Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ലോക പൈതൃകങ്ങളുടെ സംരക്ഷണം മാനവികതയുടെ പ്രകാശനം
Wednesday, July 15, 2020 12:06 AM IST
ലോക പൈതൃക പദവിയുള്ള ഹാഗിയ സോഫിയ ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാലയമാക്കി പ്രതിഷ്ഠിക്കാനുള്ള തുർക്കി ഭരണാധികാരികളുടെ നീക്കം വേദനയോടെയാണ് ചരിത്ര തനിമകൾ സംരക്ഷിക്കണമെന്നാഗ്രഹിക്കുന്ന സാംസ്കാരിക ലോകം ശ്രവിച്ചത്. തുർക്കിയിലെ അഡ്മിനിസ്ട്രേറ്റീവ് കോടതിയായ കൗണ്‍സിൽ ഓഫ് സ്റ്റേറ്റിന്റെ വിധി തീർപ്പെന്ന പേരിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ മതമൗലിക നിലപാട് ഈ ലോക പൈതൃകം ആരാധനാലയമാക്കുന്നതിലൂടെ പുറത്തുവന്നിരിക്കുകയാണ്. കടുത്ത യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ രാജ്യത്തിന് ഭാവാത്മകമായ ഫലങ്ങൾ ഉളവാക്കില്ലെന്ന് മാത്രമല്ല, വിപരീത സ്ഥിതിവിശേഷം ഉളവാക്കുകയും ചെയ്യും.
ക്രൈസ്തവ കത്തീഡ്രൽ
കോണ്‍സ്റ്റാന്റിനോപ്പിൾ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമൻ ആണ് എ.ഡി. 537ൽ ഈ ക്രൈസ്തവ കത്തീഡ്രൽ പണി കഴിപ്പിച്ചത്. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ആരാധനാലയമായിരുന്നു ഈ കത്തീഡ്രൽ. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഈ ബൈസന്റൈൻ ദേവാലയം വാസ്തുകലയുടെ ഒരു കമനീയ കലവറ തന്നെയാണ്. ഹാഗിയ സോഫിയ എന്ന പദത്തിന്റെ അർഥം "പരിശുദ്ധ ജ്ഞാനം' എന്നാണ്. മാനവികതയുടെ വിശ്വഗോപുരമായി ഉയർന്നുനിന്ന ഈ ലോകപൈതൃകത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് തുർക്കി ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
1453-ൽ കോണ്‍സ്റ്റാന്റിനോപ്പിൾ കീഴടക്കിയ ഓട്ടോമാൻ തുർക്കികൾ ഈ കത്തീഡ്രലിനെ മുസ്ലിം ആരാധനാലയമാക്കി പ്രഖ്യാപിച്ചു. ഒരു ജനവിഭാഗത്തിന്റെ വിശ്വാസപൈതൃകത്തിന്റെ നേർക്കാഴ്ചയായ ഈ ദൈവാലയം അധികാരശക്തിയുപയോഗിച്ച് മാറ്റിമറിച്ചത് ഹൃദയഭേദകമായ അനുഭവമായിരുന്നു. മുസ്ലിം സമൂഹത്തിലെ തന്നെ ധിഷണാശാലികൾ ഇതിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. അതിന്റെയെല്ലാം അനന്തരഫലമായി തുർക്കി റിപ്പബ്ളിക്കിന്റെ സ്ഥാപകനും ആദ്യ പ്രസിഡന്റും ക്രാന്തദർശിയുമായിരുന്ന മുസ്തഫ കമാൽ അത്താതുർക്ക് 1935 - ൽ ഈ കത്തീഡ്രലിന്റെ ചരിത്രപ്രാധാന്യവും വാസ്തുകലാ മേന്മയുമെല്ലാം കണക്കിലെടുത്ത് മ്യൂസിയമായി പ്രഖ്യാപിച്ചു. ഇപ്രകാരം എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമായിരുന്ന ഹാഗിയ സോഫിയ ഒരു മതത്തിന്റെ ആരാധനാലയമായി ഏകപക്ഷീയമാംവിധം ഇപ്പോൾ പ്രഖ്യാപിക്കപ്പെടുന്പോൾ സാംസ്കാരിക ലോകം വേദനയോടും ആശങ്കയോടുംകൂടെ ഈ സംഭവവികാസങ്ങളെ നോക്കിക്കാണുകയാണ്. തുർക്കി പ്രസിഡന്റിന്റെ ഈ ദിശയിലുള്ള നീക്കത്തിൽ യുനസ്കോയും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്തോനേഷ്യൻ മാതൃക
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യ ഇക്കാര്യത്തിൽ നൽകുന്ന മാതൃക തുർക്കി ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായിരിക്കുന്പോഴും ഹിന്ദുമതം, ബുദ്ധമതം, ക്രിസ്തു മതം എന്നിവയുടെ പുരാതന ആരാധനാലയങ്ങളും സൗധങ്ങളും സംരക്ഷിക്കുന്നതിൽ ഇന്തോനേഷ്യ പുലർത്തുന്ന ആർജവം ലോകത്തിനു മുഴുവൻ ദിശാബോധം പകരുന്നതാണ്. തലസ്ഥാനമായ ജക്കാർത്തയിൽ തന്നെ ഗീതോപദേശത്തിന്റെ കൂറ്റൻ ശില്പം ഈ ശ്രേഷ്ഠസംസ്കാരത്തിന് അടിവരയിട്ടുകൊണ്ട് തലയുയർത്തി നിൽക്കുന്നു. ബോറോബുദൂർ, പ്രന്പനാൻ തുടങ്ങിയ ക്ഷേത്രങ്ങൾ അവയുടെ ആത്മീയ കാന്തി പടർത്തി ഈ മുസ്ലിം രാജ്യത്ത് പ്രശോഭിക്കുന്പോൾ അത് മാനവികതയുടെ ഉദാത്തമായ നേർക്കാഴ്ചയാകുന്നുവെന്ന് മാത്രമല്ല, മുസ്ലിം സംസ്കാരത്തെ ലോകത്തിനു മുൻപിൽ മഹത്തരമാക്കുകയും ചെയ്യുന്നു.
തുർക്കി ഭരണകൂടത്തിന്റെ കാഴ്ചയില്ലായ്മയും ഇന്തോനേഷ്യൻ ഭരണകൂടത്തിന്റെ നേർക്കാഴ്ചയും വിലയിരുത്തപ്പെടുന്പോൾ ഇന്തോനേഷ്യ എന്തുകൊണ്ട് മൗലികവാദങ്ങളും തീവ്രവാദങ്ങളും തങ്ങളുടെ പടിക്കുപുറത്തു നിർത്തിയിരിക്കുന്നു എന്നത് ശ്രേഷ്ഠമായ ഒരു മാനവിക ആചാരത്തിന്റെ വിശാലമായ കണ്ണികൾ കോർത്തിണക്കിക്കൊണ്ടാണെന്ന് നമുക്ക് ബോധ്യം വരും. ആത്മീയതയുടെയും വിശ്വാസത്തിന്റെയും വഴികളിൽ ആരും ആർക്കും പ്രതിബന്ധമാകാതിരിക്കുന്നതിലൂടെ മതാത്മകമൂല്യങ്ങളുടെ തനിമ കലർപ്പില്ലാതെ കാണാൻ ജനസഞ്ചയത്തിനിടയാക്കുകയും ചെയ്യുന്നു. ഇവിടെ വിശ്വസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളാണ് പകർന്നുകിട്ടുന്നത്.
സാംസ്കാരിക പൈതൃകങ്ങളും വിശ്വാസ സ്മാരകങ്ങളുമൊക്കെ സംരക്ഷിക്കുന്നതിൽ ആധുനിക ലോകത്തിന് ഒരു പുനർവായന തന്നെ ആവശ്യമാണെന്ന് ഹാഗിയ സോഫിയ സംഭവം നമ്മെ പഠിപ്പിക്കുന്നു. മാനവികതയുടെ വിശ്വസൗന്ദര്യം ഉൾക്കൊള്ളാൻ തക്കവിധം കാഴ്ച മതാധിഷ്ഠിതമായ ഒരു വ്യവസ്ഥിതിക്ക് അനിവാര്യമാണെന്നും അപ്രകാരമുള്ള കാഴ്ചയിലൂടെ മാത്രമേ മനുഷ്യജീവിതത്തിന്റെ അന്തഃസത്തയെ പ്രകാശിപ്പിക്കാനാവൂ എന്നും വ്യക്തമാണ്.
