Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പുഴ, മണൽ, വന്യജീവി... മനുഷ്യൻ
Tuesday, October 19, 2021 1:53 AM IST
കേന്ദ്രസർക്കാരും കേരള സർക്കാരും പുഴയിലെ മണൽ വാരി വിറ്റ് പണമുണ്ടാക്കാനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ്. കേരളത്തിലെ പുഴകളിൽനിന്ന് മണൽ ഊറ്റിയെടുക്കുന്നത് നിയമംമൂലം തടഞ്ഞിട്ട് അനേകം വർഷങ്ങളായി.
പുഴയിലെ മണൽ വാരിയെടുത്താൽ സമീപപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റുമെന്നും പുഴയുടെ തീരം ഇടിഞ്ഞുവീണ് പുഴതന്നെ അപ്രത്യക്ഷമാകുമെന്നും ശാസ്ത്രത്തെക്കുറിച്ച് സാഹിത്യമെഴുതി ശാസ്ത്രജ്ഞന്മാരായവർ ജനത്തെ പഠിപ്പിച്ച് തയാറാക്കിയിട്ടുണ്ട്. അതുകൊണ്ട് ആ വാദങ്ങളെല്ലാം നുണയായിരുന്നുവെന്ന് അംഗീകരിക്കാതെ മലയാളിയുടെ സാമൂഹിക അബോധ മനസിന് സർക്കാർ നയം സ്വീകരിക്കുക അസാധ്യമാണ്.
പരിസ്ഥിതിയുടെ ഉപയോഗം മനുഷ്യന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. പാറ പൊട്ടിക്കാതെ, കളിമണ്ണുകൊണ്ട് ഇഷ്ടിക നിർമിക്കാതെ, മരങ്ങൾ വെട്ടാതെ, മൃഗങ്ങളെ കൊല്ലാതെ... മനുഷ്യന് ജീവിക്കാൻ സാധ്യമല്ല. മന്ത്രിമാർ പഠനം നടത്താൻ പോകുന്ന വിദേശരാജ്യങ്ങളിൽ പലതിലും പുഴകളിൽനിന്ന് മണൽ ഊറ്റുന്നുണ്ട്. പുഴകൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ പ്രകൃതി സംരക്ഷിക്കപ്പെടുന്ന രാജ്യങ്ങൾക്ക് അടിസ്ഥാനപരമായ പരിസ്ഥിതി നയങ്ങളുണ്ട്.
അടിസ്ഥാന പരിസ്ഥിതി നയം
പരിസ്ഥിതി സംരക്ഷണ വാദമുഖങ്ങൾ മൂന്നു തത്വത്തിന്മേലാണ് അടിയുറപ്പിച്ചിരിക്കുന്നത്.
മനുഷ്യകേന്ദ്രീകൃത വാദം
പ്രകൃതി കേന്ദ്രീകൃത വാദം
സുസ്ഥിര വികസനവാദം
ആദ്യത്തെ വിഭാഗം മനുഷ്യകേന്ദ്രീകൃത വാദക്കാരാണ്. പ്രകൃതിയിലുളള ഏതു വസ്തുവും മനുഷ്യന്റെ ഉപയോഗത്തിനാണെന്ന് ഇക്കൂട്ടർ വാദമുന്നയിക്കുന്നു. പ്രകൃതിയുടെ പരിമിതികളെ മറികടക്കുന്നതാണ് മനുഷ്യന്റെ തനിമയെന്ന് ഇവർ വാദിക്കുന്നു.
രണ്ടാമത്തെ വിഭാഗം പ്രകൃതിയെ ആരാധിക്കാനുള്ള യാഥാർഥ്യമായി കാണുന്നു. അവർ പറയുന്നത് നിരന്തരം ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന അമ്മയാണ് പ്രകൃതി. അതുകൊണ്ട് പ്രകൃതിയെ ഉപയോഗിക്കാനുള്ളതല്ല, ആരാധിക്കാനുള്ളതാണ്.
ഇവർ രണ്ടു വിഭാഗം ഉന്നയിക്കുന്നതിലും ചില ഭാഗിക ശരികളുണ്ട്. അതുകൊണ്ടാണ് ഇവ രണ്ടിനെയും സമന്വയിപ്പിച്ച് ഉപയോഗിക്കുകയും ഭാവി തലമുറയ്ക്കുവേണ്ടി നിലനിർത്തുകയും ചെയ്യുന്ന സുസ്ഥിര വികസനം എന്ന നയം ശാസ്ത്രജ്ഞന്മാർ മുന്നോട്ടുവയ്ക്കുന്നത്. ഈ നയമനുസരിച്ച് പുഴയിൽനിന്ന് മണലൂറ്റാമോ എന്ന ചോദ്യത്തിന്, പുഴയെ ഭാവിതലമുറയ്ക്കായി നിലനിർത്തുന്ന വിധത്തിൽ എന്നതാണ് ഉത്തരം.
