദേശമാണിത്. ക്ഷമയോടെ കാത്തിരിക്കുകയെന്നതു പ്രധാനമാണ്. കയറിയിരിക്കുന്നതിനു മുന്പേ മന്ത്രിയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാനുള്ള മോഹം തെറ്റാണ്. ഗ്രൂപ്പു കളികൾക്കു വളംവച്ചു കൊടുക്കുന്നതിലും പ്രശ്നങ്ങളിൽ തീരുമാനം ഉണ്ടാക്കാതെ അഴകൊഴന്പൻ സമീപനം സ്വീകരിച്ചു കുളമാക്കുന്നതിലും കോണ്‍ഗ്രസ് പാർട്ടിക്കുള്ള പ്രത്യേക മിടുക്കിനും അവസാനം ഉണ്ടാകണം.

ബിജെപിക്കും നരേന്ദ്ര മോദിക്കും ദേശീയ തലത്തിൽ ബദൽ തത്കാലം കോണ്‍ഗ്രസ് അല്ലാതെ വേറെയില്ല. രാഹുൽ ഗാന്ധി ഒന്നുകിൽ കോണ്‍ഗ്രസ് അധ്യക്ഷ പദവി വീണ്ടും ഏറ്റെടുത്തു പാർട്ടിയെ മുന്നിൽ നിന്നു മുഴുസമയവും നയിക്കണം. അല്ലെങ്കിൽ പുതിയൊരു നേതാവ് ഉയർന്നുവരുന്നതു വരെ മറ്റൊരാളെ കണ്ടെത്തി നിയമിക്കണം. അതു ചെയ്തില്ലെങ്കിൽ ഗോവ, കർണാടക, മധ്യപ്രദേശ് തുടങ്ങിയവ ആവർത്തിക്കും. എല്ലാം തകർന്നടിഞ്ഞ ശേഷം കരകയറ്റുക എളുപ്പവുമാകില്ല. ശക്തരായ പ്രതിപക്ഷം ജനാധിപത്യത്തിൽ അനിവാര്യമാണ്.

ജോർജ് കള്ളിവയലിൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.