Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മതേതരത്വവും കേരളത്തിന്റെ മനസും
Monday, May 10, 2021 12:52 AM IST
മലയാളിമനസിന്റെ മതേതരത്വത്തോടുള്ള ആഭിമുഖ്യം ഒരിക്കൽകൂടി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണ്. അതോടൊപ്പം രാഷ്ട്രീയ പാർട്ടികളുടെ അച്ചടക്കശൈലിക്കും ജനമനസിൽ സ്ഥാനമുണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് കാണിച്ചുതന്നിരിക്കുന്നു. അച്ചടക്കമുള്ള ഒരു പാർട്ടിയുടെ ശൈലി എന്നത് ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുക എന്നതാണല്ലോ. പാർട്ടിയുടെ നയങ്ങളോടും നിയന്ത്രണങ്ങളോടും അച്ചടക്കത്തോടെ വിശ്വസ്തരായിരിക്കുക എന്നതാണ് കേഡർ പാർട്ടി അംഗങ്ങളുടെ പ്രത്യേകത. ജനങ്ങളെ ചലനാത്മകമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ഈ ശൈലിയുടെ ഭാഗമാണ്. ലോക്സഭ, നിയമസഭ, പഞ്ചായത്തുതല തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്തമായ രീതികൾ സ്വീകരിക്കുന്ന കേരളത്തിലെ വോട്ടർമാർ പൊതുവെ മതേതരത്വത്തെയും പാർട്ടികളുടെ അച്ചടക്ക ശൈലിയെയും ഉൾക്കൊള്ളുന്നവരാണ് എന്നു പല തെരഞ്ഞെടുപ്പ് ഫലങ്ങളും തെളിയിക്കുന്നു.
2004ൽ കേരളത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുഫലം നോക്കാം. അന്നു നടന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഭരണകക്ഷിയും സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ മതേതര കക്ഷിയും ആയ കോൺഗ്രസ് പാർട്ടിക്ക് ആകെയുള്ള 20 സീറ്റിൽ ഒറ്റ സീറ്റ് പോലും കിട്ടിയിരുന്നില്ല! ആഭ്യന്തര കലഹവും ഗ്രൂപ്പ് പോരുകളും നിമിത്തം ആ പാർട്ടിയുടെ അച്ചടക്കം കുത്തഴിഞ്ഞതുകൊണ്ടായിരുന്നു ഇത്ര വലിയ തിരിച്ചടി അവർക്കു നേരിടേണ്ടിവന്നത്. മതേതരത്വം അവകാശപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രീയകക്ഷി കോൺഗ്രസ് ആയിരുന്നെങ്കിലും അച്ചടക്കം നഷ്ടപ്പെടുത്തിയപ്പോൾ കനത്ത തിരിച്ചടിയാണ് ജനങ്ങൾ ആ പാർട്ടിക്കു കൊടുത്തത്.
2019ൽ കേരളത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിലും സമാനമായ സ്ഥിതിവിശേഷമാണ് കാണുന്നത്. ആകെയുള്ള 20 സീറ്റിൽ ഭരണകക്ഷിയായ സിപിഎമ്മിനു ലഭിച്ചത് ഒരേയൊരു സീറ്റ് മാത്രമാണ്. കേരളത്തിലാകെ ഒരു ചുഴലിക്കാറ്റുപോലെ ഇടതുപക്ഷത്തിനെതിരേ ആഞ്ഞടിച്ച ആ തെരഞ്ഞെടുപ്പു ഫലത്തിനു കാരണം പലതാണ്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇടതുപക്ഷത്തിനു തിരിച്ചടിയായി. മാത്രവുമല്ല, കേന്ദ്രത്തിൽ ബിജെപി വിരുദ്ധ സർക്കാർ ഉണ്ടാകണമെന്നും കേരളം ആഗ്രഹിച്ചു. ശക്തമായ കേഡർ ശൈലിയുള്ള സിപിഎം ഒരു പ്രത്യേക മതത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിൽ ഇടപെട്ടുകൊണ്ട് മതേതരത്വത്തിന് മുറിവുണ്ടാക്കിയപ്പോൾ കേരളത്തിലെ ജനങ്ങൾ പ്രതികരിച്ചു.
