കോവിഡ്: കേട്ടതൊന്നുമല്ല മരണക്കണക്കുകൾ!
Wednesday, January 26, 2022 2:43 AM IST
ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിൽ, ആഗോളതലത്തിലുള്ള മരണങ്ങൾ ഔപചാരികമായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഖ്യകളുടെ 2-3 ഇരട്ടിയായിരിക്കാം എന്നാണ്. 2022 ജനുവരി 20 വരെ കോവിഡ് വൈറസ് രോഗം മൂലം 5.6 ദശലക്ഷം ആളുകൾ മരിച്ചിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ആറ് ഭൂഖണ്ഡങ്ങളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തു. യഥാർഥത്തിൽ മരണങ്ങൾ അതിന്‍റെ ഇരട്ടിയോ നാലിരട്ടിയോ ആണെന്ന് വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

നേച്ചർ മാസിക

ലണ്ടനിലെ "ദി ഇക്കണോമിസ്റ്റ് മാഗസിൻ' ഉപയോഗിക്കുന്ന മെഷീൻ ലേണിംഗ് സമീപനം കണക്കിലെടുത്ത് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് യഥാർത്ഥ കോവിഡ് മരണങ്ങൾ ഔദ്യോഗിക കോവിഡ് മരണത്തേക്കാൾ രണ്ടോ നാലോ മടങ്ങ് കൂടുതലാകാമെന്ന് അവകാശപ്പെടുന്നു.ആഗോള പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കാൻ രാജ്യങ്ങൾ തങ്ങളുടെ യഥാർത്ഥ കോവിഡ് -19 മരണസംഖ്യ മറച്ചുവെക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് വിദഗഗ്്ധരുടെയിടയിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.

നെതർലൻഡ്‌സിൽ, പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ, രോഗം ബാധിച്ച് ആശുപത്രിയിൽ മരിച്ച രോഗികളെ മാത്രമാണ് സർക്കാർ കണക്കാക്കിയതെന്ന് നേച്ചർ മാസിക പറയുന്നു. അതേസമയം, ബെൽജിയത്തിൽ രോഗികളെ പരിശോധിക്കാതെ, കഠിനമായ തണുപ്പ് മൂലമുണ്ടാകുന്ന മരണങ്ങളും കോവിഡ് മരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഡാറ്റ മോഡലിംഗ് അനുസരിച്ച്, സമ്പന്ന രാജ്യങ്ങളിലെ യഥാർത്ഥ കോവിഡ് മരണങ്ങൾ നിലവിലെ കണക്കുകളുടെ മൂന്നിലൊന്ന് വരെ ഉയർന്നേക്കാം. ദരിദ്ര രാജ്യങ്ങളിൽ യഥാർത്ഥ മരണങ്ങൾ നിലവിലെ കണക്കുകളേക്കാൾ 20 മടങ്ങ് കൂടുതലായിരിക്കും.

കോവിഡ് മരണങ്ങളെക്കുറിച്ചുള്ള യഥാർഥ വിലയിരുത്തൽ ലോകാരോഗ്യ സംഘടന ഉടൻ പുറത്തുവിടണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.

വേൾഡ് മോർട്ടാലിറ്റി ഡാറ്റാസെറ്റ്

ഗവേഷകരായ ഏരിയൽ കാർലിൻസ്‌കിയും ദിമിത്രി കോബാക്കും ചേർന്ന് നടത്തുന്ന വേൾഡ് മോർട്ടാലിറ്റി ഡാറ്റാസെറ്റ് (WMD) നടത്തിയ പഠനത്തിൽ 2021 അവസാനത്തോടെ 300,000-ത്തിലധികം രോഗികൾ കോവിഡ്-19 മൂലം മരണപ്പെട്ടതായി റഷ്യ റിപ്പോർട്ട് ചെയ്തു. പക്ഷേ, ആ കാലയളവിലെ അധികമരണങ്ങൾ ഒരു ദശലക്ഷം കവിഞ്ഞേക്കാമെന്നാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത് .

