Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചെറിയാൻ ഫിലിപ്പും റിയാസും
Sunday, October 24, 2021 12:17 AM IST
ചെറിയാൻ ഫിലിപ്പിനെക്കുറിച്ച് പിണറായി വളരെ നല്ല വാക്കുകളാണു പറഞ്ഞത്. "അദ്ദേഹം ഞങ്ങളോട് നന്നായി സഹകരിച്ചു, പുതിയ ലൈൻ വല്ലതും ഉണ്ടോയെന്ന് അറിയില്ല.' റിയാസിന്റെ കാര്യത്തിൽ പാർട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും വ്യക്തമാക്കി.
ചെറിയാൻ ഫിലിപ്പ്
കേരളത്തിലെ വലത്-ഇടതു ചേരികളിലെ പ്രമുഖനായി ഏറെക്കാലം വാണിട്ടും ഗതിവിഗതികൾ നിയന്ത്രിക്കുന്ന എല്ലാ പ്രമുഖരുടെയും സ്വന്തമായിരുന്നിട്ടും അധികാര രാഷ്ട്രീയത്തിൽ ഏറെയൊന്നും നേടാനാവാതെപോയ നേതാവാണ് ചെറിയാൻ ഫിലിപ്പ്. കടുത്ത ആന്റണിഭക്തനായിരുന്ന ചെറിയാൻ അവസാനം അതിലും കടുത്ത കരുണാകരഭക്തനായി. സിപിഎമ്മിൽ പിണറായിയുടെയും കോടിയേരിയുടെയുമെല്ലാം വിശ്വസ്തനുമായിരുന്നു.
പക്ഷേ ചെറിയാനു നിയമസഭയിലോ ലോക്സഭയിലോ എത്താനായില്ല. അതു ചെറിയാനു വിധിച്ചിട്ടില്ലാത്ത വിധമാണ് ജനവിധികൾ വന്നത്. ആന്റണിയും കരുണാകരനും പടനയിച്ച 1992ലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ബൂത്ത് തലത്തിലെ തെരഞ്ഞെടുപ്പിൽ എതിരാളികൾ പരാജയപ്പെടുത്തിയ പാർട്ടിയുടെ സമുന്നത നേതാവാണ് ചെറിയാൻ.
2021 ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇഷ്ട നേതാവായ പിണറായി തന്നെ രാജ്യസഭയിലേക്കു വിടുമെന്ന് ചെറിയാൻ ആത്മാർഥമായി ആഗ്രഹിച്ചു. പക്ഷേ കാര്യത്തോടടുത്തപ്പോൾ പിണറായിക്കു ബ്രിട്ടാസിനെ സഹായിക്കേണ്ടിവന്നു. ചെറിയാൻ ഒൗട്ട്. അതോടെ ചെറിയാൻ തന്റെ വഴി തെരഞ്ഞെടുക്കുകയായി.
ആരെയും കുറ്റപ്പെടുത്താതെ, അല്ലെങ്കിൽ കുഷ്്വന്ത് സിംഗിനെപ്പോലെ "എല്ലാവരോടും പകയോടെ’ സ്വന്തം നിരീക്ഷണങ്ങളുടെ ഒരു ലോകം ഉണ്ടാക്കുവാനാണ് ചെറിയാന്റെ പരിപാടി. അത് അദ്ദേഹത്തിന് തിളങ്ങാനാവുന്ന മേഖല തന്നെയാണ്. കാൽ നൂറ്റാണ്ടിനുശേഷമുള്ള കാലത്തെക്കുറിച്ച് ഒരു പുസ്തകവും സ്വന്തം ചാനലും ഒക്കെ തുടങ്ങിയാൽ ധാരാളം പ്രേക്ഷകരെ ആകർഷിക്കാനാവും.
സ്വന്തം തട്ടകത്തിൽ തിളങ്ങുന്പോൾ ചിലപ്പോൾ മറ്റ് ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെട്ടെന്നു വരാം. ഒരു കണ്ണുകൊണ്ടു മാത്രം നോക്കുന്നവരുടെ ലോകത്ത് രണ്ടു കണ്ണുകളുമായി നോക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഫലങ്ങളിൽനിന്നുമാണ് വിലയിരുത്തപ്പെടുക.
