ചരിത്രം തിരുത്തും, ഭരണത്തുടർച്ച ഉറപ്പ്: യെച്ചൂരി
Monday, March 22, 2021 1:13 AM IST
ഏപ്രില്‍ ആറിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി സീതാറാം യെച്ചൂരി നാളെ‍ കേരളത്തില്‍ പര്യടനം നടത്തും. കാസര്‍ഗോഡുനിന്നു തുടങ്ങി വിവിധ ജില്ലകളിലായി വിപുലമായ പ്രചാരണ പരിപാടികളിലാകും 2015 മുതല്‍ സിപിഎമ്മിന്‍റെ ജനറല്‍ സെക്രട്ടറിയും ദേശീയ രാഷ്‌ട്രീയത്തിലെ ഏറ്റവും ശക്തനായ വക്താവുമായ യെച്ചൂരി പങ്കെടുക്കുക. ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജ്, ജെഎന്‍യു എന്നിവിടങ്ങളില്‍നിന്നു ബിരുദ, ബിരുദാനന്തര ബിരുദമുള്ള ഈ അറുപത്തെട്ടുകാരന്‍ ഏറെക്കാലം രാജ്യസഭയിലെ പ്രതിപക്ഷത്തിന്‍റെ ഏറ്റവും ശക്തനായ വാഗ്മിയായിരുന്നു. യെച്ചൂരിയുമായുള്ള അഭിമുഖത്തില്‍നിന്ന്.

? കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനു ഭരണത്തുടര്‍ച്ച കിട്ടുമെന്ന സര്‍വേകളുടെ പ്രവചനത്തില്‍ വിശ്വാസമുണ്ടോ. എല്‍ഡിഎഫിനെ എന്തിനു ജനം വീണ്ടും അധികാരത്തിലേറ്റണം.

• കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ നടപടികള്‍ ജനങ്ങള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കും. കേരളത്തിലെ ഇതുവരെയുള്ള രീതി മാറ്റിമറിച്ചു നിലവിലുള്ള ഇടതു ജനാധിപത്യ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്. ദശകങ്ങളുടെ ചരിത്രമാണു തിരുത്തപ്പെടാന്‍ പോകുന്നത്. ചരിത്രം തിരുത്തുന്ന വിജയം രാജ്യത്താകെ മതേതര ശക്തികള്‍ക്കും സിപിഎമ്മിനും വളരെയേറെ ശക്തി പകരും. മഹാപ്രളയം, കൊറോണ, നീണ്ടുനിന്ന ലോക്ക്ഡൗണ്‍, ചുഴലിക്കാറ്റുകള്‍, കുടിയേറ്റക്കാരുടെ മടങ്ങിവരവ് അടക്കമുള്ള ദേശീയ ദുരന്തങ്ങളുടെ പരമ്പരയിലും കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസവും കരുതലും നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും ഇടതു, ജനാധിപത്യ മുന്നണിയിലെ പാര്‍ട്ടികളും തയാറായി. വലിയ പ്രതിസന്ധികളെ കൈകാര്യം ചെയ്ത രീതി ജനങ്ങളുടെ അഭിനന്ദനത്തിനു കാരണമായി. ജനങ്ങള്‍ക്കു നല്‍കിയ സേവനങ്ങള്‍ തന്നെ വലുത്.

? കിറ്റുകളും പെന്‍ഷനുകളും കൊണ്ടുമാത്രം ജനം എല്‍ഡിഎഫിനു വോട്ടു ചെയ്യുമോ.

• എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും നയങ്ങളാണു പ്രധാനം. രാജ്യത്തെ മറ്റിടങ്ങളില്‍ നടക്കുന്നതിനു വിപരീതമായ പാതയാണു കേരളം കണ്ടത്. കാര്‍ഷിക നിയമങ്ങള്‍, സ്വകാര്യവത്കരണം, കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍, ജിഎസ്ടി നഷ്ടപരിഹാരം അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളെ പ്രതിരോധിക്കാന്‍ കേരളത്തിനു കഴിഞ്ഞു. അതോടൊപ്പം പ്രകടനപത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും പാലിച്ചു. എല്‍ഡിഎഫിന്‍റെ തിരിച്ചുവരവിനു സഹായിക്കുന്ന വളരെ ശക്തമായ ഘടകങ്ങളാണിവ.