വിവിധ രാജ്യങ്ങളിലുടനീളമുള്ള അധിക മരണനിരക്ക് അളക്കുന്നതിനും നിരീക്ഷിക്കുന്നതിനും, മരണനിരക്ക് പതിവായി പരിഷ്‌ക്കരിക്കാനും ഒരു ഡാറ്റാസെറ്റ് ആവശ്യമാണ്. ലോകമെമ്പാടുമുള്ള അത്തരം ഡാറ്റ ശേഖരിക്കുന്ന ഒരൊറ്റ ഉറവിടവും ഉണ്ടായിട്ടില്ല. രാജ്യതലത്തിലുള്ള മരണനിരക്കിനെക്കുറിച്ച് പൊതുവായി ലഭ്യമായ വിവരങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് സംയോജിപ്പിച്ച് ആ വിടവ് നികത്താനാണ് വേൾഡ് മോർട്ടാലിറ്റി ഡാറ്റാസെറ്റ് ലക്ഷ്യമിടുന്നത്.
ചൈന, ഇന്ത്യ, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയ 100-ലധികം രാജ്യങ്ങളിൽ ഡബ്ല്യുഎംഡിയുടെ അഭിപ്രായത്തിൽ അധികമരണ കണക്കുകൾ ഇല്ല.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ്

യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ സ്കൂൾ ഓഫ് മെഡിസിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്‍റെ (IHME) ഒരു പുതിയ വിശകലനം അനുസരിച്ച് കോവിഡ്-19 ആഗോളതലത്തിൽ 6.9 ദശലക്ഷം മരണങ്ങൾക്ക് കാരണമായിട്ടുണ്ടെന്നാണ് കാണിക്കുന്നത്. മറ്റേതൊരു രാജ്യത്തേക്കാളും അമേരിക്കയിൽ ഇതുവരെ നടന്നിട്ടുള്ള കോവിഡ്-19 മരണങ്ങൾ കൂടുതലാണ്. മൊത്തം 9.5 ലക്ഷം അധികമരണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.

ലാറ്റിനമേരിക്കയും കരീബിയൻ, മധ്യ യൂറോപ്പ്, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളും മരണങ്ങളുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലാണ്. ഐഎച്ച്എംഇ ഡയറക്ടർ ഡോ. ക്രിസ് മുറെയുടെ അഭിപ്രായത്തിൽ, "കോവിഡ്-19 മരണങ്ങളുടെ യഥാർഥ എണ്ണം മനസ്സിലാക്കുന്നത് ഈ ആഗോള പ്രതിസന്ധിയുടെ വ്യാപ്തിയെ മനസിലാക്കാൻ നമ്മെ സഹായിക്കുന്നു, മാത്രമല്ല പ്രതികരണങ്ങളും വീണ്ടെടുക്കൽ പദ്ധതികളും വികസിപ്പിക്കുന്ന നയരൂപകർത്താക്കൾക്ക് അത് വിലപ്പെട്ട വിവരങ്ങൾ നൽകുകയും ചെയ്യുന്നു.’


സങ്കീർണ്ണമായ വെല്ലുവിളികൾ

എത്ര പേർ മരിച്ചു എന്ന് കണ്ടെത്തുക സങ്കീർണ്ണമായ ഗവേഷണ വെല്ലുവിളിയാണ്. 100-ലധികം രാജ്യങ്ങൾ പ്രതീക്ഷിച്ചതോ യഥാർഥമോ ആയ മരണങ്ങളെക്കുറിച്ചുള്ള വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നില്ല അഥവാ അവ സമയബന്ധിതമായി പുറത്തുവിടുന്നില്ല.
ഡെമോഗ്രാഫർമാരും ഡാറ്റാ സയന്‍റിസ്റ്റുകളും പബ്ലിക് ഹെൽത്ത് വിദഗ്ധരും കോവിഡ് പകർച്ചവ്യാധി മൂലമുള്ള മരണങ്ങളുടെ ആഗോള വിലയിരുത്തലിലുള്ള അനിശ്ചിതത്വം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. അക്കാദമിക് വിദഗ്ധരിൽ നിന്നും, പത്രപ്രവർത്തകരിൽ നിന്നുമുള്ള വിവരങ്ങൾ, സെമിത്തേരികളുടെ ഉപഗ്രഹ ചിത്രങ്ങൾ, വീടുതോറുമുള്ള സർവേകൾ എന്നിവയിൽനിന്നു ലഭ്യമായ ഡാറ്റ ഉപയോഗിച്ച് ആഗോള കണക്കുകൾ പുറത്തെടുക്കാൻ ശ്രമിക്കുന്ന മെഷീൻ ലേണിംഗ് കമ്പ്യൂട്ടർ മോഡലുകൾ വരെയുള്ള രീതികൾ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നുണ്ട് .