അദ്ദേഹം പ്രളയത്തെക്കുറിച്ചു നടത്തിയ നിരീക്ഷണംതന്നെ നല്ല ഉദാഹരണമായി. കഴിഞ്ഞ പ്രളയം കഴിഞ്ഞ് നെതർലണ്ടിൽ പഠിക്കുവാൻ പോയ മുഖ്യമന്ത്രിയും സംഘവും എന്തു കൊണ്ടുവന്നു എന്ന ചോദ്യം വളരെ കൃത്യമായി. പിണറായി എന്നല്ല, മുന്‍പു പഠിക്കാൻ പോയവരും കാര്യമായി ഒന്നും പഠിച്ചതായി കാണാനുണ്ടാവില്ല.
കരുണാകരനും ആന്റണിയും ഒഴികെയുള്ള മിക്കവാറും മന്ത്രിമാർ ഭരകാലത്ത് പലപല കാരണങ്ങൾക്കായി വിദേശയാത്ര നടത്തിയിട്ടുണ്ട്. അവരിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം. ജേക്കബ് അപവാദമാണ്. അദ്ദേഹം ചൈനയിൽ പോയി വന്നതിന്റെ ഓർമയാണ് തലസ്ഥാനത്തെ പ്രിയദർശിനി പ്ലാനറ്റോറിയം. സിംഗപ്പൂരിൽനിന്നു മാലിന്യസംസ്കരണം സംബന്ധിച്ച് പഠിച്ചുകൊണ്ടുവന്ന കണ്ടെത്തലുകൾ നടപ്പാക്കാൻ ആരും സമ്മതിച്ചില്ല.
ഭവനനിർമാണ മന്ത്രിയായിരിക്കെ വിദേശയാത്ര നടത്തി തിരിച്ചുവന്ന മന്ത്രി കെ.എം. മാണി അവിടെയൊക്കെ പ്രചാരത്തിലുള്ള പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ കേരളത്തിലും നടപ്പാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും എന്തായി എന്നു പിന്നീട് കേട്ടിട്ടില്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഷിബു ബേബി ജോണ്‍ എത്രയോ വിദേശയാത്രകളാണു നടത്തിയത്. എന്തൊക്കെയോ കൊണ്ടുവരും എന്ന് പറഞ്ഞിരുന്നെങ്കിലും വന്നതായി കണ്ടില്ല. അതുകൊണ്ട് പിണറായിയും എന്തെങ്കിലും കൊണ്ടുവന്നതായി കണ്ടില്ലെന്നതിൽ ആർക്കും സങ്കടമുണ്ടാവാനിടയില്ല.
ഇനി കോണ്‍ഗ്രസിലേക്കു തിരിച്ചുചെന്നാലും ചെറിയാനെ അവർ സ്വീകരിക്കും. കെ. മുരളീധരൻ അടക്കമുള്ളവർ സ്വാഗതം നേർന്നുകഴിഞ്ഞു. എങ്കിലും ശക്തരായ ഗ്രൂപ്പ് നേതാക്കൾ മൗനത്തിൽ തന്നെയാണ്. ആരെല്ലാം സ്വാഗതം ചെയ്താലും ചെറിയാൻ ഇറങ്ങിപ്പോന്ന കാലത്തോളം കോണ്‍ഗ്രസിൽ ഇനി ശക്തനാവാനിടയില്ല. ചെറിയാന്റെ തലമുറ അവിടെയും ഏതാണ്ടു പുറത്തായിട്ടുണ്ട്. അന്ന് ആന്റണിയുടെ നിറഞ്ഞ പിന്തുണയിൽ കളിച്ച ചെറിയാന് തിരിച്ചു ചെന്നാൽ അത്തരം ഒരു പിൻബലം കിട്ടാനിടയില്ല.
