Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അജ്ഞത പരമാനന്ദമാകുന്നിടത്ത് ജ്ഞാനിയാകുന്നതു വിഡ്ഢിത്തം
Monday, June 27, 2022 12:47 AM IST
സിപിഎം നേതൃത്വം ജ്ഞാനികളും രാഷ്ട്രീയവകതിരിവുമുള്ളവരായി മാറുന്നു. പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട അക്രമ സംഭവങ്ങളിൽ അവരുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിനും ഔദ്യോഗികമായി പ്രതികരിക്കുന്നതിനും പകരം നേതാക്കൾ അക്രമത്തെ അപലപിക്കുകയും അതിനെക്കുറിച്ച് അറിഞ്ഞില്ലെന്നു നടിക്കുകയും ചെയ്യുകയാണ്. അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ ചില ഭാരവാഹികൾക്കെതിരേ നടപടിയെടുക്കുകയും ചെയ്തു.
ചില സമീപകാല സംഭവങ്ങളിൽ പാർട്ടി നേതാക്കളുടെ ഭാഷ്യം വികൃതമായിരുന്നു . അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ആഴ്ചകൾക്കു മുന്‍പു മുഖ്യമന്ത്രി പിണറായി വിജയനും ചില യുവ കോൺഗ്രസ് നേതാക്കളും ഒരുമിച്ച് കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്തത്.
കോൺഗ്രസ് നേതാക്കൾ പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണമുയർന്നു. വിമാനത്തിലുണ്ടായിരുന്ന പ്രമുഖ സിപിഎം നേതാവ് ഇവരിലൊരാളെ തള്ളിയ സംഭവത്തിനു ശേഷം പറഞ്ഞ കാര്യം പിന്നീടു പുറത്തു വന്ന കഥകളിൽ നിന്നു വ്യത്യസ്തമായിരുന്നു. അതോ നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണോ എൽഡിഎഫ് നേതാക്കൾ പ്രവർത്തിക്കുന്നത്? ഉറപ്പിച്ചു പറയാനാവില്ല. പിന്നെ ചെയ്യാവുന്ന മികച്ച കാര്യം പാർട്ടിയുടെ നിലപാടു വ്യക്തമാക്കാതെ മൊത്തം കാര്യങ്ങളും അന്വേഷണത്തിനു വിട്ട് പിന്നീടു സൗകര്യപ്രദമായ സമയത്തു വരുന്ന അന്വേഷണറിപ്പോർട്ട് കാത്തിരിക്കലാണ്.
കഴിഞ്ഞയാഴ്ച അവസാനം സിപിഎമ്മിന്റെ വിദ്യാർഥി വിഭാഗമായ എസ്എഫ്ഐയുടെ നേതാക്കളും അനുയായികളും പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി മുൻകൈയെടുത്തില്ലെന്നു പറഞ്ഞു നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. മുന്നൂറോളം വരുന്ന പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്ന എസ്ഐയും എട്ടുപേരുമടങ്ങുന്ന പോലീസ് സംഘത്തെ മറികടന്ന് എംപിയുടെ ഓഫീസിൽ കയറി ജനാലകളും വാതിലുകളും അടിച്ചു തകർക്കുകയും ഫർണിച്ചർ നശിപ്പിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ഗാന്ധിജിയുടേതടക്കം മുതിർന്ന നേതാക്കളുടെ ചിത്രങ്ങൾ വലിച്ചു താഴെയിട്ടെന്നും പറയുന്നു.
സമരക്കാരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപണവിധേയരായ പോലീസ് ശനിയാഴ്ച ഉച്ചയോടെ എസ്എഫ്ഐയുടെ ചില പ്രവർത്തകർ ഉൾപ്പെടെ 19 പേരെ പിടികൂടി. പിണറായിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗം പോലും സമരത്തിന്റെ ഭാഗമായിരുന്നു! ഇയാളുടെ പങ്കാളിത്തം നിഷേധിച്ചുകൊണ്ടുള്ള പ്രസ്താവനകളും വളരെ വേഗം വന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാതിരിക്കാനുള്ള സമ്മർദ്ദങ്ങളുമുണ്ടായി. എസ്എഫ്ഐ അക്രമത്തിനെതിരേ വലിയ പ്രതിഷേധമാണ് കേരളത്തിലുടനീളം ഉണ്ടായത്.
