Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിശ്വാസം ഇല്ലാത്ത അവിശ്വാസം!
Saturday, August 29, 2020 11:44 PM IST
അനന്തപുരി / ദ്വിജൻ
കേരള നിയമസഭ ഒരു അവിശ്വാസ പ്രമേയം കൂടി ചർച്ച ചെയ്തു തള്ളി. അവിശ്വാസ പ്രമേയ ചർച്ചയിൽ മൂന്നേകാൽ മണിക്കൂർ പ്രസംഗിച്ചു റിക്കാർഡിട്ട മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിച്ച ഒരു ആരോപണത്തിനും മറുപടി പറഞ്ഞില്ലെന്നു പ്രതിപക്ഷം സങ്കടപ്പെടുന്നു. എല്ലാറ്റിനും മറുപടി പറഞ്ഞെന്നു മുഖ്യമന്ത്രി അവകാശപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം വല്ലാതെ നീണ്ടപ്പോൾ പ്രതിപക്ഷം കേട്ടിരുന്നെങ്കിലും ചാനൽ ഓഫ് ചെയ്തു പോയവർക്ക് അങ്ങനെ ഉണ്ടായോ ഇല്ലയോ എന്നു തിർച്ചയുമില്ല.
സഭയിൽ ഒരു റിക്കാർഡ് കുറിക്കണമെന്നു കരുതി എത്തിയതുപോലെ മുഖ്യമന്ത്രിയുടെ വാക്കുകൾ നീണ്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തയാറാക്കിയ പുസ്തകം മുഴുവൻ സഭാരേഖയുടെ ഭാഗമായി. സ്പീക്കർ നിസഹായനായി നോക്കിനിന്നു. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ മറുപടി അർഹിക്കാത്തതായി മുഖ്യമന്ത്രി കരുതിയെങ്കിലും അദ്ദേഹം പലതും പറഞ്ഞു. ഈസ്തംബുളിലെ ഹാഗിയ സോഫിയ കത്തീഡ്രൽ തുർക്കി ഭരണകൂടം മുസ്ലിം ആരാധനാലയമാക്കിയതിനെ വാഴ്ത്തിയ മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമിയുടെ ഭാഷയാണ് സംസാരിക്കുന്നത് എന്ന കാര്യം ഓർമിപ്പിക്കാൻ അദ്ദേഹം മറന്നില്ല. ലക്ഷ്യം കോണ്‍ഗ്രസ് പാളയത്തിൽ നിൽക്കുന്ന ക്രൈസ്തവരുടെ വികാരമാവണം. അതുപോലെ രാമജന്മഭൂമി ക്ഷേത്ര വിഷയത്തിൽ കോണ്‍ഗ്രസ്, ആർഎസ്എസ് കളിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രി
സ്വർണക്കള്ളക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിലും യുഎഇ കോണ്‍സലേറ്റിൽ നിന്നുള്ള പാഴ്സലുകൾ പരിശോധന കൂടാതെ ഖുറാൻ എന്ന പേരിൽ കടത്തിക്കൊണ്ടുപോയതിനും വിവാദത്തിലായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കേരളത്തിലെ വഖഫ് മന്ത്രി ആണെന്ന് എല്ലാവർക്കും അറിയാമെങ്കിലും അദ്ദേഹം ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി കൂടി ആണെന്നു മുഖ്യമന്തി വെളിപ്പെടുത്തിയതു വലിയ സംഭവമായിരുന്നു! വഖഫ് മന്ത്രി മാത്രമാണെന്നായിരുന്നു ഇതുവരെ ജനം ധരിച്ചത്.
ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് മുസ്ലിംകളും ക്രിസ്ത്യാനികളും സിക്കുകാരും ബുദ്ധമതക്കാരും ജൈനന്മാരും പാഴ്സികളുമാണു ന്യൂനപക്ഷങ്ങൾ. ഇവരിൽ മുസ്ലിംകൾ ഒഴികെയുള്ളവർക്കായി കേരള സർക്കാർ എന്തു ചെയ്തെന്നു പ്രസംഗം കേട്ടിരുന്നവർക്കു പിടികിട്ടിയില്ല. ഇങ്ങനെ ഒരു വകുപ്പുണ്ടെന്നും അവിടെനിന്ന് ആനുകൂല്യങ്ങൾ കിട്ടുമെന്നും തമ്മിൽത്തല്ലു നിർത്തി മറ്റു സമുദായങ്ങൾ മനസിലാക്കുക.
