Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മൂന്നാം തരംഗം അതിജീവിക്കാന്‍ കമ്യൂണിറ്റി വാക്സിനേഷന്
Thursday, June 24, 2021 11:13 PM IST
കോവിഡ് അതിതീവ്ര വ്യാപനവുമായെത്തിയ രണ്ടാം തരംഗത്തിന് കുറവുണ്ടെങ്കിലും ആരോഗ്യമേഖലയില്‍ ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സെമി ലോക്ഡൗണും പിന്നീട് വന്ന ലോക്ഡൗണുമെല്ലാം രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതും ഏറെ ആശ്വാസം പകരുന്നതാണ്. എന്നാല്‍ ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ വീണ്ടും പുറത്തിറങ്ങാന്‍ തുടങ്ങി. ഇതോടെ കുറഞ്ഞുവരുന്ന രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യതയും ഏറെയാണ്. നിയന്ത്രണങ്ങള്‍ തുടരുന്നത് സാധാരണക്കാരുള്‍പ്പെടെയുള്ളവരുടെ ജീവിതത്തെ പ്രത്യക്ഷമായി ബാധിക്കും.
ഈ ഘട്ടത്തില്‍ എല്ലാവര്ക്കും വാക്സിന് നല്‍കുകയെന്നതാണ് സര്‍ക്കാരിനു മുന്നിലെ പ്രധാന ദൗത്യം. ഇന്നത്തെ നിലയില്‍ വാക്സിന് വിതരണം എല്ലാവരിലുമെത്തിക്കുന്നതിനു മാസങ്ങള്‍ വേണ്ടിവരും. ഈഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളുമായി കൈകോര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടപ്പാക്കേണ്ടത്. സ്വകാര്യ ആശുപത്രികളെ കൂടി ചുമതലപ്പെടുത്തിയാല്‍ മാത്രമേ സമ്പൂര്‍ണ വാക്സിനേഷന് യാഥാര്‍ഥ്യമാവുകയുള്ളൂ. ഇക്കാര്യം സര്‍ക്കാരിനെ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂല തീരുമാനം കാത്തിരിക്കുകയാണിവര്‍. കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കുന്നതിനായി ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ആസ്റ്റര്‍ മിംസ് സിഇഒ ഡോ. ഫര്ഹാന് യാസിന് പറയുന്നു..
രണ്ടാം തരംഗത്തെ കേരളം അതിജീവിച്ചോ?
രണ്ടാം തരംഗം പൂര്‍ണമായും അതിജീവിച്ചെന്നു പറയാനായിട്ടില്ല. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ ശരാശരി 12,000-13000 ആണ്. എങ്കിലും വ്യാപനത്തോത് കുറഞ്ഞിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി പല ജില്ലയിലും ഭീതികരമായ വിധത്തിലുയര്ന്നിരുന്നെങ്കിലും ഇപ്പോള്‍ കുറവുണ്ട്. ഒന്നാംതരംഗത്തെക്കാള് കൂടുതല്‍ മരണവും രോഗബാധിതരും രണ്ടാം ഘട്ടത്തിലായിരുന്നു. എങ്കിലും ആരോഗ്യമേഖലയിലെ കൃത്യമായ ഇടപെടലുകളും മറ്റും നിലവില്‍ രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സഹായകമായി. എങ്കിലും പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ല.
രണ്ടാഴ്ച നിര്‍ണായകം
ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങുന്നത് രോഗവ്യാപനം ഇനിയും കൂടാനുള്ള സാധ്യതവർദ്ധിപ്പി ക്കും. രണ്ടാഴ്ച നിര്‍ണായകമാണ്. രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുതുടങ്ങിയെങ്കിലും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഉയരും. ഇളവുകളെത്തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെയാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ഇത് ഗുരുതരമായ ഘട്ടത്തിലേക്കാണു നയിക്കുന്നത്. ഒരു കോവിഡ് രോഗി പുറത്തിറങ്ങുക വഴി 100 പേരെങ്കിലും രോഗബാധിതരാകാനുള്ള സാധ്യതയാണിന്നുള്ളത്. ഇതിന് അടിയന്തര ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.
