Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മനുഷ്യാവകാശ ധ്വംസനമാകരുത് പരിസ്ഥിതിലോല വിജ്ഞാപനങ്ങൾ
Thursday, December 24, 2020 12:15 AM IST
പശ്ചിമഘട്ടസംരക്ഷണം മുൻനിർത്തി കേന്ദ്രവനപരിസ്ഥിതി മന്ത്രാലയം നിയമിച്ച ഗാഡ്ഗിൽ കമ്മിറ്റിയും തുടർന്നുവന്ന കസ്തൂരിരംഗൻ കമ്മിറ്റിയും റിപ്പോർട്ടുകൾ സമർപ്പിക്കുകയും കേന്ദ്രം തത്ത്വത്തിൽ കസ്തൂരിരംഗൻ ശിപാർശകൾ അംഗീകരിക്കുകയും ചെയ്തു. ഗാഡ്ഗിൽ കമ്മിറ്റിയെ നിയമിച്ചതുതന്നെ പശ്ചിമഘട്ടത്തിലെ ഇക്കോസെൻസിറ്റീവ് മേഖലകൾ കണ്ടെത്താനായിരുന്നു. ലോകപൈതൃക പദവിക്കുവേണ്ടി കേന്ദ്രം 2009 ൽ സമർപ്പിച്ച അപേക്ഷയിന്മേൽ ലോക പൈതൃകകമ്മിറ്റി ചൂണ്ടിക്കാണിച്ച അപാകതകൾ പരിഹരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ. ഇക്കാര്യം ഗാഡ്ഗിൽ റിപ്പോർട്ടിന്റെ 121 -ാം പേജിലുള്ള അവസാനഖണ്ഡികയിൽ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കസ്തൂരിരംഗൻ കമ്മിറ്റിയുടെ നിയമന ഉത്തരവിലും ലോകപൈതൃക കമ്മിറ്റിയും ഗാഡ്ഗിൽ ശിപാർശകളെയുംപറ്റി പ്രതിപാദിക്കുന്നുണ്ട്. തുടർന്നാണ് പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകൾ 2013 നവംബർ 13 ന് കേന്ദ്രം ഇക്കോ സെൻസിറ്റീവ് ഏരിയായി (ഇഎസ്എ) പ്രഖ്യാപിച്ചത്.
പിന്നീടുണ്ടായ ശക്തമായ ചെറുത്തുനിൽപിന്റെ പശ്ചാത്തലത്തിലാണ് കൃഷിഭൂമിയും തോട്ടങ്ങളും ജനവാസ മേഖലകളും പൂർണമായി ഒഴിവാക്കിക്കൊണ്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിനു റിപ്പോർട്ടു സമർപ്പിച്ചത്. 16-06-2018 ൽ സംസ്ഥാനസർക്കാർ സമർപ്പിച്ച റിപ്പോർട്ട്പ്രകാരം കേരളത്തിലെ 8656.46 ചതുരശ്ര കിലോ മീറ്റർ വനഭൂമി മാത്രമാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോർട്ട് കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള സമ്മർദ ശ്രമമാണ് സംസ്ഥാനസർക്കാർ കൈക്കൊള്ളേണ്ടത്. ഇക്കാര്യത്തിലുള്ള ചെറിയ അലംഭാവംപോലും കാർഷികമേഖലയെയും സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നതു തീർച്ച. കൂടാതെ സുപ്രീം കോടതിയിലും ദേശീയ ഹരിത ട്രിബ്യൂണലിലും പരിസ്ഥിതി സംഘടനയായ ഗോവ ഫൗണ്ടേഷൻ സമർപ്പിച്ചിട്ടുള്ള പരാതികൾ കോടതിയിൽ നിലനിൽക്കുന്നുവെന്നുള്ളത് ആശങ്കാജനകമാണ്.
