Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഗൗരിയമ്മ തരുന്ന തിരിച്ചറിവുകള്‍
Saturday, May 15, 2021 11:39 PM IST
തലമുറകള്‍ക്കു പാഠപുസ്തകമാകേണ്ട ജീവിതമായിരുന്നു ഗൗരിയമ്മ. സമ്പന്നതയുടെ നടുവില്‍ ജനിച്ച കളത്തില്‍പറമ്പില്‍ രാമന് ഗൗരി എന്ന തന്റേടിയായ പെണ്‍കുട്ടി പാവങ്ങള്‍ക്കു വേണ്ടിയാണ് ജീവിതം അര്‍പ്പിച്ചത്. ചില്ലറക്കാരിയായിരുന്നില്ല ഗൗരി. എറണാകുളത്ത് കോളജില്‍ പഠിക്കുന്ന കാലത്ത് - അത് 1940 കളിലാണ് - അവള് ഹോസ്റ്റലില്‍നിന്നു കോളജിലെത്തുന്നത് സൈക്കിളോടിച്ചായിരുന്നു. അവളുടെ ചേച്ചി നാരായണിയാകട്ടെ മോട്ടോര്‍ സൈക്കിളിലും. പറയുന്നത് സാനു മാസ്റ്ററാണ്.
1940കളില്‍ നിയമബിരുദം നേടി അവരെപ്പോലെ ഒരു സ്ത്രീ നിയമരംഗത്തു തുടര്‍ന്നിരുന്നു എങ്കില്‍ ഒരു പക്ഷേ സുപ്രീംകോടതി ജഡ്ജിയോ ഭാരതത്തിന്റെ ചീഫ് ജസ്റ്റീസ് പോലുമോ ആകുമായിരുന്നു. സ്വന്തം ജീവിതത്തിന്റെ ഇത്തരത്തിലുള്ള നേട്ടങ്ങളെക്കാള്‍ സമൂഹത്തിലെ പാവങ്ങള്‍ക്കു വേണ്ടിയുള്ള കരുതലും നീതിനിഷേധിക്കപ്പെടുന്നവര്ക്കു വേണ്ടിയുള്ള ഉറച്ച നിലപാടുകളും അവരെ വ്യത്യസ്തയാക്കി. തനിക്കു ശരി എന്നു തോന്നിയ യാഥാർഥ്യങ്ങള്‍ക്കു വേണ്ടി ജീവിതം തന്നെ ഹോമിച്ചാണ് അവര്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത്.
നാലായിരം ഏക്കറോളം നെല്‍ക്കൃഷിയും നൂറ് ഏക്കറോളം തെങ്ങിന്‍തോപ്പും ഉണ്ടായിരുന്ന കളത്തിൽപ്പറമ്പില്‍ രാമന്റെ മകള്‍ ഭാരതത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ അതില്‍ അംഗമായെങ്കിലും പല കാരണങ്ങള്‍ക്കൊണ്ടു പാര്‍ട്ടിയുടെ അത്യുന്നത പദവികളിലൊന്നും എത്താനായില്ല. എങ്കിലും ഇഎംഎസിനും എകെജിക്കും എല്ലാം തുല്യമായ പദവി അവര്‍ സഖാക്കള്‍ക്കിടയില്‍ നേടി. ആത്മദുഃഖങ്ങള്‍ അടക്കിക്കൊണ്ട് ഒരു പോരാളിയായിത്തന്നെ അവസാനം വരെ ജീവിച്ചു.
