Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മനമുരുകി മാലാഖമാർ
Wednesday, May 12, 2021 12:28 AM IST
കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകർ വഹിക്കുന്ന പങ്ക് വിവരിക്കാനാവാത്തണ്. അവരിലെ മുന്നണിപ്പോരാളികളാണ് നഴ്സുമാർ. അവരുടെ സേവനവഴികൾ ഇപ്പോൾ അതീവ ദുർഘടമായിരിക്കുന്നു. ലോകം ഭയാശങ്കയിൽ ഉഴലുമ്പോഴും നിശ്ചയദാർഢ്യത്തോടെയും അർപ്പണമനോഭാവത്തോടെയും സമാനതകളില്ലാത്ത സേവനമാണ് ഈ മാലാഖമാർ കാഴ്ചവയ്ക്കുന്നത്. ഈ സുദിനം അവർക്കുവേണ്ടിയാണ് ലോകം സമർപ്പിച്ചിരിക്കുന്നത്.
ഈ കാലഘട്ടത്തിൽ നഴ്സുമാരോടു സമൂഹവും സർക്കാരും എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് വിശദമാക്കുകയാണ് തന്റെ 32 വർഷത്തെ അധ്യാപന ജീവിതത്തിൽ നൂറുകണക്കിനു നഴ്സുമാർക്കു ദീപംതെളിയിച്ചു നൽകിയ ഡോ. വി.കെ. ഉഷ. കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള ഗവൺമെന്റ് നഴ്സിംഗ് കോളജിന്റെ പ്രിൻസിപ്പലാണ് ഡോ. വി.കെ. ഉഷ.
? ഈ കാലഘട്ടത്തിൽ നഴ്സുമാർ നേരിടുന്ന വെല്ലുവിളികൾ എത്രമാത്രം കഠിനമാണ്.
വെന്റിലേറ്ററുകളിലും ഐസിയുവിലും കിടന്ന് പ്രാണനുവേണ്ടി പിടയുന്നവർ ഒരു നഴ്സിനു മുന്നിൽ കേവലം രോഗികളല്ല. അവരെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളായി കരുതുമ്പോഴുണ്ടാകുന്ന ഹൃദയ വേദനയാണ് ഇപ്പോൾ ഓരോ നഴ്സും അനുഭവിക്കന്നത്. ഞങ്ങളിൽ മിക്കവരും മരണങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞറിയിക്കാനാവാത്താണ്. കോവിഡ് മരണങ്ങൾ കൂടിവരുമ്പോൾ പല നഴ്സുമാരിലും ഒരുതരം മരവിപ്പ് ബാധിക്കുന്നുണ്ടോ എന്നാണ് ഞാൻ സംശയിക്കുന്നത്. സാധാരണ കാലഘട്ടത്തിൽപ്പോലും നഴ്സിംഗ് പ്രഫഷൻ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇതിപ്പോൾ ഈ പകർച്ചവ്യാധിക്കാലത്ത് എത്രയോ മടങ്ങായി വർധിച്ചിരിക്കുന്നു. വൈറസ് ബാധയേൽക്കാനുള്ള കൂടിയ സാധ്യതയാണ് മറ്റൊരു ഭീഷണി.
? മാനസിക പിരിമുരുക്കം കൂടിവരുന്നു എന്നാണോ
അതെ. വേണ്ടത്ര വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടി വരുന്നതും കുംടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാത്തതും നഴ്സുമാരുടെ മാനസിക പിരിമുറുക്കം കൂട്ടുന്നുണ്ട്. കൊച്ചുകുട്ടികളുള്ളവർ, വൃദ്ധമാതാപിതാക്കളുള്ളവർ, എന്തെങ്കിലുമൊക്കെ രോഗങ്ങൾ അലട്ടുന്നവർ തുടങ്ങിയവർ വലിയ മാനസിക സമ്മർദമാണ് അനുഭവിക്കുന്നത്. അതിനിടെ ഒറ്റപ്പെട്ടതാണെങ്കിലും സമൂഹത്തിലും ചിലപ്പോൾ കുടുംബത്തിൽനിന്നുപോലും അകറ്റിനിർത്താനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. ഏഴു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാൻ കിട്ടുന്ന മൂന്നു ദിവസം വീട്ടിലേക്കു വരണ്ട, ഹോസ്റ്റലിൽത്തന്നെ നിന്നോ എന്നു പറയുന്ന കുടുംബക്കാർ ഉണ്ട്. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല, ഭയംകൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ രോഗവാഹകരായി കാണുന്നവരും കുറവല്ല.
