Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വീണ്ടും ബഡാ ഭായിക്കൊപ്പം നിതീഷ്
Tuesday, August 9, 2022 10:09 PM IST
സോനു തോമസ്
മഹാരാഷ്ട്രയ്ക്കുശേഷം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാകുകയാണു ബിഹാറും നിതീഷ് കുമാറും. പ്രതിപക്ഷ പാർട്ടികളെ ഉപേക്ഷിച്ച് നിതീഷ് ബിജെപിക്കൊപ്പം കൂടിയപ്പോൾ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയിൽ ബിജെപി ബന്ധം ഉപേക്ഷിച്ച് എൻസിപിക്കും കോണ്‍ഗ്രസിനും ഒപ്പം ചേരുകയായിരുന്നു. ഒടുവിൽ ആ ബന്ധം നിതീഷ്കുമാർ അവസാനിപ്പിച്ചു. ബിഹാറിൽ ഭരണകക്ഷികളായ ബിജെപിയും ജനതാദളും(യുണൈറ്റഡ്) തമ്മിലുള്ള ബന്ധം പുകഞ്ഞുപുകഞ്ഞ് പൊട്ടിത്തെറിയിൽ കലാശിച്ചിരിക്കുന്നു. നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരുമിച്ച് ഗവർണറെ കണ്ട് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പന്തിപ്പോൾ ഗവർണറുടെ കോർട്ടിലാണ്.
അതിജീവന രാഷ്ട്രീയക്കാരൻ
അതിജീവന രാഷ്ട്രീയത്തിന്റെ വക്താവായാണു നിതീഷ് അറിയപ്പെടുന്നത്. ലാലുപ്രസാദ് യാദവും നിതീഷ് കുമാറും പഠനകാലത്ത് രാഷ്ട്രീയത്തിൽ ഒന്നിച്ചായിരുന്നു. ‘ബഡാ ഭായ്’എന്നാണു ലാലുവിനെ നിതീഷ് വിളിച്ചിരുന്നത്. 1990ൽ ലാലുവിനെ ബിഹാർ മുഖ്യമന്ത്രിയാക്കുന്നതിലും നിതീഷ് നിർണായക പങ്ക് വഹിച്ചിരുന്നു. പക്ഷേ, ആ ബന്ധം അധികനാൾ മുന്നോട്ടുപോയില്ല. ജനതാ ദൾ പല കഷണങ്ങളായി. പാർട്ടിയിൽ ലാലുവിന്റെ എതിരാളിയായി നിതീഷ് മാറി.
1994ൽ ജോർജ് ഫെർണാണ്ടസുമായി ചേർന്ന് നിതീഷ് കുമാർ സമതാ പാർട്ടി രൂപവത്കരിച്ചു. 1998ൽ അടൽബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലം നിതീഷിന്റെ നല്ലസമയമായിരുന്നു. വാജ്പേയി-എൽ.കെ. അഡ്വാനി കൂട്ടുകെട്ടിൽ നിതീഷ് വളർന്നു. പലതവണ കേന്ദ്രമന്ത്രി സഭയിൽ അംഗം. 2005ൽ ബിഹാറിൽ ലാലുയുഗത്തിന് അന്ത്യമായി. നിതീഷ് കുമാർ മുഖ്യമന്ത്രിയായി. പിന്നീടിങ്ങോട്ട് ഒരു ചെറിയ ഇടവേള ഒഴിച്ചാൽ ബിഹാർ മുഖ്യമന്ത്രിപദത്തിൽ നിതീഷ് കുമാർ മാത്രമാണുണ്ടായിരുന്നത്. നിതീഷിനെ വല്യേട്ടനായി അംഗീകരിച്ച് ബിജെപി ഉപമുഖ്യമന്ത്രിപദത്തിൽ തൃപ്തിപ്പെട്ടു. 2010ൽ ജെഡി യു-ബിജെപി സഖ്യം വൻ വിജയം നേടി. എന്നാൽ 2013ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിചെയർമാനായി നരേന്ദ്ര മോദി എത്തിയതോടെ നിതീഷിന് അതൃപ്തിയായി.
