Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സുധാകരന്റെ പുനരുദ്ധാരണ പദ്ധതി
Sunday, November 14, 2021 2:05 AM IST
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽക്കുന്ന കോണ്‍ഗ്രസ് പാർട്ടിയെ പുനരുദ്ധരിക്കുന്നതിനു പുതിയ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ തയാറാക്കുന്ന പദ്ധതി നടപ്പാക്കാനായാൽ കോണ്‍ഗ്രസിനു ഗുണപരമായ മാറ്റം ഉണ്ടാകുമെന്നു കരുതാനാണു ചരിത്രവും അനുഭവങ്ങളും പഠിപ്പിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിൽ ധാരാളം പ്രവർത്തകരുണ്ടെങ്കിലും സംഘടനാ സംവിധാനം വളരെ ദുർബലമാണ് എന്ന സത്യത്തിനു പരിഹാരമാവും ഇത്. വളരെ താഴെത്തട്ടു മുതൽ പാർട്ടി പുനഃസംഘടിപ്പിക്കാനും മുഴുവൻ സമയ പ്രവർത്തകർക്ക് സാന്പത്തിക പ്രതിഫലം ക്രമീകരിക്കാനുമുള്ള പദ്ധതിയാണ് സുധാകരൻ തയാറാക്കിയത്.
ശങ്കർ-ചാക്കോ പദ്ധതി
കേരളത്തിൽ കോണ്‍ഗ്രസ് തോൽക്കുകയും കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുക്കുകയും ചെയ്ത 1957 കളിൽ പി.ടി. ചാക്കോയും ആർ. ശങ്കറും ചേർന്നു നടപ്പാക്കി വിജയിപ്പിച്ച പദ്ധതിയാണിത്. കോണ്‍ഗ്രസിലെതന്നെ ശക്തമായ ഒരു വിഭാഗത്തിന്റെ എതിർപ്പു മറികടന്ന് അവർ സംഘടന ശക്തമാക്കുകയും വിമോചനസമരം പോലെ ‘ജനാധിപത്യവിരുദ്ധ’മെന്ന പാർട്ടിയിലെ എതിരാളികൾ വരെ ചിത്രീകരിച്ച പ്രക്ഷോഭം സംഘടിപ്പിച്ച് കോണ്‍ഗ്രസുകാരെ ആവേശംകൊള്ളിക്കുകയും ചെയ്തതിന്റെ ഫലമായിരുന്നു 1960ലെ പാർട്ടിയുടെ ശക്തമായ തിരിച്ചുവരവ്.
കെപിസിസി അധ്യക്ഷനായ ശങ്കർ കേരളത്തിലുടനീളം പര്യടനം നടത്തി സമാഹരിച്ച 10 ലക്ഷം രൂപയുടെ പാർട്ടി ഫണ്ട് ഡിസിസികളുടെ പ്രവർത്തനത്തിനും കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾക്കുമായി വീതിച്ചു കൊടുത്തു. താലൂക്ക് തലത്തിൽ പ്രതിഫലം കൊടുക്കുന്ന സംഘാടകരെ നിയോഗിച്ചു. അവർക്കായിരുന്നു ബൂത്തുതല സമിതികളുടെ സംഘാടനവും മറ്റും. എല്ലായിടത്തും സംഘടനാ സംവിധാനം ഉണ്ടായി. പാർട്ടി പ്രഖ്യാപിക്കുന്ന പരിപാടികൾക്ക് എല്ലായിടത്തും സാക്ഷാത്കാരങ്ങളുണ്ടായി.
