Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അധികാര വികേന്ദ്രീകരണം: കാൽ നൂറ്റാണ്ടിന്റെ കഥ
Tuesday, September 21, 2021 10:39 PM IST
കെ. കബീർ മാസ്റ്റർ
മഹാത്മാഗാന്ധിയെയാണ് ഇന്ത്യയുടെ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ പ്രതീകമായി നാം കാണുന്നത്. ഓരോ ഗ്രാമവും മുഴുവൻ അധികാരങ്ങളുമുള്ള ഒരു റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം. ബലവാനു ലഭിക്കുന്നത്ര സൗകര്യം ദുർബലനും ലഭിക്കണം എന്നുള്ളതാണ് ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ സങ്കൽപമെന്നു ഗാന്ധിജി പറഞ്ഞു.
വികസന ബ്ലോക്കുകൾ
1951 ൽ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിക്കുകയും ഗ്രാമതലങ്ങളിൽ വികസന പ്രവർത്തനങ്ങൾക്കായി സാമൂഹ്യ വികസന എൻഇഎസ് ബ്ലോക്കുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന വർഷമായ 1956ൽ പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനത്തിന് പാർലമെന്റ് സമ്മേളിക്കുകയും പദ്ധതി പ്രവർത്തനങ്ങളുടെ ജയപരാജയങ്ങൾ വിശദമായി ചർച്ചയ്ക്കു വിധേയമാക്കുകയും ചെയ്തു.
പദ്ധതി പണത്തിന്റെ 50% മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും, അതിൽ തന്നെ 20% മാത്രമേ പ്രയോജനപ്രദമായുള്ളുവെന്നും വിലയിരുത്തപ്പെട്ടു. ജനപങ്കാളിത്തമില്ലായ്മയാണിതിനു കാരണമെന്നും ബോധ്യപ്പെട്ടു.
ആയതിന്റെ വെളിച്ചത്തിൽ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (1956-61) സമീപനരേഖയിൽ വികസന പ്രവർത്തനങ്ങൾ ഗ്രാമതലത്തിൽ നടപ്പിലാക്കുന്നതിനു ജനങ്ങളുടെ പങ്കാളിത്തം ഉളവാക്കേണ്ടതിന്റെയും ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കുന്നതിന്റെയും ആവശ്യകത പരാമർശിക്കുകയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് രാഷ്ട്രശിൽപിയായ ജവഹർലാൽ നെഹ്റു 1957 ജനുവരിയിൽ ബൽവന്ത്റായി മേത്ത അധ്യക്ഷനായി കമ്മീഷനെ നിയോഗിച്ചത്. 1959ൽ ബൽവന്ത്റായി മേത്ത കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഗ്രാമതലങ്ങളിലും ബ്ലോക്ക് തലങ്ങളിലും ജില്ലാ തലങ്ങളിലുമായി ത്രിതലപഞ്ചായത്തുകൾ രൂപീകരിക്കാനായിരുന്നു ശുപാർശ.
രാജീവ്ഗാന്ധി
ഗ്രാമപഞ്ചായത്തുകളിലേക്ക് നേരിട്ടു ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികളിൽനിന്നു തെരഞ്ഞെടുക്കുന്നതിനും, ജില്ലാപഞ്ചായത്തുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും എംഎൽഎമാരും എംപിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സമിതി രൂപീകരിക്കാനുമായിരുന്നു ബൽവന്ത്റായി മേത്ത കമ്മിറ്റിയുടെ ശിപാർശ.
ഇതിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനത്തിലെ നാമ്പൂർ ഗ്രാമത്തിൽ പഞ്ചായത്ത് രൂപീകരിച്ചുകൊണ്ട് 1959 ഒക്ടോബർ രണ്ടിന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്രാജ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. “ആസൂത്രണത്തിന്റെയും വികസന പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന്റെയും ഉത്തരവാദിത്തം ജനങ്ങളിൽ നിക്ഷിപ്തമാക്കേണ്ട സമയം വന്നുചേർന്നിരിക്കുന്നു. ആയതിനാൽ വിശ്വാസത്തോടെയും ധൈര്യത്തോടെയും ചുമതലകൾ ഏറ്റെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു”. എന്ന് ഉദ്ഘാടനപ്രസംഗത്തിൽ നെഹ്റു പറഞ്ഞു.