ദൈവമാണു സത്യം
നിരീശ്വര പ്രസ്ഥാനമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നെടുംതൂണുകളില്‍ ഒരാളായിരുന്ന അവര്‍ സ്വജീവിതത്തിലെ അനുഭവങ്ങളില്‍നിന്ന് അവസാനനാളുകളില്‍ ലോകത്തോടു പറഞ്ഞത് ദൈവത്തെ കണ്ണടച്ചു വിശ്വസിക്കാം എന്നാണ്. മനുഷ്യനെ അങ്ങനെ വിശ്വസിക്കാനാവില്ലെന്നുമാണ്. ദൈവ പ്രീതിക്കായി ആലപ്പുഴ ക്ഷേത്രത്തില്‍ തുലാഭാരം നടത്താന്‍ അവര്‍ തയാറായി. വീട്ടിലെ സ്വീകരണമുറിയില്‍ ഗൗരിയമ്മ ശ്രീകൃഷ്ണന്റെ രുപം കമനീയമായി അലങ്കരിച്ചു പ്രതിഷ്ഠിച്ചിരുന്നു. കുട്ടിക്കാലത്താരംഭിച്ച ഉണ്ണിക്കണ്ണനോടുള്ള സ്നേഹം ജീവിതകാലത്താകമാനം അവര്‍ കാത്തുസൂക്ഷിച്ചു. നിരീശ്വരവാദികളായ സഖാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴും അവരുടെ ബാഗില്‍ കണ്ണന്റെ ചെറിയ രൂപം സൂക്ഷിക്കപ്പെട്ടിരുന്നുവത്രെ. പാര്‍ട്ടി വിട്ട ശേഷം അവര്‍ക്കു കിട്ടിയ ഉപഹാരങ്ങളില്‍ അധികവും ഉണ്ണിക്കണ്ണന്റെതായിരുന്നു.
മാതൃത്വം, മക്കള്‍
ജിവിതത്തില്‍ എന്തെല്ലാം നേടിയാലും കുടുംബവും മക്കളും ഇല്ലാത്ത ജീവിതത്തിന് എന്തു ധന്യത? എന്ന് അവര്‍ അടുപ്പക്കാരോടു ചോദിച്ചിരുന്നു. സിപിഎമ്മിൽനിന്നു പടിയിറങ്ങുന്നതിനു മുമ്പേ അവര്‍ പരസ്യമായി ഉന്നയിച്ച ചോദ്യമായിരുന്നു അത്. അമ്മയാകുന്നത് സ്ത്രീജീവിതത്തിലെ ഏറ്റവും ധന്യമായ ദൗത്യമായി അവര്‍ കണ്ടു. ജീവിതത്തില്‍ എന്തെല്ലാം നേടിയാലും അമ്മയായില്ലെങ്കിൽ... അവര്‍ അർദ്ധോക്തിയില്‍ നിര്‍ത്തി. അമ്മയാകാത്തതില്‍ ദുഃഖമുണ്ടോ എന്ന ചോദ്യത്തിന് പോലീസിന്റെ ലാത്തികള്‍ക്കു ഗര്‍ഭം ധരിപ്പിക്കുവാന്‍ ശേഷി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എത്രയോ വട്ടം അമ്മയാകുമായിരുന്നു എന്നായിരുന്നു മറുപടി.
ചൈന ഇന്ത്യയെ ആക്രമിച്ച കാലത്ത് ചീനാ കൂറിന്റെ പേരില്‍ ജയിലിലാക്കപ്പെട്ട ഗൗരിയമ്മയുടെ സഹതടവുകാരിയായിരുന്നു ശാരദ. അവണാകുഴി സദാശിവന് എന്ന സിപിഎം നേതാവിന്റെ ഭാര്യ. ഗര്‍ഭിണിയായിരുന്ന ശാരദ ജയിലിലെത്തിയത് ഒന്നര വയസുകാരി മകൾ ജയജയോടൊപ്പമായിരുന്നു. ജയിലില്‍ ഒന്നര വയസുകാരിയുടെ പരിചരണം മുഴുവന്‍ ഗൗരിയമ്മയായിരുന്നു. രാത്രികളില്‍ ഗൗരിയമ്മ അവളെ കെട്ടിപ്പിടിച്ചുറങ്ങി. അവള് വലുതായപ്പോള്‍ ഗൗരിയമ്മയെ അമ്മ എന്നും സ്വന്തം അമ്മയെ ശാരദാമ്മ എന്നും വിളിച്ചു. അവള്‍തന്നെ പങ്കുവച്ച സംഭവമാണിത്.
1955 ഏപ്രില്‍ 11 ന് തിരുക്കൊച്ചി നിയമസഭയില്‍ അമ്മമാര്‍ക്കുവേണ്ടി അവര്‍ നടത്തിയ വാദം കേരളത്തിനു മറക്കാനാവില്ല. സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കു മുഴുവന്‍ ശമ്പളത്തോടെ പ്രസവാവധി അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് അവര്‍ പറഞ്ഞു. “ സ്ത്രീകള്‍ക്കു പ്രസവിക്കുവാനുള്ള അവകാശമുണ്ട്. അവര്‍ പ്രസവിക്കുന്നതുകൊണ്ട് രാജ്യത്തിനുണ്ടാകുന്ന സമ്പത്ത് ഒരിക്കലും വിലമതിക്കാനാവില്ല. അവര്‍ക്ക് സ്ത്രീ എന്ന അവകാശത്തിനു പുറമെ അമ്മ എന്ന നിലയില്‍ പ്രത്യേക അവകാശം സിദ്ധിക്കേണ്ടതുണ്ട്...’’
