മൂന്നാം തരംഗം അതിജീവിക്കാന്‍ കമ‍്യൂണിറ്റി വാക്‌സിനേഷന്‍
Thursday, June 24, 2021 11:13 PM IST
കോവിഡ് അതിതീവ്ര വ്യാപനവുമായെത്തിയ രണ്ടാം തരംഗത്തിന് കുറവുണ്ടെങ്കിലും ആരോഗ്യമേഖലയില്‍ ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സെമി ലോക്ഡൗണും പിന്നീട് വന്ന ലോക്ഡൗണുമെല്ലാം രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതും ഏറെ ആശ്വാസം പകരുന്നതാണ്. എന്നാല്‍ ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ വീണ്ടും പുറത്തിറങ്ങാന്‍ തുടങ്ങി. ഇതോടെ കുറഞ്ഞുവരുന്ന രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യതയും ഏറെയാണ്. നിയന്ത്രണങ്ങള്‍ തുടരുന്നത് സാധാരണക്കാരുള്‍പ്പെടെയുള്ളവരുടെ ജീവിതത്തെ പ്രത്യക്ഷമായി ബാധിക്കും.

ഈ ഘട്ടത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയെന്നതാണ് സര്‍ക്കാരിനു മുന്നിലെ പ്രധാന ദൗത്യം. ഇന്നത്തെ നിലയില്‍ വാക്‌സിന്‍ വിതരണം എല്ലാവരിലുമെത്തിക്കുന്നതിനു മാസങ്ങള്‍ വേണ്ടിവരും. ഈഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളുമായി കൈകോര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടപ്പാക്കേണ്ടത്. സ്വകാര്യ ആശുപത്രികളെ കൂടി ചുമതലപ്പെടുത്തിയാല്‍ മാത്രമേ സമ്പൂര്‍ണ വാക്‌സിനേഷന്‍ യാഥാര്‍ഥ‍്യമാവുകയുള്ളൂ. ഇക്കാര്യം സര്‍ക്കാരിനെ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള അനുകൂല തീരുമാനം കാത്തിരിക്കുകയാണിവര്‍. കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കുന്നതിനായി ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ആസ്റ്റര്‍ മിംസ് സിഇഒ ഡോ. ഫര്‍ഹാന്‍ യാസിന്‍ പറയുന്നു..

രണ്ടാം തരംഗത്തെ കേരളം അതിജീവിച്ചോ?

രണ്ടാം തരംഗം പൂര്‍ണമായും അതിജീവിച്ചെന്നു പറയാനായിട്ടില്ല. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ ശരാശരി 12,000-13000 ആണ്. എങ്കിലും വ്യാപനത്തോത് കുറഞ്ഞിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി പല ജില്ലയിലും ഭീതികരമായ വിധത്തിലുയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ കുറവുണ്ട്. ഒന്നാംതരംഗത്തെക്കാള്‍ കൂടുതല്‍ മരണവും രോഗബാധിതരും രണ്ടാം ഘട്ടത്തിലായിരുന്നു. എങ്കിലും ആരോഗ്യമേഖലയിലെ കൃത്യമായ ഇടപെടലുകളും മറ്റും നിലവില്‍ രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സഹായകമായി. എങ്കിലും പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ല.

രണ്ടാഴ്ച നിര്‍ണായകം

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങുന്നത് രോഗവ്യാപനം ഇനിയും കൂടാനുള്ള സാധ്യതവർദ്ധിപ്പി ക്കും. രണ്ടാഴ്ച നിര്‍ണായകമാണ്. രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുതുടങ്ങിയെങ്കിലും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഉയരും. ഇളവുകളെത്തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെയാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ഇത് ഗുരുതരമായ ഘട്ടത്തിലേക്കാണു നയിക്കുന്നത്. ഒരു കോവിഡ് രോഗി പുറത്തിറങ്ങുക വഴി 100 പേരെങ്കിലും രോഗബാധിതരാകാനുള്ള സാധ്യതയാണിന്നുള്ളത്. ഇതിന് അടിയന്തര ഇടപെടലുകള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാവണം.