1960കളോടെ മിക്ക സംസ്ഥാനങ്ങളിലും പഞ്ചായത്തിരാജ് നിയമം രൂപീകരിക്കപ്പെടുകയും പഞ്ചായത്തുകൾ നിലവിൽ വരുകയും ചെയ്തു. എന്നാൽ അധികാരങ്ങളും ധനാഗമമാർഗങ്ങളും ഉണ്ടായിരുന്നില്ല. അതേസമയം കേന്ദ്ര-സംസ്ഥാന വർക്കുകളുടെ ലൈൻ ഡിപ്പാർട്ട്മെന്റുകൾ ശക്തിപ്പെട്ട് ഫീൽഡ് തലം വരെ ഉദ്യോഗസ്ഥർ വരികയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥ മേധാവിത്വംകൊണ്ട് 1969 ആയപ്പോഴേക്കും ഗ്രാമപഞ്ചായത്ത് സംവിധാനം നിഷ്പ്രഭമായി.
നഗരപാലികാ നിയമം
പിന്നീട് രാജീവ്ഗാന്ധിയുടെ കാലഘട്ടത്തിലാണ് ചരിത്രപരമായ തുടക്കം കുറിക്കുന്നത്. “ദില്ലിയിലും മറ്റുസംസ്ഥാന തലസ്ഥാനങ്ങളിലും ജനാധിപത്യം ശക്തിപ്പെടണമെങ്കിൽ പഞ്ചായത്ത് തലങ്ങളിൽ ജനാധിപത്യം ശക്തിപ്പെടണം” എന്നതായിരുന്നു രാജീവ്ഗാന്ധിയുടെ കാഴ്ചപ്പാട്. അദ്ദേഹം 1986 ൽ ആറു ദിവസം ഹൈദരാബാദിലുള്ള National Institute of Rural Development (NIRD) ൽ താമസിച്ച് വിവിധ തലത്തിലുള്ള വിദഗ്ധരും ഉദ്യോഗസ്ഥരുമായി ചർച്ചകളും പഠനവും നടത്തി.
ജനങ്ങൾക്ക് അധികാരം, സമാന്തര ജനകീയ സംഘടന, ജനകീയ ജനാധിപത്യം, പ്രതികരണാത്മക ഭരണം, എന്നീ അടിസ്ഥാനതത്വങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പഞ്ചായത്തിരാജ് ബില്ലിന്റെ നക്കൽ തയാറാക്കിയത്. 1989 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിതന്നെ 63,64-ാം ഭരണഘടനാ ഭേദഗതിയായി പഞ്ചായത്ത് രാജ് നഗരപാലികാ ബിൽ അവതരിപ്പിച്ചു. ലോകസഭ പാസാക്കിയെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ നാലു വോട്ടുകൾക്ക് ബിൽ പരാജയപ്പട്ടു.
രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷം 1991 ൽ അധികാരത്തിൽ വന്ന പി.വി. നരസിംഹറാവു സർക്കാർ പഞ്ചായത്തിരാജ് ബിൽ ജോയിന്റ് പാർലമെന്റ് കമ്മിറ്റിക്കു വിടുകയും ചെറിയ ഭേദഗതികളോടെ 1992 ഡിസംബറിൽ 73ാം, 74-ാം ഭരണഘടനാ ഭേദഗതിയായി പാർലമെന്റ് പഞ്ചായത്ത്രാജ് നഗരപാലികനിയമം പാസാക്കുകയും ചെയ്തു. 1993 ൽ മാർച്ച് മാസത്തിൽ പാർലമെന്റിന്റെ ഇരുസഭകളും പഞ്ചായത്തിരാജ് ബിൽ പാസാക്കി.
പഞ്ചായത്തിരാജും വനിതാ മുന്നേറ്റവും
ഭരണഘടനയുടെ അനുഛേദം 243(ഉ)3 പ്രകാരം വനിതകൾക്ക് 33% ശതമാനം സീറ്റ് സംവരണവും 243(ഉ)3 പ്രകാരം അധ്യക്ഷപദവികളിൽ സ്ത്രീകൾക്കു മൂന്നിലൊന്ന് സംവരണവും നൽകി പതിനായിരക്കണക്കിന് സഹോദരിമാരെ അടുക്കളയിൽനിന്നും അധികാരക്കസേരയിലേക്ക് കൊണ്ടുവന്ന രാജ്യത്തെ ഏറ്റവും വലിയ നിശബ്ദ സാമൂഹികവിപ്ലവവും സ്ത്രീമുന്നേറ്റ ചുവടുവയ്പും കൂടിയായിരുന്നു രാജീവ് ഗാന്ധി കൊണ്ടു വന്ന പഞ്ചായത്ത്രാജ് സംവിധാനം. ഡോ. മൻമോഹൻസിംഗ് സർക്കാർ 2010 ൽ 50 ശതമാനമാക്കി വനിതാ സംവരണം വീണ്ടും വർധിപ്പിച്ചു.