കേന്ദ്ര അന്വേഷണം വരെ നേരിടുന്ന ജലീലിനെ മുഖ്യമന്ത്രി വല്ലാതെ പൊതിഞ്ഞുപിടിച്ചു. അതു മുസ്ലിം പ്രീണനം എന്നു പറഞ്ഞാൽ പറയുന്നവനാകും തെറ്റുകാരൻ. മുഖ്യമന്ത്രിയുടെ ആ കരുതലിൽ പ്രതിപക്ഷത്തിനു വലിയ തർക്കവും ഉണ്ടായില്ല. യുഎഇ കോണ്‍സലേറ്റ് ലോകത്ത് എല്ലായിടത്തും ഖുറാൻ വിതരണം ചെയ്യുന്നുണ്ടെന്നും മറ്റുമാണു മുഖ്യമന്ത്രി ന്യായീകരിച്ചുത്. മതപ്രചാരണത്തിന് എംബസികൾ!
ജനസംഖ്യ കണക്കനുസരിച്ചും ഉദ്യോഗത്തിലെ പ്രാതിനിധ്യം വച്ചും ജീവിതനിലവാരം കൊണ്ടും സാന്പത്തിക ശേഷി കൊണ്ടും ഇന്ത്യയിൽ ഏറെ ശക്തമാകുന്നവരാണ് മുസ്ലിം സമൂഹം. 1961 ൽ ഇന്ത്യയിലെ ജനസംഖ്യയുടെ 9.9 ശതമാനമായിരുന്ന അവർ 2011 ൽ 13.4 ശതമാനമായി എന്നാണ് ഒൗദ്യോഗിക കണക്ക്. ഹിന്ദു സമുദായം 84 ശതമാനത്തിൽനിന്നു 80 ആയും ക്രൈസ്തവർ 2.4 ശതമാനത്തിൽനിന്നു 2.3 ആയും കുറഞ്ഞു. പലരുടെയും സമകാലീന മുസ്ലിം സമീപനത്തെ ഈ കണക്കുകളും അതിന്റെ വിലയിരുത്തലുകളും സ്വാധീനിച്ചിട്ടുണ്ട്.
കേരളത്തിലെ സ്ഥിതി നോക്കുക. ന്യൂനപക്ഷങ്ങൾക്കായി സർക്കാർ തയാറാക്കിയിട്ടുള്ള മിക്കവാറും പദ്ധതികൾ മുസ്ലിംകൾക്കു മാത്രമായി മാറുന്നു. അതിലൂടെ ആ സമൂഹം വലിയ പുരോഗതി കൈവരിക്കുന്നുമുണ്ട്.
വെള്ളം കുടിപ്പിക്കാനായില്ല?
തോൽക്കുമെന്ന് അറിഞ്ഞുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തിലൂടെ സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളം കുടിപ്പിക്കാൻ പോലുമായില്ല എന്നും മുഖ്യമന്ത്രിയുടെ മറുപടിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ വിലാപത്തിന് അർഥമുണ്ട്. ഭരണപക്ഷ ബെഞ്ചുകളിൽനിന്നു പോലും ഏറെ കൈയടി കിട്ടിയില്ലെങ്കിലും തയാറാക്കിക്കൊണ്ടുവന്ന സുദീർഘമായ പ്രസംഗം മുഖ്യമന്ത്രി വായിച്ചുതീർത്തു. മുഖ്യമന്ത്രിയുടെ പ്രസംഗം എല്ലാപരിധിയും വിട്ടു മുന്നറിയപ്പോൾ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് ആവാതെ പോയി. കേട്ടു കൊടുക്കുകയും ചെയ്തു.
ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ എന്തു ചെയ്യണമെന്നു മുൻകൂട്ടി ആലോചിക്കുകയോ തന്ത്രം മെനയുകയോ ചെയ്തതായി സഭയിലെ പ്രകടനം വ്യക്തമാക്കിയില്ല. ഉമ്മൻ ചാണ്ടിയെ പോലെയുള്ളവരുടെ ഉപദേശം ചോദിച്ചിരുന്നോ എന്നു വ്യക്തമല്ല. പണ്ടു തന്റെ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്നു തടയാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ അദ്ദേഹത്തെ നിയമസഭയിൽ എത്തിക്കാനും ആക്രമണങ്ങളിൽനിന്നു സംരക്ഷിക്കാനും ഉമ്മൻ ചാണ്ടിയും സംഘവും നടത്തിയ മുന്നൊരുക്കങ്ങൾ എത്ര തന്ത്രപൂർവമായിരുന്നു. ധനമന്ത്രിക്ക് ഉപയോഗിക്കുന്നതിനുള്ള ഉച്ചഭാഷിണി മാത്രമല്ല അദ്ദേഹത്തിന്റെ കണ്ണട തട്ടിക്കളഞ്ഞാൽ പകരം ഉപയോഗിക്കാൻ കണ്ണട വരെ ഉമ്മൻ ചാണ്ടിയുടെ ആൾക്കാർ കരുതിയിരുന്നു. ആ ഒരുക്കങ്ങളിലൊന്നും രമേശ് ഉണ്ടായിരുന്നില്ല എന്ന് അക്കാലത്തു കഥകൾ ഉണ്ടായിരുന്നു.