പലർക്കും ഉറക്കമില്ലായ്മ, തലവേദന, തലചുറ്റൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ട്. ആവശ്യമായവർക്ക് ടെലി കൗൺസലിംഗ് നൽകാൻ സംവിധാനമുണ്ട്. എന്നാൽ ഇതു കൂടുതൽ വിപുലമാക്കേണ്ടതുണ്ട് എന്നാണ് കരുതുന്നത്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണ ആരോഗ്യപ്രവർത്തകർക്കു വലിയ ഊർജം പകരും.
? ജോലിഭാരം വർധിച്ചത് നഴ്സുമാരെ എങ്ങനെയാണു ബാധിക്കുന്നത്
ചെറുതും വലുതുമായ എല്ലാ ആശുപത്രികളിലും ഏറ്റവും ജോലിഭാരം നേരിടുന്നവരാണ് നഴ്സുമാർ. ഇപ്പോൾ ആശുപത്രികളെല്ലാം നിറഞ്ഞതോടെ ജോലിഭാരം എത്രയോ മടങ്ങു കൂടിയിട്ടുണ്ട്. അതിനിടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ഡ്യൂട്ടിയാണ് മറ്റൊരു പ്രധാന പ്രശ്നം. പിപിഇ കിറ്റ് ധരിച്ച് ജോലിയെടുക്കുമ്പോൾ കൂടെ ജോലിചെയ്യുന്നവർ ആരാണെന്നുപോലും തിരിച്ചറിയാൽ കഴിയാറില്ല. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയില്ല. ആവശ്യത്തിനു വെള്ളം കുടിക്കാൻ കഴിയാത്തതിനാൽ നിർജലീകരണമാണ് മറ്റൊരു പ്രശ്നം. രോഗികളുമായി അടുത്തിടപഴകുന്നവരായാതിനാൽ രോഗപ്പകർച്ചയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുസംബന്ധിച്ച ഉത്കണ്ഠയും ഭയവും എല്ലാവരും അനുഭവിക്കുന്നുണ്ട്.
? പഠനം പൂർത്തിയാക്കി പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് കോവിഡ് ഡ്യൂട്ടിയോടു ഭയമുണ്ടോ
അവർക്കു കഴിഞ്ഞ വർഷംതന്നെ കൃത്യമായ അവബോധം കിട്ടിയിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിലെ ജോലിക്കു വേണ്ട എല്ലാ മുൻകരുതലിനെക്കുറിച്ചും അവർ മനസിലാക്കിയിട്ടുണ്ട്. അതിനാവശ്യമായ പ്രയോഗിക പരിശീലനമടക്കം നൽകിയാണ് കുട്ടികളെ ട്രെയിൻ ചെയ്തിരിക്കുന്നത്. കോഴ്സ് പൂർത്തിയാക്കിയവർ വലിയ ആത്മവിശ്വാസത്തോടെയാണ് കോവിഡ് വാർഡിലടക്കം ഡ്യൂട്ടി ചെയ്യുന്നത്. ഐസിയു, വെന്റിലേറ്റർ രോഗികളെ പരിചരിക്കുന്നതിന് പരിചയസമ്പന്നരായ നഴ്സുമാരുടെ അഭാവം മിക്ക ആശുപത്രികളിലും നേരിടുന്നുണ്ട്. പുതുതായി ജോലിയിൽ പ്രവേശിച്ചിരിക്കുന്ന യുവ നഴ്സുമാർ ഇപ്പോൾ വലിയ ആശ്വാസമാണ്. കാരണം മുതിർന്നവർ പലരും ഡയബറ്റിക് അടക്കമുള്ള ജീവിതശൈലീ രോഗങ്ങൾ നേരിടുന്നവരായിരിക്കും. അവരെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പുതിയ കുട്ടികൾ യാതൊരു മടിയുമില്ലാതെ കോവിഡ് ഡ്യൂട്ടി ഏറ്റെടുക്കുന്നതു കാണുമ്പോൾ ഒരധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നുമുണ്ട്.