വിനാശകരമായ അലയടികൾ
മനുഷ്യജീവിതത്തിലെ എല്ലാ കാഴ്ചകൾക്കും പിന്നിലുള്ള നിത്യസത്യത്തെ വെളിപ്പെടുത്താനുള്ള കർമയോഗത്തിൽ മതങ്ങൾക്കു വഹിക്കാനുള്ള ശ്രേഷ്ഠ സ്ഥാനം സങ്കുചിതവും നിക്ഷിപ്തവും വിഭാഗീയവുമായ നിലപാടുകളാൽ ഭാവാന്തരം വരുന്പോൾ അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന വിനാശകരമായ അലയടികൾ പേടിപ്പെടുത്തുന്നതാണ്. സത്യത്തിലും സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും എല്ലാ വിഭാഗങ്ങളും ഒന്നാകുന്പോഴാണ് മാനവികതയുടെ ചക്രവാളങ്ങൾ വികസിക്കുന്നത്.
കാലബോധം നഷ്ടപ്പെട്ടു പോകാതിരിക്കാൻ നമ്മെ സഹായിക്കുന്നതാണ് പൈതൃകങ്ങളും സ്മാരകങ്ങളും. കാലവും ഓർമകളും സാംസ്കാരിക ഈടുവയ്പുകളുമെല്ലാം കാലഹരണപ്പെട്ടതും ഏതെങ്കിലും വിഭാഗങ്ങൾക്ക് ഭീഷണിയുമാണെന്ന ചിന്ത നിഴലുകളെ ഭയപ്പെടുന്നത് പോലെയാണ്. സാംസ്കാരിക ബഹുസ്വരതയും വ്യത്യസ്ത മതവീക്ഷണങ്ങളും നമ്മുടെ പാരന്പര്യങ്ങളെയും പൈതൃകങ്ങളുടെയും കലവറകളിലേക്ക് മൂലധനം സ്വരൂപിപ്പിക്കുന്നതും നമ്മുടെ വീക്ഷണകോണുകളുടെ വികാസം ത്വരിതപ്പെടുത്തുന്നതുമാണ്. അസാധാരണമായ അവകാശത്തർക്കങ്ങളും സങ്കീർണമായ ഉടമസ്ഥാവകാശ വ്യവഹാരങ്ങളും വസ്തുനിഷ്ഠമല്ലാത്ത ഒത്തുതീർപ്പുകളുംമൂലം വീർപ്പുമുട്ടുന്ന അന്തരീക്ഷമാണ് സാമൂഹ്യവ്യവസ്ഥിതിയിൽ നാം അനുഭവിക്കുന്നത്.
മതപരമായ കാര്യങ്ങളിൽ ഇവയുടെ സ്വാധീനം വളരെ ശക്തമായി അനുഭവപ്പെടുന്നുവെന്നതും യാഥാർഥ്യമാണ്. വിട്ടുവീഴ്ചകൾക്കും സമവായത്തിലും സാധ്യമല്ലാത്തവിധം മനസ് ചുരുങ്ങുന്പോൾ വിധിതീർപ്പുകൾ അനന്തമായി നീളുകയും യാഥാർഥ്യബോധത്തോടെ പ്രശ്നങ്ങളെ സമീപിക്കുന്നതിന് പരിമിതികളാകുകയുമാണ്. മതമൗലികവാദങ്ങൾക്കും തീവ്രനിലപാടുകൾക്കും ഇടംലഭിക്കുന്നത് സങ്കുചിതമായ നിലപാടുകളുടെയും സമീപനങ്ങളുടെയും ഫലമാണ്.
