Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ശുഭസൂചനകളുമായി അമൃതോത്സവം
Saturday, August 13, 2022 11:07 PM IST
അനന്തപുരി /ദ്വിജന്
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം കൊണ്ടാടുന്ന ഭാരതത്തിൽ പൂർവികർ ആത്മത്യാഗം നടത്തി നേടിയെടുത്ത ഐക്യവും അഖണ്ഡതയും സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കപ്പെടും എന്ന പ്രത്യാശ പുനർജനിക്കുന്നതിന്റെ നല്ല അടയാളങ്ങളാണ് പ്രകാശിക്കുന്നത്.
വികസനത്തിന്റെ മുഖംമൂടി അണിയുന്പോഴും വർഗിയകാർഡ് മാത്രം കളിച്ച് ഭരണഘടന സംവിധാനങ്ങളെ ശരിക്കും പ്രയോജനപ്പെടുത്തി അധികാരം ഉറപ്പിച്ചിരുന്നവർക്കെതിരേ ഒരു പുതിയ മുന്നേറ്റം ഉണ്ടാവുന്നു എന്നതിന്റെ സൂചന പാട്നയിൽനിന്നുയരുന്നു എന്നതാണ് ഈ ശുഭസൂചനകളിൽ ഒന്നാമത്തേത്. ബിജെപിക്കെതിരേ പാട്നയിൽ രൂപംകൊണ്ട പുതിയ മഹാസഖ്യം പ്രത്യാശ പകരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു മാറി ചിന്തിക്കാൻ പ്രേരണ നല്കാവുന്ന ഒരു സഖ്യം രൂപംകൊള്ളുന്നു.
സ്വന്തം നേട്ടങ്ങൾക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത നിതീഷ് കുമാറിനെ മുൻനിർത്തിയാണ് ഐക്യം എന്നത് പ്രത്യാശയിലും കരിനിഴൽ വീഴ്ത്തുന്നുണ്ട്. പക്ഷേ തേജസ്വി യാദവിനെയും എം.കെ. സ്റ്റാലിനെയും പോലെ യാഥാർഥ്യബോധമുള്ള യുവനേതാക്കളുടെ ഉദയം ബിജെപിക്കെതിരായി കോണ്‍ഗ്രസിനെ മാനിച്ചുകൊണ്ടുള്ള ദേശിയ മുന്നണി എന്ന സ്വപ്നത്തിലേക്കുള്ള ദൂരം വല്ലാതെ കുറയ്ക്കുന്നുണ്ട്. പാട്നയിൽ ഒന്നിച്ചുകൂടി അധികാരം പിടിച്ച പ്രതിപക്ഷ കക്ഷികൾക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ ബന്ധം നിലനിർത്താനാവുമെങ്കിൽ അനായാസവിജയം എന്ന ഭരണകക്ഷിയുടെ അഹങ്കാരം ഇല്ലാതാകും. പക്ഷേ, ബിജെപിയും മോദിയും അമിത്ഷായും വെറുതെ ഇരിക്കില്ല. 2024നു മുന്‍പ് മഹാസഖ്യത്തെ പിളർത്താനും പെരുവഴിയിലാക്കാനും അവർ എല്ലാ തന്ത്രവും പയറ്റും.
ഇഡിയും കിഫ്ബിയും
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കിഫ്ബിയെക്കുറിച്ചുള്ള ഇഡി അന്വേഷണം വല്ലാത്ത മാനം കൈവരിക്കുമോ എന്ന ഭീതി ശക്തമായിത്തുടങ്ങി. പൊതുവിപണിയിൽനിന്നു കോടികൾ കടമെടുത്ത് സർക്കാരിനു വായ്പ കൊടുക്കുന്ന സ്ഥാപനമാണ് കിഫ്ബി. സർക്കാരിനു കിട്ടുന്ന നികുതിപ്പണം കൃത്യമായി തിരിച്ചടവായി കൊടുക്കുന്നുണ്ട്. എന്നാൽ, കിഫ്ബിയുടെ കണക്കുകളൊന്നും ഏജിയുടെ ഓഡിറ്റിനു വിധേയമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പ് ഇഡി കുരുക്കുകൾ മുറുക്കിയതാണ്. തോമസ് ഐസക്കിനെ ചോദ്യംചെയ്യാൻ ഇഡി വിളിച്ചുകഴിഞ്ഞു. നാളെ ആരെയൊക്കെയാവും വിളിക്കാനിരിക്കുക എന്ന സംശയം ഉള്ളതുകൊണ്ടുകൂടിയാവണം ഐസക് ചോദ്യംചെയ്യലിന് ഹാജരാകാൻ സാധിക്കില്ല എന്ന് മറുപടി കൊടുത്തിരിക്കുകയാണ്.