കുഞ്ഞുങ്ങളെ ഏറെ സ്നേഹിച്ച അമ്മയായിരുന്നു അവര്‍. കുഞ്ഞുങ്ങളെ സഹായിക്കുവാന്‍ അവര്‍ സാധ്യതകള്‍ തേടി. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങള്‍ക്കായി കഴക്കൂട്ടത്ത് സര്‍ക്കാര്‍ സ്ഥാപനം തുടങ്ങിയത് ഗൗരിയമ്മയാണ്. ഗൗരിയമ്മ ആഗ്രഹിച്ച തലത്തിലേക്കുള്ള സ്ഥാപനമായി ആ കേന്ദ്രത്തെ ഉയര്‍ത്തുന്നതിനു പിന്നീടു വന്നവര്‍ക്കായില്ല
കുടുംബം, ഭര്‍ത്താവ്
കമ്യൂണിസ്റ്റ് നേതാവും സഹപ്രവര്‍ത്തകനുമായിരുന്ന ടി.വി. തോമസുമായുണ്ടായിരുന്നതും പൊലിഞ്ഞുപോയതുമായ ദാമ്പത്യത്തെക്കുറിച്ചുള്ള വേദനകള്‍ ഒളിച്ചുവയ്ക്കാതെ അവര്‍ എന്നും അയവിറക്കിയിരുന്നു. അവരുടെ ജീവിതത്തെ അഭ്രപാളികളില്‍ അവതരിപ്പിച്ച ലാല്‍ സലാം സിനിമയുടെ കഥാകാരനോട് അവര്‍ നേരിട്ടു പറഞ്ഞു. നിനക്ക് നിന്റെ അപ്പന് പറഞ്ഞുള്ള കഥകളല്ലേ ഞങ്ങളെക്കുറിച്ച് അറിയൂ. അതിലും ഏറെ ആഴമുള്ളതാണ് ഞങ്ങളുടെ ബന്ധം. ടി.വി.യുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന വര്‍ഗീസ് വൈദ്യന്റെ മകനായിരുന്നല്ലോ ആ കഥാകാരന്. ആ ബന്ധത്തിന്റെ ആഴം കാണിച്ചു കൊടുക്കാന്‍ അദ്ദേഹത്തെയും കൂട്ടി അവര്‍ തന്റെ കിടപ്പുമുറിയിലേക്കു പോയി. ആ മുറിയിലാകെ ടിവിയും ഗൗരിയമ്മയും ചേര്‍ന്നുള്ള ഫോട്ടോകളായിരുന്നു.
ഭാര്യാ-ഭര്‍തൃ ബന്ധം മുറിച്ച് രണ്ടാളും രണ്ടിടത്ത് താമസമാക്കിയിട്ടും ഗൗരിയമ്മയുടെ ജീവിതത്തില്‍ ടി.വി എക്കാലവും നിറഞ്ഞുനിന്നു. ടി.വിയുടെ എംഎല്‍എ പെന്‍ഷന്റെ കുടിശിക മുഴുവന്‍ അവര്‍ വാങ്ങിയപ്പോള്‍ പണക്കൊതി എന്നു ചിത്രീകരിച്ചവര്‍ക്ക് അതിനും അപ്പുറം ടിവിയും ടിവിയുടെയും എല്ലാം തന്റേതുമാത്രമാണെന്ന ഒരു പെണ്‍കുട്ടിയുടെ പ്രണയമനസ് കാണാനായില്ല.