സർക്കാരിനെയായിരുന്നു സമീപിക്കേണ്ടത്
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്ററിനുള്ളിൽ ബഫർ സോൺ നിർമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവവിപ്ലവകാരികൾ കേരള സർക്കാരിനെയായിരുന്നു സമീപിക്കേണ്ടത്. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയുടെ കാലത്ത് 2019 ഒക്ടോബർ 10-നാണ് ബഫർ സോൺ സംബന്ധിച്ച തീരുമാനമെടുത്തത്. സുപ്രീം കോടതി വിധിയിൽ ആവശ്യമെങ്കിൽ ഇളവുകൾ നല്‍കുന്നതിനുള്ള മാർഗനിർദേശങ്ങളുമുണ്ടായിരുന്നു. ഇതിനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണ്. ഇതുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ നടപടികൾ കൈക്കൊള്ളണമെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോടും കേരള മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഇതാണോ രാഹുൽ ഗാന്ധിയെ നേരിടാൻ എസ്എഫ്ഐയിലെ വിപ്ലവതുർക്കികളെ പ്രകോപിപ്പിച്ചത്?
വനമേഖലയുടെ പുറത്തേക്കു വന്യമൃഗങ്ങൾ കടക്കുന്നത് കൂടിവരുന്നത് ഇവിടുത്തെ താമസക്കാർക്കും കൃഷിക്കും വീട്ടുമൃഗങ്ങൾക്കും ദോഷകരമായ സാഹചര്യത്തിൽ ഇത്തരം മേഖലകളുടെ നിർമാണത്തിന് വിദഗ്ധരുടെ വിപുലമായ പഠനം ആവശ്യമാണ്. വന്യജീവികൾക്കു വനത്തിനുള്ളിൽ സുഗമമായി സഞ്ചരിക്കുന്നതിനും ഭക്ഷണവും വെള്ളവും ലഭിക്കുന്നതിനുമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുകയാണു വേണ്ടത്. ജനപ്രതിനിധികളുടെ ഓഫീസ് തകർക്കുന്നത് ഇതിനൊരുത്തരമാവില്ല. മനുഷ്യ-മൃഗ സംഘർഷങ്ങളൊഴിവാക്കി പ്രശ്നം നേരിടാനും പരിഹാരം നിർദേശിക്കാനും പ്രതിജ്ഞാബദ്ധരായ ആൾക്കാരുടെ കൂട്ടായ്മ ആവശ്യമാണ്.
ഉന്നതനേതാവും മറ്റു പ്രധാനപ്പെട്ട ആൾക്കാരും സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന, കേസിലെ കുറ്റാരോപിത സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു ശേഷം ഈയിടെയായി കേരളത്തിലെ ഓരോ വിവാദവും കൂടുതൽ സങ്കീർണമാവുകയാണ്. ഷാർജയിൽ പിണറായിയുടെ മകൾക്കു വ്യവസായം തുടങ്ങാൻ ശ്രമം നടന്നതായും തെറ്റായി കൈകാര്യം ചെയ്തതിനാൽ പരാജയപ്പെട്ടതായും സ്വപ്ന ആരോപിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ പിന്നീടു വെളിപ്പെടുത്തുമെന്ന ഭീഷണിയാവട്ടെ അവസ്ഥ കൂടുതൽ വഷളാക്കി. ഇതെല്ലാം കേരള ഭരണത്തിന്റെയും സിപിഎമ്മിന്റേയും ഉന്നതതലങ്ങളിൽ ആഘാതമുണ്ടാക്കുകയും ചെയ്തു.