റിയാസ് വിവാദം തീരുന്നില്ല
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനും റിയാസിന് ഉറച്ച പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയെങ്കിലും സിപിഎമ്മിലെ മുറുമറുപ്പ് ഇല്ലാതായിട്ടില്ല. അതുകൊണ്ടാണല്ലോ രണ്ടാളും പരസ്യമായി റിയാസിനെ പിന്താങ്ങിയത്. റിയാസിനെതിരേ മുറുമുറുക്കുന്നവർ വായടയ്ക്കുന്നതാവും ഇന്നത്തെ നിലയിൽ നല്ലത്. കല്ലേൽ പിളർക്കുന്ന കല്പനകൾ പുറപ്പെടുവിച്ചിരുന്ന സാക്ഷാൽ ഇഎംഎസിനെ പോലും വെല്ലുവിളിച്ച വി.എസ് കേരളത്തിലെ മാധ്യമങ്ങളുടെ മുഴുവൻ പിന്തുണ ഉണ്ടായിട്ടും അടിതെറ്റിവീണത് കാലം കണ്ടതാണ്.
അമ്മയുടെ വിലാപം
തട്ടിക്കൊണ്ടുപോകപ്പെട്ട മക്കളെക്കുറിച്ചുള്ള അമ്മമാരുടെ തേങ്ങലുകളെ പരിഹാസത്തോടെ നിന്ദിച്ചിരുന്ന കേരളത്തിലെ മാധ്യമങ്ങൾ, സ്വന്തം കുഞ്ഞിനുവേണ്ടി ഒരമ്മ നടത്തുന്ന നിലവിളിയുടെ വക്താക്കളാകുന്നത് വിധിവൈപരീത്യം തന്നെ.
തലസ്ഥാനത്തെ പ്രമുഖ സിപിഎം കുടുംബത്തിലെ അംഗമായ ഒരു യുവതിയുടെ കുട്ടിക്കുവേണ്ടിയാണ് ഈ നിലവിളി. ഡിഫി നേതാവും സഹപ്രവർത്തകനും ഒരു കുട്ടിയുടെ അച്ഛനുമായ യുവാവിൽനിന്നു വിവാഹത്തിനു മുന്‍പുതന്നെ ഗർഭം ധരിച്ചവളാണ് ആ പെണ്‍കുട്ടി. മകളുടെ ബന്ധത്തെ അംഗീകരിക്കാൻ കുടുംബം തയാറായില്ല. സമൂഹത്തിലും അധികാരകേന്ദ്രങ്ങളിലുമുള്ള സ്വാധീനവും ഉപയോഗിച്ചു.
ഈ യുവതി ഗർഭിണിയാകുന്ന കാലത്ത് ഭർത്താവിനു വേറെ ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു.ഏതു മാതാപിതാക്കൾക്കാണ് ഇത്തരം ഒരു ബന്ധത്തെ ന്യായീകരിക്കാനാവുക? പിന്നീട് അയാൾ ആദ്യഭാര്യയിൽനിന്നു വിവാഹമോചനം നേടി ഈ പെണ്‍കുട്ടിയെ കൂടെ കൂട്ടുകയായിരുന്നു. വിവാഹമോചനത്തിനു സമ്മതിച്ച ആ യുവതിയുടെയും അവളുടെ കുഞ്ഞിന്റെയും സ്ഥിതി എന്ത്? അവർക്കു വേറെ ഭർത്താവിനെ കിട്ടുമെന്നു കരുതിയാലും ആ കുഞ്ഞിനു വേറെ അച്ഛനെ കിട്ടില്ലല്ലോ.
പെണ്‍കുട്ടിയുടെ വീട്ടുകാർ ശിശുക്ഷേമ സമിതി വഴി ദത്തുനൽകി നാടുകടത്തിയെന്നും കുഞ്ഞിനെ വീണ്ടെടുത്തു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതിയും യുവാവും ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. യുവതിതന്നെ സമ്മതപത്രം നൽകിയാണ് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നാണ് വന്നിട്ടുള്ള മറ്റൊരു വ്യാഖ്യാനം.
ഏതായാലും കുഞ്ഞിനെ തട്ടിയകറ്റിയവർക്കെതിരേ ഒരമ്മ നടത്തുന്ന രോദനത്തിന് മാധ്യമങ്ങളുടെ പിന്തുണ കിട്ടുന്നത് നല്ല സൂചനയാണ്. മക്കൾ തട്ടിക്കൊണ്ടുപോകപ്പെടുന്ന അമ്മമാർക്ക്, മക്കൾക്ക് 18 വയസു കഴിഞ്ഞാൽ പിന്നെ കരയാൻ പോലും അവകാശമില്ലെന്ന് ഇനി പറയുമോ ആവോ?