? വര്‍ഗീയവും ജാതീയവുമായ ശക്തികളെ നേരിടുന്നതില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിരുന്നോ.

• ഒരിക്കലുമില്ല. വര്‍ഗീയതയോടു സിപിഎം ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണത്തിനും ഇന്ത്യന്‍ ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്കും എതിരേയുള്ള ശക്തമായ പോരാട്ടമാണ് എല്‍ഡിഎഫ് നടത്തിയത്. എല്‍ഡിഎഫിനെ തുണയ്ക്കാന്‍ ജനങ്ങളെ ഇതു പ്രേരിപ്പിക്കും. ഇന്ത്യയുടെ മതേതര ജനാധിപത്യ സ്വഭാവം സംരക്ഷിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും വിട്ടുവീഴ്ച ചെയ്തില്ല. അതുകൊണ്ടുകൂടിയാണ് കേരള കോണ്‍ഗ്രസ്-എം, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികള്‍കൂടി എല്‍ഡിഎഫിലേക്കു വന്നത്. ഇവരുടെ വരവോടെ എല്‍ഡിഎഫിന്‍റെ ജനകീയാടിത്തറ ബലപ്പെട്ടു.

? ശബരിമല വിഷയം, സ്വര്‍ണക്കടത്ത് കേസ്, ആഴക്കടല്‍ മത്സ്യബന്ധന വിവാദം, നിയമന വിവാദം തുടങ്ങിയവ എല്‍ഡിഎഫിനു തിരിച്ചടിയാകില്ലേ. ശബരിമല വിഷയത്തില്‍ താങ്കളുടെതന്നെ പ്രസ്താവനയും വിവാദമായല്ലോ.

• എന്താണ് ഞാന്‍ പറഞ്ഞത്. ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതിയുടെ അഭിപ്രായമോ വിധിയോ വരുന്നതു വരെ ശബരിമലയെക്കുറിച്ച് ഒന്നും പറയാനാകില്ല. ഇപ്പോള്‍ മുഖ്യമന്ത്രിയും ഇതു തന്നെ പറഞ്ഞിട്ടുണ്ട്. കോടതി വിധി വന്നാല്‍ ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ചു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിധി വരട്ടെ. ബാക്കിയെല്ലാം അഭ്യൂഹങ്ങളാകും. അതിനാല്‍ ഒരു വിവാദവുമില്ല. പക്ഷേ, വിവാദങ്ങളില്ലാത്ത കാര്യങ്ങളില്‍ വിവാദം സൃഷ്ടിക്കുന്നതില്‍ കേരളത്തിലെ പല മാധ്യമങ്ങളും വിദഗ്ധരാണ്.

സ്വര്‍ണക്കടത്ത് അടക്കം കള്ളക്കടത്തു തടയാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനാണ്. ആഴക്കടല്‍, നിയമന വിവാദങ്ങളും തീര്‍ത്തും കഴമ്പില്ലാത്തതാണ്. ഇതെല്ലാം ജനത്തിനു മനസിലാകും. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിലും പിഎസ്‌സി വഴി നിയമനങ്ങള്‍ നടത്തുന്നതിലും എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നും മുന്നിലാണ്.

? ശബരിമല വിശ്വാസികള്‍ എല്‍ഡിഎഫിനു തിരിച്ചടി നല്‍കുമെന്നാണല്ലോ കോണ്‍ഗ്രസും ബിജെപിയും പറയുന്നത്.

• യുഡിഎഫിനും ബിജെപിക്കും ജനങ്ങളുടെ ശരിയായ ജീവിതപ്രശ്നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും ഒന്നും പറയാനില്ല. കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ മൂലം അതിരൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ച് അവര്‍ പറയുന്നതേയില്ല. ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാനും അവര്‍ക്ക് ഒന്നുമില്ല. കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാനും നിര്‍ദേശങ്ങളില്ല. പ്രത്യേകിച്ചു കേരളത്തിനു വളരെ പ്രധാനപ്പെട്ട റബര്‍ അടക്കമുള്ള നാണ്യവിളകള്‍, നാളികേരം, കയര്‍, കുരുമുളക്, ഏലം തുടങ്ങിയവ. ലക്ഷക്കണക്കിനു സാധാരണക്കാരുടെ ജീവിതമാര്‍ഗമാണിവയെല്ലാം.


? എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ചിലയിടങ്ങളില്‍ രഹസ്യധാരണ ഉണ്ടെന്നാണല്ലോ കോണ്‍ഗ്രസിന്‍റെ ആരോപണം.

• ആ ബൂട്ട് യഥാര്‍ഥത്തില്‍ മറ്റേ കാലിലാണ്. യുഡിഎഫും ബിജെപിയുമാണു കള്ളക്കളി നടത്തുന്നത്. ഒ. രാജഗോപാല്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയില്ലായിരുന്നെങ്കില്‍ അദ്ദേഹം നേമത്തു ജയിക്കില്ലായിരുന്നു. മുമ്പും ഇതു നമ്മള്‍ കണ്ടിട്ടുണ്ട്. പഴയ കോ-ലീ-ബി സഖ്യത്തെക്കുറിച്ചും ബിജെപി സമ്മതിച്ചിട്ടുണ്ട്.
ബിജെപിയും കോണ്‍ഗ്രസും പരസ്പരം പിന്തുണ കൊടുക്കാറുണ്ട്. അതിപ്പോള്‍ കുറെക്കൂടി വ്യക്തമായി കാണുന്നു.

? ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പാക്കുന്നതിനാണോ ബിജെപി വിരുദ്ധത പറയുന്നത്.

• ഒരിക്കലുമല്ല. മതേതരത്വമാണു സിപിഎമ്മിന്‍റെ നയം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ വര്‍ഗീയതയ്ക്കെതിരേയുള്ള പോരാട്ടത്തിനു ശക്തി പകരുന്നതാണു ക്രൈസ്തവ, മുസ്‌ലിം ജനതയുടെ എല്‍ഡിഎഫുമായുള്ള സഹകരണം. ഭരണഘടന സംരക്ഷിക്കുന്നതിനും പ്രധാനമാണിത്.

? കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചില നിലപാടുകളോട് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഇപ്പോഴും ആശങ്കയുള്ളതു പ്രശ്നമാകില്ലേ.

• ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടും. ഇക്കാര്യത്തില്‍ സിപിഎമ്മിന് എപ്പോഴും വളരെ വ്യക്തതയുണ്ട്. വിശ്വാസം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. വിശ്വാസ സ്വാതന്ത്ര്യം എന്ന അവകാശം പൂര്‍ണമായി സംരക്ഷിക്കും. പക്ഷേ വ്യക്തിപരമായ വിശ്വാസം രാഷ്‌ട്രീയത്തിലും സര്‍ക്കാരിന്‍റെ നടത്തിപ്പിലും പ്രതിഫലിക്കാന്‍ പാടില്ല. മതത്തില്‍നിന്നു രാഷ്‌ട്രീയവും സര്‍ക്കാരും വേര്‍തിരിക്കപ്പെടണം.

? നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായിട്ടും എങ്ങനെ ന്യായീകരിക്കാനാകും.

• എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ സ്ഥിതിവിശേഷം സൃഷ്ടിച്ചെടുക്കാന്‍ ഇഡിയെ ബിജെപിയുടെ രാഷ്‌ട്രീയ ഏജന്‍റായാണ് ഉപയോഗിക്കുന്നത്. ഭരണഘടനയിലെ സ്വതന്ത്ര സ്ഥാപനങ്ങളെ ദുരുപയോഗിക്കുന്നത് ഇങ്ങിനെയാണ്. സ്വര്‍ണം അടക്കം കള്ളക്കടത്ത് കേന്ദ്ര വിഷയമാണ്. കേന്ദ്രത്തിനാണ് ഉത്തരവാദിത്വം. അവരുടെ കഴിവുകേടു മറയ്ക്കാന്‍ കൂടിയാണ് ഇത്തരം കേസുകളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കുടുക്കാന്‍ പാടുപെടുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഐഎഎസ് ഉദ്യോഗസ്ഥനാണ്. കേന്ദ്രസര്‍ക്കാരാണ് ഐഎഎസുകാരെ നിയമിക്കുന്നത്. കേന്ദ്രാനുമതിയില്ലാതെ ഒരു സംസ്ഥാനത്തും ഒരു ഐഎഎസ് ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കാനാകില്ല.