കിഫ്ബി രേഖകൾ ഒന്നും തന്റെ കൈവശമില്ലെന്നും അതെല്ലാം കിഫ്ബിയുടെ ഓഫീസിലാണെന്നും അദ്ദേഹം ഇഡിയെ അറിയിച്ചിട്ടുണ്ട്. അതിനർഥം കിഫ്ബിയുടെ സിഇഒ ഡോ. കെ.എം. ഏബ്രഹാമിനെ ചോദ്യം ചെയ്യാൻ ഐസക്ക് നിർദേശിക്കുന്നു എന്നല്ലേ. ഐസക്കാകട്ടെ സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഐസക്കിനെ രക്ഷിച്ചാൽ ഇഡി സുപ്രീംകോടതിയിൽ പോകും. ഏതായാലും കുരുക്കുകൾ മുറുകുന്നതിന്റെ സൂചനയാണു കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്വേഷണം എത്തുമെന്ന് ഏതാണ്ട് തീർച്ചയായിട്ടുണ്ട്. കിഫ്ബി സിഇഒ ഏബ്രഹാം ഇപ്പോൾ അവിടെ പ്രിൻസിപ്പൽ സെക്രട്ടറിയാണല്ലോ? ലാവ്ലിൻ പോലെ കേന്ദ്ര ഏജൻസികൾ എല്ലാം ചീറ്റിച്ചുകളയുമോ, അതോ ബോംബുകൾ പൊട്ടാൻ ഇടയാക്കുമോ എന്നാണറിയേണ്ടത്.
ഗവർണറും തലവേദനകളും
കേരള സർക്കാർ പുറപ്പെടുവിച്ച 11 ഓർഡിനൻസുകൾ പുതുക്കിയിറക്കാൻ ഗവർണർ വിസമ്മതിച്ചത് നല്ല മാതൃകയല്ലേ? ഈ ഓർഡിനൻസുകളിൽ ഒരെണ്ണം ഏഴാം തവണയും മറ്റൊന്ന് ആറാം തവണയും വേറൊന്ന് അഞ്ചാം തവണയുമാണ് പുതുക്കാൻ എത്തിക്കുന്നത്. ഒറ്റ ഓർഡിനൻസു പോലും പുതിയതല്ല. ഇതിനെച്ചൊല്ലി ഗവർണറുമായി പോരാട്ടത്തിനു മുതിരാതെ നിയമസഭയുടെ പ്രത്യേക സമ്മേളനം അടിയന്തരമായി വിളിച്ചുകൂട്ടി ഓർഡിനൻസുകൾ നിയമമാക്കുന്നതിന് പിണറായി സർക്കാർ കാണിച്ച വിവേകം പ്രശംസനീയമാണ്.
