ആരോഗ്യമേഖലയ്ക്കു താങ്ങാകുന്ന സാങ്കേതികവിദ്യ
Friday, July 1, 2022 2:48 AM IST
റവ. ഡോ. ബിനു കുന്നത്ത്

ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ചിതറിക്കിടക്കുന്ന 130 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യം നിരവധി ആരോഗ്യ സംരക്ഷണ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ അനുസരിച്ച്, ഇന്ത്യയിൽ മെഡിക്കൽ സ്പെഷ്യലിസ്റ്റുകളും ഡോക്ടർമാരും ഉൾപ്പെടെ എല്ലാ ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെയും 75 ശതമാനം കേന്ദ്രീകരിച്ചിരിക്കുന്നത് നമ്മുടെ ജനസംഖ്യയുടെ 27 ശതമാനം മാത്രം താമസിക്കുന്ന നഗരങ്ങളിലാണ്. സ്വകാര്യ ആശുപത്രികളും ഗുണമേന്മയുള്ള ആരോഗ്യപരിപാലനവും നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നു എന്നതാണു വസ്തുത.

ജനസംഖ്യയുടെ ബാക്കിയുള്ള 73 ശതമാനം ആളുകൾ പ്രാഥമിക ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഇല്ലാതെയാണു കഴിയുന്നതെന്നു നാം തിരിച്ചറിയണം. മുഴുവൻ ജനങ്ങൾക്കും താങ്ങാവുന്ന നിരക്കിൽ ലോകോത്തര ചികിത്സ ലഭ്യമാക്കുക എന്നതാണ് ഇന്നു നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2011ലെ കണക്കുകൾ പ്രകാരം നമ്മുടെ രാജ്യത്തെ ആശുപത്രി കിടക്കകളുടെ അനുപാതം ആയിരം പേർക്ക് 0.7 ആയിരുന്നു. എന്നാൽ, ആയിരം പേർക്ക് 3.5 കിടക്കകൾ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശം. ഇത്തരമൊരു സാഹചര്യത്തിൽ, ഈ വിടവ് നികത്താൻ കഴിവുള്ള ഒരേയൊരു വഴി സാങ്കേതികവിദ്യയിൽ മുറുകെ പിടിക്കുകയെന്നതാണ്.

സാങ്കേതികവിദ്യയാണോ ഉത്തരം?

ഇന്ത്യയിൽ സമ്പൂർണ ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ, സാങ്കേതികവിദ്യയും ആരോഗ്യ സംരക്ഷണവും പരസ്പരം കൈകോർത്തു മുന്നോട്ടു പോകേണ്ടതുണ്ട്. അതു സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് നല്ല വാർത്ത. ഇന്ത്യൻ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്‍റെ കണക്കനുസരിച്ച്, ഇന്ത്യൻ ആരോഗ്യ സംരക്ഷണ വ്യവസായം 2017ൽ 160 ബില്യൺ ഡോളറിൽ നിന്ന് 2020ഓടെ 280 ബില്യൺ ഡോളറായി വളർന്നു. ഈ വളർച്ച നേടാൻ കഴിഞ്ഞത് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടാണ്. ഇലക്‌ട്രോണിക് ഹെൽത്ത് റിക്കാർഡുകൾ (EHR) നടപ്പിൽ വന്നതോടെ ആരോഗ്യ പരിചരണം മെച്ചപ്പെടുത്തുന്നതിനും നോട്ടപ്പിശകുകൾ കുറയ്ക്കുന്നതിനും ക്ലിനിക്കൽ കെയർ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും സാധിച്ചു. പുതിയ കാലത്തെ ക്ലൗഡ് അധിഷ്ഠിത സൊലൂഷനുകളും മൊബൈൽ ആപ്പുകളും ആശുപത്രികളെയും രോഗികളെയും തടസമില്ലാതെ യോജിപ്പിക്കുന്നത് കാരണമായി. EHR വഴി ശേഖരിക്കുന്ന ഡാറ്റ, ഒരു നിശ്ചിത കാലയളവിൽ, ക്ലിനിക്കൽ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് അനലിറ്റിക്സ് മോഡലുകളെ കൂടുതൽ പരിഷ്ക്കരിക്കാൻ സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചതോടെ, രോഗീപരിചരണത്തിന്‍റെ മേഖലയിൽ സാങ്കേതികവിദ്യ തന്നെ ഒരു പ്രധാന പങ്കു വഹിക്കാൻ തുടങ്ങി.

