Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അങ്ങയുടെ ശ്രദ്ധയില്‍ പെട്ടല്ലോ!
Sunday, September 11, 2022 12:46 AM IST
അനന്തപുരി/ദ്വിജന്
വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലും അനുബന്ധമായി ഉണ്ടായ തീരശോഷണംകൊണ്ടും ഭവനരഹിതരായവർക്കു വീടൊരുക്കുന്നതിന് പ്രതിമാസം 5500 രൂപ വീതം നല്കുന്ന സര്‍ക്കാര്‍ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസംഗം കടലിന്റെ മക്കളെയും അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം സമരം ചെയ്യുന്നവരെയും വല്ലാതെ നിന്ദിക്കുന്നതും മനസില്‍ മുറിവുണ്ടാക്കുന്നതുമായി. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെപ്പറ്റി സംശയിക്കുന്നവരോട് ഈ സ്ഥാനത്തിരുന്നു താന്‍ മറുപടി പറയുന്നില്ലെന്ന് അങ്ങു പറഞ്ഞത് എന്തര്‍ഥത്തിലാണ്?
സംസ്ഥാനത്തെ മിക്കവാറും വിഷയങ്ങളിൽ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച കാര്യങ്ങളെക്കുറിച്ച് പത്രക്കാരോ നിയമസഭാംഗങ്ങള്‍ പോലുമോ ചോദിക്കുമ്പോള്‍ ശ്രദ്ധയില്‍ പെട്ടില്ലെന്നു പറയാറുള്ള വല്ലാത്ത ധീരനായ അങ്ങ് ഈ സ്ഥാനത്തിരുന്ന് ഞാനൊന്നും പറയുന്നില്ല എന്നു പറഞ്ഞതുതന്നെ സമരക്കാരുടെ വിജയമാണെന്നു വിലയിരുത്തും. അല്ലെങ്കില്‍ അവരോടുള്ള ഭയം. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന്റെ പേരില്‍ കടലും തീരവും വീടും ജീവനോപാധികളും നഷ്ടപ്പെടുന്നവര്‍ എന്തും കേള്‍ക്കാൻ വിധിക്കപ്പെട്ടവരാണോ? കേരളത്തിലെ 33 നിയോജകമണ്ഡലങ്ങളിലായി അധിവസിക്കുന്ന അവരെ ഒക്കത്ത് വച്ചതുകൊണ്ട് അങ്ങേക്കും പാര്‍ട്ടിക്കും വലിയ കാര്യമില്ലായിരിക്കാം.
സഹായംതന്നെ പക്ഷേ...
നാലുവര്‍ഷമായി ആരും നോക്കാനില്ലാതെ സിമന്റ് ഗോഡൗണില്‍ കഴിയുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ കൊടുക്കാന്‍ സര്‍ക്കാര്‍ തിരുമനസായത് ഈ സമരം ആരംഭിച്ചതുകൊണ്ടല്ലേ? 5500 രൂപ കൊടുത്താല്‍ തലസ്ഥാനത്ത് വീട് വാടകയ്ക്കു കിട്ടുമോ? വാടകവീടു കിട്ടുന്നതിന് അഡ്വാന്‍സ് നല്‍കേണ്ടേ? വിഴിഞ്ഞത് ഒരു ജനത നടത്തുന്ന കേവലം രാഷ്ട്രീയസമരമല്ല. അവര്‍ തിരുവോണത്തിന് ശൂന്യമായ ഇലയില്‍ ഗ്ലാസ് കമഴ്ത്തിവച്ചു സമരം നടത്തിയത് ആരെയും തോല്‍പ്പിക്കാനല്ല, അവരുടെ ജീവിതാവസ്ഥയാണ് പ്രതിഫലിക്കുന്നത്.
അങ്ങ് ഭയപ്പെടുന്ന മറ്റു പലരുടെയും സമരങ്ങളെപ്പോലെ ഒരു കളക്ടറെ മാറ്റാനോ, ജെന്‍ഡർ ന്യുട്രല്‍ ഡ്രസ് കോഡിന് എതിരെയോ, ഏതെങ്കിലും നിയമനം പിഎസ്സിക്കു വിട്ടതിനെതിരെയോ അല്ല അവരുടെ സമരം. ജീവിക്കാനുള്ള അവകാശത്തിനായാണ് അവര്‍ സമരം ചെയ്യുന്നത്. അവരുടെ ജീവിതവും, അവര്‍ക്കു ജീവിതം കൊടുക്കുന്ന കേരളത്തിന്റെ തീരവും കടലും സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. പട്ടിണിക്കിട്ടോ, പട്ടിണിയുടെ വേദന പേറുന്നവര്‍ക്ക് ഏതാനും പിച്ചക്കാശു സഹായം കൊടുത്തോ അവരെ നിശബ്ദരാക്കാമെന്നു കരുതുന്നത് മൗഢ്യമാകും. പിണറായി വിജയനെ പാര്‍ട്ടിക്കാരും മുന്നണിക്കാരും ഭയപ്പെടുന്നതുപോലെ ഈ ജനം എന്തിന് ഭയപ്പെടണം. അങ്ങ് പറയുന്നതുപോലെ മടിയില്‍ കനമുള്ളവനല്ലേ ഭയപ്പെടേണ്ടതുള്ളൂ?