മോദിയിൽ തുടങ്ങിയ അതൃപ്തി
2013ൽ നരേന്ദ്ര മോദിയെ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ നിതീഷ് കുമാർ അതൃപ്തിയിലായിരുന്നു. 2014ൽ എൻഡിഎ വിട്ട് ഒറ്റയ്ക്കു മത്സരിച്ച നിതീഷ് കുമാറിനു ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയതു വെറും രണ്ടു സീറ്റ്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ദളിത് നേതാവായ ജീതന്‍ റാം മാൻജിയെ മുഖ്യമന്ത്രിയാക്കി. ഏതാനും മാസം കഴിഞ്ഞപ്പോൾ മാൻജിയെ മാറ്റി വീണ്ടും മുഖ്യമന്ത്രിയായി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ ആർജെഡിയുമായും കോണ്‍ഗ്രസുമായും മഹാസഖ്യമുണ്ടാക്കി. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ മഹാസഖ്യം അധികാരത്തിലെത്തി. നിതീഷ് മുഖ്യമന്ത്രിയായപ്പോൾ ലാലു പ്രസാദിന്റെ മകൻ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി. കോൺഗ്രസും മന്ത്രിസഭയിൽ ചേർന്നു. എന്നാൽ, ആ മധുവിധുകാലത്തിന് അല്പായുസായിരുന്നു. 2017ൽ തേജസ്വി യാദവിനെതിരായ റെയിൽവേ അഴിമതി ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ആർജെഡിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു-എൽജെപി സഖ്യം 40ൽ 39 സീറ്റും പിടിച്ച് മിന്നും വിജയം നേടി. എന്നാൽ, 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി- ജെഡിയു സഖ്യത്തിന് കഷ്ടിച്ചാണ് അധികാരത്തിലെത്താനായത്.
മുഖ്യമന്ത്രിയായെങ്കിലും നിതീഷ്കുമാറിനും പാർട്ടിക്കും തെരഞ്ഞെടുപ്പ് വലിയ ക്ഷീണം ചെയ്തു. ബിജെപിയെക്കാളും കുറഞ്ഞ സീറ്റാണ് ജെഡിയുവിന് ലഭിച്ചത്. സംസ്ഥാന ഭരണത്തിനു പതിറ്റാണ്ടായി നേതൃത്വം നൽകിയിട്ടും 45 സീറ്റുകളിൽ മാത്രമാണ് നിതീഷിന്റെ ജെഡി യുവിനു വിജയിക്കാനായത്. ബിജെപിയാകട്ടെ 77 സീറ്റുകൾ നേടി കരുത്തു കാട്ടി. നിതീഷിനെതിരേ അമിത് ഷാ ചരടുവലി നടത്തുന്നുണ്ടെന്ന ജെഡി യു നേതാക്കളുടെ ആരോപണം ശരിവയ്ക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള നീക്കങ്ങൾ. ഔദാര്യം പോലെ നിതീഷ് കുമാറിനെ ബിജെപി മുഖ്യമന്ത്രിയാക്കി. നിതീഷ് പ്രതീക്ഷിച്ചവരെ ബിജെപി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. അമിത് ഷായ്ക്കു വ്യക്തമായ സ്വാധീനമുള്ള ചില നേതാക്കളാണ് ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ആയി എത്തിയത്. കൂട്ടുകച്ചവടം നടത്തുന്പോഴും കൂട്ടുകക്ഷികളെ ബിജെപി ഒരിക്കലും വളരാൻ അനുവദിക്കാറില്ലെന്നുള്ള പരമമായ സത്യം.
നിതീഷിന്റെ അസാന്നിധ്യം
അടുത്തിടെ നിതീഷിന്റെ ചില സുപ്രധാന വിട്ടുനിൽക്കലിലൂടെയാണു ബിജെപി- ജെഡി യു ബന്ധത്തിലെ വിള്ളലുകൾ ശക്തമായത്. ദ്രൗപദി മുർമുവിനെ പിന്താങ്ങുകയും വോട്ടു ചെയ്യുകയും ചെയ്ത നിതീഷ് പക്ഷേ അവർ അധികാരമേൽക്കുന്ന ചടങ്ങിൽനിന്നു വിട്ടുനിന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തില്ല. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽനിന്നും വിട്ടുനിന്നു.