പ്രതിഫലം പറ്റുന്ന സംഘടനാ പ്രവർത്തകരുടെ പ്രവർത്തനമികവ് ശങ്കറും ചാക്കോയും വിലയിരുത്തി. അക്കാലത്തെ ഗ്രൂപ്പ് പ്രവർത്തനത്തിനു ചാക്കോ നടപ്പാക്കിയ സംവിധാനത്തെക്കുറിച്ച് ഒരിക്കൽ ജോർജ് ജോസഫ് പൊടിപാറ വിവരിച്ചത് ഓർക്കുന്നു. അമേരിക്കൻ മോഡൽ എന്നോ മറ്റോ ആണ് അവരുടെ ഗ്രൂപ്പ് സംവിധാനത്തെ വിളിച്ചിരുന്നത്, കൃത്യമായ നേതൃത്വ ശ്രേണി ഉണ്ടായിരുന്നു. നേതാവ്, അതിനടിയിൽ രണ്ടോ മൂന്നോ ഉപനേതാക്കൾ. അവർ പറയുന്നതെല്ലാം അനുസരിക്കുന്ന പ്രവർത്തകർ. ഗ്രൂപ്പ് രഹസ്യങ്ങൾ സൂക്ഷിക്കുമെന്ന് അവർ പ്രതിജ്ഞ എടുത്തിരുന്നു. പാർട്ടിപ്പരിപാടികൾ നടപ്പാക്കാൻ മാത്രമല്ല കായികമായി എതിരാളികളെ നേരിടേണ്ടിവരുന്പോഴും ഈ ചിട്ട കൃത്യമായി പാലിക്കപ്പെട്ടു. നേതാവ് പറയുന്നതു മാത്രം അനുസരിക്കണം എന്നത് അലിഖിത നിയമമായിരുന്നു. ആ പുനരുദ്ധാരണ പാക്കേജ് ഫലം കണ്ടു. കോണ്‍ഗ്രസ് ഉണർന്നു. കൊല്ലംകാരനായ ശങ്കർ മത്സരിച്ചു ജയിച്ചത് കണ്ണൂരിൽനിന്ന്.
പാർട്ടി സംവിധാനം ശക്തമായതുകൊണ്ടു മാത്രം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നു തിരിച്ചറിഞ്ഞ അവർ ശക്തമായ മുന്നണിക്കു തയാറായി. മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിനെക്കാൾ ചെറിയ പാർട്ടിയായ പിഎസ്പിയിലെ പട്ടം താണുപിള്ളയ്ക്കു കൊടുത്ത് സർക്കാരുണ്ടാക്കി. അക്കാലത്തെ കോണ്‍ഗ്രസിലെ എല്ലാമായിരുന്ന ദേശീയ നേതാവ് നെഹ്റു ചത്ത കുതിര എന്നു വിളിച്ച മുസ്ലിം ലീഗുമായി വരെ കൂട്ടുകൂടി.
ആ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ ശങ്കറിനെ പരിഹസിക്കാൻ എതിർ ഗ്രൂപ്പിലെ പ്രതിഭാധനനായ പനന്പള്ളി പറഞ്ഞ വാക്കുകൾ ഇരുതല വാളായിരുന്നു. ഉപമുഖ്യമന്ത്രി എന്നാൽ എന്താണ് എന്നു ചോദിച്ച പത്രപ്രവർത്തകരോട് പനന്പള്ളി പറഞ്ഞു. ഭാരത കേസരി എന്നു പറയുന്നതുപോലെ നിരർഥകമായ പദം. ശങ്കർ-ചാക്കോ കൂട്ടുകെട്ട് നയിച്ച വിമോചന സമരത്തിന് ശക്തമായ പിന്തുണ കൊടുത്ത നായർ സർവീസ് സൊസൈറ്റിയുടെ നേതാവ് മന്നത്ത് പത്മനാഭനെ അക്കാലത്ത് ആദരവോടെ വിളിച്ചിരുന്ന പദവിയാണ് ഭാരത കേസരി എന്നത്. മന്നത്തിനോടും ശങ്കറിനോടുമുള്ള നിന്ദ ഒരുപോലെ പ്രകടിപ്പിക്കുകയായിരുന്നു പനന്പള്ളി.
അധികാരത്തിൽ വന്നതോടെ നേതാക്കൾ വല്ലാതെ മാറി. സംഘടനാ സംവിധാനം തളരുകയായി. കോണ്‍ഗ്രസ് നിയമസഭയിൽ ഒന്‍പതംഗ പാർട്ടിയായി. പിന്നീടുള്ള വളർച്ച പ്രസ്താവനകളിലൂടെ ആയിരുന്നു. അക്കാലത്താണ് 1976ൽ ഇന്ദിര പാർട്ടി വിട്ടത്. കരുണാരനും കൂട്ടരും ഇന്ദിരയ്ക്കൊപ്പം പോയി.