അതിവേഗം

ആർട്ടിഫിഷൽ ഇന്‍റലിജൻസിന്‍റെ ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യ ആരോഗ്യ മേഖലയെ വലിയതോതിൽ മുന്നോട്ടു നയിച്ചു. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ വ്യക്തികൾക്കു മികച്ച പരിചരണം സാധ്യമാക്കാൻ ആരോഗ്യ മേഖലയ്ക്കു കഴിഞ്ഞു. വിട്ടുമാറാത്ത രോഗങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ് മികച്ച പരിചരണം, അതിനു വേണ്ടതോ മികച്ചസാങ്കേതിക വിദ്യയും.

ആർട്ടിഫിഷൽ ഇന്‍റലിജൻസ് (AI) ഓട്ടോമേഷൻ, ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് (IOT) തുടങ്ങിയ സാങ്കേതിക വിദ്യകൾ ഇന്ന് ആരോഗ്യ സംരക്ഷണത്തിന്‍റെ മിക്കവാറും എല്ലാ മേഖലകളിലും വ്യാപിച്ചിരിക്കുന്നു. ആർട്ടിഫിഷൽ ഇന്‍റലിജൻസിന്‍റെ അതുല്യമായ ശക്തി, അതു മനുഷ്യന്‍റെ കഴിവുകളെ പൂർത്തീകരിക്കുക മാത്രമല്ല, മനുഷ്യപ്രയത്നത്തിന്‍റെ വ്യാപ്തി ഗണ്യമായി വികസിപ്പിക്കുകയും ചെയ്യുന്നു.

ആർട്ടിഫിഷൽ ഇന്‍റലിജൻസ്, ഓട്ടോമേഷൻ എന്നിവ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഹെൽത്ത് റിക്കാർഡുകളുടെ ഡാറ്റ മാനേജ്‍മെന്‍റ്. എപ്പോൾ വേണമെങ്കിലും എവിടെയും വേഗമേറിയതും തടസമില്ലാത്തതുമായ ലഭ്യത നൽകുന്നതിനും വിവരങ്ങൾ ശേഖരിക്കുകയും സംഭരിക്കുകയും പഠന വിധേയമാക്കുകയും ചെയ്യുന്നതിനും ഇപ്പോൾ തടസമില്ലാതെയായിരിക്കുന്നു. ലബോറട്ടറി പരിശോധനകൾ, എക്സ്റേകൾ, സിടി സ്കാനുകൾ, ഡാറ്റാ എൻട്രി എന്നിവ വിശകലനം ചെയ്യുന്നതു പോലെയുള്ള ചില ആവർത്തന ജോലികൾ ചെയ്യാൻ കൂടി ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. ആർട്ടിഫിഷൽ ഇന്‍റലിജൻസിന്‍റെ മറ്റൊരു ആപ്ലിക്കേഷനാണ് പ്രിസിഷൻ മെഡിസിൻ. അതിൽ ആർട്ടിഫിഷൽ ഇന്‍റലിജൻസ് പവർ ബോഡി സ്കാനുകൾക്ക് കാൻസറും രക്തക്കുഴലുകളുടെ രോഗങ്ങളും നേരത്തേ കണ്ടെത്താനും ജനിതകശാസ്ത്രം കാരണം ആളുകൾ അഭിമുഖീകരിക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രവചിക്കാനും കഴിയുന്ന തരത്തിലേക്ക് ഇന്നു സാങ്കേതിക വിദ്യ വളർന്നുകഴിഞ്ഞു.