നമ്മുടെ കുഞ്ഞുങ്ങൾ
നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2019 ൽ പ്രായപൂർത്തിയാകാത്തവർ പ്രതികളായ 40,000 കേസുകൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
രണ്ടു മാസമായി തലസ്ഥാനജില്ലയിലെ ഗ്രാമപ്രദേശത്തെ ഒരു വിദ്യാലയത്തിൽ നടന്നുകൊണ്ടിരുന്ന ഒരു സംഭവം ആരെയാണ് ആകുലപ്പെടുത്താത്തത്? അവിടത്തെ ഏതാനും അധ്യാപികമാർക്കും വിദ്യാർഥിനികൾക്കും ഫോണിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളും വിളികളും ഭീഷണികളും വരുന്നു. ഒരു ക്ലാസിലെ 40 വിദ്യാർഥിനികൾക്കും അഞ്ച് അധ്യാപികമാർക്കുമാണ് ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ എത്തിക്കൊണ്ടിരുന്നത്. സംഭവം പുറത്തു പറയാൻ അവർ തയാറായതോടെയാണ് പ്രതി പിടിയിലായത്.
ഉപഭോക്താവിന്റെ ഒരു തിരിച്ചറിയൽ വിവരവും ലഭ്യമല്ലാത്ത അശ്ലീല സൈറ്റിലാണ് ഈ കുട്ടികളുടെയും അധ്യാപികമാരുടെയും വിവരങ്ങൾ നല്കപ്പെട്ടിരുന്നത്. ഓണ്‍ലൈൻ ക്ലാസുകളിലെ ചിത്രങ്ങളാണ് ഉപയോഗിച്ചതെന്നു കണ്ടെത്തി. ഓണ്‍ ലൈൻ ക്ലാസിനിടെ ചിത്രങ്ങൾ സ്ക്രീൻ ഷോട്ടായി പകർത്തി അശ്ലീല കമന്റുകൾ ചേർത്ത് എഡിറ്റ് ചെയ്ത് വിദ്യാർഥിനികൾ തന്നെ നൽകുന്ന വിധത്തിൽ സൈറ്റിൽ പോസ്റ്റ് ചെയ്യുകയും അവരുടെ ഫോണ്‍ നന്പർ നല്‍കുകയും ചെയ്യുകയായിരുന്നു.
അവസാനം കുറ്റവാളിയായ ആ "കൂട്ടുകാരൻ’പോലീസ് പിടിയിലായി. പ്രായപൂർത്തിയാകാത്തതുകൊണ്ട് കുറ്റവാളിയുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കപ്പെടുന്നു. ഈ വിദ്യാർഥിയെ വഴക്കുപറഞ്ഞ അധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതായും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥിക്കു ജാമ്യം നല്‍കിയെങ്കിലും ജുവനൈൽ ജസ്റ്റീസ് ആക്ടനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
മയക്കുമരുന്ന്
തലസ്ഥാനനഗരി കേന്ദ്രീകരിച്ചു നടന്ന ഒരു മയക്കുമരുന്നു കച്ചവടത്തിലെ പ്രതികളെ പിടികൂടിയിരുന്നു. ബോംബും കത്തിയും എല്ലാം സഹിതം അന്നത്തെ പത്രത്തിൽ കാസർഗോഡ് സ്വദേശി ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായ വാർത്തയും ഉണ്ടായിരുന്നു. അന്നുതന്നെ ഒരു പതിനേഴുകാരിയെ മയക്കുമരുന്നു കൊടുത്ത് കൂട്ടമാനഭംഗം നടത്തിയ കേസിൽ കുറ്റ്യാടിയിൽ പിടിയിലായ നാലു യുവാക്കളുടെ കഥയും ഉണ്ടായിരുന്നു. കൂട്ടുകാരനോടൊപ്പം ഇറങ്ങിച്ചെന്ന യുവതിയെ മയക്കുമരുന്ന് കലർത്തി ശീതളപാനീയം കൊടുത്തശേഷമാണ് കൂട്ടുകാരനും കൂട്ടുകാരന്റെ കൂട്ടുകാരും ചേർന്ന് മാനഭംഗം ചെയ്തത്.
അനന്തപുരി / ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top