സൈമൺ കമ്മീഷൻ
Sunday, October 24, 2021 12:12 AM IST
1919ലെ മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങളുടെ പരാജയത്തെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി ബ്രിട്ടീഷ് സർക്കാർ നിയമിച്ച ഏഴംഗ കമ്മീഷനാണ് സൈമണ്‍ കമ്മീഷൻ. 1927ൽ നിയമിച്ച കമ്മീഷൻ 1928 ഫെബ്രുവരി മൂന്നിനാണ് ഇന്ത്യയിലെത്തിയത്. ജോണ്‍ സൈമണ്‍ ആയിരുന്നു കമ്മീഷന്‍റെ അധ്യക്ഷൻ. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമന്‍റ് ആറ്റ്‌ലിയും കമ്മീഷൻ അംഗമായിരുന്നു.

എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഒരാൾ പോലും കമ്മീഷനിൽ അംഗമായിരുന്നില്ല. ഇത് ഇന്ത്യക്കാരെ പ്രകോപിതരാക്കി. കോണ്‍ഗ്രസ് ഉൾപ്പെടെ കമ്മീഷനെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. കമ്മീഷൻ ഇന്ത്യയിലെത്തിയ ദിവസം അഖിലേന്ത്യ ഹർത്താൽ പ്രഖ്യാപിച്ചു. യൂസഫ് മെഹ്‌ലി രൂപം കൊടുത്ത സൈമണ്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജനകീയ പ്രക്ഷോഭം നടത്തിയത്. പോലീസ് പ്രക്ഷോഭകർക്കെതിരേ മർദനം നടത്തി.


പഞ്ചാബ് സിംഹം എന്ന് അറിയപ്പെടുന്ന ലാലാ ലജ്പത് റായിക്ക് ഗുരുതര പരിക്കേറ്റു. ഇതൊന്നും വകവയ്ക്കാതെ പ്രവർത്തിച്ച കമ്മീഷൻ 1929 മാർച്ച് മൂന്നിന് തിരിച്ചു പോയി. 1930ൽ റിപ്പോർട്ട് സമർപ്പിച്ചു. സൈമണ്‍ കമ്മീഷന്‍റെ പല നിർദ്ദേശങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് 1935 ലെ ഇന്ത്യ ഗവണ്‍മെന്‍റ് ആക്ട് നിലവിൽ വന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.