Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മനംനൊന്ത് റബര്‍ കര്‍ഷകര്‍
Tuesday, September 6, 2022 11:09 PM IST
അഡ്വ. വി. സി. സെബാസ്റ്റ്യന്‍
റബര്‍വിപണി വന്‍ പ്രതിസന്ധിയില്‍ വീണ്ടും തകര്‍ന്നടിയുന്നു. വിലയിടിവ് താത്്കാലികം മാത്രമെന്നുള്ള റബര്‍ ബോര്‍ഡ് ഉന്നതരുടെ സ്ഥിരം പല്ലവി വീണ്ടും വിശ്വസിക്കുന്ന മണ്ടന്മാരല്ല റബര്‍ കര്‍ഷകര്‍. ഉത്പാദനം കുറയുന്നുവെന്ന് നിരന്തരം വിലപിക്കുന്നവരും, കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നിലവിലുള്ള റബര്‍ ആക്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്വമുള്ളവരും കര്‍ഷകനെ കുരുതികൊടുത്ത് റബര്‍ വ്യവസായികളുടെ മാത്രം സംരക്ഷകരായി അവതരിക്കുന്നത് കണ്ണുതുറന്നു കാണുവാന്‍ കേരളത്തിലെ കര്ഷകര്ക്കിന്നാവുന്നു.
വിലത്തകര്‍ച്ചയ്ക്കു കാരണം
സ്വാഭാവിക റബറിന്റെയും കോമ്പൗണ്ട് റബറിന്റെയും അനിയന്ത്രിത ഇറക്കുമതിയാണ് വിലത്തകര്‍ച്ചയ്ക്ക് മുഖ്യഘടകം. അതേസമയം, രാജ്യാന്തര മാര്‍ക്കറ്റിലെ, പ്രത്യേകിച്ച് ആസിയാന്‍ രാജ്യങ്ങളിലെ ആഭ്യന്തരവിപണി വിലയിടിവും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. വിലത്തകര്‍ച്ച വ്യവസായികളുടെ സംഘടിതനീക്കത്തിന്റെ പ്രത്യാഘാതമായും വ്യാഖ്യാനിക്കാം. ആസിയാന്‍ രാജ്യങ്ങള്‍ക്ക് ബദലായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രകൃതിദത്ത റബറിന്റെ ഉത്പാദനം വര്‍ധിച്ചതും രാജ്യാന്തരവിപണിയെ ഇന്ന് സ്വാധീനിക്കുന്നു. ഇവയൊക്കെ കേരളത്തിന്റെ ആഭ്യന്തര റബര്വിപണിയെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണെങ്കിലും മഴമൂലം ടാപ്പിംഗ് തടസപ്പെട്ടിട്ടും, അപ്രതീക്ഷിത ഇലപൊഴിച്ചില്‍ മൂലവും ഉത്പാദനത്തില്‍ വന്‍കുറവ് വന്നിട്ടും വിപണിവില കുറയുന്നതിന്റെ പിന്നില്‍ വ്യവസായികളുടെ സംഘടിതനീക്കം തന്നെയാണ്.
കോമ്പൗണ്ട് റബര്‍ കുതിക്കുന്നു
കാര്‍ബണ്‍ അടങ്ങിയ കോമ്പൗണ്ട് റബറിന്റെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി കണക്കുകള്‍ക്ക് ഇനിയും വ്യക്തത വന്നിട്ടില്ല. ജൂലൈയിൽ 30,000 ടണ്‍ ഇറക്കുമതി ചെയ്തുവെന്ന വാര്‍ത്തകള്‍ വ്യാപകമായിരുന്നു. സ്വാഭാവികമായും ഓഗസ്റ്റിലും ഇതു തുടരാം. 10 ശതമാനമെന്ന കുറഞ്ഞ ഇറക്കുമതിച്ചുങ്കം മാത്രമാണ് കോമ്പൗണ്ട് റബറിനുള്ളത്. ഇത് വ്യവസായികള്‍ക്ക് ഏറെ ആകര്‍ഷകമാണ്. കൂടാതെ രാജ്യാന്തരവിപണിയില്‍ സ്വാഭാവിക റബറിനേക്കാള്‍ വിലക്കുറവുമുണ്ട്. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ഈ രീതിയില്‍ ഇനിയും കുതിച്ചുയര്‍ന്നാല്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ഒരിക്കലും ഒരു തിരിച്ചുവരവ് വരുംനാളുകളിലൊന്നും പ്രതീക്ഷിക്കാനാവില്ല.
