നല്ല കുടുംബം നല്ല ലോകം
Saturday, May 15, 2021 12:54 AM IST
കൂട്ടായ്മയുടെ അഴകും ആസ്വാദനവുമാണ് കുടുംബം എന്ന സംവിധാനത്തിന്‍റെ അടിസ്ഥാന ശില. പകരം വയ്ക്കാനില്ലാത്ത സ്നേഹത്തിന്‍റെ ഉറവിടമാണ് ഓരോ കുടുംബവും. പുരാതന കാലം മുതല്‍ തന്നെ സംസ്‌കാരത്തിന്‍റെയും നാഗരികതയുടെയും പ്രതീകങ്ങളാണ് കുടുംബങ്ങള്‍. ഭൂമിയിലെ ഓരോ മനുഷ്യ ജീവന്‍റെയും നിലനില്‍പ്പിനെ താങ്ങിനിര്‍ത്തുന്നതു കുടുംബമാണ്. ഒരര്‍ഥത്തില്‍ സുന്ദരമായൊരു സ്വപനമാണത്. മാതാപിതാക്കളും മക്കളും ചേര്‍ന്നു നെയ്തെടുക്കുന്ന സ്വപ്നം.

'നിങ്ങള്‍ക്ക് സ്വപ്നങ്ങളില്ലാത്ത ഒരു കുടുംബത്തെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല ' എന്നു പറഞ്ഞു വയ്ക്കുന്നതു മാനവരാശിക്കു പ്രത്യാശയുടെ നവവെളിച്ചം സമ്മാനിക്കുന്ന ഫ്രാന്‍സിസ് പാപ്പായാണ് . 'ഒരു കുടുംബത്തിന് സ്വപ്നം കാണാനുള്ള കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞാല്‍, കുട്ടികള്‍ വളരുകയില്ല, സ്‌നേഹം വളരുകയില്ല, ജീവിതം ചുരുങ്ങി മരിക്കുന്നു.' എന്ന് അദ്ദേഹം തുടരുന്നു. അനിതരസാധാരണമായ പ്രതിസന്ധികളുടെ ഈ മഹാമാരിക്കാലത്ത്, സുന്ദരമായ ഒരു പുലര്‍കാല സ്വപ്നം പോലും അന്യമായിക്കൊണ്ടിരിക്കുന്ന ഈ നാളില്‍ കടന്നു വരുന്ന അന്തര്‍ദേശീയ കുടുംബ ദിനത്തിന് കേവലമൊരു ദിനാചരണം എന്നതിനപ്പുറം മറ്റു ചില മാനങ്ങള്‍ കൂടി കൈവരികയാണ്.

കുടുംബദിനം എന്ത് എന്തിന്?

സാമൂഹിക വികസന സൂചികകളില്‍ കുടുംബത്തിനുള്ള സ്ഥാനത്തെയും പ്രാധാന്യത്തെയും കുറിച്ച് എണ്‍പതുകളുടെ തുടക്കം മുതല്‍ ഐക്യരാഷ്‌ട്ര സഘടന അതിന്‍റെ വിവിധ ഫോറങ്ങളില്‍ ചർച്ചകൾ ആരംഭിച്ചു. ഒടുവിൽ 1993 ല്‍ പൊതുസഭ അംഗീകരിച്ച പ്രമേയത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും മേയ് 15 അന്താരാഷ്‌ട്ര കുടുംബ ദിനമായി ആചരിച്ചു വരുന്നു. ഇതിനു മുന്നോടിയായി 1989 അന്താരാഷ്‌ട്ര കുടുംബ വര്‍ഷമായി ആചരിക്കുകയുണ്ടായി. കുടുംബം എന്ന സാമൂഹ്യ സംവിധാനത്തിന്‍റെ നിലനിൽപ്പ് മാനവരാശിയുടെ നിലനില്‍പ്പിനും മുന്നോട്ടുള്ള പ്രയാണത്തിനും എത്രമാത്രം പ്രാധാന്യമുള്ളതാണെന്നുള്ള വസ്തുത സാര്‍വദേശിയ ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു.

കുടുംബ സംവിധാനങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് അന്താരാഷ്‌ട്ര കുടുംബ ദിനത്തിന്‍റെ പ്രഥമമായ ലക്ഷ്യം. ലോകമെമ്പാടുമുള്ള എല്ലാ സമൂഹങ്ങളും കുടുംബ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുകയും വ്യത്യസ്ത തലത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കുടുംബങ്ങള്‍ നേരിടുന്ന സമകാലിക വെല്ലുവിളികളെ നേരിടാന്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

