പുകവലി അത്ര കൂൾ അല്ല! ഇന്ന് ലോക ശ്വാസകോശ കാൻസർ ദിനം
Monday, August 1, 2022 1:11 AM IST
“പുകവലി ആരോഗ്യത്തിന് ഹാനികരം!”സിനിമയുടെ ടൈറ്റിൽ മുതൽ സിഗരറ്റിന്‍റെ പായ്ക്കറ്റിൽ വരെ നാം ദിവസവും കാണുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു മുന്നറിയിപ്പാണിത്. എന്നിട്ടും ഇതിവിടെ വീണ്ടും എടുത്തുപറയുന്നത് ഇന്ന്, ഓഗസ്റ്റ് ഒന്ന്, ലോക ശ്വാസകോശ കാൻസർ ദിനമായത് കൊണ്ടാണ്. അതുകൊണ്ടു പതിവുപോലെ ഇതിനെയും അവഗണിക്കാതെ, ആരോഗ്യമുള്ള നല്ല നാളെകൾക്കായി തുടർന്നു വായിക്കുക.സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോൾ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്‍റായി തുടങ്ങിയ ശീലമായിരിക്കും പുകവലി. സുഹൃത്തുക്കളുടെയോ സിനിമകളുടെയോ സ്വാധീനം കൊണ്ടായിരിക്കും പലരും പുകവലിച്ചു തുടങ്ങുന്നത്. പക്ഷെ ആ ശീലം ക്ഷണിച്ചുവരുത്തുന്ന ആരോഗ്യപ്രശ്നങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞാൽ ഒരിക്കലും നിങ്ങൾ പുകവലിച്ച് തുടങ്ങില്ല.

നമ്മുടെ രാജ്യത്ത് ഏറ്റവുമധികം ആളുകളിൽ കാണുന്ന അർബുദമാണ് ശ്വാസകോശ കാൻസർ. ലോകത്താകമാനം ഏറ്റവുമധികം ആളുകളെ കൊല്ലുന്ന രോഗങ്ങളിൽ ഒന്നും അതുതന്നെ. ശ്വാസകോശ അർബുദത്തിനു ചികിത്സ തേടിയെത്തുന്നവരിൽ പത്തിൽ ഒമ്പതുപേരും പുകവലിക്കാരാണ്.എന്നാൽ ഇപ്പോൾ ഈ കാൻസറിന് ചികിത്സ തേടിയെത്തുന്നവരിൽ 25% വും പുകവലിക്കാത്തവരാണ്. സ്ത്രീകൾക്കിടയിലും ശ്വാസകോശ അർബുദം ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു.

പാസീവ് സ്‌മോക്കിങ്, അഥവാ മറ്റൊരാൾ വലിച്ചുവിടുന്ന സിഗരറ്റ് പുക ശ്വസിക്കുന്നതാണ് അതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഒരു വീട്ടിൽ സ്ഥിരമായി പുകവലിക്കുന്ന ഒരാളുണ്ടെങ്കിൽ ആ വീട്ടിലെ മുഴുവൻ ആളുകളും ശ്വാസകോശ അർബുദത്തിന്‍റെ റിസ്കിലാണ് എന്നർഥം.

പക്ഷെ ശ്വാസകോശ കാൻസറിന്‍റെ തുടക്കത്തിൽ പുറമെ ലക്ഷണങ്ങൾ കാണുന്നത് വളരെ അപൂർവമാണ്. കാരണം ശ്വാസകോശത്തിന്‍റെ ഉള്ളിലായിരിക്കും ആദ്യം ട്യൂമറുകൾ ഉണ്ടാവുക. പ്രാഥമിക ടെസ്റ്റുകൾ നടത്തിനോക്കിയാൽ പോലും അതെളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയില്ല. പിന്നീട് ട്യൂമറുകൾ വലുതാവുകയും ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്യുമ്പോൾ മാത്രമാണ് പലരിലും രോഗം തിരിച്ചറിയുന്നത്.