കേരളത്തിൽ
കേരളത്തിൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണ് കേരള പഞ്ചായത്ത് രാജ് നിയമം പാസാക്കിയത്. അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രി സി.ടി. അഹമ്മദാലി അവതരിപ്പിച്ച ബിൽ നീണ്ട ചർച്ചകൾക്കു ശേഷമാണ് 1994 ഏപ്രിൽ 23ന് നിയമസഭ പാസാക്കിയത്.
1994 ഫെബ്രുവരി 23ന് മുഖ്യമന്ത്രി കെ. കരുണാകരൻ അന്നത്തെ ജില്ലാ കൗണ്‍സിലുകൾ പിരിച്ചുവിട്ടു. 1995ൽ നടന്ന പുതിയ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ജനപ്രതിനിധികൾ ഒക്ടോബർ രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത ദിവസംതന്നെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി 29 വകുപ്പുകളുടെ അധികാരം പഞ്ചായത്തുകൾക്ക് കൈമാറി. പ്രത്യേക ധനകാര്യ ഉത്തരവിലൂടെ 220 കോടി രൂപയും ബജറ്റിനു മുന്‍പെ ഇടക്കാല ഗ്രാന്റായി നൽകുകയും ചെയ്തു. അന്നുമുതൽ സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതം പ്രത്യേകം രേഖപ്പെടുത്തിത്തുടങ്ങി.
ജനകീയാസൂത്രണം
കേരള പഞ്ചായത്തിരാജ് നിയമത്തിന്റെ 175ാം വകുപ്പ് പ്രകാരമാണ് പിന്നീട് 1996ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ ജനകീയാസൂത്രണം എന്ന പേരിൽ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി രൂപീകരണവും നിർവഹണവും ഒരു മാസ് കാന്പയിനായി കേരളത്തിൽ നടപ്പാക്കിയത്.
ഇന്നത്തെ ഇടതുപക്ഷ സർക്കാർ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആചരിക്കുകയാണ്. സത്യത്തിൽ ജനകീയാസൂത്രണത്തിന്റെയല്ല അധികാര വികേന്ദ്രീകരണത്തിന്റെ രജതജൂബിലിയാണ് ആഘോഷിക്കേണ്ടത്.
1996നു ശേഷം ഇടതുപക്ഷ സർക്കാർ ഭരിച്ച 15 വർഷക്കാലം മാത്രമേ ജനകീയാസൂത്രണ പരിപാടി ഉണ്ടായിട്ടുള്ളൂ. യുഡിഎഫ് സർക്കാരിന്റെ 10 വർഷക്കാലം കേരളവികസന പദ്ധതി എന്നപേരിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും പരിപാടികളും നടപ്പിലാക്കിയത്.
സർക്കാർ നേരിട്ടു ചെലവഴിക്കുന്ന 60 ശതമാനം ഫണ്ടിനേക്കാൾ കൂടുതൽ ഫലപ്രദമായി ഒരുപക്ഷേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 40 ശതമാനം ഫണ്ട് വിനിയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. ഇങ്ങനെയൊക്കെയാണെങ്കിലും തത്വദീക്ഷയില്ലാതെ അടിക്കടി പുറപ്പെടുവിക്കുന്ന സർക്കാർ ഉത്തരവുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം പരിമിതപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങൾക്ക് മാതൃകയായ നമ്മുടെ പ്രാദേശിക സർക്കാരുകൾ ഉദ്യോഗസ്ഥകേന്ദ്രീകൃതമാകാതിരിക്കാനുള്ള ജാഗ്രതകൂടി ഉണ്ടാവേണ്ടതുണ്ട്്.
(ലേഖകൻ എടപ്പറ്റ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റും KILAയുടെ ഗസ്റ്റ് ഫാക്കൽറ്റിയുമാണ്.)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Latest News
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top