സാങ്കേതിക വിദ്യയും കുടുംബങ്ങളും

സുസ്ഥിര വികസനത്തിനും സാമൂഹിക പരിവര്‍ത്തനത്തിനും സാങ്കേതിക വിദ്യയുടെ ഉപയോഗം പരിപോഷിപ്പിക്കുക എന്ന സാമൂഹിക വികസന കമ്മീഷന്‍റെ 59-ാമത് സെഷനിലെ പ്രമേയത്തെ പിന്‍ തുടര്‍ന്നു കൊണ്ട് ഈ വര്‍ഷത്തെ അന്തര്‍ദേശീയ കുടുംബ ദിനത്തിന്‍റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത് ' നൂതന സാങ്കേതികവിദ്യകളുടെ സ്വാധീനം കുടുംബങ്ങളുടെ ഉന്നമനത്തിന്' എന്നതാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതിനു സവിശേഷ പ്രാധാന്യം കൈവന്നിരിക്കുന്നു. അടച്ചിടലിന്‍റെ ഈ ദിനങ്ങളില്‍ കുടുംബങ്ങളെ പുറം ലോകവുമായി ബന്ധിപ്പിച്ചു നിർത്തുന്നതിലും ജോലി, പഠന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സാങ്കേതികവിദ്യ വഹിക്കുന്ന പങ്കു നമുക്കറിയാം.


അറ്റുപോയ കുടുംബ ബന്ധങ്ങളുടെ കണ്ണികള്‍ കുട്ടിച്ചേര്‍ക്കുവാന്‍ വെര്‍ച്വല്‍ ലോകത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയണം. കഷ്ടതകളില്‍ കൂടെ നില്‍ക്കാനും നമ്മുടെ വേദനകളെ ശമിപ്പിക്കാനും എന്നും താങ്ങായും തണലായും നില്‍ക്കുന്നത് കുടുംബം മാത്രമാണ്. നമ്മുടെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും ഭാഗമാണിത്. സാമൂഹികവും വ്യക്തിപരവുമായ ഭയങ്ങളെ മറികടക്കുന്നതിനുള്ള ഉറവിടമാണ് ഓരോ കുടുംബവും.

ചില കണക്കുകള്‍

ആഗോള വ്യാപകമായി കുടുംബത്തിന്‍റെ അംഗസംഖ്യ കുറഞ്ഞു വരുന്നു. ഐക്യരാഷ്‌ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹിക കാര്യങ്ങള്‍ക്കുള്ള കൗണ്‍സിലിന്‍റെ ഏറ്റവും പുതിയ കണക്കുപ്രകാരം 65 ശതമാനം കുടുംബങ്ങളും അണു കുടുംബങ്ങളായി മാറിക്കഴിഞ്ഞു. ലോക കുടുംബങ്ങളിലെ എട്ടു ശതമാനം ഏക രക്ഷാകര്‍തൃ കുടുംബങ്ങളാണ് അതില്‍ തന്നെ 84 ശതമാനം സ്ത്രികളും കുട്ടികളും മാത്രം അടങ്ങുന്ന കുടുംബങ്ങളാണ്. അമ്മമാരുടെ മാത്രം സംരക്ഷണത്തില്‍ കുട്ടികള്‍ വളരേണ്ടിവരുന്ന അവസ്ഥ സൃഷ്ടിക്കുന്ന വൈകാരിക, സാമൂഹിക, സാമ്പത്തിക പ്രതിസന്ധികള്‍ വരും കാലത്തു വര്‍ധിക്കും എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ചില രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്കു നിയമ പരിരക്ഷ ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ പ്രശ്‌നങ്ങളെ വിശദമായി പഠന വിധേയമാക്കേണ്ടതാണെന്നും റിപ്പോര്‍ട്ട് ലോകരാജ്യങ്ങളെ ഓര്‍മപ്പെടുത്തുന്നു.

പലര്‍ക്കും കുടുംബത്തോടൊത്തുള്ള സുന്ദര നിമിഷങ്ങള്‍ മാഞ്ഞുപോയ്ക്കൊണ്ടിരുന്ന കാലത്താണ് ലോക്ഡൗണ്‍ ഉണ്ടായത്. ഇതിലൂടെ പലര്‍ക്കും തങ്ങളുടെ കുടുംബത്തോടൊത്ത് ഏറെസമയം ചെലവഴിക്കാനും നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാനും അവസരമൊരുങ്ങി. ചിലരെങ്കിലും ഉറ്റവരുടെയും ഉടയവരുടെയും അപ്രതീക്ഷിത വേര്‍പാടില്‍ ആകുലപ്പെട്ടു കഴിയുകയാണ്. അവരുടെ കുടുംബങ്ങളും പരസ്പരം താങ്ങും തണലുമായി മാറുന്നുണ്ട്. കുടുംബ ജീവിതത്തിന്‍റെ നിറം കെട്ടുപോയവര്‍ക്ക് അതു തിരികെ പിടിക്കാനുള്ള അവസരവും ഈ കൊറോണക്കാലം ഒരുക്കി. കുടുംബത്തിന്‍റെ സ്വസ്ഥതയും സമാധാനവും എന്നും കാത്തുസൂക്ഷിക്കും എന്നതാവട്ടെ ഈ കുടുംബ ദിനത്തിലെ പ്രതിജ്ഞ. ഒരു പ്രധാനപ്പെട്ട കാര്യം മാത്രമല്ല കുടുംബം; അതാണ് എല്ലാം.


സെമിച്ചന്‍ ജോസഫ്
(തൃക്കാക്കര ഭാരതമാതാ കോളജിലെ അസിസ്റ്റന്‍റ് പ്രഫസറാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.