ഏക പോംവഴി വാക്സിനേഷന്
സമ്പൂര്‍ണ വാക്സിനേഷനിലൂടെ മാത്രമേ കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനാവൂ. വാക്സിന് എല്ലാവരിലും എത്തിക്കുകയെന്നതാണിപ്പോള് പ്രധാന വെല്ലുവിളി. സ്വകാര്യ ആശുപത്രികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് കമ്പനിയില്‍ നിന്നു നേരിട്ട് ആദ്യം വാക്സിന് ലഭിച്ചിരുന്നു. അതിനു ശേഷം കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ആദ്യം വാക്സിന് നല്‍കണമെന്ന് തീരുമാനമെടുക്കുകയായിരുന്നു. 25 ശതമാനം മാത്രമാണ് ഇപ്പോള്‍ സ്വകാര്യ മേഖലയ്ക്കു ലഭിക്കുന്നത്. കൂടുതല്‍ വാക്സിന് ലഭിച്ചാല്‍ മാത്രമേ മൂന്നാംതരംഗത്തെ അതിജീവിക്കാനാവുകയുള്ളൂ. രണ്ടാം തരംഗത്തില്‍നിന്ന് പൂര്‍ണമുക്തി നേടാത്ത സാഹചര്യത്തില്‍ മൂന്നാം തരംഗം കൂടി വന്നാല്‍ ആരോഗ്യമേഖലയില്‍ പ്രതിസന്ധി രൂക്ഷമാവും. മൂന്നുമാസം കൊണ്ട് സമ്പൂര്‍ണ വാക്സിനേഷന് നടപ്പാക്കണം.
പള്‍സ് പോളിയോ മാതൃക നടപ്പാക്കണം
പള്‍സ് പോളിയോ യജ്ഞത്തിന് സമാനമായ രീതിയില്‍ സംസ്ഥാനത്ത് വാക്സിന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. ഇതിനായി കമ്യൂണിറ്റി വാക്സിനേഷന് പദ്ധതിയാണ് നടപ്പാക്കേണ്ടത്. ആശുപത്രികള്‍ക്കു പുറമേ വീടുകളിലും സ്കൂളിലോ ഹാളിലോ എവിടെ വേണമെങ്കിലും വാക്സിനേഷന് നടത്താന്‍ ഇതുവഴി സാധിക്കും. സ്പോട്ട് സംവിധാനത്തിലൂടെ ഓരോ ആശുപത്രിക്കും നിശ്ചിത മേഖലയുടെ ചുമതല നല്‍കണം. ഒരു റസിഡന്റ് അസോസിയേഷനില്‍ നൂറുവീടുകളാണുള്ളതെങ്കില് അവിടെയുള്ളവര്‍ക്ക് മാത്രം ഷെഡ്യൂള്‍ ചെയ്ത് വാക്സിന് നല്‍കാനുള്ള സൗകര്യം സര്‍ക്കാര്‍ നടപ്പാക്കണം. ആശാ വര്‍ക്കര്‍മാരും സ്വകാര്യ-സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ആ മേഖലയില്‍ പൂര്‍ണമായും വാക്സിനേഷന് നടപ്പാക്കാം. പള്‍സ് പോളിയോ വിജയകരമായത് ഇത്തരം രീതിയിലൂടെയായിരുന്നു.
കമ്യൂണിറ്റി വാക്സിനേഷന് സ്വകാര്യ ആശുപത്രികള്‍ വഴി
സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിനേഷനുള്ള സ്പോട്ട് രജിസ്ട്രേഷന് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരുകൂട്ടം പേര്‍ക്ക് ഒരുമിച്ച് വാക്സിന് നല്കണമെങ്കില് ആശുപത്രിയില്‍നിന്ന് മാറി വാക്സിനേഷനായി പുറത്തേക്കിറങ്ങണം. അതിനായി സ്ഥലങ്ങള്‍ വേര്‍തിരിച്ച് ഓരോ പ്രദേശത്തുമുള്ള സ്വകാര്യ ആശുപത്രികള്‍ക്കു സര്‍ക്കാര്‍ നല്‍കണം. നിശ്ചിത കിലോമീറ്റര്‍ പരിധിയില്‍ വാക്സിനേഷന് ദൗത്യം പൂര്‍ണമായും അവിടത്തെ സ്വകാര്യ ആശുപത്രിയെ കൂടി ഏല്‍പ്പിക്കുക. രാവും പകലും നോക്കാതെ വാക്സിന് വിതരണം നല്കാന് ഇതുവഴി സാധിക്കും.
സര്‍ക്കാര്‍ ഇതിനു മേല്‍നോട്ടം വഹിച്ചാല്‍ മാത്രം മതി. മതിയായ അളവില്‍ വാക്സിനും സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കായി അനുവദിക്കണം. വാക്സിന് സര്‍ക്കാര്‍ സൗജന്യമായി നല്കിയാല് സ്വകാര്യ ആശുപത്രികള്‍ സര്‍വീസ് ചാര്‍ജ് മാത്രമേ ഈടാക്കുകയുള്ളൂ. 150 രൂപ മാത്രമേ ചെലവ് വരുകയുള്ളൂ.
