വൈറസ് പ്രജകളുടെ വൈറൽ പ്രസംഗം!
Friday, January 22, 2021 11:31 PM IST
പ്രിയപ്പെട്ട കോവിഡ് വൈറസ് പ്രജകളേ, കോവിഡ് വൈറസുകളുടെ അടിയന്തര സംസ്ഥാന കമ്മിറ്റിയിലേക്ക് ഏവർക്കും സ്വാഗതം - കോവിഡ് വൈറസുകളുടെ സംസ്ഥാന പ്രസിഡന്‍റ് സുന്ദരൻ വൈറസ് മൈക്കിനു മുന്നിലേക്കു നീങ്ങിനിന്നു. ഉടൻ സെക്രട്ടറിയുടെ മുന്നറിയിപ്പ്. “സുന്ദരേട്ടാ, മൈക്കിൽ പിടിക്കേണ്ട. നമ്മളെ തട്ടാൻ ഇവന്മാർ സാനിറ്റൈസർ അടിച്ചിട്ടുണ്ടോയെന്ന് അറിയാൻ പറ്റില്ല’’. ഇതുകേട്ടതും സുന്ദരൻ വൈറസ് ഞെട്ടി പിറകോട്ടു മാറി. തുടർന്നു മൈക്കിനോടു സാമൂഹിക അകലം പാലിച്ചുനിന്നുകൊണ്ട് പ്രസംഗം തുടങ്ങി. “കഴിഞ്ഞ തവണ ഞാൻ നിങ്ങളോടു സംസാരിച്ചതു വലിയ അഭിമാനത്തോടെയും ആവേശത്തോടെയുമായിരുന്നു. കാരണം അന്നു നാട്ടിൽ എല്ലാവർക്കും നമ്മളെ ഭയവും ബഹുമാനവുമായിരുന്നു. നമ്മളെപ്പോലെ ജനത്തെ ഇത്രയധികം വിറപ്പിച്ചിട്ടുള്ള കേഡികൾ നാട്ടിലും മറുനാട്ടിലും ഉണ്ടായിട്ടില്ല. നമ്മൾ ഒരു നാട്ടിൽ കാലു കുത്തിയാൽ കീരിക്കാടൻ വന്നെന്നു കേട്ടതുപോലെയല്ലേ ആളുകൾ ഓടി രക്ഷപ്പെട്ടുകൊണ്ടിരുന്നത്. ആളുകളുടെ ആ പരക്കംപാച്ചിൽ കാണുന്നതുതന്നെ ഒരു രസമായിരുന്നു.

ആഗോള ഭീകരനായിരുന്ന ബിൻ ലാദനെ തട്ടിയ അമേരിക്ക പോലും നമ്മുടെ മുന്നിൽ മുട്ടു കൂട്ടിയിടിച്ചേ നിന്നിട്ടുള്ളൂ. നാലു കട അടപ്പിച്ച ശേഷം ബന്ദും ഹർത്താലും നടത്തി മൊത്തം സ്തംഭിപ്പിച്ചെന്നൊക്കെ വീരവാദം മുഴക്കിയിട്ടുള്ള എത്രയോ രാഷ്‌ട്രീയ പാർട്ടികൾ ഈ നാട്ടിലുണ്ട്. എന്നാൽ, ശരിക്കുമുള്ള ബന്ദും ഹർത്താലും എന്താണെന്ന് അവന്മാരെ പഠിപ്പിച്ചുകൊടുത്തതു നമ്മളാണെന്നതു മറക്കരുത്. പേരിലും വലിപ്പത്തിലും കാശിലുമൊന്നുമല്ല കാര്യമെന്നു നമ്മളോടു മുട്ടിയപ്പോഴാണ് ഈ മനുഷ്യർക്കു മനസിലായത്.

ഓണവും തദ്ദേശ തെരഞ്ഞെടുപ്പുമൊക്കെ വന്നപ്പോൾ മലയാളികളേക്കാൾ സന്തോഷിച്ചതു നമ്മളാണല്ലോ. കാരണം നമ്മളിൽ പലർക്കും ടാർഗറ്റ് അച്ചീവ് ചെയ്യാൻ അതു നല്ലൊരു സീസൺ ആയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചെന്നു ചില രാഷ്‌ട്രീയ പാർട്ടികളൊക്കെ വീന്പിളക്കുന്നതു കേട്ടു. എന്നാൽ, ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതു നമ്മളാണെന്നത് അവന്മാർക്ക് ഇപ്പോൾ മനസിലായി വരുന്നുണ്ട്.