ഹെൽത്ത് കെയറിൽ, വ്യാപകമായി ഉപയോഗിക്കുന്ന കണക്ട് ചെയ്ത ഉപകരണങ്ങളുടെയും സെൻസറുകളുടെയും ശക്തി അനാവരണം ചെയ്യുന്നതാണ് ഇന്‍റർനെറ്റ് ഓഫ് തിംഗ്സ്. ആരോഗ്യ സംരക്ഷണ നിരീക്ഷണത്തിലും ഐഒടിക്ക് ഒരു പ്രധാന പങ്കു വഹിക്കാനുണ്ട്. ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടുപിടിക്കാൻ ഇതു സഹായിക്കും. പരിശോധനകളിൽനിന്നു ശേഖരിക്കുന്ന ഡാറ്റ തൽക്ഷണം സംയോജിപ്പിക്കാനും രോഗിയുടെ അവസ്ഥ നിരീക്ഷിക്കാനും തുടർന്ന് ആ വിവരങ്ങൾ തത്സമയം ഡോക്ടർമാർക്കും ജീവനക്കാർക്കും കൈമാറാനും അതുവഴി മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണ സംവിധാനത്തിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഇതു സഹായിക്കും.അതിവിദഗ്ധ സാങ്കേതിക വിദ്യയിലൂടെ കടന്നുപോകുന്ന ആരോഗ്യ മേഖലയുടെ ഇന്നത്തെ സാഹചര്യമാണിത്.

ഭാവി

ഭാവിയിൽ, ചെറിയ ക്ലിനിക്കുകൾ ഹോം ഹെൽത്ത് കെയർ, വലിയ അത്യാധുനിക ആശുപത്രികൾ എന്നിവയുമായി സഹകരിക്കുന്ന ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ സമ്പൂർണ സ്പെക്ട്രത്തിനായിരിക്കും ഇന്ത്യ സാക്ഷ്യം വഹിക്കുക. ആശുപത്രികൾക്കു പുറത്ത് കൂടുതൽ ഹോംകെയർ, ആംബുലേറ്ററി, എമർജന്‍റ് കെയർ സേവനങ്ങളിലേക്കാണ് കാലം വിരൽ ചൂണ്ടുന്നത്. രോഗശാന്തി എന്നതിൽ നിന്ന് പ്രതിരോധ സമീപനത്തിലേക്കു ശ്രദ്ധ തിരിയും. വ്യക്തിഗത ഐഒടി അടിസ്ഥാനമാക്കിയുള്ള ആരോഗ്യ നിരീക്ഷണ ഉപകരണങ്ങൾ വ്യക്തികളുടെ ആരോഗ്യം ട്രാക്ക് ചെയ്യുന്ന രീതിതന്നെ മാറ്റം വരുത്തും. കൃത്രിമബുദ്ധി ചികിത്സ, രോഗനിർണയം, ചികിത്സ എന്നിവയിൽ ഫിസിഷ്യൻമാർ, ആരോഗ്യ പ്രവർത്തകർ, പരിചരണം നൽകുന്നവർ എന്നിവരെ കൂടുതലായി സഹായിക്കും.

ഇൻജസ്റ്റബിൾ ഗുളിക മോണിറ്ററുകൾ, ബയോ സ്റ്റാമ്പുകൾ, പോഷകാഹാര സെൻസറുകൾ, AI ഡോക്ടർമാർ, 3D പ്രിന്‍റിംഗ് എന്നിവ കാലക്രമേണ ആരോഗ്യ സംരക്ഷണ മേഖലയിൽ സാധാരണ ആപ്ലിക്കേഷനുകളാകും. ഒരു വളർച്ച കാൻസർ ആണോ എന്നു നിർണയിക്കുന്നത് പോലെയുള്ള, പെട്ടെന്നുള്ള ഒരു തീരുമാനം ആവശ്യമായ ഡയഗ്നോസ്റ്റിക് വെല്ലുവിളികളിൽ AI ഡോക്ടർമാർ മനുഷ്യ ഡോക്ടർമാരെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുണ്ട്. മാറ്റിസ്ഥാപിക്കുന്ന അവയവങ്ങൾ, എക്സോസ്കെലിറ്റണുകൾ, കാസ്റ്റുകൾ എന്നിവയെ ബാധിക്കും.