പുകവലിക്കുന്നവർ അറിയേണ്ടത്

അമ്പത് വയസിനു ശേഷവും സ്ഥിരമായി പുകവലിക്കുന്നവർ ശ്വാസകോശ അർബുദം ഉണ്ടോയെന്ന് കണ്ടെത്താൻ പരിശോധനകൾക്കു വിധേയമാകുന്നത് നല്ലതാണ്. ലോ ഡോസ് സിടി സ്കാനിലൂടെ രോഗം നേരത്തെ കണ്ടെത്താനും ചികിൽസിക്കാനും കഴിയും. പ്രായമേറുന്തോറും അർബുദം ഉണ്ടാകാനുള്ള സാധ്യത കൂടും. അതുകൊണ്ട് പുകവലിക്കുന്നവർ ലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധനയ്ക്ക് വിധേയരാകണം. സ്ത്രീകളിൽ മുപ്പതു വയസിനു മുകളിലുള്ളവരിലും ഇപ്പോൾ ഈ രോഗം കണ്ടുവരുന്നു.


വർഷങ്ങൾക്ക് മുൻപേ പുകവലി നിർത്തിയവരും കാൻസറിന്‍റെ റിസ്കിൽ നിന്നു മോചിതരാവണം എന്നില്ല. അങ്ങനെയുള്ളവരും എല്ലാവർഷവും ലോ ഡോസ് സിടി സ്കാനിന് വിധേയരാകേണ്ടത് അത്യാവശ്യമാണ്. സാധാരണ സിടി സ്കാനിലൂടെ ശ്വാസകോശ അർബുദം കണ്ടെത്താൻ കഴിയില്ല.

പെട്ടെന്നുണ്ടാകുന്ന ഒരു രോഗാവസ്ഥയല്ല കാൻസർ. അതൊരു ജീവിതശൈലി രോഗമാണ്.  പുകവലി നിർത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹൃദയം ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങളുടെ ആരോഗ്യം പതിയെ മെച്ചപ്പെട്ടു തുടങ്ങും.

സിഗരറ്റിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ നേരെ ചെല്ലുന്നത് നമ്മുടെ ശ്വാസകോശത്തിലേക്കാണ്. ഇവ ഡിഎൻഎയെ ബാധിക്കുന്നു. ഡിഎൻഎ ഘടന മാറുന്നതോടെ കോശങ്ങൾ അനിയന്ത്രിതമായി പെരുകുകയും ട്യൂമറുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇവിടെ പാരമ്പര്യത്തിന് വലിയ റോളില്ല. ശ്വാസകോശ അർബുദം ഗുരുതരമായി കഴിയുമ്പോഴാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. കഫത്തിൽ രക്തം, ശ്വാസംമുട്ട്, നെഞ്ചുവേദന എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ.

ആധുനിക ചികിത്സാ രീതികൾ

ശ്വാസകോശ അർബുദം തുടക്കത്തിലേ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അതു ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കും. ചെറിയ ട്യൂമറുകൾ ആണെങ്കിൽ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യാം. പ്രായമായവരിൽ ശസ്ത്രക്രിയ സാധ്യമല്ലെങ്കിൽ റേഡിയേഷൻ തെറാപ്പിയിലൂടെയും രോഗത്തെ തോൽപ്പിക്കാം.

വായുമലിനീകരണവും വില്ലൻ

പുകവലിക്കാത്തവരെയും ശ്വാസകോശ അർബുദം ബാധിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവർ വലിക്കുന്ന പുക ശ്വസിക്കുന്നതും വായുമലിനീകരണവും അതിന് കാരണമാകുന്നു. തൊഴിലിടങ്ങളിൽ നിന്നും വിഷാംശമുള്ള പുക ശ്വസിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.

ഡോ. അരുൺ ആർ. വാര്യർ
(സീനിയര്‍ കണ്‍സള്‍ട്ടന്‍റ്, മെഡിക്കല്‍ ഓങ്കോളജി, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.