ഇക്കോ സെൻസിറ്റീവ് സോണ്‍
കേന്ദ്രവനപരിസ്ഥിതി മന്ത്രാലയത്തിന്റെ 09-02-2011 ലെ ഉത്തരവുപ്രകാരമാണ് വന്യജീവിസങ്കേതങ്ങളുടെ 10 കിലോ മീറ്റർ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോണ്‍ (ഇഎസ്ഇസഡ്) ആയി പ്രഖ്യാപിക്കുന്നത്. വളരെ വിശദമായ നിയന്ത്രണനിരോധന ഉത്തരവാണിത്. ഇതുപ്രകാരം ഇക്കോ സെൻസിറ്റീവ് സോണുകളിൽ 26 തരം പ്രവർത്തനങ്ങളാണ് നിരോധനം, നിയന്ത്രണം, അനുവദനീയം എന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നത്. ഇതിൽ രണ്ടാമത്തെ ഇനമായി മരംമുറി നിയന്ത്രിതമായിരിക്കും. എന്നാൽ ഇതിനുപോലും ബന്ധപ്പെട്ട അധികാരസ്ഥാനത്തുനിന്ന് അനുവാദം വാങ്ങിച്ചിരിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇക്കോ സെൻസിറ്റീവ് സോണിൽ റബർകൃഷിയുള്ള ഒരാൾ മരം മുറിച്ചുമാറ്റി തൈകൾ നടുന്നതിന് നിലവിലെ സ്ഥിതി അനുസരിച്ച് എത്ര പ്രാവശ്യം ഓഫീസുകൾ കയറിയിറങ്ങേണ്ടിവരും? ഇപ്പോൾതന്നെ ഇക്കോ സെൻസിറ്റീവ് സോണിന്റെ കരടുവിജ്ഞാപനം ഇറങ്ങിയിട്ടുള്ള പല സ്ഥലങ്ങളിലും ക്രൂരമായ കഷ്ടപ്പാടുകൾക്ക് കർഷകർ വിധേയരാകുന്നു. 17-ാമത്തെ ഇനമായി റോഡിനു വീതികൂട്ടുന്നത് കർശനമായ പരിസ്ഥിതി ആഘാതപഠനത്തിനു ശേഷമായിരിക്കും എന്നാണ് പറയുന്നത്. കൂടാതെ, ജലത്തിന്റെ ഉപയോഗം, രാത്രിയിലെ വാഹനയാത്ര തുടങ്ങിയവയ്ക്കെല്ലാം വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാർഷികവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവരെയും ഗുരുതരമായ രീതിയിൽ ഇത് ബാധിക്കും. അതായത് രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്.
ഇന്ത്യയിൽ ഇഎസ്ഇസഡ് വിജ്ഞാപനവും തുടർന്നുള്ള ജീവനോപാധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പല ഇഎസ്ഇസഡ്കളിൽനിന്നും ഉയർന്നുവന്നിട്ടുണ്ട്. തദ്ദേശീയരുടെ എതിർപ്പുമൂലം സർക്കാരുകൾക്ക് വിജ്ഞാപനത്തിൽനിന്നു പുറകോട്ടുപോകേണ്ടതായും വന്നിട്ടുണ്ട്. ഇഎസ്എയും യ ഇഎസ്ഇസഡും ഒന്നാണെന്ന തരത്തിലും തെറ്റിദ്ധരിപ്പിക്കുന്നവിധവും പല കോണുകളിൽനിന്നു പ്രചാരണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ വസ്തുനിഷ്ഠമായി പഠിച്ചാൽ ഇവ രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല എന്നു പറയാം. എന്നാൽ നിരോധന നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ് ഇവയെന്നു മനസ്സിലാക്കേണ്ടിവരും.
ഇഎസ്ഇസഡ് വ്യാപ്തി കൂട്ടുന്നതനുസരിച്ച് ഭാവിയിൽ വന്യജീവി സങ്കേതങ്ങൾ തമ്മിൽ ബന്ധിപ്പിക്കുക എന്ന ഗൂഢലക്ഷ്യം ഇതിനുപിന്നിലുണ്ട്. ഉദാഹരണത്തിന്, മതികെട്ടാൻ ചോല നാഷണൽ പാർക്കിന്റെ മാനേജ്മെന്റ് പ്ലാനിൽ ഇഎസ്ഇസഡ് വിപുലീകരണത്തിലൂടെ പെരിയാർ കടുവാസങ്കേതവും മൂന്നാർ ഫോറസ്റ്റ് ഡിവിഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ചവിട്ടുപടിയായിട്ടാണ് മതികെട്ടാൻചോല നാഷണൽ പാർക്കിനെ വനംവകുപ്പ് കാണുന്നത്. ഇത്തരം അപകടങ്ങൾ കേരളത്തിലുള്ള എല്ലാ ഇഎസ്ഇസഡ് കളിലും ഒളിഞ്ഞിരിപ്പുണ്ടെന്ന് നിസ്സംശയം പറയാം. 