ആസിയാന്റെ മുന്നിൽ ആഫ്രിക്ക
ഇക്കാലമത്രയും നാം കേട്ടിരുന്നത് ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ തുടങ്ങി വിവിധ ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള റബര്‍ ഇറക്കുമതിയാണ്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് പ്രത്യേകിച്ച് ഐവറി കോസ്റ്റില്‍നിന്നുള്ള റബര്‍ ഇറക്കുമതി കുതിക്കുന്നുവെന്നതാണ്. വ്യാവസായികാടിസ്ഥാനത്തില്‍ പ്രകൃതിദത്ത റബര്‍ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന നാലാമത്തെ രാജ്യമായി ഐവറി കോസ്റ്റ് മാറിയിരിക്കുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം ചില മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള റബര്‍ ഇറക്കുമതിയുടെ 28 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നാണ്.
ഐവറി കോസ്റ്റ് മാത്രമല്ല ഘാന, നൈജീരിയ, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളും വന്‍ റബറുത്പാദന രാജ്യങ്ങളായി മാറുമ്പോള്‍ കുറഞ്ഞ ചെലവില്‍ ബ്ലോക്ക് റബര്‍ സുലഭമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ആഗോളവിപണിയില്‍ ഉത്പാദന വര്‍ധന സൃഷ്ടിക്കുന്ന വിലയിടിവ് വ്യവസായികള്‍ക്ക് നേട്ടമാകുകയും ചെയ്യും. ഇവിടങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് ഇപ്പോഴുള്ള ചെറിയ പ്രതിസന്ധി കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും സുരക്ഷിതത്വവും മാത്രമാണ്.
ലാറ്റക്സും ഷീറ്റുറബറും
ഷീറ്റ് റബറിനോടൊപ്പം ലാറ്റക്സിനും വിലയിടിഞ്ഞു. ലാറ്റക്സിന്റെ ഇറക്കുമതിച്ചുങ്കം 70 ശതമാനമായിട്ടുപോലും സംഘടിത വ്യവസായലോബിയുടെ ആഭ്യന്തരവിപണി തകര്‍ക്കുന്ന നീക്കത്തിന് റബര്‍ ബോര്‍ഡും സര്‍ക്കാര്‍ സംവിധാനങ്ങളും പച്ചക്കൊടി കാട്ടുന്നു. ലാറ്റക്സിന്റെ ഇറക്കുമതിച്ചുങ്കം ഭാവിയില്‍ വെട്ടിക്കുറച്ച് പൂജ്യത്തിലെത്തിക്കുവാന് റബര്‍ ബോര്‍ഡ് ശ്രമിക്കുന്നതിന്റെ പിന്നാമ്പുറം ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിനു മുന്നോടിയായി 2022 ജൂണ്‍മാസം കൊച്ചിയില്‍ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത മീറ്റിംഗില്‍ കണ്ടതാണ്.
കോവിഡനന്തരകാലത്ത് ഗ്ലൗസ് നിര്‍മാണം പ്രതിസന്ധിയിലാകുമെന്നുറപ്പാണ്. അതിന്റെ പ്രത്യാഘാതം ലാറ്റക്സ് വിപണിയിലുമുണ്ടാകും. ഷീറ്റ് റബറില്‍ നിന്ന് ലാറ്റക്സിലേയ്ക്ക് കര്‍ഷകര്‍ മാറിയതിന്റെ പിന്നില്‍ ഉത്പാദനചെലവ് മുഖ്യഘടകമാണ്. വന്‍കിട വ്യാപാരികള്‍ കര്‍ഷകര്‍ ഷീറ്റ് റബറിലേക്ക് മടങ്ങിവരണമെന്ന് മുറവിളി കൂട്ടുന്നുണ്ടെങ്കിലും അതത്ര പ്രായോഗികമാകണമെന്നില്ല. വന്‍കിട വ്യാപാരികളുടെ കര്ഷകസ്നേഹത്തിനു പിന്നില്‍ കര്‍ഷകന്റെ സംരക്ഷണമല്ല, സ്വന്തം വ്യാപാരനിലനില്പാണ് മുഖ്യമെന്ന് അനുഭവജ്ഞാനമുള്ള കര്‍ഷകര്‍ക്കറിയാം.
റബര്‍ കമ്പനി രക്ഷിക്കുമോ?
സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ കമ്പനി വെള്ളൂരില്‍ സജീവമാകുകയാണ്. 2017 മേയില്‍ പ്രഖ്യാപിച്ച സിയാല്‍ മോഡല്‍ റബര്‍ കമ്പനി ഏറെ രൂപമാറ്റങ്ങള്ക്കുശേഷം 2023 മേയില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്കുന്ന സൂചന.