ദിവസവും 20 ലക്ഷം ആളുകള്‍ക്കെങ്കിലും വാക്സിന് നല്കിയാല് മൂന്നാം തരംഗത്തില്‍നിന്നു രക്ഷനേടാം. മൂന്നരക്കോടി ജനങ്ങളാണ് കേരളത്തിലുള്ളത്. കുട്ടികളെ മാറ്റിനിര്‍ത്തിയാല്‍ രണ്ടരക്കോടി വരും. ഇതില്‍ വാക്സിന് സ്വീകരിച്ചവരുടെ പകുതിപോലുമില്ല. സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് കൂടുതല്‍ വാക്സിന് ഇപ്പോള്‍ അനുവദിക്കുന്നത്. അതേസമയം സര്‍ക്കാരിന് വാക്സിന് വിതരണം കാര്യക്ഷമമായി നടപ്പാക്കാനും ഇപ്പോള്‍ സാധിക്കുന്നില്ല. പിഎച്ച്സി, സിഎച്ച്സി തുടങ്ങി സ്ഥാപനങ്ങള്‍ വഴിയാണ് വാക്സിന് നല്‍കുന്നത്.
ഇക്കാരണത്താല്‍ നിയന്ത്രണങ്ങളും ഏറെയാണ്. കൂടാതെ വാക്സിന് ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളും സങ്കീര്‍ണമാണ്. മൊബൈലിലെ റേഞ്ച് കുറവും മറ്റും സാധാരണക്കാരുള്‍പ്പെടെയുള്ളവരുടെ വാക്സിനേഷന് തടസം സൃഷ്ടിക്കുന്നുണ്ട്.
വാക്സിന് ടാര്‍ജറ്റ്
ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ആരോഗ്യവകുപ്പ് സ്വകാര്യ മേഖലയുമായി കൈകോര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എല്ലാ സ്വകാര്യ ആശുപത്രികളും ഇക്കാര്യത്തില്‍ സഹകരിച്ചിരുന്നു. വാക്സിന് കാര്യത്തിലും ഇതേ രീതി തുടരണം. എല്ലാ രീതിയിലും സ്വകാര്യ ആശുപത്രികള്‍ വാക്സിനേഷന് നടപ്പാക്കുന്നതില്‍ സഹകരിക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് വാക്സിന് ലഭ്യമാക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. ഇതിനായി ടാര്‍ജറ്റ് സര്‍ക്കാര്‍ നല്‍കണം. ടാര്‍ജറ്റ് നല്കാത്തിടത്തോളം സമ്പൂര്‍ണ വാക്സിനേഷന് നടപ്പാക്കാന്‍ സാധിക്കില്ല.
സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെയും നഴ്സിംഗ് വിദ്യാര്‍ഥികളുടെയും മറ്റു മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്ളവരുടെയും സഹകരണത്തോടെ കൂടുതല്‍ പേര്‍ക്കു കുറഞ്ഞ ദിവസം കൊണ്ട് വാക്സിന് നല്കാന് സാധിക്കും. പ്രായമായവർക്ക് വീടുകളിലെത്തിയും വാക്സിന് നല്കാന് സാധിക്കും. ഇതിന് മിംസ് തയാറാണ്.
കുട്ടികളിലെ രോഗവ്യാപനം
കുട്ടികളില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ചില കേസുകളുണ്ടായിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. അതിന് താഴെയുള്ളവരുടെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. അതിനാല്‍ അവരെ മാറ്റി നിര്‍ത്തണം. കുട്ടികള്‍ക്കുള്ള വാക്സിനേഷന് അനുമതിയാവുമ്പോള്‍ കമ്യൂണിറ്റി വാക്സിനേഷന് നയത്തിലൂടെ അതും നടപ്പാക്കാന്‍ സാധിക്കണം. മുതിര്‍ന്നവരുടെ വാക്സിനേഷന് പൂര്‍ത്തീകരിച്ചാല്‍ കുട്ടികളിലേക്ക് രോഗം പടരുന്നത് ഒരു പരിധി വരെ തടയാനാവും.
സ്പുട്നിക് റെഡി
കമ്യൂണിറ്റി വാക്സിനേഷന് സ്പുട്നിക്കിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പുറത്തെടുത്ത് 90 സെക്കന്‍ഡിനുള്ളില്‍ സ്പുട്നിക്ക് വാക്സിന് എടുക്കണം. മൈനസ് 18 ഡിഗ്രി സെല്‍ഷസിലാണ് സൂക്ഷിക്കുന്നത്. കോവിഷീല്‍ഡും കോവാക്സിനും കമ്യൂണിറ്റി വാക്സിനേഷന് ഉചിതമാണ്.
ഡോ. ഫർഹാൻ യാസിൻ
(സിഇഒ, ആസ്റ്റര്‍ മിംസ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
Latest News
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top