രാഷ്ട്രീയ പക്വതയില്ലായ്മ
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും അദ്ദേഹത്തെ വെല്ലുവിളിച്ചതും രാഷ്ട്രീയ പക്വതയില്ലായ്മയായെന്നു മാത്രമല്ല, തനി ബുദ്ധിശൂന്യമായ തന്ത്രവുമായി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോളം പോന്ന നേതാവ് കടുത്ത വിമർശമുയർത്തുകയും ചെയ്തു. പിണറായി വിജയനും എസ്എഫ്ഐയെ വിമർശിച്ചു പ്രസ്താവനയിറക്കുകയും ഉന്നത നേതൃത്വത്തിന്റെ അറിവോടെയല്ല കാര്യങ്ങൾ നടന്നതെന്നു വ്യക്തമാക്കുകയും ചെയ്തു. പാർട്ടിയിലെ പ്രമുഖ നേതാവായ ഇ.പി. ജയരാജനും അക്രമത്തിനെതിരേ രംഗത്തുവന്നു. ഇതെല്ലാം നടന്നത് ചില ഇടപാടുകളുടെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ 60 മണിക്കൂറിലേറെ ചോദ്യം ചെയ്ത സമയത്താണ്. കേന്ദ്രം ഭരിച്ചിരുന്ന കക്ഷിയെ ദുർബലപ്പെടുത്താനും വലിയ പാരന്പര്യമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തലപ്പത്ത് നെഹ്റു കുടുംബവാഴ്ച തിരിച്ചുവരുന്നതു തടയാനുമുള്ള രാഷ്ട്രീയനീക്കമായാണ് പലരും ഈ ചോദ്യം ചെയ്യലിനെ കാണുന്നത്.
വയനാട് സംഭവങ്ങളിൽ അജ്ഞത നടിച്ച് അകലാനുള്ള സിപിഎം നേതൃത്വത്തിന്റെ ചടുലനീക്കത്തെ ദോഷൈകദൃക്കുകളായ ചില നിരീക്ഷകർ, 1742-ലെ തോമസ് ഗ്രേയുടെ ‘ഓഡ് ഓൺ എ ഡിസ്റ്റന്റ് പ്രോസ്പെക്ട് ഓഫ് എറ്റൻ കോളജ്’ എന്ന കവിത അടുത്തിടെ വായിച്ച കോൺഗ്രസിലെ ചിലരുടെ വിശിഷ്ടാശയങ്ങളുമായി ബന്ധപ്പെടുത്തുന്നു. അതിൽ ‘അജ്ഞത പരമാനന്ദമാകുന്നിടത്ത്, ജ്ഞാനിയാകുന്നത് വിഡ്ഢിത്തമാണ്’ എന്ന ചൊല്ലിന് നിരവധി വ്യാഖ്യാനങ്ങളുണ്ട്. തൽക്ഷണം വിവേകശൂന്യമായ ന്യായവാദം നൽകാൻ ശ്രമിക്കുന്നതിനുപകരം, ഒരാൾക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെങ്കിൽ, അല്ലെങ്കിൽ വിവേകശൂന്യമായ തീരുമാനവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ, അന്വേഷണത്തിന് ഉത്തരവിടുന്നത് മികച്ച പരിഹാരമായിരിക്കും.
ഒരു ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു നടത്തുന്ന അന്വേഷണം ലളിതമായ ഉത്തരവും, അന്തിമ റിപ്പോർട്ടും ഡിവൈഎസ്പിയെ പിന്നീട് പുനരധിവസിപ്പിക്കുന്നതും പ്രായം ചെന്ന സിപിഎം നേതാവിനെ സംബന്ധിച്ചുപോലും ചാണക്യതന്ത്രവുമാകും. രാജ്യമാസകലം ആഞ്ഞടിക്കുന്ന വന്യവും സങ്കീർണവുമായ രാഷ്ട്രീയതരംഗവും പ്രായവും തങ്ങൾക്കുള്ള ഇടവും കണക്കിലെടുത്തു പല മുതിർന്ന സിപിഎം നേതാക്കളും ഇത്തരമൊരു മാർഗമാണു സ്വീകരിച്ചിരിക്കുന്നത്.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Latest News
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top