ഒന്നുറപ്പിക്കാം, റബര്‍ കമ്പനി വന്നതുകൊണ്ട് സ്വാഭാവിക റബറിന്റെ ആഭ്യന്തരവിലയില്‍ യാതൊരു ഉയര്‍ച്ചയും സൃഷ്ടിക്കപ്പെടില്ല. അതു സാധിക്കണമെങ്കില്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത ഒരുകിലോഗ്രാം റബറിന് 250 രൂപ അടിസ്ഥാനവിലയില്‍ കര്‍ഷകരില്‍നിന്ന് ചെറുകിട വ്യാപാരികളോ ആര്പിഎസുകളോ വഴി സര്‍ക്കാര്‍ റബര്‍ സംഭരിക്കണം.
റബര്‍ മീറ്റിൽ എന്തു നേടി?
റബര്‍ മേഖലയുടെ സംരക്ഷണവും റബര്‍ വ്യവസായത്തിന്റെ രാജ്യാന്തര സാധ്യതകളും ഉയര്‍ത്തിക്കാട്ടി 2022 ജൂലൈയില്‍ കൊച്ചിയില്‍ നടത്തിയ റബര്‍ മീറ്റ് കര്ഷകന് നേട്ടമുണ്ടാക്കില്ലെന്ന് ദീപികയില്‍ കുറിച്ചത് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന വിലത്തകര്‍ച്ച. കര്‍ഷകനുവേണ്ടി ഒറ്റപ്പെട്ട പങ്കുവയ്ക്കലുകള്‍ മാത്രമായിരുന്നു റബര്‍ മീറ്റില്‍ കേട്ടത്. അടിസ്ഥാനഘടകമായ ചെറുകിട കര്‍ഷകനെ അവഗണിച്ചും പുറന്തള്ളിയും കോര്‍പറേറ്റുകളുടെ കൈകളിലേക്ക് റബര്‍ കൃഷിയും വഴിമാറുന്ന പ്രക്രിയയ്ക്ക് ആക്കമുണ്ടാക്കുകയാണ് റബര്‍ മീറ്റിലൂടെ റബര്‍ ബോര്‍ഡും വ്യവസായികളും സാധിച്ചെടുത്തത്. കേരളത്തില്‍നിന്ന് റബര്‍ പറിച്ചുമാറ്റി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതിയ ഇടങ്ങളില്‍ വ്യാപകമാക്കുമ്പോള്‍ സ്വാഭാവികമായും ഉത്പാദനം വര്‍ധിക്കും. റബര്‍വിപണി ഒന്നടങ്കം വ്യവസായികളുടെ കൈപ്പിടിയിലൊതുങ്ങും.
റബറിന്റെ ആഭ്യന്തരവിപണിയിലെ വിലയിടിവ് 180 രൂപയില്‍നിന്നുള്ള 148 രൂപയിലെത്തിയത് തുടരുമെന്നുറപ്പാണ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മഴ മാറിനിന്നാല്‍ ഉത്പാദനം കൂടാം. വിലയിടിച്ച് ആഭ്യന്തരവിപണിയില്‍ നിന്ന് റബര്വാങ്ങാന് സ്വാഭാവികമായുള്ള ശ്രമങ്ങള്‍ വ്യവസായികളില്നിന്നുണ്ടാകും.
250 രൂപ പ്രഖ്യാപനം എവിടെ?
സംസ്ഥാന ഭരണമുന്നണി 2021ലെ പൊതുതെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ ഉയര്‍ത്തിക്കാട്ടിയത് റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കി ഉയര്‍ത്തുമെന്നാണ്. അധികാരത്തിലേറി ഒന്നരവര്‍ഷം പിന്നിടുമ്പോഴും നടപടിക്രമങ്ങളിലേക്ക് കടന്നിട്ടില്ല.
170 രൂപ അടിസ്ഥാനവിലയായി നിശ്ചയിച്ചിട്ടുണ്ടെങ്കില്പോലും വിലസ്ഥിരതാപദ്ധതി നിലവില്‍ അടച്ചുപൂട്ടിയ മട്ടാണ്. റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്കീം പദ്ധതിയുടെ വെബ്സൈറ്റ് ഇതുവരെയും തുറന്നിട്ടില്ല. ബില്ല് സമര്‍പ്പിക്കാന്‍ കഴിയാതെ വരുന്നുവെന്നു മാത്രമല്ല, മുന്‍കാലങ്ങളില്‍ സമര്‍പ്പിച്ച ബില്ലുകളിന്മേലുള്ള തുകയിലെ കുടിശികയും തുടരുന്നു. സാമൂഹ്യസുരക്ഷാ പദ്ധതിയില്‍പ്പെടുത്തി കര്ഷകപെന്ഷന് ലഭിച്ചുകൊണ്ടിരുന്ന റബര്‍ കര്‍ഷകരെ പുറത്താക്കിയ ക്രൂരതയും കര്ഷകന് ഇരുട്ടടിയേകുന്നു.