ചാണ്ടി-കരുണാകരൻ പദ്ധതി
അടിയന്തരാവസ്ഥയുടെ കുപ്രസിദ്ധിയിൽ ഇന്ദിരാ കോണ്‍ഗ്രസിനെ ആർക്കും വേണ്ടാത്ത കാലം. ഇന്ദിരാ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്ത കരുണാകരനും കെപിസിസി അധ്യക്ഷനായ കെ.എം. ചാണ്ടിയും കൂടി സേവാദൾ ശക്തമാക്കി. എല്ലാ ബൂത്തിലും കോണ്‍ഗ്രസിന് വോളണ്ടിയർമാരായി. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിനു പുറത്തായിരുന്ന കോണ്‍ഗ്രസിന് കടുത്ത സാന്പത്തിക ബുദ്ധിമുട്ടായിരുന്നു. എങ്കിലും സേവാദൾ പ്രവർത്തകരിലൂടെ ഇന്ദിരാ കോണ്‍ഗ്രസ് ശക്തമായി. എങ്കിലും 1979ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ എല്ലാവർക്കും ഇടതുമുന്നണിയിൽ ചേരാനായിരുന്നു ത്വര. ജനപിന്തുണ നോക്കി അവർ കൂടെ കൂട്ടിയത് ആന്റണിയെയും മാണിയെയും ആയിരുന്നു. അഖിലേന്ത്യാ ലീഗ് കൂടെ ഉണ്ടായിരുന്നതുകൊണ്ട് യൂണിയൻ ലീഗിനെ കൂട്ടിയില്ല, അവർ കൂട്ടാതിരുന്നവർ മറ്റു വഴികൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് കരുണാകരന് ഒപ്പം ചേർന്നു. യൂണിയൻ ലീഗും ജോസഫ് കേരളയും എൻഡിപിയും എസ്ആർപിയും എല്ലാം ചേർന്ന് ഉണ്ടാക്കിയ ആ സംവിധാനമാണ് ജനാധിപത്യമുന്നണിയുടെ ആദ്യ രൂപം. ഡൽഹിയിൽ ഇന്ദിര അധികാരത്തിൽ എത്തി. കരുണാകരന് കരുത്തായി.
1980ൽ ഇടതു മുന്നണി കേരളത്തിൽ അധികാരം പിടിച്ചെങ്കിലും ആന്റണിയെയും മാണിയെയും അടർത്തിയെടുത്ത് 1981ൽ കരുണാകരൻ അധികാരത്തിൽ തിരിച്ചെത്തി. പിന്നീട് അധികാരം പിടിക്കാൻ മാത്രമല്ല പാർട്ടി വളർത്താനും കരുണാകരൻ മുന്നണി ഉപയോഗിച്ചു. ചെറിയ പാർട്ടികളെ ഇല്ലാതാക്കി. ഇക്കാലത്തൊന്നും കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിൽ ആരും ഏറെ ശ്രദ്ധിച്ചില്ല. കരുണാകരന്റെ കാലത്തിനു ശേഷം രമേശ് ദീർഘകാലം പ്രസിഡന്റായി. പിന്നീട് സുധീരനും മുല്ലപ്പള്ളിയും ഹസനും എല്ലാം പാർട്ടി അധ്യക്ഷരായി. ഗ്രൂപ്പ് കളിയായിരുന്നു ഇക്കാലത്തെല്ലാം വലുത്. പാർട്ടിയിലെ ഗ്രൂപ്പ് മാനേജർമാരുടെ ഇംഗിതങ്ങൾക്കനുസരിച്ചു മാത്രം കാര്യങ്ങൾ നടന്നു. പല നേതാക്കാന്മാർക്കും ജനപിന്തുണ ഇല്ലാതായി. പാർട്ടിക്ക് വലിയ അപചജയമായി. തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ ആളില്ലാതായി. തോൽവി തുടർക്കഥയായി.
സുധാകാരൻ പാക്കേജ്
ഇതിൽനിന്നു വ്യത്യാസം വരുത്തിക്കൊണ്ട് സുധാകാരൻ പുതിയ പുനരുദ്ധാരണ പാക്കേജ് കൊണ്ടുവരുന്നു. സെമികേഡർ സിസ്റ്റം. പ്രതിഫലം കിട്ടുന്ന മുഴുവൻ സമയ പ്രവർത്തനങ്ങൾ. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള സമരങ്ങൾ. പ്രവർത്തകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പൊതുജനഹൃദയങ്ങളിൽ പാർട്ടിയുടെ പ്രസക്തി ഉറപ്പിക്കുന്നതിനുള്ള കർമപരിപാടികൾ. പ്രസ്താവനക്കാർ കൊട്ടും കുരവയും ജനാധിപത്യ മൂല്യ ചിന്തകളും എല്ലാം ഉയർത്തി തടസവുമായി എത്തുന്നു. പുൽത്തൊട്ടിയിലെ നായയുടെ സമീപനം.
കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന യുവതലമുറതന്നെ പ്രതിരോധമായി വരുന്നു. കൊച്ചിയിൽ നടന്ന വിലക്കയറ്റ സമരത്തിൽ ഉണ്ടായ അതിക്രമത്തെ വി.ഡി. സതീശൻ അപലപിച്ചപ്പോൾ സുധാകരൻ സഹായവുമായി എത്തി. സതീശൻ സ്വന്തം ഇമേജ് നോക്കുന്നവരുടെ സംസ്കാരം പാലിച്ചപ്പോൾ സുധാകരൻ പ്രവർത്തകർക്ക് ഒപ്പംനിന്നു. പഴയ ഗ്രൂപ്പ് മാനേജർമാർ എല്ലാ തടസവും ഉണ്ടാക്കുന്പോഴും സുധാകരന് പിന്തുണ വർധിക്കുന്നുണ്ട്. പുനഃസംഘടനയും സുധാകരന്റെ പുനരുദ്ധാരണ പാക്കേജും യാഥാർഥ്യമായാൽ മാറ്റങ്ങൾ ഉണ്ടാകാനാണിട. കോണ്‍ഗ്രസ് ശൈലി മാറണം. അതുമാത്രമാണ് രക്ഷാമാർഗം.
കേരള കോണ്‍ഗ്രസ്
ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസിനെതിരേ സ്വന്തക്കാരിൽനിന്നും എതിരാളികളിൽനിന്നും ഒന്നുപോലെ കടുത്ത വിമർശനങ്ങൾ വരുന്നു. കേരള കോണ്‍ഗ്രസിന് നല്ല സംഘടനാ ചട്ടക്കൂട് ഉണ്ടാക്കാൻ ജോസിന് സാധിക്കുന്നുണ്ട്. പക്ഷേ, പ്രതിസന്ധിയുടെ നാളുകളിൽ കൂടെ നിന്നവരിൽ പലരും അകലുന്നത് തടയാനാകാത്തത് ആപത്താണ്.
ജോസിന്റെ പാർട്ടി ഒരു മുന്നണി ചട്ടത്തിലും ഒതുങ്ങില്ലെന്ന് നിന്ദിച്ചവർ ജോസും പിണറായിയും തമ്മിലുള്ള അടുപ്പം കാണുന്പോൾ വല്ലാത്ത നിരാശയിലാണ്. ജോസിനു വേണ്ടി പിണറായിയും പിണറായിക്കു വേണ്ടി ജോസും എന്തും ചെയ്യും എന്നാണ് ഇപ്പോൾ അടുപ്പക്കാരുടെ വിലയിരുത്തൽ. ഇതിൽ നിരാശയുള്ളവർ കേൾക്കാൻ ഇന്പമുള്ള വിമർശനങ്ങളുമായി വരുന്നു. രാജ്യസഭ അതിൽ ഏറ്റവും പുത്തനാണ്.
രാജ്യസഭാ സീറ്റ് വിവാദം
ജോസ് വീണ്ടും രാജ്യസഭയിലേക്കു പോകുന്നു. കേരള കോണ്‍ഗ്രസിന് ആ സീറ്റ് കൊടുക്കാൻ തീരുമാനിച്ചത് പാർട്ടിക്കുള്ള അംഗീകാരം തന്നെയാണ്. പക്ഷേ എത്രയോ തീക്ഷ്ണമായാണ് ആ തീരുമാനത്തെ നിഷ്പക്ഷക്കാർ പരിഹസിക്കുന്നത്. മാണിയോടുള്ള പക ഇനിയും ശമിക്കാത്തതു പോലെ. പക്ഷേ വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ മകനും ഇതേ തീരുമാനം എടുത്തപ്പോൾ ആരും മിണ്ടിയില്ല. ശ്രേയാംസ് കുമാർ നിയമസഭയിലേക്കു മത്സരിച്ചപ്പോഴും തോറ്റപ്പോഴും പരിഹസിക്കാത്തവരാണ് ഇപ്പോൾ വരുന്നത്.
ജോസിനെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയിലും പുറത്തുമുള്ള സ്ഥാനാർഥി മോഹികളെ സങ്കടപ്പെടുത്തിയിട്ടുണ്ട്. അവരിൽ ചിലരുടെ സങ്കടം വളരെ ന്യായവുമാണ്. അവരെ യുവനേതാക്കൾ കൈകാര്യം ചെയ്ത രീതിയും ശരിയായില്ല. പക്ഷേ, ഇന്ന് മാണിഗ്രൂപ്പിന് നല്ലത് ജോസ് രാജ്യസഭയിലേക്കു പോകുന്നതല്ലേ? മറ്റ് ആരെ സ്ഥാനാർഥിയാക്കിയാലാണ് പാർട്ടിയിൽ കലാപം ഉണ്ടാകാതിരിക്കുക? കൊടുങ്കാറ്റുകളെ നേരിടാൻ മാണിസാറില്ലാത്ത കാലമാണ്. പിന്നെന്തിന് രാജിവച്ചു എന്നു ചോദിച്ചാൽ താത്വിക വശമൊക്കെ മാറ്റി നിർത്തിയാലും ചോദിക്കട്ടെ, രാജിവച്ച് മത്സരിച്ചതുകൊണ്ടല്ലേ ഇടതു മുന്നണിയിലെ കാപ്പന്റെ സിറ്റിംഗ് സീറ്റായ പാലാ കേരള കോണ്‍ഗ്രസിനു കിട്ടിയത്?