തച്ചുടയ്ക്കപ്പെട്ട മാനവികത
ലോക പൈതൃകമായ ഹാഗിയ സോഫിയയുടെമേൽ തുർക്കി ഭരണകൂടം ഏൽപ്പിച്ച ആഘാതം മാനവികതയുടെ സംസ്കാരത്തിന് ഏൽപ്പിക്കപ്പെട്ട മുറിവാണ്. എഡി 537 ൽ പണികഴിക്കപ്പെട്ട ഈ ക്രൈസ്തവ ദൈവാലയം 1453 വരെ ബൈസന്റൈൻ ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. 1453 - ൽ മാത്രമാണ് തുർക്കികൾ കോണ്‍സ്റ്റാന്റിനോപ്പിൾ കീഴടക്കിയത്.അന്ന് ബലപ്രയോഗത്തിലൂടെ ഈ കത്തീഡ്രൽ മോസ്ക് ആക്കുകയായിരുന്നു. ഈ തെറ്റ് 1935 - ൽ തുർക്കി ഭരണകൂടം തിരുത്തി പൊതു പൈതൃകമാക്കി. ഇത് ഇന്ന് ലോക പൈതൃകപട്ടികയിലുമാണ്. വീണ്ടും ഹാഗിയ സോഫിയ മോസ്ക് ആക്കുന്പോൾ ചരിത്രവും പാരന്പര്യവും മാനവികതയും തച്ചുടക്കപ്പെട്ടിരിക്കുന്നു.
ചരിത്രപരമായ സത്യവും സൗന്ദര്യവും വിശുദ്ധ കലയും സമന്വയിപ്പിച്ചിരിക്കുന്ന ഹാഗിയാ സോഫിയയ്ക്ക് ചരമഗീതമെഴുതുന്ന തുർക്കി ഭരണകൂടം മാനവികതയുടെ ഉദാത്തദർശനങ്ങൾക്കു കളങ്കം ചാർത്തുക മാത്രമല്ല, ലോക പൈതൃക പദവിയുള്ള ഒരു സ്മാരകത്തിന്റെ സാംസ്കാരിക ഉടമസ്ഥാവകാശത്തെ കവർന്നിരിക്കുകയു മാണ്. സ്രഷ്ടാവായ ദൈവം നൽകിയ കഴിവിൽനിന്നും മനുഷ്യന്റെതന്നെ പരിശ്രമത്തിൽനിന്നും ഉരുത്തിരിയുന്ന ശില്പകല, ദർശനത്തിനോ ശ്രവണത്തിനോ ഉതകുന്ന ഭാഷയിൽ യാഥാർഥ്യത്തിന്റെ സത്യത്തെ രൂപപ്പെടുത്താൻ വേണ്ടി അറിവും വൈദഗ്ധ്യവുംതമ്മിൽ ഒന്നിപ്പിക്കുന്ന പ്രായോഗിക ജ്ഞാനത്തിന്റെ ഒരു രൂപമാണ്.
ഉണ്മകളുടെ സത്യത്താലും അവയോടുള്ള സ്നേഹത്താലും പ്രചോദിപ്പിക്കപ്പെടുന്നിടത്തോളം ഹാഗിയാ സോഫിയയും സൃഷ്ടിയിലുള്ള ദൈവത്തിന്റെ പ്രവർത്തനത്തോട് ഒരുതരത്തിൽ സാദൃശ്യം വഹിക്കുന്നു. ഈ മഹത്തായ പൈതൃകത്തെ സംരക്ഷിക്കുകവഴി ഒരേ ദിശയിൽ നീങ്ങുന്ന വിശ്വാസസംഹിതകളെ കൂടുതൽ വെളിപ്പെടുത്തുകയാണ് മനുഷ്യകുലം ചെയ്യുന്നത്. തുർക്കി ഭരണകൂടം ഒരിക്കൽക്കൂടി തെറ്റ് തിരുത്തി ഹാഗിയാ സോഫിയയെ ലോകപൈതൃകമായി നിലനിർത്തും എന്ന് പ്രത്യാശിക്കാം.
ബിഷപ് ജേക്കബ് മുരിക്കൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top