? ശിഷ്യഗണങ്ങളെക്കുറിച്ച്
എന്റെ ശിഷ്യരിൽ 90 ശതമാനംപേരും പ്രഫഷനിൽ ഉറച്ചുനിൽക്കുന്നുണ്ട്. അവർ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുംഅഭിമാനാർഹമായി സേവനം ചെയ്യുന്നു. പൂർവവിദ്യാർഥി സംഗമങ്ങളിൽ അവർ ജീവിതാനുഭവം പങ്കുവയ്ക്കുമ്പോഴാണ് കൂടുതൽ വ്യക്തമാകുന്നത്. പത്തു ശതമാനം പേർ മറ്റു പ്രഫഷനുകളിലേക്കു മാറിയിട്ടുണ്ട്. അവരിൽ ഇന്ത്യൻ റവന്യു സർവീസ് സ്വന്തമാക്കിയവർ വരെയുണ്ട്. രാജ്യത്തെ എയിംസ് പോലുള്ള മുൻനിര ആശുപത്രികളിലും പ്രതിരോധ മേഖലയിലും റെയിൽവേയിലുമെല്ലാം കേരളത്തിൽനിന്നുള്ള നഴ്സുമാർ നിരവധിയുണ്ട്. എന്റെ ശിഷ്യരും ധാരാളമുണ്ട്.
? സ്വകാര്യ മേഖലയിൽ ഇപ്പോഴും ചൂഷണം അവസാനിച്ചിട്ടില്ല.
ശരിയാണ്. 20,000 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലർക്കും അതിപ്പോഴും കിട്ടാക്കനിയാണ്. ജോലിഭാരവും വളരെ കൂടുതലാകും. അവരുടെ കാര്യത്തിൽ ഇനിയും ഇടപെടലുകൾ ആവശ്യമാണ്.
? വെല്ലുവിളികൾ കൂടുമ്പോഴും നഴ്സിംഗ് പ്രഫഷന്റെ സാധ്യതകൾ വിശാലമാകുകയാണോ
തീർച്ചയായും. ലോകം മുഴുവൻ നഴ്സുമാരുടെ ആവശ്യം ഏറിവരുകയാണ്. കേരളത്തിലടക്കം ആശുപത്രികളിൽ വേണ്ടത്ര നഴ്സുമാരില്ല. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി വൻകിട രാജ്യങ്ങളിലെല്ലാം നമ്മുടെ കുട്ടികളാണ് നഴ്സിംഗ് രംഗത്തു ശോഭിക്കുന്നത്. ഇത്രമാത്രം സേവനം കാഴ്ചവയ്ക്കാൻ കഴിയുന്ന മറ്റൊരു തൊഴിൽ മേഖലയില്ല. ആഭിമുഖ്യമുള്ളവർക്ക് ആത്മസംതൃപ്തി നൽകുന്നതാണ് നഴ്സിംഗ് ഫീൽഡ്. ഇപ്പോൾ വലിയ അംഗീകാരവും ആദരവും കിട്ടുന്നുമുണ്ട്. റിസ്ക് കൂടുതലാണ് എന്നതു കാണാതിരിക്കുന്നില്ല. എന്നാൽ റിസ്ക് എടുക്കാൻ തയാറുള്ളവർക്ക് നഴ്സിംഗ് മേഖല വലിയ സാധ്യതകളാണ് തുറന്നുവയ്ക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിൽനിന്നു വിരമിച്ച എൻ. സഞ്ജീവാണ് ഡോ. ഉഷയുടെ ഭർത്താവ്. മൂത്തമകൻ പ്രഫുൽ ബിടെക് കഴിഞ്ഞ് യുപിഎസ്സി പരീക്ഷയ്ക്കു തയാറെടുക്കുന്നു. മകൾ കൃഷ്ണ കോട്ടയം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കി ജൂണിയർ റസിഡന്റ് ഡോക്ടറായി ഇവിടെത്തന്നെ സേവനമനുഷ്ഠിക്കുന്നു.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
Latest News
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top