പാർട്ടിക്കു വലിയ വിനാശം ഉണ്ടാക്കാവുന്ന ഒന്നുണ്ട്. പിണറായി ജോസിനെ മറയാക്കി പലതും ചെയ്യുന്നു എന്ന ചിന്ത. ആസൂത്രണ ബോർഡിലെ പാർട്ടി പ്രതിനിധിയുടെ നിയമനം, മുല്ലപ്പെരിയാർ വിഷയത്തിലെ കളി, ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ പദവി തുടങ്ങിയ നീക്കങ്ങൾ കാലിനടിയിലെ മണ്ണ് ഒഴുക്കുന്നുണ്ട്. പാർട്ടി ഭാരവാഹികളല്ല, ഒരു പദവിയും നോക്കാതെ വോട്ട് ചെയ്യുന്നവരാണ് മനസു മടുത്തു മാറുന്നത്.
കേരള കോണ്‍ഗ്രസിന്റെ സെക്കുലർ സ്വഭാവത്തെ പാർട്ടി വല്ലാതെ ഉയർത്തിക്കാണിക്കുന്നത് ഏതു സമൂഹത്തെ ആകർഷിക്കാനാണ്? ‘സെക്കുലർ പാർട്ടി’യായ കേരള കോണ്‍ഗ്രസിനെ ജയിപ്പിക്കുന്ന ജനസമൂഹത്തിന് ഇടതു മുന്നണിയോടും അതിലൂടെ ജോസിന്റെ പാർട്ടിയോടും ഉണ്ടാകുന്ന സന്ദേഹങ്ങൾ അപകടകരമായി വളരുന്നുണ്ട്. ന്യൂനപക്ഷ വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരേ പിണറായി സുപ്രീംകോടതിയിൽ പോയപ്പോൾ ജോസ് പുലർത്തിയ മൗനം ഏറെ സംശയം ഉണ്ടാക്കിയിട്ടുണ്ട്. പാലാ ബിഷപ്പിന്റെ വിഷയം വന്നപ്പോഴും കാപ്പനു പിന്നാലെ ആയി ജോസിന്റെ വരവ്.
ന്യൂനപക്ഷ ധനകാര്യ കോർപറേഷന്റെ ചെയർമാൻ സ്ഥാനം ഒരു വ്യക്തിക്കു കൊടുക്കുന്നു എന്ന വാർത്തയും വല്ലാത്ത അപമാനമായി പലർക്കും തോന്നുന്നുണ്ട്. ആ വ്യക്തിയോടുള്ള പകയല്ല അതിനു പിന്നിൽ. അദ്ദേഹത്തിന് ഹൗസിംഗ് ബോർഡോ കെഎസ്എഫ്ഇയോ പോലുള്ള വലിയ പദവികൾ കൊടുക്കുന്നതിനും അല്ല വിഷമം. അതു പാർട്ടിയുടെ കാര്യം. ന്യൂനപക്ഷ വകുപ്പ് ഉണ്ടായ കാലം മുതൽ അത് ഭരിക്കുന്ന സമുദായത്തിൽ പെട്ടവർക്കു തന്നെ അതു വീണ്ടും കൊടുക്കുന്നതാണ് വിഷയം. പ്രതികരിക്കുന്നവർ കുറവായാലും ജനം മനസിൽ കുറിക്കും. ഒരു വഞ്ചനപോലെ കനലായി അവശേഷിക്കും.
അതുപോലെ ഒരു കാട്ടുതീയാണ് മുല്ലപ്പെരിയാർ. റോഷി എന്തു ന്യായീകരിച്ചാലും അദ്ദേഹത്തിന്റെ വകുപ്പ് സെക്രട്ടറി ടി.കെ. ജോസിന്റെ ഓഫീസിൽ നടന്ന സമ്മേളനം കേരളത്തിന്റെ കേസിനും റോഷിക്കും വലിയ പരിക്ക് ഉണ്ടാക്കിയിട്ടുണ്ട്. വാക്കുകൾക്കു പരിഹരിക്കാനാവാത്ത പരിക്ക്.
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top