സാക്ഷാല്‍ എകെജിയുടെ പ്രണയാഭ്യർഥന നിരസിച്ചാണ് അവര്‍ ടി.വിയെ സ്വന്തമാക്കിയത്. ടി.വിയുടെ ജീവിതത്തിലെ ചില താളപ്പിഴകളുടെ പേരില്‍ വിവാഹത്തിനു മുമ്പ് ആ ബന്ധം വേണ്ടെന്നു വയ്ക്കുവാന്‍ അവര്‍ തീരുമാനിച്ചതായി പറയുന്നുണ്ട്. പക്ഷേ സാധിക്കുമായിരുന്നില്ല. അവസാനം 1957 മേയ് 30 ന് പാര്‍ട്ടിയുടെ തീരുമാനത്തിനു വഴങ്ങി അവര്‍ വിവാഹിതരായി. കേരളത്തില്‍ ഒരു മന്ത്രിമന്ദിരത്തില്‍ നടന്ന ആദ്യ വിവാഹം. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രണ്ടിടത്തായ ടി.വിയും ഗൗരിയമ്മയും പിന്നെയും ഭാര്യാഭര്ത്താക്കന്മാരായി തുടര്‍ന്നു.
വിവാഹത്തിനു നിര്‍ബന്ധിച്ച പാര്‍ട്ടി ടി.വി യുമായുള്ള ബന്ധം വിടണമെന്ന് ഉപദേശിച്ചിട്ടും അവര്‍ സമ്മതിച്ചില്ല. ബംഗാളിലെ രേണുക ചൗധരിയുടെ മാതൃകയൊക്കെ നേതാക്കള്‍ ചൂണ്ടിക്കാണിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല. അവരെ അക്കാര്യത്തിൽ ഒതുക്കാന്‍ പാര്‍ട്ടിക്കും ആയില്ല.
1967 ലെ ഇഎംഎസ് മന്ത്രിസഭയില്‍ അംഗങ്ങളായ ടി.വിയും ഗൗരിയും അടുത്തടുത്ത മന്ത്രിമന്ദിരങ്ങളായ സാനഡുവും റോസ് ഹൗസും ഔദ്യോഗിക വസതികളാക്കി. ഒരു മതിലിന് അപ്പുറവും ഇപ്പുറവും ഉള്ള വീടുകളില്‍ താമസിച്ച അവര്‍ എല്ലാ ദിവസവും ഉറങ്ങിയത് ടി.വിയുടെ വീട്ടിലായിരുന്നു. എന്നാല്‍ ഇ.എം.എസിനെ വിട്ട് കുറുമുന്നണി ഉണ്ടാക്കി സിപിഐ ഭരണം പിടിച്ചെടുക്കാന്‍ കളികള്‍ ആരംഭിച്ച കാലത്ത് പാര്‍ട്ടി രഹസ്യങ്ങള്‍ ചോരുന്നു എന്ന കാരണം പറഞ്ഞ് ടി.വിയോട് അദ്ദേഹത്തിന്റെ പാര്‍ട്ടി ഗൗരിയമ്മയുമായി അകലണം എന്നാവശ്യപ്പെട്ടുവത്രെ. ടിവി വല്ലാതെ അകലുന്നതായി തോന്നിയപ്പോള്‍ ഗൗരിയമ്മ താമസം സ്വന്തം വസതിയിലേക്കു മാറ്റി.
അടുപ്പക്കാരെ വിവാഹം കഴിപ്പിക്കുന്നതിലും അവരുടെ കുടുംബം സന്തോഷത്തോടെ കഴിയുന്നതിലും ഗൗരിയമ്മ ഏറെ ശ്രദ്ധിച്ചിരുന്നു. മുന്‍ മന്ത്രി ജി. സുധാകരന്റെ ഭാര്യ ഡോ. ജൂബിലിയോട് ഒരിക്കല്‍ ഗൗരിയമ്മ ചോദിച്ചു, സുധാകരനെ കല്യാണം കഴിച്ചതുകൊണ്ട് ജീവിതത്തില്‍ പ്രയാസമുണ്ടായി അല്ലേ? ഉത്തരവും അവര്‍ തന്നെ പറഞ്ഞു. കമ്യൂണിസ്റ്റുകാരെ കല്യാണം കഴിച്ചാല്‍ ഇങ്ങനെയൊക്കെ ആണെന്ന് അറിയാമായിരുന്നതല്ലേ? പക്ഷേ ഒറ്റയ്ക്കു കാണുമ്പോള്‍ അവര്‍ സുധാകരനോടു ചോദിക്കും. സുധാകരാ ജൂബിലിയെ നന്നായി നോക്കുന്നുണ്ടോ? ലോ കോളജില്‍ പഠിക്കുന്ന കാലത്തു പലപ്പോഴും തനിക്ക് ഫീസ് തന്നിരുന്നത് ഗൗരിയമ്മ ആയിരുന്നു എന്നും സുധാകരന് ഓര്‍ക്കുന്നു. ഗൗരിയമ്മയുടെ വ്യവസായ ഉപദേഷ്ടാവായിരുന്ന പ്രശസ്ത സാങ്കേതിക വിദഗ്ധന്‍ കെ.പി.പി. നമ്പ്യാരുടെ വിവാഹത്തിനും ഗൗരിയമ്മയായിരുന്നു പ്രധാന സഹായി. നഷ്ടപ്പെട്ടതിന്റെ വില മനസിലാക്കിയതിന്റെ തുടിപ്പുകള്‍ ഈ സമീപനങ്ങളില്‍ കാണാം.