വ്യവസായികള്‍ പാട്ടത്തിന്
ററബര് മേഖലയിലെ ടാപ്പിംഗ് തൊഴിലാളികളെ സംരക്ഷിക്കാനെന്ന പേരില്‍ വ്യവസായികള്‍ റബര്‍ത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് ഉത്്പാദനം നടത്തുവാനുള്ള പദ്ധതിക്കും കേരളത്തില്‍ ആരംഭം കുറിച്ചിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ നല്ലതെന്നു പെട്ടെന്ന് തോന്നുമായിരിക്കാം. പക്ഷേ കാലക്രമേണ കേരളത്തിലെ റബര്‍ കൃഷിയും വ്യവസായിയുടെ കൈകളിലേക്ക് മാറും. കോട്ടയം ജില്ലയില്‍ തൊഴിലാളികളും സ്ഥലമുടമകളും കമ്പനി ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള വിശദീകരണ സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്.
ടാപ്പിംഗ് മുടങ്ങിക്കിടക്കുന്ന സ്ഥലങ്ങള്‍ നിശ്ചിത തുക സമ്മതിച്ച് നിശ്ചിത കാലാവധിയിലേക്ക് തൊഴിലാളികളുടെ സംരക്ഷണത്തിനെന്ന ഓമനപ്പേരില്‍ വ്യവസായികള്‍ നിയന്ത്രണത്തിലാക്കുന്നു. പൂര്‍വികരില്‍നിന്ന് പരമ്പരാഗതമായി ലഭിച്ച റബര്ത്തോട്ടങ്ങളില്നിന്ന് വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മക്കള്‍ക്ക് ഈ പദ്ധതിയിലൂടെ നേട്ടമുണ്ടാകുമെങ്കിലും കാലക്രമേണ തോട്ടങ്ങള്‍ കമ്പനികളേറ്റെടുക്കുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടാം. റബര്‍ ഉത്പാദനപ്രക്രിയയില്‍ വ്യവസായികളും കേരളത്തില്‍ കരുത്താര്‍ജിക്കുമ്പോള്‍ ചെറുകിട റബര്‍ കര്‍ഷകരുടെ നിലനില്‍പ്പു ചോദ്യംചെയ്യപ്പെടുമെന്നുറപ്പാണ്.
മാറ്റങ്ങള്‍ക്കു തയാറാവുക
മുന്‍കാലങ്ങളില്‍ കേരളം എന്ന സംസ്ഥാന പരിധിക്കുള്ളില്‍ നിന്നുകൊണ്ട് റബര്‍ കൃഷിയെ കണ്ടിരുന്ന മലയാളി ഇനിയെങ്കിലും മാറി ചിന്തിക്കുക. റബര്‍ ബോര്‍ഡിന്റെ കണക്കുകളും പദ്ധതികളും ഇന്ത്യയെന്ന വിശാലമായ കാഴ്ചപ്പാടിലാണ്. കൂടാതെ രാജ്യാന്തരവിപണിയിലെ ചലനങ്ങളും ഇറക്കുമതിയിലെ അനന്തസാധ്യതകളും മനസിലാക്കി വേണം റബറിന്റെ ഭാവിയെക്കുറിച്ച് കര്‍ഷകര്‍ സ്വപ്നം കാണുവാന്‍. സംഘടിതശക്തി ചോര്‍ന്നുപോയ കര്ഷകന് വാട്ട്സാപ്പുകളിലൂടെ പരസ്പരം പരദൂഷണം നടത്താനും പഴിചാരാനുമല്ലാതെ സംസാരിക്കാന്‍ ഈയവസ്ഥയില്‍ സാധിക്കില്ലെന്നുറപ്പാണ്. 9റബര്‍ കര്ഷകപ്രസ്ഥാനങ്ങളുടെപോലും കരുത്തു ചോര്‍ന്നുതുടങ്ങി. കര്‍ഷകരുടെ രാഷ്ട്രീയ അടിമത്തവും മറ്റൊരു പ്രധാന കാരണമാണ്. ബഫര്‍ സോണ്‍, വന്യമൃഗശല്യം തുടങ്ങി ജീവനും ജീവിതത്തിനും ഉയരുന്ന വെല്ലുവിളികളും അതിരൂക്ഷമായിരിക്കുന്നു. ഇതുകൂടാതെ കാലാവസ്ഥാ വ്യതിയാനം വരുത്തിയിരിക്കുന്ന ഇലപൊഴിച്ചിലും പട്ടമരപ്പും പുതിയ തരം റബര്രോഗങ്ങളും ടാപ്പിംഗ് ചെലവുകളും വിലത്തകര്‍ച്ചയോടൊപ്പം റബര്‍കൃഷി ആദായകരമല്ലാതാക്കിയിരിക്കുമ്പോള് വിളമാറ്റകൃഷിയെക്കുറിച്ചും ഗൗരവമായി കര്‍ഷകര്‍ ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top