Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പോരാട്ടചിത്രം തെളിഞ്ഞു ; ഇനി കൊടുംചൂടിന്റെ ദിനങ്ങൾ
Tuesday, March 23, 2021 12:20 AM IST
നിയമസഭാ തെരഞ്ഞെടുപ്പ് പതിനഞ്ചു ദിവസം അടുത്തെത്തി. പരസ്യപ്രചാരണത്തിനു പതിമൂന്നു ദിവസംകൂടി മാത്രം. പത്രിക പിൻവലിക്കാനുള്ള സമയവും കഴിഞ്ഞതോടെ മത്സരചിത്രം തെളിഞ്ഞു. ഇനിയുള്ള രണ്ടാഴ്ച കേരളം തെരഞ്ഞെടുപ്പുചൂടിൽ വെന്തുരുകും. ഫലം അനുകൂലമാക്കാൻ മുന്നണികൾ സകല ആയുധങ്ങളും പുറത്തെടുക്കുന്ന ദിവസങ്ങളാണിനി വരുന്നത്. ഭരണത്തുടർച്ചയ്ക്ക് ഇടതുപക്ഷവും, ഭരണം പിടിക്കാൻ യുഡിഎഫും ആഞ്ഞുപയറ്റുമ്പോൾ സംസ്ഥാന രാഷ്ട്രീയം ശബ്ദമുഖരിതമാകുന്നതു സ്വാഭാവികം. വലിയ സ്വപ്നങ്ങൾ കാണുന്ന ബിജെപിക്കു താരസാന്നിധ്യവും വിഭവശേഷിയും വേണ്ടുവോളമുണ്ട്.
ഇത്തവണ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം വോട്ടെടുപ്പിലേക്കു 38 ദിവസം മാത്രമാണുണ്ടായിരുന്നത്. സ്ഥാനാർഥിനിർണയം പൂർത്തിയാക്കി മുന്നണികൾ സജീവമായി പ്രചാരണത്തിലേക്കു നീങ്ങുന്നത് ഈ ദിവസങ്ങളിൽ മാത്രം. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാനദിവസം വരെ സ്ഥാനാർഥിയെ സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നു. രണ്ടു മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് സ്ഥാനാർഥികളില്ലാത്ത സ്ഥിതിയുമുണ്ടായി.
താരനിര പ്രചാരണവേദികളിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖരിൽ തുടങ്ങി കേന്ദ്ര മന്ത്രിമാരുടെയും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും നീണ്ട നിരയാണ് എൻഡിഎയ്ക്കുവേണ്ടി ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിലെത്തുക. ബിജെപി വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലങ്ങളിൽ വോട്ടർമാരെ ഇളക്കി മറിക്കാനായി ഇവർ എത്തും. ഇപ്പോൾ തന്നെ കേന്ദ്രമന്ത്രിമാരുൾപ്പെടുന്ന ധാരാളം നേതാക്കൾ സംസ്ഥാനത്തു ക്യാമ്പ് ചെയ്തു പ്രവർത്തിച്ചുവരികയാണ്.
യുഡിഎഫിന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തന്നെ താരങ്ങൾ. രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ സമാപനത്തിനു കേരളത്തിലെത്തിയ രാഹുൽ ഗാന്ധി തിരുവനന്തപുരത്തും കൊല്ലത്തും സാന്നിധ്യമറിയിച്ചിരുന്നു. ഇന്നലെ വീണ്ടും എത്തിയ രാഹുൽ മധ്യകേരളത്തിലാണ് രണ്ടു ദിവസത്തെ പ്രചാരണം നടത്തുക. മലബാറിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും രാഹുൽ ഗാന്ധിയെ എത്തിച്ച് പ്രചാരണത്തിൽ മേൽക്കൈ നേടാമെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു. പ്രിയങ്കയുടെ സാന്നിധ്യംകൂടിയാകുമ്പോൾ യുഡിഎഫിനു മുന്നേറാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
എൽഡിഎഫിന് താരപ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. സ്വന്തം മണ്ഡലമായ ധർമടത്തു തുടങ്ങി തിരുവനന്തപുരം വരെ നീളുന്ന അദ്ദേഹത്തിന്റെ പര്യടനം മധ്യകേരളത്തിലെത്തിക്കഴിഞ്ഞു. സിപിഎമ്മിന്റെയും സിപിഐയുടെയും ദേശീയ നേതാക്കളുൾപ്പെടെയുള്ളവർ വരുംദിവസങ്ങളിൽ കേരളത്തിലെത്തും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, എസ്. രാമചന്ദ്രൻ പിള്ള തുടങ്ങിയവരും പ്രചാരണരംഗത്തു സജീവമാണ്.