ഏതു സർക്കാരിനും അടിയന്തര സാഹചര്യങ്ങളിൽ നിയമനിർമാണം നടത്തുന്നതിന് ഭരണഘടന അനുശാസിക്കുന്ന വകുപ്പാണ് ഓർഡിനൻസ്. ഓർഡിനൻസിലൂടെ കൊണ്ടുവരുന്ന നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസാക്കി ഗവർണറുടെ അംഗീകാരത്തോടെ നിയമമാക്കണം എന്നാണ് ചട്ടം. എന്നാൽ, നിയമനിർമാണ സഭകളെ മറികടക്കുന്നതിനുള്ള ബുദ്ധിപരമായ നീക്കമായി ഓർഡിനൻസുകളെ സർക്കാരുകൾ ഉപയോഗിച്ചുതുടങ്ങിയപ്പോൾ കോടതികൾ ഇടപെട്ട ചരിത്രവമുണ്ട്. ഗവർണറെ ചാൻലർസ്ഥാനത്തുനിന്നു നീക്കുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവരുമെന്നു പറഞ്ഞെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഉടനെ പുറത്തെടുക്കാൻ ഇടയില്ല.
സിപിഐക്ക് ഉടക്ക്
ഗവർണറുടെ തീരുമാനങ്ങൾ പിണറായി സർക്കാരിനും മുന്നണിക്കും ചില തലവേദനകൾ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും ലോകായുക്ത ഓർഡിനൻസിനെതിരേ മുന്നണിയിലെ പ്രമുഖ ഘടകക്ഷിയായ സിപിഐയിൽ ശക്തമായ എതിർപ്പാണ്. സിപിഐയുടെ എതിർപ്പ് ആശയപരവും വികാരപരവുമാണ്. അഴിമതിക്കാരനെന്ന് ലോകായുക്ത കണ്ടെത്തുന്ന വ്യക്തിയെ രക്ഷിക്കാൻ എന്തിന് സർക്കാരിന് അധികാരം വേണം?
നായനാർ സർക്കാർ കൊണ്ടുവന്ന ഈ നിയമം അന്ന് പൈലറ്റ് ചെയ്ത് സിപിഐയിലെ ഇ. ചന്ദശേഖരൻ നായരായിരുന്നു. ഇത് റദ്ദാക്കുന്നതിനെതിരേ സിപിഐയുടെ സമിതികളിൽ വലിയ വിമർശനം ഉയർന്നിരുന്നു. മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് അറിയിക്കാതിരുന്നതിന് മന്ത്രിമാരെയും കുറ്റപ്പെടുത്തി. ഓർഡിനൻസ് പുനഃപ്രസിദ്ധീകരിക്കാൻ തീരുമാനിച്ച യോഗത്തിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയ സിപിഐ മന്ത്രിമാരോട്, ബില്ലാകുന്പോൾ സംസാരിക്കാം എന്നുപറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു.
മഹിഷാസുരന്റെ വരം
മഹിഷാസുരനു കൊടുത്ത വരം പോലാകുമോ ലോകായുക്ത നിയമഭേദഗതി റദ്ദാക്കപ്പെട്ട സംഭവം എന്നു നിരീക്ഷിക്കുന്നവരുണ്ട്. പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവർ വഹിക്കുന്ന പദവിക്കു യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരം നൽകുന്ന നിയമമാണിത്. ഓർഡിനൻസിലൂടെ കൊണ്ടുവന്ന ഭേദഗതി ലോകായുക്തയുടെ വിധിയിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് അധികാരം കൊടുത്തിരുന്നു.
ദുരിതാശ്വാസ നിധിയുടെ ഉപയോഗം സംബന്ധിച്ച മുഖ്യമന്ത്രി പിണറായിക്കെതിരായ അഴിമതിക്കേസുകൾ ലോകായുക്ത വിധിക്കായി മാറ്റിയിട്ടുണ്ട്. ദുരിതാശ്വാസനിധിയിൽനിന്നു ചെങ്ങന്നൂർ എംഎൽഎ കെ.കെ. രാമചന്ദ്രൻനായരുടെ കുടുംബത്തെ സഹായിച്ചതും ഉഴവൂർ വിജയന്റെ കുടുംബത്തെ സഹായിച്ചതും കോടിയേരി ബാലകൃഷ്ണന്റെ അകന്പടിവാഹനമിടിച്ചു മരിച്ച പോലീസുകാരന്റെ കുടുംബത്തെ സഹായിച്ചതും ചട്ടം ലംഘിച്ചാണെന്നും ഇവ അഴിമതിയാണെന്നുമാണ് പരാതികൾ.