മണലെടുത്താൽ പുഴ മരിക്കുമോ?
പുഴയിൽനിന്ന് പരിധിക്കപ്പുറമുള്ള മണലെടുത്തില്ലെങ്കിൽ പുഴ മരിക്കും എന്നത് പലർക്കും അജ്ഞാതമാണ്. മഴവെള്ളത്തിന് ഒഴുകിപ്പോകാൻ പ്രകൃതിതന്നെ സൃഷ്ടിച്ച വഴികളാണ് പുഴകൾ. എന്നാൽ, പുഴകളിൽ മണൽ നിറഞ്ഞാൽ അത് എടുത്തുമാറ്റാനുള്ള കഴിവ് പുഴയ്ക്കില്ല. ഇവിടെ മനുഷ്യന്റെ ഇടപെടൽ ആവശ്യമാണ്. പുഴകളിലെ മണലും എക്കലും വർഷാവർഷം എടുത്തുമാറ്റിയില്ലെങ്കിൽ സമീപഭാവിയിൽ കേരളത്തിലെ പുഴകൾ മരിക്കും.
ഒരു മനുഷ്യന്റെ ശരീരത്തിൽനിന്ന് രക്തം ഊറ്റിയെടുത്ത് മറ്റൊരു മനുഷ്യന് നല്‍കാം എന്നത് പൊതുപ്രസ്താവനയാണ്. എത്ര രക്തം ഊറ്റിയെടുക്കാം, ആർക്ക് എടുക്കാം, ആരിൽനിന്നെടുക്കാം എന്നീ കാര്യങ്ങൾ നിർണയിക്കേണ്ടത് ശരീരശാസ്ത്രജ്ഞന്മാരാണ്. അതുപോലെ മണൽ എവിടെനിന്ന് എടുക്കണം, എത്ര അളവ് എടുക്കണം, എങ്ങനെ എടുക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് ആ വിഷയം കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞന്മാരാണ്.
പല വിദേശ രാജ്യങ്ങളിലും പുഴയിലേക്ക് അഭിമുഖമായിട്ടാണ് കെട്ടിടങ്ങളും വീടുകളും പണിയുന്നത്. പുഴയുടെ ഇരുവശവും റോഡാണ്. എന്നാൽ, കേരളത്തിൽ പുഴകളെ അഭിമുഖീകരിക്കുന്നത് വീടുകളുടെയും കെട്ടിടങ്ങളുടെയും മല, മൂത്ര വിസർജന സാധ്യതകളാണ്. ഈ വൈരുധ്യം തെളിയിക്കുന്നത് പുഴകളോടുള്ള സ്നേഹം കവിതയിൽ അവസാനിക്കുന്നുവെന്നാണ്.
അനാവശ്യമായി കുമിഞ്ഞുകൂടിയ മണലെടുക്കാൻ സർക്കാർ ശ്രമിച്ചാൽ ഉടനെതന്നെ മാഫിയ, മാഫിയ, മാഫിയ എന്ന മുദ്രാവാക്യവുമായി ആയിരങ്ങൾ പ്രത്യക്ഷപ്പെടും. ചാനൽ ചർച്ചകൾ രൂപംകൊള്ളും. പുഴയെ സംരക്ഷിക്കാനുള്ള ശ്രമം രാ ഷ്ട്രീയ പരാജയമായി മാറും.
ഭൂമാഫിയ
മണൽ മാഫിയപോലെ മറ്റൊരു പ്രയോഗമാണ് ഭൂമാഫിയ. 2007ൽ എം.എ. ബേബി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിൽ കേരളത്തിലെ ക്രൈസ്തവർ ന്യൂനപക്ഷമല്ല എന്നു സ്ഥാപിക്കാൻ ശ്രമം നടന്നു. അതിനുപോൽബലകമായ ചില പ്രമേയങ്ങൾ അവതരിപ്പിച്ചു.