വർഷത്തിലേറെ മനുഷ്യരെ നമ്മുടെ പ്രജകൾ നക്ഷത്രമെണ്ണിച്ചെങ്കിലും അടുത്ത കാലത്തായി നാട്ടുകാർക്കു നമ്മളോടുള്ള പേടി ഇത്തിരി കുറഞ്ഞിട്ടുണ്ടോയെന്നൊരു സംശയം ഇല്ലാതില്ല. ജാഗ്രതയോടെ ഇടപെടേണ്ട കാലമാണിത്. കാരണം സാനിറ്റൈസർ എന്നൊരു വിഷം എല്ലായിടത്തും തളിച്ചു നമ്മളെ വകവരുത്താൻ ഇവർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ആളെ തിരിച്ചറിയാതിരിക്കാനാണെന്നു തോന്നുന്നു മാസ്ക് വച്ചാണ് ഇക്കൂട്ടർ നമ്മളെ കബളിപ്പിക്കുന്നത്. യുകെയിൽനിന്നു തീവ്രപരിശീലനം നേടിയെത്തിയ നമ്മുടെ വൈറസ് സഖാക്കൾക്ക് ഇനിയും നാട്ടിലിറങ്ങാൻ അവസരം കിട്ടിയിട്ടില്ല. ഇതു നമുക്കു തൊഴിലവസരം നിഷേധിക്കൽകൂടിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് എന്നൊരു ചാകരക്കോള് കിട്ടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു നമ്മൾ. എന്നാൽ, പ്രിയ വൈറസ് സഖാക്കളേ കുറെ ദിവസമായി ടെൻഷൻ മൂലം എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. വാർത്ത നിങ്ങളും അറിഞ്ഞുകാണും. നമ്മളെ കുലത്തോടെ ഒതുക്കാൻ വാക്സിൻ എന്നൊരു മാരകായുധം മനുഷ്യർ രംഗത്തിറക്കിയിരിക്കുന്നു. വാക്സിൻ കുത്തിവച്ചവരെ തൊട്ടാൽ നമ്മൾ തട്ടിപ്പോകും എന്നാണ് കേൾക്കുന്നത്. ഈ മനുഷ്യരെല്ലാം വാക്സിനു പിറകെ പോയാൽ നമ്മൾ കെട്ടും കിടക്കയുമെടുത്തു നാടുവിടേണ്ടി വരും. എങ്കിലും നമുക്കു പ്രതീക്ഷ ബാക്കിയുണ്ട്. കാരണം ഏതു നാട്ടിലും വാക്സിനെ കണ്ണുമടച്ച് എതിർക്കുന്ന കുറെ മനുഷ്യർ ഉണ്ടാകും. നമ്മുടെ ഒരു വംശത്തെ തന്നെ ഇല്ലാതാക്കിയ പോളിയോ വാക്സിനെതിരേ പോലും കൊന്പുകുലുക്കുന്നവരുള്ള നാടല്ലേ ഇത്. അതുകൊണ്ടു വാക്സിൻ വിരോധികളിൽ മാത്രമാണ് ഇനി നമ്മുടെ പ്രതീക്ഷ. അവർ രംഗത്തിറങ്ങിയാൽ അത്ര പെട്ടെന്നു നമ്മൾ ഈ നാടുവിട്ട് ഓടേണ്ടി വരില്ല എന്നോർമിപ്പിച്ചുകൊണ്ട് എന്‍റെ വാക്കുകൾ ചുരുക്കുന്നു.”

മിസ്ഡ് കോൾ

= കർഷക സമരം: പതിനൊന്നാം വട്ട ചർച്ചയിലും തീരുമാനം ആയില്ല.

- വാർത്ത

= നിങ്ങളുടെ കർഷക സമരം, ഞങ്ങളുടെ ചർച്ചാസമരം!

ഔട്ട് ഓഫ് റേഞ്ച് /ജോണ്‍സണ്‍ പൂവന്തുരുത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.