പാര്‍ട്ടിയുടെ ചതി
ഗൗരിയമ്മയിലെ തന്റേടിയായ സ്ത്രീ സഖാക്കള്‍ക്കു ഹരമായിരുന്നെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്കു ശരിക്കും തലവേദനയായിരുന്നു. 1967 ലെ ഐക്യമുന്നണി മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരുന്ന ഗൗരിയമ്മ അബ്കാരി കോണ്‍ട്രാക്ടറായ മണര്‍കാട് പാപ്പനുവേണ്ടി ചെത്തു തൊഴിലാളികളെ തല്ലിച്ചതപ്പിച്ചു എന്ന പരാതി സിഐടിയുക്കാര്‍ മാത്രമല്ല ഘടകകക്ഷിയായ സിപിഐയും ഉന്നയിച്ചു. നീതി തൊഴിലാളികളുടെ പക്ഷത്തല്ല എന്നതായിരുന്നു ഗൗരിയമ്മയുടെ നിലപാട്.
1982 ലെ കരുണാകരന് സര്‍ക്കാരിനെതിരായ സമരങ്ങളിള് ജ്വലിക്കുന്ന താരമായിരുന്നു ഗൗരിയമ്മ. 1987 ലെ പ്രീഡിഗ്രി ബോര്‍ഡ് സമരത്തിലും മറ്റും ഗൗരിയമ്മയിലെ പോരാളി തിളങ്ങി ഉയര്‍ന്നു. പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയ പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായിരുന്നു ഗൗരിയമ്മ. നിയമസഭയിലെ കലാപത്തിന് സസ്പെന്‍ഡ് ചെയ്തു പുറത്താക്കിയ എം.വി. രാഘവനെ ബലമായി സഭയില്‍ കൊണ്ടുവരാന്‍ ഒരു ദിവസം ഗൗരിയമ്മ നടത്തിയ ശ്രമങ്ങള്‍ അത്യാവേശകരമായിരുന്നു. സുരക്ഷാംഗങ്ങളുമായി ഏറ്റുമുട്ടലുണ്ടായി. രാഘവന്റെ കൈ മുറിഞ്ഞു രക്തം ചീറ്റി. അവസാനം ഗൗരിയമ്മ അടക്കമുള്ളവര്‍ നിയമസഭാ മന്ദിരത്തിലെ അങ്കണത്തില്‍ സത്യഗഹം ആരംഭിച്ചു. പ്രതിപക്ഷ അണികളെ വല്ലാതെ തീപിടിപ്പിച്ച സംഭവമായിരുന്നു പ്രീഡിഗ്രി ബോര്‍ഡും മറ്റും. 1987 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനത്തേക്ക് രഹസ്യമായി ഉയര്‍ത്തിക്കാട്ടിയത് ഗൗരിയമ്മയെ ആയിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ എകെജി സെന്ററില്‍ യോഗം നടക്കുന്നു. പത്രലേഖകരെല്ലാം പുറത്തുണ്ടായിരുന്നു. ഗൗരിയമ്മയെ ആലപ്പുഴനിന്നു കൂട്ടിക്കൊണ്ടു വരാന്‍ പാര്‍ട്ടി വാഹനം പോയിട്ടുണ്ട് എന്നും ഏതവസരത്തിലും അവര്‍ എത്തും എന്നും കൂടി അറിഞ്ഞതോടെ വീര്‍പ്പടക്കി കാത്തിരുന്നു. അവസാനം ഗൗരിയമ്മ എത്തി. പക്ഷേ മുഖ്യമന്ത്രി പദവി നായനാര്‍ക്കായിരുന്നു. ഇഎംഎസും സിഐടിയുവും കളിച്ചു എന്നായിരുന്നു വാര്‍ത്ത.