അതിൽ ഒരു പ്രമേയം കേരളത്തിലെ ക്രൈസ്തവർക്ക് ഹിന്ദുക്കളേക്കാൾ കൂടുതൽ ഭൂമിയുണ്ടെന്നാണ്. ഈ അസന്തുലിതാവസ്ഥ സാമൂഹിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഈ പ്രസ്താവനകളാണ് ഹിന്ദുത്വവാദികൾ പ്രധാനമായും ക്രിസ്ത്യാനികൾക്കെതിരേ ഉപയോഗിക്കുന്നത്. പ്രസിദ്ധ ഹിന്ദുത്വവാദിയും ഇൻഫിനിറ്റി ഫൗണ്ടേഷൻ സ്ഥാപകനുമായ രാജീവ് മൽഹോത്ര അന്താരാഷ്്ട്രവേദികളിൽ ഇക്കാര്യം ഇന്ത്യയിലെ ക്രൈസ്തവർ ഹിന്ദുക്കളേക്കാൾ ധനവാന്മാരാണെന്ന് കാണിക്കാൻ ഉപയോഗിക്കുന്നു.
പശ്ചിമഘട്ടം
കന്യാകുമാരി മുതൽ ഗുജറാത്തുവരെ വ്യാപിച്ചു കിടക്കുന്നതാണ് പശ്ചിമഘട്ടം. ഈ പശ്ചിമഘട്ടത്തിലെ ജനവാസ കേന്ദ്രങ്ങളാണ് വാൽപ്പാറ, കൊടൈക്കനാൽ, ഊട്ടി, ഗൂഡല്ലൂർ, മെർക്കാറ മുതലായ സ്ഥലങ്ങളെല്ലാം. ഇവിടെയൊന്നുമില്ലാത്ത പരിസ്ഥിതി ലോലത്വം കസ്തൂരിരംഗൻ എങ്ങനെ ഇടുക്കി ജില്ലയിൽ കണ്ടെത്തി. അദ്ദേഹം പരിസ്ഥിതി ശാസ്ത്രജ്ഞനല്ല. മലയോര മേഖലയിൽ ഉപജീവനം നടത്തുന്ന ലക്ഷോപലക്ഷം ചെറുകിട കർഷകരെ ഭൂമാഫിയക്കാർ, വനം കൊള്ളക്കാർ എന്ന് മുദ്രകുത്താൻ റിപ്പോർട്ട് ഇടയാക്കിയിട്ടുണ്ട്.
മനുഷ്യർ പ്രകൃതിസംരക്ഷകർ
ഈ വർഷം ഓസ്ട്രേലിയ വൻകരയിൽ 10,000 ഒട്ടകങ്ങളെ വെടിവച്ചു കൊന്നു. ഒട്ടകങ്ങൾ 1850 കളിൽ ഓസ്ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതാണ്. എന്നാൽ, ഇന്ന് അവയുടെ എണ്ണം 10 ലക്ഷം കവിയുകയും ഭൂഖണ്ഡത്തിന്റെ ജൈവവ്യവസ്ഥിതിയെത്തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
ഓസ്ട്രേലിയയിലെ ആദിവാസികളുടെ കൃഷിയിടങ്ങളും ജലസ്രോതസുകളും ഇവ ഇല്ലാതാക്കാൻ ആരംഭിച്ചു. ഈ പ്രതിസന്ധിയിലാണ് ഒട്ടകങ്ങളെ കീടമായി നിർവചിച്ച് ഓസ്ട്രേലിയൻ ഗവൺമെന്റ് കൊന്നൊടുക്കുന്നത്. പതിവുപോലെ പ്രകൃതിയെ ആരാധിക്കുന്നവർ പ്രതിഷേധവുമായെത്തി. പക്ഷേ, ജനങ്ങൾ പിന്തുണച്ചതു സർക്കാരിനെയാണ്.
പശ്ചിമഘട്ട മലനിരകളുടെ താഴ്വാരങ്ങളിൽ ജീവിക്കുന്ന കർഷകർ മൃഗങ്ങളുടെ ശല്യംമൂലം തകർക്കപ്പെടുകയാണ്. കാട്ടുപന്നികളുടെ എണ്ണത്തിലെ ക്രമാതീതമായ വളർച്ച ജൈവവൈവിധ്യത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തിയേക്കാം. എന്നാൽ, കേരളത്തിൽ എല്ലാം രാഷ്ട്രീയമാണ്. മൃഗങ്ങളുടെ എണ്ണം കൂടിയാലും പ്രശ്നമാണ്, കുറഞ്ഞാലും പ്രശ്നമാണ് എന്ന ചിന്ത പ്രകൃതിസ്നേഹികൾക്ക് മനസിലാകുന്നില്ല.
മനുഷ്യന്റെ എണ്ണം വർധിച്ചാൽ അവയെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് കേന്ദ്രസർക്കാർ മുതൽ ഭൂരിഭാഗം പേരും ചിന്തിക്കുന്നത്. സുസ്ഥിര വികസനം എന്ന ചിന്ത പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിഗണിക്കപ്പെടുന്ന ഒരു നല്ല നാളേക്കായി കാത്തിരിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top