കോവിഡ് അനന്തര ബുദ്ധിമുട്ടുകളാണു വിട്ടുനിൽക്കാൻ കാരണമെന്നാണു മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ വിശദീകരിക്കുന്നത്. എന്നാൽ, ഇതേ ദിവസങ്ങളിൽ സംസ്ഥാനത്തെ പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നേരത്തേ കോവിഡ് വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിലും സ്വാതന്ത്ര്യദിനാഘോഷത്തെപ്പറ്റി ചർച്ച ചെയ്യാൻ അമിത്ഷാ വിളിച്ച യോഗത്തിലും നിതീഷ് പങ്കെടുത്തിരുന്നില്ല. സർക്കാറിനെ നിരന്തരം വിമർശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും രണ്ടു കേന്ദ്രമന്ത്രിസ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിന്റെ ആവശ്യവും ബിജെപി നേരത്തേ തള്ളിയിരുന്നു. ബിജെപി മുന്നോട്ട വച്ച ‘മികച്ച നിയമസഭാ സമാജികൻ’ എന്ന വിഷയത്തിൽ ജെഡി യു പങ്കെടുക്കാത്തതിനെ തുടർന്ന് സ്പീക്കർക്കു സഭ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. അഗ്നിപഥ്, ജാതി സെൻസസ് തുടങ്ങിയ വിഷയങ്ങളിലും ബിജെപിയും ജെഡി യുവും രണ്ടുതട്ടിലാണ്.
ഭയം, ഓപ്പറേഷൻ താമര
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറയെ അട്ടിമറിച്ചതിനു സമാനമായ നീക്കമാണു ബിജെപി ബിഹാറിലും നടത്താൻ ശ്രമിച്ചതെന്നാണു ജെഡി യു നേതാക്കൾ ആരോപിക്കുന്നത്. ഉദ്ധവ് താക്കറെയെ ഞെട്ടിച്ചുകൊണ്ട് ഏക്നാഥ് ഷിൻഡെയെ അടർത്തിയാണു ബിജെപി അധികാരം തിരിച്ചുപിടിച്ചത്. അതേ അനുഭവം തനിക്കും ഉണ്ടാകുമെന്ന സൂചന നിതീഷിനും ലഭിച്ചിരുന്നുവെന്നു വേണം ഇപ്പോഴത്തെ നീക്കങ്ങളിൽനിന്ന് അനുമാനിക്കാൻ. പ്രാദേശിക പാർട്ടികൾ അതിജീവിക്കില്ലെന്ന് അടുത്തിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നടത്തിയ പരാമർശവും അട്ടിമറി ശ്രമത്തിനു തെളിവായി ജെഡി യു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ജെഡി യുവിന്റെ ചില എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
കോണ്‍ഗ്രസ്, ആർജെഡി കക്ഷികളിൽനിന്നുകൂടി ഏതാനും പേരെ പുറത്തെത്തിക്കാൻ നീക്കം നടക്കുന്നുവെന്നാണു വിവരം. നേരത്തേ പാർട്ടി അധ്യക്ഷനായിരുന്ന ആർ.സി.പി. സിംഗിനു രാജ്യസഭാംഗത്വം പുതുക്കി നൽകാതെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പാർട്ടി പുറത്തെത്തിച്ചിരുന്നു. അഴിമതിയുടെ കാര്യത്തിൽ വിശദീകരണം ചോദിച്ചതോടെ ആർ.സി.പി. സിംഗ് ശനിയാഴ്ച പാർട്ടി വിട്ടു. നിതീഷ് പ്രധാനമന്ത്രിയാകാനുള്ള നീക്കങ്ങൾ നടത്തുകയാണെന്നും ഏഴു ജന്മങ്ങളിൽ പോലും അദ്ദേഹത്തിന് ആ സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം ആർ.സി.പി. സിംഗ് പ്രഖ്യാപിക്കുകയും ചെയ്തു. ആർ.സി.പി. സിംഗിനെ ഉപയോഗിച്ച് ജെഡി യുവിനെ പിളർത്താൻ ബിജെപി ശ്രമം നടത്തിയതായുള്ള ആരോപണങ്ങൾക്കിടയിലായിരുന്നു ഈ തുറന്നുപറച്ചിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top