10 കിലോമീറ്റർ ഇഎസ്ഇസഡ് എന്നതിൽനിന്ന് സംസ്ഥാന സർക്കാരിന്റെ ഇടപെടൽമൂലം പൂജ്യം മുതൽ ഒന്നുവരെയായി ചുരുക്കിയെങ്കിലും ഒരു കിലോമീറ്റർ വായൂദൂരം (ഏരിയൽ ഡിസ്റ്റൻസ്) കണക്കാക്കിയപ്പോൾ ഒട്ടേറെ ജനവാസമേഖലകളും കൃഷിയിടങ്ങളും ഇഎസ്ഇസഡ്ന്റെ അപകടത്തിൽ ഉൾപ്പെട്ടു. എന്നാൽ പല റിസോർട്ടുകളും ക്വാറികളും സർക്കാർ സ്ഥാപനങ്ങളും ഇതിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതിലാണ് തികഞ്ഞ അനീതിയുള്ളത്. മറിച്ച് അധ്വാനികളായ പാവം കർഷകർ സ്വന്തം നാട്ടിൽ അഭയാർത്ഥികളാകുന്ന ഗതികേടിലേക്ക് എത്തിച്ചേരുന്നു. ഇതിൽ ഉൾപ്പെട്ടുപോയ എല്ലാ ജനങ്ങളെയും സഹജീവികളായി കണ്ട് ചേർത്തുനിർത്തുവാനുള്ള കടമ നമുക്കും സർക്കാരിനുമുണ്ട്. കൃഷിയിടങ്ങളും ജനവാസമേഖലകളും ഒഴിവാക്കി ജെണ്ട കെട്ടി തിരിച്ചതിനുള്ളിൽ വനമേഖലകളെ നിജപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ച് കർഷകരെ രക്ഷിക്കാൻ തയാറാകണം.
അടിയന്തരമായി ചെയ്യേണ്ടത്
യഥാർഥ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. എന്നാൽ, കർഷകജനതയുടെ അവകാശങ്ങൾ സംരക്ഷിച്ച് അവരെ വളർത്തേണ്ടത് രാജ്യത്തിന്റെ കടമയാണ്. വനമേഖലയോടടുത്തു താമസിക്കുന്ന ഒരു വലിയ കർഷകസമൂഹത്തെ അഭയാർഥികൾക്കു തുല്യമായി ചിത്രീകരിച്ച് നിഷ്കരുണം ചൂഷണം ചെയ്യുന്ന കപടപരിസ്ഥിതിവാദികളെ നമ്മൾ തിരിച്ചറിയണം. വനനിയമങ്ങൾ കർഷകർക്കുമേൽ ചുമത്തി അവരെ കുടിയിറക്കാൻ ശ്രമിക്കുന്ന നിയമങ്ങളും വ്യവസ്ഥിതികളും മാറ്റപ്പെടേണ്ടത് അത്യാവശ്യമാണ്. 2018 ൽ സംസ്ഥാനസർക്കാർ പുതുക്കി സമർപ്പിച്ച റിപ്പോർട്ടുപ്രകാരമുള്ള വനഭൂമികൾ മാത്രം ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തി ഉത്തരവുപുറപ്പെടുവിക്കാൻ കേരളസർക്കാരും ജനപ്രതിനിധികളും കേന്ദ്രത്തിൽ ശക്തമായ സമ്മർദശ്രമം നടത്തണം.
ഇക്കോ സെൻസിറ്റീവ് സോണ്‍ വനാതിർത്തിക്കുള്ളിൽ ഒരുക്കിനിർത്തി (സീറോ) കൃഷിയിടങ്ങളെയും ജനവാസമേഖലകളെയും ഒഴിവാക്കി ഉത്തരവ് നൽകാൻ കേന്ദ്രവനംവകുപ്പ് മന്ത്രാലയത്തോട് കൃത്യമായി റിപ്പോർട്ടു നൽകി ആവശ്യപ്പെടണം. അതോടൊപ്പം കർഷകരും കർഷകസംഘടനകളും തങ്ങളുടെ ശക്തമായ പ്രതികരണങ്ങളും ഹർജികളും ഡിസംബർ 31-നു മുന്‍പ് കേന്ദ്രമന്ത്രാ ലയത്തിൽ എത്തിച്ചു നൽകുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കർഷകരുടെ വാസസ്ഥലങ്ങളെയും കൃഷിയിടങ്ങളെയും വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള സത്വരനടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കാൻ തയാറാകണം. കർഷകർ നാടിന്റെ നന്മയാണെന്നതു മറക്കാതിരിക്കാം.
(അവസാനിച്ചു)
ബിഷപ് ജോസ് പുളിക്കൽ
( കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ് മെന്റ് കമ്മീഷന്റെ ചെയർമാനാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി
Latest News
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top