ഭാവി വകഭേദങ്ങൾ

പുതിയ വകഭേദങ്ങൾ തീർച്ചയായും ഉയർന്നുവരും. ചിലത് ഒമിക്രോണിനേക്കാൾ ഗുരുതരമായേക്കാം. അണുബാധകൾ എത്ര വേഗത്തിൽ പടരുന്നുവോ അത്രയും വേഗത്തിൽ പ്രതിരോധശേഷി ഉള്ള ഒരു ജനവിഭാഗം നമുക്കുണ്ടാകും. ഒരിക്കലും രോഗബാധിതരാകുകയോ വാക്സിനേഷൻ എടുക്കുകയോ ചെയ്തിട്ടില്ലാത്ത വളരെ കുറച്ച് ആളുകൾ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. മറ്റു വകഭേദങ്ങളെ അപേക്ഷിച്ചു കൂടുതൽ ആളുകളിലേക്ക് രോഗം പടർത്താൻ കഴിയുന്നു എന്നതാണ് ഒമിക്രോണിന്‍റെ പ്രത്യേകത. മുമ്പ് രോഗം വന്നവരിലും ഒമിക്രോൺ രോഗമുണ്ടാക്കുന്നു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

മറ്റ് കൊറോണ വൈറസുകളെ അപേക്ഷിച്ചു ഒമിക്രോണിൽ നിരവധി മ്യൂട്ടേഷനുകൾ അധികമായി കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ തന്നെ 30ൽപ്പരം മ്യൂട്ടേഷനുകൾ വൈറസിനെതിരേ രോഗപ്രതിരോധശേഷി നേടിയെടുക്കാൻ ശരീരത്തെ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളിൽ ആണെന്ന വസ്തുത ശാസ്ത്ര ലോകത്തെ കൂടുതൽ ജാഗരൂഗരാക്കിയിട്ടുണ്ട്.


പ്രതിരോധ നടപടികളും വെല്ലുവിളികളും

കൂടുതൽ മരണവും കഷ്ടപ്പാടും തടയാൻ, ലോകമെമ്പാടുമുള്ള സർക്കാരുകൾ വാക്സിനുകളുടെ പുതിയ പതിപ്പുകളിൽ നിക്ഷേപം നടത്തുന്നതു തുടരേണ്ടതുണ്ട്. കൂടുതൽ പേർക്ക് വാക്സിനുകൾ നൽകാനുള്ള നടപടികൾ വർധിപ്പിക്കണം. പ്രത്യേകിച്ച് താഴ്ന്നതും, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് വാക്സിനുകൾ നൽകണം.

ജനിതക നിരീക്ഷണത്തിലൂടെ വൈറസിന്‍റെ പരിണാമം നിരീക്ഷിക്കൽ, കോവിഡ് ബാധിച്ച ദുർബലരായ വ്യക്തികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളൽ, ശാരീരിക അകലം പാലിക്കുകയും മാസ്കുകളുടെ വില താങ്ങാൻ കഴിയാത്ത ആളുകൾക്ക് ഉയർന്ന നിലവാരമുള്ള മാസ്കുകൾ നൽകൽ തുടങ്ങിയവ ശക്തമായ പ്രതിരോധ നടപടികളാണ്.

രോഗബാധയുണ്ടാകാതിരിക്കാനായി വ്യക്തികൾ രോഗപ്രതിരോധ മാർഗ്ഗങ്ങളായ മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കുക, കൈകൾ ശുചിയായി വെക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും ശുചിത്വം പാലിക്കുക, ശാരീരിക അകലം പാലിക്കുക, ഇടുങ്ങിയതും, അടഞ്ഞതുമായ മുറികളിൽ അധികനേരം ചിലവഴിക്കാതിരിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കഴിവതും വേഗം കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ടോണി ചിറ്റിലപ്പിള്ളി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.