സ്ഥാനാർഥിനിർണയവും തർക്കങ്ങളുമെല്ലാം പരിഹരിച്ച് യുഡിഎഫിന്റെ പ്രമുഖർ തെരഞ്ഞെടുപ്പിലേക്കു സജീവമായി ഇറങ്ങിയതു രണ്ടു ദിവസം മുമ്പു മാത്രമാണ്. ഐശ്വര്യകേരള യാത്രയുമായി വടക്കുനിന്നു തെക്കു വരെ സഞ്ചരിച്ച രമേശ് ചെന്നിത്തല അടുത്ത പര്യടനം ആരംഭിച്ചുകഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പരമാവധി മണ്ഡലങ്ങളിലെത്താനുള്ള ശ്രമത്തിലാണ്. വലിയ പൊതുയോഗങ്ങൾക്കു പകരം ചെറിയ കണ്‍വൻഷനുകളിലാണ് ഉമ്മൻ ചാണ്ടി കേന്ദ്രീകരിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാനത്തെമ്പാടും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
ഭരണനേട്ടമെന്ന് ഇടതുപക്ഷം, ശബരിമല പിടിച്ചു പ്രതിപക്ഷം
ഭക്ഷ്യകിറ്റും ക്ഷേമപെൻഷനുകളുമുൾപ്പെടെയുള്ള ഭരണനേട്ടങ്ങളിൽ ഉൗന്നിയാണ് ഇടതുപക്ഷത്തിന്റെ താഴേത്തട്ടിലെ പ്രചാരണം. ബിജെപിക്കെതിരേ യഥാർഥ പോരാട്ടം നടത്തുന്നത് തങ്ങളാണെന്നു വോട്ടർമാർക്കു മുന്നിൽ സ്ഥാപിച്ചെടുക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നു. ബിജെപി - യുഡിഎഫ് ബന്ധം എന്ന ആരോപണം എല്ലാ വേദികളിലും അദ്ദേഹം ആവർത്തിക്കുന്നു.
ശബരിമല വിവാദം കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിൽ യുഡിഎഫും ബിജെപിയും മത്സരിക്കുകയാണ്. ശബരിമലയിൽ തൊടാതെ മുന്നോട്ടു പോയ ഇടതുപക്ഷത്തിന് ഒടുവിൽ നിലപാടു പറയാതിരിക്കാൻ സാധിക്കാത്ത നില വന്നു. ശബരിലയിൽ നടന്ന കാര്യങ്ങളിൽ ഖേദപ്രകടനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഈ വിഷയത്തിൽ യഥാർഥത്തിൽ ഇടതുമുന്നണിയെ കുടുക്കിലാക്കുകയായിരുന്നു. കടകംപള്ളി മത്സരിക്കുന്ന കഴക്കൂട്ടത്ത് ശബരിമല ആളിക്കത്തുന്ന വിഷയമായി മാറിക്കഴിഞ്ഞു. ഇടതുപക്ഷം എത്ര ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും ശബരിമല ഇത്തവണയും തെരഞ്ഞെടുപ്പിൽ വിഷയം തന്നെ.
ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ സിപിഎം - ബിജെപി ഡീൽ പ്രയോഗം ഇരുപാർട്ടികളെയും വല്ലാതെ വെട്ടിലാക്കി. പഴയ കോലീബി സഖ്യം പൊടിതട്ടിയെടുത്ത് ഇതിനു പ്രതിരോധം തീർക്കുകയാണ് ഇടതുപക്ഷം.
ഇരട്ടവോട്ടും വ്യാജവോട്ടും കണ്ടെത്തി പുറത്തു കൊണ്ടുവന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങൾ ഒടുവിൽ തെരഞ്ഞെടുപ്പു കമ്മീഷനും ശരിവച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനമായി ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശ് നടത്തിയ ഇടപെടലും ഫലം കണ്ടിരുന്നു. ഒരുപക്ഷേ പല മണ്ഡലങ്ങളിലും ഫലം മാറിമറിയാൻ വരെ ഇതു കാരണമാകാം.
പ്രകടനപത്രികകൾ വോട്ടാകുമോ?