? പക്ഷേ, മുഖ്യമന്ത്രി തെരഞ്ഞെടുത്ത ഉദ്യോഗസ്ഥന്‍റെ കാര്യത്തില്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനാകുമോ.

• ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരേ മുഖ്യമന്ത്രി ഉടന്‍ നടപടിയെടുത്തത് അതുകൊണ്ടാണ്.
? മുസ്‌ലിം ലീഗിനെക്കുറിച്ചുള്ള താങ്കളുടെ പ്രസ്താവന ചര്‍ച്ചയായല്ലോ. മുസ്‌ലിം മതപുരോഹിതനായ അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫ് പാര്‍ട്ടിയുമായി പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയതു മതേതര സ്വഭാവത്തില്‍ വെള്ളം ചേര്‍ത്തുവെന്ന വിമര്‍ശനങ്ങളോട് എന്താണു പ്രതികരണം.

• ബംഗാളില്‍ ഇന്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് മതേതര പാര്‍ട്ടിയാണെന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്‍റെ അവകാശവാദത്തെക്കുറിച്ചു പരാമര്‍ശിച്ചത്. ഐഎസ്എഫിന്‍റെ പ്രസിഡന്‍റ് ആദിവാസിയാണ്. ഐഎസ്എഫിന്‍റെ സ്ഥാനാര്‍ഥികളില്‍ ബ്രാഹ്മണ ഹിന്ദുക്കളും ആദിവാസികളും ദളിതരും ഭിന്നലിംഗക്കാരും അടക്കമുള്ളവരുണ്ട്.
? സിപിഎമ്മിന്‍റെ ബംഗാളിലെ മുഖ്യഎതിരാളി ആരാണ്. ബിജെപിയാണോ, തൃണമൂല്‍ കോണ്‍ഗ്രസാണോ.

• ബിജെപിയാണു മുഖ്യ എതിരാളി. ബിജെപിയെ പരാജയപ്പെടുത്താന്‍ ടിഎംസിയും രാഷ്‌ട്രീയ എതിരാളിയാണ്.

? ദേശീയതലത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎമ്മിനു കഴിയുമോ.

• അജയ്യമെന്ന ബിജെപിയുടെ അവകാശവാദം ഈ തെരഞ്ഞെടുപ്പോടെ തകരും. ബംഗാളിലും കേരളത്തിലും മാത്രമല്ല തമിഴ്നാട്ടിലും ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനാകില്ല. ആസാമിലും വളരെ കടുത്ത പോരാട്ടമാണ്. ആസാമിലും പഞ്ചാബിലും അടക്കം ബിജെപിയുടെ സഖ്യകക്ഷികളെല്ലാം എന്‍ഡിഎ വിടുകയാണ്.

? സിപിഎമ്മിന്‍റെ എല്ലാ നയങ്ങളും എല്‍ഡിഎഫിനു നടപ്പാക്കാനാകില്ലെന്നു പോളിറ്റ് ബ്യൂറോ അംഗമായ എം.എ. ബേബി പറഞ്ഞതാണോ ശരി.

• സഖ്യകക്ഷി ഭരണത്തില്‍ തീര്‍ച്ചയായും സിപിഎമ്മിന്‍റെ എല്ലാ നയങ്ങളും നടപ്പാക്കാനാകില്ല. പക്ഷേ, അതിനെതിരായി ഒന്നും ഉണ്ടാകില്ല. സഖ്യകക്ഷികളെ കൂടെ കൊണ്ടുപോകേണ്ടതുണ്ട്.
? കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തിന് ഇനി സാധ്യതയുണ്ടോ.

• ലയനം ഇപ്പോള്‍ അജന്‍ഡയിലില്ല. പക്ഷ, കൂടുതല്‍ സഹകരണം ഉണ്ടാകും. മതേതര പാര്‍ട്ടികള്‍ ഒരുമിച്ചാണ് എല്ലാ പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നത്.

ജോര്‍ജ് കള്ളിവയലില്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.