കാനത്തിന് തലവേദന
കാനത്തിന്റെ തട്ടകമായ കോട്ടയത്ത് സിപിഐ ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പിൽ കാനത്തിന്റെ നോമിനി തോറ്റത് അട്ടിമറിനീക്കത്തിലൂടെയായിരുന്നു. കാനത്തിന്റെ ആശീർവാദത്തോടെ ജില്ലാ എക്സിക്യൂട്ടീവ് നിർദേശിച്ച വി.കെ. സന്തോഷ് കുമാറിനെ തോൽപ്പിച്ച്, കെ.ഇ. ഇസ്മായിൽ നിർദേശിച്ച അഡ്വ. വി.ബി. ബിനു ജില്ലാ സെക്രട്ടറിയായി. ഏകകണ്ഠമായ തെരഞ്ഞെടുപ്പിനു വഴിയൊരുക്കിയ വേളയിലാണ് സംസ്ഥാന കൗണ്‍സിൽ അംഗമായ കെ. ഇ. ഇസ്മായിൽ ബിനുവിന്റെ പേര് നിർദേശിച്ചത്.
വോട്ടെടുപ്പിനു നിൽക്കാതെ ബിനു പിന്മാറുമെന്ന് കരുതിയവരെ അന്പരപ്പിച്ചുകൊണ്ട് അദ്ദേഹം മത്സരിച്ചു. ജില്ലാ പ്രതിനിധികളായ 55 പേരിൽ 51 പേർക്കായിരുന്നു വോട്ടവകാശം. ഒരാൾ വോട്ട് ചെയ്തില്ല. എട്ട് വോട്ടിന് ബിനു ജയിച്ചു. ഇത് കാനത്തിനെതിരേ അണിയറയിൽ നടക്കുന്ന പടയൊരുക്കത്തിന്റെ സൂചനയാണ്. ഇന്നത്തെ നിലയിൽ കാനത്തിനാണ് മേൽക്കൈ. പക്ഷേ, ഇസ്മയിൽ പക്ഷത്തിനനുകൂലമാണ് കാറ്റ് എന്നു കണ്ടാൽ, അങ്ങോട്ട് വലിയ ഒഴുക്കുണ്ടാവും.
കോട്ടയം ജില്ലാ യോഗത്തിൽ കാനത്തിനെതിരേ വലിയ വിമർശനങ്ങൾ ഉണ്ടായതായാണ് വാർത്ത. സിപിഐ പിണറായി വിജയന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയായെന്നും പിണറായിയുടെ വണ്മാൻ ഷോയ്ക്ക് കുടപിടിക്കുന്നത് പാർട്ടിക്കു നാശമാകുമെന്നും പ്രതിനിധികൾ ആക്ഷേപിച്ചതായാണ് വാർത്ത. കോട്ടയം ജില്ലയിൽ കേരള കോണ്‍ഗ്രസ് മുന്നണിയിൽ വന്നതിൽ വലിയ വിമർശനമുണ്ടായി. ജില്ലയിൽ കേരള കോണ്‍ഗ്രസിനേക്കാൾ വലിയ പാർട്ടി സിപിഐയാണെന്നും അതിനനുസരിച്ചുള്ള പരിഗണനയില്ലെന്നും വിമർശനം ഉയർന്നു.
സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ മന്ത്രിമാർ അറിയാതെ സിപിഎം ഇടപെടുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം തന്നെ ഉദാഹരണമായി. എല്ലാ വകുപ്പുകളിലും കരാർ നിയമനങ്ങളിലും സിപിഎമ്മുകാരെ തിരുകിക്കയറ്റുന്നു. ആനി രാജയ്ക്കെതിരേ എം.എം. മണി പറഞ്ഞ വാക്കുകളോട് സംസ്ഥാന സെക്രട്ടറി സ്വീകരിച്ച സമീപനം ശരിയായില്ല തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top