ക്ഷേമപദ്ധതികൾ വാരിക്കോരി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രകടനപത്രികകളാണ് ഇടതു-വലതു മുന്നണികൾ പുറത്തിറക്കിയത്. തൊഴിൽരഹിതരെയും പാവപ്പെട്ടവരെയും സ്ത്രീവോട്ടർമാരെയും ഉന്നംവച്ചുകൊണ്ടുള്ള പ്രകടനപത്രിക വോട്ടായി മാറുമോ എന്നാണ് അറിയേണ്ടത്. ന്യായ് പദ്ധതി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ വോട്ടർമാരെ നന്നായി സ്വാധീനിക്കുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്നു. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനെ ആശ്രയിച്ചുകൂടിയായിരിക്കും അതിന്റെ ഫലപ്രാപ്തി.
സ്ഥാനാർഥിനിർണയത്തിലെ കല്ലുകടികൾ
ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയത് എൽഡിഎഫ് ആണ്. എല്ലാക്കാലത്തും അത് അങ്ങനെയാണ്. എന്നാൽ ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്കെതിരേ പരസ്യപ്രതിഷേധമുണ്ടായത് ഇടതുപക്ഷത്തു പതിവില്ലാത്ത കാഴ്ചയായിരുന്നു. കേരള കോണ്‍ഗ്രസ്- എമ്മിനു കുറ്റ്യാടി മണ്ഡലം സിപിഎമ്മിനു വിട്ടുകൊടുക്കേണ്ടിയും വന്നു. എന്നാൽ പ്രതിഷേധക്കാരെ ഒതുക്കി പ്രചാരണ ട്രാക്കിലേക്കു കടക്കാൻ ഇടതുമുന്നണിക്ക് താരതമ്യേന വേഗത്തിൽ സാധിച്ചു.
യുഡിഎഫിൽ ആറു മണ്ഡലങ്ങളിലേക്കു സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടിവന്നു. അതിനു ശേഷവും ധർമടത്തും എലത്തൂരുമൊക്കെ തർക്കം തുടർന്നു. ഇരിക്കൂർ ഉൾപ്പെടെ സ്ഥാനാർഥികളെ സംബന്ധിച്ച തർക്കം അവസാനിക്കുന്നതേയുള്ളൂ. സ്ഥാനാർഥികൾക്കായി അവസാനനിമിഷം വരെ കാത്തിരിക്കേണ്ടിവന്നത് ചില മണ്ഡലങ്ങളിലെങ്കിലും യുഡിഎഫിന്റെ സാധ്യതകളെ തകിടംമറിച്ചേക്കാം.
എൻഡിഎയിലും ബിജെപിയും ബിഡിജെഎസും തമ്മിലുമുള്ള തർക്കങ്ങളും അവസാനനിമിഷം വരെ തുടർന്നു. കഴക്കൂട്ടത്തു സ്ഥാനാർഥിയാകാൻ ശോഭ സുരേന്ദ്രനു സ്വന്തം പാർട്ടി നേതൃത്വത്തോടുതന്നെ പടവെട്ടേണ്ടി വന്നു. അവിടെയും കാര്യങ്ങൾ പന്തിയല്ലെന്ന സന്ദേശമാണ് ഇതിലൂടെ പുറത്തേക്കു വന്നത്. പാർട്ടി അധ്യക്ഷൻ കെ. സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതും അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ യാത്രകളും വിമർശനത്തിനിടയാക്കി.
ആദ്യഘട്ടത്തിൽ പ്രചാരണരംഗത്ത് ഇടതുമുന്നണിക്കു മേൽക്കൈ നേടാനായി. എന്നാൽ, ഇനിയുള്ള ദിവസങ്ങളിലെ കാടിളക്കിയുള്ള പ്രചാരണത്തിൽ മറ്റുള്ളവരും മുന്നേറുമ്പോൾ ഒട്ടുമിക്ക മണ്ഡലങ്ങളിലും വമ്പൻ പോരാട്ടത്തിനുള്ള സാധ്യതയാണു തെളിയുന്നത്. ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണവും വർധിക്കും.
അടുത്ത രണ്ടാഴ്ച നിർണായകമാണ്. പ്രചാരണത്തിലെ ഓരോ പടിയും ജയപരാജയങ്ങളെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ പഴുതടച്ചുള്ള പ്രചാരണത്തിനും എതിരാളികളെ നിലംപരിശാക്കാനുള്ള തന്ത്രങ്ങൾക്കുമാകും മുന്നണി നേതൃത്വങ്ങൾ രൂപം നൽകുക.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
Latest News
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top