ടീം മറന്നുള്ള കളി
അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് ആത്മാർഥമായി കൈകാര്യം ചെയ്തു എന്നു കരുതാത്തവർ ഏറെയുണ്ട്. ഒരു ചടങ്ങ് നിർവഹിക്കുന്നു എന്ന തരത്തിലുള്ള ചിന്ത. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് കൊടുത്ത കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്റെ വാക്കുകൾതന്നെ ആ സന്ദേശം കൈമാറുന്നു. സമർഥനാണ് സതിശൻ. പഴയ ഐ ഗ്രൂപ്പുകാരനുമാണ്. താൻ കേമനാണെന്നു വലിയ വിശ്വാസവുമുണ്ട്. അദ്ദേഹം ഒരവസരത്തിൽ സഭയിൽ പറഞ്ഞു തന്റെ പാർട്ടി ഏൽപ്പിച്ച ഒരു രാഷ്ട്രീയ ചുമതല നിർവഹിക്കുന്നു എന്നത് മാത്രമാണ് താൻ ചെയ്യുന്നത് എന്ന്. അദ്ദേഹത്തിനു വിശ്വാസമില്ലാതെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് ഈ വാക്കുകളിൽനിന്നു വായിച്ചെടുത്താൽ തെറ്റാവുമോ?
പ്രതിപക്ഷത്തിന്റെ ഈ വിശ്വാസക്കുറവ് അവിശ്വാസപ്രമേയത്തെ ദുർബലമാക്കി. വെറുതെ ഒരു അഭ്യാസം എന്ന മട്ടിൽ എല്ലാം. കേരളത്തിലെ കോണ്‍ഗ്രസിൽ ഏതാനും കാലമായി കാണുന്ന ദുര്യോഗമാണിത്. എതിരാളികൾക്കുവേണ്ടി കളിച്ച് സ്വന്തം ടീമിനെ ദുർബലമാക്കുകയും വ്യക്തിപരമായ നേട്ടങ്ങൾ ആർജിക്കുകയും ചെയ്യുക. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രതിപക്ഷത്തെ ബലപ്പെടുത്തിയത് കോണ്‍ഗ്രസിലെതന്നെ പല പ്രമുഖരുമായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ നിശബ്ദത
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിശബ്ദത അർഥഗർഭമായി. അദ്ദേഹത്തിന്റെ ഇടപെടൽ പ്രമേയ ചർച്ചയ്ക്ക് ഉണ്ടാക്കാമായിരുന്ന ആവേശത്തെക്കുറിച്ച് ഉൗഹിക്കാനേ ആവൂ. ഉമ്മൻചാണ്ടിയുടെ ആൾക്കാർ അടുത്തകാലത്തായി വിവാദങ്ങളിൽ പോലും മിക്കവാറും നിശബ്ദരാണ് എന്ന യാഥാർഥ്യമുണ്ട്. ജനാധിപത്യ മുന്നണിയുടെ പോരാളികളുടെ നിരയിൽ തിളങ്ങിയിരുന്ന കെ.എം. മാണി, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ അഭാവം ഇത്തവണ ആക്രമണനിരയിൽ പ്രകടമായിരുന്നു. ലഭ്യമായ കളിക്കാരെ തന്ത്രപൂർവം വിന്യസിക്കാൻ പ്രതിപക്ഷത്തിനായോ എന്നും പരിശോധിക്കേണ്ടതുണ്ട്.