ഏക പോംവഴി വാക്‌സിനേഷന്‍

സമ്പൂര്‍ണ വാക്‌സിനേഷനിലൂടെ മാത്രമേ കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനാവൂ. വാക്‌സിന്‍ എല്ലാവരിലും എത്തിക്കുകയെന്നതാണിപ്പോള്‍ പ്രധാന വെല്ലുവിളി. സ്വകാര്യ ആശുപത്രികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് കമ്പനിയില്‍ നിന്നു നേരിട്ട് ആദ്യം വാക്‌സിന്‍ ലഭിച്ചിരുന്നു. അതിനു ശേഷം കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ആദ്യം വാക്‌സിന്‍ നല്‍കണമെന്ന് തീരുമാനമെടുക്കുകയായിരുന്നു. 25 ശതമാനം മാത്രമാണ് ഇപ്പോള്‍ സ്വകാര്യ മേഖലയ്ക്കു ലഭിക്കുന്നത്. കൂടുതല്‍ വാക്‌സിന്‍ ലഭിച്ചാല്‍ മാത്രമേ മൂന്നാംതരംഗത്തെ അതിജീവിക്കാനാവുകയുള്ളൂ. രണ്ടാം തരംഗത്തില്‍നിന്ന് പൂര്‍ണമുക്തി നേടാത്ത സാഹചര്യത്തില്‍ മൂന്നാം തരംഗം കൂടി വന്നാല്‍ ആരോഗ്യമേഖലയില്‍ പ്രതിസന്ധി രൂക്ഷമാവും. മൂന്നുമാസം കൊണ്ട് സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കണം.

പള്‍സ് പോളിയോ മാതൃക നടപ്പാക്കണം

പള്‍സ് പോളിയോ യജ്ഞത്തിന് സമാനമായ രീതിയില്‍ സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. ഇതിനായി കമ‍്യൂണിറ്റി വാക്‌സിനേഷന്‍ പദ്ധതിയാണ് നടപ്പാക്കേണ്ടത്. ആശുപത്രികള്‍ക്കു പുറമേ വീടുകളിലും സ്‌കൂളിലോ ഹാളിലോ എവിടെ വേണമെങ്കിലും വാക്‌സിനേഷന്‍ നടത്താന്‍ ഇതുവഴി സാധിക്കും. സ്പോട്ട് സംവിധാനത്തിലൂടെ ഓരോ ആശുപത്രി‍ക്കും നിശ്ചിത മേഖലയുടെ ചുമതല നല്‍കണം. ഒരു റസിഡന്‍റ് അസോസിയേഷനില്‍ നൂറുവീടുകളാണുള്ളതെങ്കില്‍ അവിടെയുള്ളവര്‍ക്ക് മാത്രം ഷെഡ്യൂള്‍ ചെയ്ത് വാക്‌സിന്‍ നല്‍കാനുള്ള സൗകര്യം സര്‍ക്കാര്‍ നടപ്പാക്കണം. ആശാ വര്‍ക്കര്‍മാരും സ്വകാര്യ-സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ആ മേഖലയില്‍ പൂര്‍ണമായും വാക്‌സിനേഷന്‍ നടപ്പാക്കാം. പള്‍സ് പോളിയോ വിജയകരമായത് ഇത്തരം രീതിയിലൂടെയായിരുന്നു.


കമ്യൂണിറ്റി വാക്‌സിനേഷന്‍ സ്വകാര്യ ആശുപത്രികള്‍ വഴി

സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിനേഷനുള്ള സ്‌പോ‍ട്ട് രജിസ്‌ട്രേഷന് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരുകൂട്ടം പേര്‍ക്ക് ഒരുമിച്ച് വാക്‌സിന്‍ നല്‍കണമെങ്കില്‍ ആശുപത്രിയില്‍നിന്ന് മാറി വാക്‌സിനേഷനായി പുറത്തേക്കിറങ്ങണം. അതിനായി സ്ഥലങ്ങള്‍ വേര്‍തിരിച്ച് ഓരോ പ്രദേശത്തുമുള്ള സ്വകാര്യ ആശുപത്രികള്‍ക്കു സര്‍ക്കാര്‍ നല്‍കണം. നിശ്ചിത കിലോമീറ്റര്‍ പരിധിയില്‍ വാക്‌സിനേഷന്‍ ദൗത്യം പൂര്‍ണമായും അവിടത്തെ സ്വകാര്യ ആശുപത്രിയെ കൂടി ഏല്‍പ്പിക്കുക. രാവും പകലും നോക്കാതെ വാക്‌സിന്‍ വിതരണം നല്‍കാന്‍ ഇതുവഴി സാധിക്കും.

സര്‍ക്കാര്‍ ഇതിനു മേല്‍നോട്ടം വഹിച്ചാല്‍ മാത്രം മതി. മതിയായ അളവില്‍ വാക്‌സിനും സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കായി അനുവദിക്കണം. വാക്‌സിന്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയാല്‍ സ്വകാര്യ ആശുപത്രികള്‍ സര്‍വീസ് ചാര്‍ജ് മാത്രമേ ഈടാക്കുകയുള്ളൂ. 150 രൂപ മാത്രമേ ചെലവ് വരുകയുള്ളൂ.