നീ ഏതാ?
മന്ത്രിയോട് പത്രസമ്മേളനത്തില്‍ ചോദ്യം ചോദിക്കുമ്പോള്‍ പോലും അപരിചിതരോട് ഗൗരിയമ്മ ചോദിച്ചിരുന്നു ഏതാണു പത്രമെന്ന്. അതിനര്‍ഥം അവരോടു വഴക്കെന്നല്ല, ഒരു ദിവസം ഔദ്യോഗിക വസതിയില്‍ ഗൗരിയമ്മയെ കാണാനെത്തിയ പത്രലേഖകര്‍ക്ക് ഗൗരിയമ്മ തന്നെ മാമ്പഴം കൊണ്ടു വന്ന് ചെത്തി പൂളി കൊടുത്തു സ്ത്കരിച്ചു. ടി.വിയെ മദ്യപാനത്തിനു സഹായിക്കുന്നതു ചില മുതിർന്ന പത്രലേഖകരാണ് എന്നു ഗൗരിയമ്മക്ക് അമര്‍ഷമുണ്ടായിരുന്നതായും കേട്ടിട്ടുണ്ട്.
1987 ല്‍ വ്യവസായ മന്ത്രി ആയിരുന്ന കാലം വ്യാവസായ വകുപ്പു വലിയ പ്രചാരണ പരിപാടികളോടെ ഒരു സംരംഭത്തിന് തുടക്കം കുറിക്കുന്നു. ഇംഗ്ലീഷിലെ രണ്ടും മലയാളത്തില്‍ പാർട്ടിപ്പത്രത്തിനും മറ്റ് മൂന്നു പത്രങ്ങള്‍ക്കും മുഴുവന്‍ പേജ് പരസ്യമുണ്ട്. ദീപിക ഉള്‍പ്പെട്ടിരുന്നില്ല. സംഭവം സംബന്ധിച്ച് മന്ത്രിയുടെ പത്രസമ്മേളനം ചേംബറില്‍ നടക്കുന്നു. പത്രസമ്മേളനം കഴിഞ്ഞ് മിക്കവരും തന്നെ മടങ്ങിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു പറഞ്ഞു: ഗൗരിയമ്മേ ഒരു പരാതിയുണ്ട്. എന്താണ് അവര്‍ എന്റെ മുഖത്തേക്കു നോക്കി. നാലു പത്രങ്ങള്‍ക്കു പരസ്യമുണ്ട്, മലയാളത്തിലെ ആദ്യപത്രമായിട്ടും ദീപികയ്ക്ക് പരസ്യമില്ല. എന്താടോ അങ്ങനെ? ചോദ്യം ഉദ്യോഗസ്ഥരോടാണ്. അവര്‍ പല ന്യായങ്ങള്‍ പറഞ്ഞു. എല്ലാ കേട്ട് ഗൗരിയമ്മ പറഞ്ഞു. ആ കൊച്ച് പറഞ്ഞതു കേട്ടില്ലേ. അവരാ മലയാളത്തിലെ ആദ്യത്തെ പത്രം. നമ്മള് കേരളത്തില്‍ ആദ്യമായി ഒരു സംരഭം തുടങ്ങുന്നു. അവര്‍ക്കു കൂടി പരസ്യം കൊടുക്ക്. അങ്ങനെ ദീപികയും ഉള്‍പ്പെട്ടു.
ആലപ്പുഴയിലെ വലിയചുടുകാട്ടില്‍ ടി.വിയുടെ കുഴിമാടത്തിനടുത്ത് അന്ത്യവിശ്രമം കൊള്ളാന്‍ ആ മൃതദേഹം നീങ്ങുമ്പോള്‍ മഹാമാരി മൂലം ചടങ്ങിനെത്താനായ വളരെ പരിമിതമായ ജനസഞ്ചയം ഭിന്നതകള്‍ മറന്നു വിളിച്ചു: “ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സിന്ദാബാദ്.’’ കാലം ഗൗരിയമ്മയുടെ ആത്മാവിന് നിര്‍വൃതി. ഗൗരിയമ്മയുടെ സമാധിയില്‍ പാര്‍ട്ടിയുടെ ഭിന്നതകള്‍ ഇല്ലാതാകുന്നു.
അനന്തപുരി ദ്വിജന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top