യുദ്ധം ജയിക്കുന്നത് സ്വന്തം അണികളെ സമർഥമായി വിന്യസിക്കുന്നതിലൂടെ എന്നതു പോലെ തന്നെ ശത്രുനിരയെ ദുർബലപ്പെടുത്തുന്നതിലൂടെയും ആണെന്ന നിയമം അനുസരിച്ചാണെങ്കിൽ പോരാട്ടം തുടങ്ങുന്നതിനു മുന്‍പുതന്നെ സർക്കാർ ഒരു വിജയം നേടി. പ്രതിപക്ഷ നിരയിലെ രണ്ട് അംഗങ്ങളെ നിശബ്ദരാക്കാൻ അവർക്കായി. അവരുടെ തീരുമാനം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉള്ളവർക്കു പോലും അവർക്കു പ്രാതിനിധ്യമില്ലാത്ത യുഡിഎഫ് എടുത്ത തീരുമാനത്തിന് അവർ പിന്തുണ കൊടുക്കണം എന്നു പറയുന്നതിന്റെ ന്യായം മനസിലാക്കാനാവില്ല.
ബിജെപിയുടെ നിലപാട്
യഥാർഥ പ്രതിപക്ഷം തങ്ങളാണ് എന്ന് അവകാശപ്പെട്ടു പ്രവർത്തിക്കുന്ന കേരളത്തിലെ ബിജെപി അവിശ്വാസ പ്രമേയത്തോടു സ്വീകരിച്ച നിലപാട് വളരെ കൗതുകകരമായി. പിണറായി വിജയൻ രാജിവയ്ക്കണം എന്നു പറഞ്ഞ് അവരുടെ ഏക അംഗം നിയമസഭയ്ക്കു പുറത്ത് സത്യഗ്രഹം ഇരുന്നു. സഭയിലെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യുകയല്ലേ പിണറായി സർക്കാർ വിഴണമെന്ന് യഥാർഥത്തിൽ ആഗ്രഹമുണ്ടങ്കിൽ ചെയ്യേണ്ടിയിരുന്നത്? നിയമസഭയ്ക്കു പുറത്തു നടക്കുന്ന സത്യഗ്രഹം നോക്കിയല്ലല്ലോ മന്ത്രിസഭയുടെ ഭാവി തീരുമാനിക്കുക.
ബിജെപി വളരെ തന്ത്രപൂർവം ഉപയോഗിക്കുന്ന സമരരീതിയാണിത്. പണ്ടു പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലം. കോണ്‍ഗ്രസിന് ലോക്സഭയിൽ സാങ്കേതികമായി ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. പ്രതിപക്ഷ നിരയിലായിരുന്നു ഭരണകക്ഷിയിലേക്കാൾ അംഗങ്ങൾ. അവർ ഒന്നിച്ചുനിന്ന് സഭയിൽ സർക്കാരിനെതിരെ വോട്ട് ചെയ്താൽ സർക്കാർ നിലംപൊത്തും. പലവട്ടം റാവു സർക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നു. ഒരിക്കലും വിജയിച്ചില്ല. പ്രതിപക്ഷം ഒന്നിച്ചു വോട്ടുചെയ്യാത്തതുതന്നെ കാരണം.
ഇടതുപക്ഷം പ്രമേയം കൊണ്ടുവരുന്പോൾ ബിജെപി ബഹളം വച്ച് സഭ വിടും. പ്രമേയം വോട്ടിനിടുന്പോൾ സർക്കാർ ജയിക്കും. പിണറായി വിജയനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തിന്റെ കാര്യത്തിലും ബിജെപി ആ നിലപാടെടുത്തു. അത്തരം സഹായം ഒന്നും വെറുതെ ആയിരുന്നില്ല എന്നതു ചരിത്രം. അന്ന് റാവുവിനെക്കൊണ്ടു ബിജെപി പലതും നേടി. കേരളത്തിലും ഉണ്ടാവാം ഇത്തരം കൊയ്ത്തുകൾ.
ബൽറാമിന്റെ വിപ്ലവം
കോണ്‍ഗ്രസിലെ യുവ വിപ്ലവകാരിയാണു വി.ടി. ബൽറാം. ഭരതനെ രാജാവാക്കിയാൽ മാത്രം പോരാ, ശ്രീരാമനെ കാട്ടിലും അയയ്ക്കണം എന്ന വാശിക്കാരനാണ് ഈ യുവാവ്. സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അതിവിപ്ലവകരമായ നിലപാട് അതാണു വ്യക്തമാക്കുന്നത്. ബിജെപി സർക്കാർ അനുവദിച്ച 10 ശതമാനം സാന്പത്തിക സംവരണത്തിനു പോലും അദ്ദേഹം എതിരാണ്. കോണ്‍ഗ്രസിന്റെ കൂടെനിൽക്കുന്ന മുന്നാക്ക പട്ടമുള്ള നായന്മാരെയും ക്രിസ്ത്യാനികളെയും എല്ലാം എതിരാക്കുകയാണു ബൽറാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top