സാങ്കേതികവിദ്യ ആരോഗ്യമേഖലയുടെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഉയർന്നുവരുന്ന വ്യക്തമായ ചോദ്യം ഒടുവിൽ ഡോക്ടറുടെ പങ്ക് യന്ത്രങ്ങൾ ഏറ്റെടുക്കുമോ? “സാങ്കേതിക തൊഴിലില്ലായ്മ” എന്നു വിളിക്കപ്പെടുന്ന ഭയത്തെക്കുറിച്ച് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. ഓട്ടോമേഷൻ ഡോക്ടർമാരുടെ അന്ത്യം കുറിക്കുമെന്ന് ഒരു ചിന്താധാര വിശ്വസിക്കുമ്പോൾ, മറുവിഭാഗം വാദിക്കുന്നത്, AIയുടെ ഉപയോഗങ്ങളുടെയും കഴിവുകളുടെയും അമിതമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ള, പല തെറ്റിദ്ധാരണകൾ മൂലവും ഉണ്ടാകുന്നതാണ്. അതിനിടയിലെവിടെയോ ആയിരിക്കും ഉത്തരം. മെഷീനുകൾ ഒരിക്കലും ഫിസിഷ്യൻമാരെ പൂർണമായും മാറ്റിസ്ഥാപിക്കില്ല, പക്ഷേ തീരുമാനമെടുക്കാനുള്ള ശക്തി ഉൾപ്പെടെയുള്ള അവരുടെ പല ജോലികളും തീർച്ചയായും ഏറ്റെടുക്കും.

കൂടുതൽ വിജയം നേടുന്നതിന് ഒരുമിച്ചു പ്രവർത്തിക്കുന്നതിലാണു ശക്തി. ചില കമ്പനികൾ AIയെ “ഓഗ്മെന്‍റഡ് ഇന്‍റലിജൻസ്” എന്ന് വിളിക്കുന്നതിന്‍റെ കാരണം ഇതാണ്, ഇത് AI യുടെ പ്രധാന ഉദ്ദേശ്യം ഉത്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന മനുഷ്യരെ മാറ്റിസ്ഥാപിക്കുന്നതിനുപകരം മെച്ചപ്പെടുത്തുക എന്നതാണ്. ഒരു ആദർശ ലോകത്ത്, മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ഒരു നാളെയെ സൃഷ്ടിക്കാൻ യന്ത്രങ്ങളും മനുഷ്യരും ഒരുമിച്ചു നിലനിൽക്കേണ്ടിവരും.

സാങ്കേതികവിദ്യയുടെ അതിപ്രസരം ആരോഗ്യ മേഖലയിൽ നിലവിലുള്ള കാരുണ്യത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും മുഖം നഷ്ടപ്പെടാതെ നോക്കുകയെന്നത് ഈ രംഗത്തു നിൽക്കുന്ന ഓരോരുത്തരുടെയും കടമയാണ്. ഓരോ രോഗസ്ഥനായ മനുഷ്യനും ഡോക്ടർ ദൈവത്തിന്‍റെ പ്രതിരൂപമാണ്. ഒരു സാങ്കേതികവിദ്യ കൊണ്ടും മറികടക്കാൻ കഴിയാത്തതാണ് ആ ബന്ധം. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ നല്ല വശങ്ങളും ഉപയോഗിക്കുമ്പോഴും കാരുണ്യത്തിന്‍റെ, സ്നേഹത്തിന്‍റെ കരസ്പർശം അതിൽ ഉണ്ടാകണം.

(കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടറാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.