സ്വാതന്ത്ര്യ സമരവും ദീപികയും
Monday, August 15, 2022 12:53 AM IST
സോനു തോമസ്

സ്വാതന്ത്ര്യസമരത്തിലെ നിർണായക നീക്കങ്ങളും സംഭവങ്ങളും വായനക്കാരിലെത്തിക്കാൻ ദീപിക നൽകിയ സംഭാവന വലുതാണ്. ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള നാട്ടുരാജ്യത്തിൽനിന്നു പ്രസിദ്ധീകരിക്കുന്ന നസ്രാണിദീപിക സ്വാതന്ത്ര്യ സമരുമായി ബന്ധപ്പെട്ട വിശേഷങ്ങൾ വായനക്കാരിലെത്തിക്കാൻ നേരിട്ട പ്രതിസന്ധി ഊഹിക്കാവുന്നതേയുള്ളൂ.

1887ൽ നസ്രാണി ദീപിക ആരംഭിക്കുന്പോൾ മാസത്തിൽ രണ്ടു തവണയായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. നാട്ടുരാജ്യത്തുനിന്നുള്ള പ്രസിദ്ധീകരണമായതിനാൽ ആദ്യകാലങ്ങളിൽ ശക്തമായ അഭിപ്രായ പ്രകടനം നടത്താനോ വാർത്തകൾ നൽകാനോ തടസങ്ങളുണ്ടായിരുന്നു. മാത്രമല്ല വടക്കേ ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളുടെ വിശദ വിവരം ഇവിടെയെത്താനും കാലതാമസം നേരിട്ടു.

തപാലിലുടെ ഇംഗ്ലീഷ് പത്രങ്ങളും മറ്റും എത്തുന്പോൾ മാത്രമായിരുന്നു അവിടത്തെ സംഭവങ്ങൾ ഇവിടെ വിശദമായ വാർത്തയാകുന്നത്. പിന്നീട് മാസത്തിൽ മൂന്നായും ആഴ്ചയിൽ ഒന്നായും ആഴ്ചയിൽ രണ്ടായും പിന്നീട് മൂന്നായും ഒടുവിൽ ദിനപത്രവുമായുള്ള ദീപികയുടെ വളർച്ചയിൽ സ്വാതന്ത്ര്യസമര വാർത്തകൾക്ക് വലിയ പ്രധാന്യമാണ് നൽകിയത്.

ആദ്യ മുഖപ്രസംഗം

1920 മുതൽ "ഭാരതവാർത്തകൾ' എന്ന പ്രത്യേക കോളത്തിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വാർത്തകൾ രണ്ടാം പേജിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. അത് ഒരിക്കലും മുടങ്ങിയിരുന്നില്ല. 1921 ജനുവരി ഏഴിന് സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നസ്രാണി ദീപികയിൽ ആദ്യത്തെ മുഖപ്രസംഗം വന്നു. മദ്രാസിലും നാഗ്പൂരിലും കോണ്‍ഗ്രസിലെ മിതവാദികളുടെയും അമിതവാദികളുടെയും സമ്മേളനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖപ്രസംഗം. "രണ്ടു രാഷ്‌ട്രീയ മഹാസമ്മേളനങ്ങൾ' എന്ന തലക്കെട്ടോടെയായിരുന്ന മുഖപ്രസംഗം.

നസ്രാണി ദീപികയുടെ തുടക്കം മുതൽ സ്വാതന്ത്ര്യ പ്രഖ്യാപനംവരെയുള്ള കാലത്ത് ഇറങ്ങിയ എണ്ണായിരത്തോളം ലക്കങ്ങളിലായി സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നൂറുകണക്കിനു മുഖപ്രസംഗങ്ങളും ആയിരക്കണക്കിനു വാർത്തകളുമാണ് നൽകിയത്. സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകുന്നവരുടെ ലക്ഷ്യം തെറ്റിയപ്പോഴും ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളുമുണ്ടായപ്പോഴും ദിശബോധം നൽകുന്ന മുഖപ്രസംഗങ്ങൾ ദീപികയിൽ വന്നുകൊണ്ടിരുന്നു.


"സ്വാത്രന്ത്യോദയം'

1930 മുതൽ സ്വാതന്ത്ര്യസമരം ശക്തിയാർജിച്ചു. ആ വർഷം മേയ് തുടങ്ങി "സത്യഗ്രഹസമരം' എന്ന അറിയിപ്പിൽ ഒരു പേജ് മുഴുവൻ സ്വാതന്ത്ര്യസമര വാർത്തകൾക്കായി മാറ്റുവച്ചുതുടങ്ങി. പിന്നീട് "സഹനസമരം', "സഹനസമരാനന്തരം' എന്നിങ്ങനെ അറിയിപ്പ് മാറിക്കൊണ്ടിരുന്നെങ്കിലും സ്വാതന്ത്ര്യസമര വാർത്തകൾ നൽകുന്ന കാര്യത്തിൽ മാറ്റമൊന്നുമുണ്ടായില്ല. 1931ൽ മോട്ടിലാൽ നെഹ്റു അന്തരിച്ചത്, 1935ൽ ഇന്ത്യയുടെ പുതിയ ഭരണഘടന, 1936ൽ പ്രവിശ്യ അസംബ്ലിയിലേക്കു നടന്ന തെരഞ്ഞെടുപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ നസ്രാണി ദീപികയിൽ മുഖപ്രസംഗങ്ങൾ വന്നു.

1938ൽ നസ്രാണി ദീപിക, ദീപികയായി മാറിയപ്പോഴും നിലപാടുകൾക്കും വാക്കിനും മൂർച്ച ഒട്ടും കുറഞ്ഞില്ല. 1946ൽ നാവിക വിപ്ലവം, കാബിനറ്റ് മിഷന്‍റെ ആഗമനം, ഇടക്കാല ഗവണ്‍മെന്‍റിന്‍റെ രൂപീകരണം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ഭാഷയിൽ മുഖപ്രസംഗങ്ങൾ പ്രസിദ്ധീകരിച്ചു.

"സ്വാത്രന്ത്യോദയം' എന്ന തലക്കെട്ടിൽ 1947 ഓഗസ്റ്റ് 14ന് ദീപിക എഴുതിയ മുഖപ്രസംഗത്തെ ആവേശത്തോടെയാണ് വായനക്കാർ സ്വീകരിച്ചത്. ആധുനിക സൗകര്യങ്ങളുടെ അഭാവത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിമിതിയിലും സ്വാതന്ത്ര്യസമരത്തിൽ അക്ഷരംകൊണ്ട് ദീപിക നടത്തിയ ധീരമായ ചുവടുവയ്പ് എക്കാലത്തും അഭിമാനകരമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.