മതേതരത്വം എന്നത് ഏതെങ്കിലും മതത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുക എന്നതല്ലെന്നും മറിച്ച്, എല്ലാ മതങ്ങളെയും ആദരിക്കുക എന്നതാണെന്നുമുള്ള ഭരണഘടനാതത്വം അന്ന് കേരളത്തിലെ ജനങ്ങൾ പാർട്ടിയെ ഓർമിപ്പിച്ചു. വർഗീയശക്തികൾക്കെതിരായ വിധിയെഴുത്തുകൂടിയായി അത്.
2009ലെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും ഇതോടു കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ്. അന്ന് ഇടതുകക്ഷികൾക്ക് നാലു സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. 2006ൽ വൻഭൂരിപക്ഷത്തോടെ കേരളത്തിൽ അധികാരത്തിലേറിയ ഇടതുപക്ഷം തുടർന്ന് 2009ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റിൽ ഒതുങ്ങിയത് ചിന്തനീയമാണ്. 2006ലെ ഇടതുപക്ഷ സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നയങ്ങളും സ്വാശ്രയ നിയമവും പരോക്ഷമായി കേരളത്തിന്റെ മതേതരത്വത്തിന് മുറിവേൽപ്പിക്കുന്നതായിരുന്നു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുകയും ചെയ്തു.
ഈ പശ്ചാത്തലത്തിൽ 2021ലെ കേരളനിയമസഭാ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുമ്പോൾ കാണുന്നത് മതേതരത്വത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത മലയാളിമനസിന്റെ ആവർത്തനമാണ്. അതോടൊപ്പം സിപിഎമ്മിന്റെ അച്ചടക്കശൈലിയെയും അവർ അംഗീകരിച്ചിരിക്കുന്നു. വർഗീയ പാർട്ടികളെ പടിക്കു പുറത്തു നിർത്തുകയും ചെയ്തിരിക്കുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യം, വലതുപക്ഷ മുന്നണിക്ക് പലപ്പോഴും വിനയായിത്തീരുന്നത് അവരുടെ അച്ചടക്കമില്ലായ്മയാണെന്നതാണ്. പാർട്ടി എന്നത് പലപ്പോഴും ഒരു ആൾക്കൂട്ടമായി അധഃപതിക്കുന്ന കാഴ്ചയാണ് അവിടെ കാണുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പരാജയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യാതെ അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനും വിഴുപ്പലക്കാനുമാണ് ഇക്കൂട്ടർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നത് ലജ്ജാകരമാണ് . അച്ചടക്ക ശൈലി വീണ്ടെടുത്തില്ലെങ്കിൽ സമീപകാലത്തൊന്നും വലതു കക്ഷികൾക്ക് ഭാവി ഉണ്ടാകില്ല എന്നത് പകൽ പോലെ വ്യക്തമാണ്.
സമീപകാലത്ത് മതേതരത്വത്തിന് ഭീഷണി ഉയർത്തുന്ന വിധത്തിലുള്ള ബാന്ധവങ്ങളും ശൈലികളും വലതുപക്ഷ കക്ഷികളിൽനിന്ന് ഉണ്ടായപ്പോൾ കേരളജനത സംശയത്തോടെയാണ് അവരെ നോക്കിയത്. ന്യൂനപക്ഷങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വിഭാഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചപ്പോൾ നിഷേധാത്മക നിലപാടാണ് പലപ്പോഴും അവരിൽനിന്നുണ്ടായത്. അതോടൊപ്പം ആ കക്ഷികൾക്ക് പൊതുവേയുള്ള അച്ചടക്കരാഹിത്യവും അവരുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. മതേതരത്വത്തിന് ഹാനി വരുത്തുന്ന വർഗീയ പാർട്ടികളെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പ് നടത്തിയത്. ഈ മതേതരത്വം കാത്തു സൂക്ഷിക്കുക എന്നതാണ് ഇടതു കക്ഷികളുടെ മുമ്പിലുള്ള വലിയ വെല്ലുവിളി.
ഫാ. ജോസഫ് കളത്തിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
Latest News
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top