ദിവസവും 20 ലക്ഷം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കിയാല്‍ മൂന്നാം തരംഗത്തില്‍നിന്നു രക്ഷനേടാം. മൂന്നരക്കോടി ജനങ്ങളാണ് കേരളത്തിലുള്ളത്. കുട്ടികളെ മാറ്റിനിര്‍ത്തിയാല്‍ രണ്ടരക്കോടി വരും. ഇതില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ പകുതിപോലുമില്ല. സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് കൂടുതല്‍ വാക്‌സിന്‍ ഇപ്പോള്‍ അനുവദിക്കുന്നത്. അതേസമയം സര്‍ക്കാരിന് വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടപ്പാക്കാനും ഇപ്പോള്‍ സാധിക്കുന്നില്ല. പിഎച്ച്‌സി, സിഎച്ച്‌സി തുടങ്ങി സ്ഥാപനങ്ങള്‍ വഴിയാണ് വാക്‌സിന്‍ നല്‍കുന്നത്.

ഇക്കാരണത്താല്‍ നിയന്ത്രണങ്ങളും ഏറെയാണ്. കൂടാതെ വാക്‌സിന്‍ ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളും സങ്കീര്‍ണമാണ്. മൊബൈലിലെ റേഞ്ച് കുറവും മറ്റും സാധാരണക്കാരുള്‍പ്പെടെയുള്ളവരുടെ വാക്‌സിനേഷന് തടസം സൃഷ്ടിക്കുന്നുണ്ട്.

വാക്‌സിന്‍ ടാര്‍ജറ്റ്

ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ആരോഗ്യവകുപ്പ് സ്വകാര്യ മേഖലയുമായി കൈകോര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എല്ലാ സ്വകാര്യ ആശുപത്രികളും ഇക്കാര്യത്തില്‍ സഹകരിച്ചിരുന്നു. വാക്‌സിന്‍ കാര്യത്തിലും ഇതേ രീതി തുടരണം. എല്ലാ രീതിയിലും സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ നടപ്പാക്കുന്നതില്‍ സഹകരിക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. ഇതിനായി ടാര്‍ജറ്റ് സര്‍ക്കാര്‍ നല്‍കണം. ടാര്‍ജറ്റ് നല്‍കാത്തിടത്തോളം സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കാന്‍ സാധിക്കില്ല.

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെയും നഴ്‌സിംഗ് വിദ്യാര്‍ഥികളുടെയും മറ്റു മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്ളവരുടെയും സഹകരണത്തോടെ കൂടുതല്‍ പേര്‍ക്കു കുറഞ്ഞ ദിവസം കൊണ്ട് വാക്‌സിന്‍ നല്‍കാന്‍ സാധിക്കും. പ്രായമായവർക്ക് വീടുകളിലെത്തിയും വാക്‌സിന്‍ നല്‍കാന്‍ സാധിക്കും. ഇതിന് മിംസ് തയാറാണ്.

കുട്ടികളിലെ രോഗവ്യാപനം

കുട്ടികളില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ചില കേസുകളുണ്ടായിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അതിന് താഴെയുള്ളവരുടെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. അതിനാല്‍ അവരെ മാറ്റി നിര്‍ത്തണം. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് അനുമതിയാവുമ്പോള്‍ കമ‍്യൂണിറ്റി വാക്‌സിനേഷന്‍ നയത്തിലൂടെ അതും നടപ്പാക്കാന്‍ സാധിക്കണം. മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചാല്‍ കുട്ടികളിലേക്ക് രോഗം പടരുന്നത് ഒരു പരിധി വരെ തടയാനാവും.

സ്പുട്‌നിക് റെഡി

കമ്യൂണിറ്റി വാക്‌സിനേഷന് സ്പുട്‌നിക്കിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പുറത്തെടുത്ത് 90 സെക്കന്‍ഡിനുള്ളില്‍ സ്പുട്‌നിക്ക് വാക്‌സിന്‍ എടുക്കണം. മൈനസ് 18 ഡിഗ്രി സെല്‍ഷസിലാണ് സൂക്ഷിക്കുന്നത്. കോവിഷീല്‍ഡും കോവാക്‌സിനും കമ‍്യൂണിറ്റി വാക്‌സിനേഷന് ഉചിതമാണ്.

ഡോ. ഫർഹാൻ യാസിൻ (സിഇഒ, ആസ്റ്റര്‍ മിംസ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.