എന്തുകൊണ്ട് സമരം
നാലു വര്‍ഷമായി സിമന്റ് ഗോഡൗണില്‍ കഴിയുന്നവരെ എല്ലാവരും മറന്നപ്പോഴാണ് അവര്‍ സമരത്തിന്റെ നേതൃത്വത്തിലേക്കു വന്നത്. 2016 ൽ അധികാരത്തില്‍ വന്ന അങ്ങയുടെ സര്‍ക്കാര്‍ ഇത്രയും കാലം എവിടെയായിരുന്നു? സമരക്കാരുമായി എത്തിച്ചേര്‍ന്ന ധാരണയനുസരിച്ച് 5500 രൂപയ്ക്കപ്പുറമുള്ള ചില പാക്കേജുകള്‍കൂടി ഉണ്ടായിരുന്നു. തിരുവോണത്തിന് മുമ്പ് അവയെല്ലാം ഒന്നിച്ചു നടപ്പാക്കാം എന്ന് ധാരണയായതുമാണ്. അതെല്ലാം മരവിപ്പിച്ച് പെട്ടെന്ന് പണം മാത്രം വിതരണം ചെയ്യാന്‍ വന്നപ്പോള്‍ സംശയം തോന്നുക സ്വാഭാവികമല്ലേ?
നാടിന്റെ വികസനത്തിനുവേണ്ടി കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജ് നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്താണ് 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി തുറമുഖ കരാര്‍ ഒപ്പിട്ടത്. തുറമുഖം നിര്‍മാണം ആരംഭിക്കുന്നതു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ഉണ്ടാകാവുന്ന പ്രത്യക്ഷവും പരോക്ഷവുമായ നഷ്ടങ്ങള്‍ നികത്തുന്നതിനായി സര്‍ക്കാര്‍ 471 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കലിനും വീടുനിര്‍മാണത്തിനായി 350 കോടിയും ജീവനോപാധിക്കായി 59 കോടിയുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നീക്കിവച്ചത്. എന്നിട്ടും പദ്ധതിക്കായി കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ 2018 മുതല്‍ വലിയതുറയിലെ സിമന്റ് ഗോഡൗണിലാണ്. എന്തുകൊണ്ട്? എവിടെപ്പോയി 471 കോടിയുടെ പദ്ധതി.
കരാറനുസരിച്ച് 2015ല്‍ ആരംഭിച്ച പദ്ധതി 2019 ഡിസംബറില്‍ പൂര്‍ത്തിയാകേണ്ടതാണ്. പൂര്‍ത്തിയായില്ലെങ്കില്‍ സര്‍ക്കാരിലേക്ക് പിഴയൊടുക്കണം. ഇപ്പോള്‍ പറയുന്നത് ഒന്നാം ഘട്ടം പോലും 2024ൽ മാത്രമേ പൂര്‍ത്തിയാവൂ എന്നാണ്്. എങ്കില്‍ ഈ പാവം മനുഷ്യരുടെ ഭീതി അകറ്റുന്ന പഠനത്തിനുവേണ്ടി മൂന്നോ നാലോ മാസം പണി നിര്‍ത്തിവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?
പഴയ പ്രയോഗങ്ങള്‍ മറന്നിട്ടില്ല
അങ്ങ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ പ്രയോഗങ്ങളെ ഓര്‍മിപ്പിക്കാനാണ് ഈ സ്ഥാനത്തിരുന്ന് താന്‍ മറുപടി പറയുന്നില്ല എന്ന് പറഞ്ഞതെങ്കില്‍ അത്തരം വാക്കുകള്‍ ഇപ്പോഴും അങ്ങിലുണ്ടെന്ന് ഉറപ്പായി. തിരിച്ചു പറയില്ലെന്ന് ഉറപ്പുള്ളവരോട് ആ വാക്കുകളോ അതിലും ഹീനമായവയോ പറയാന്‍ അങ്ങേക്കു കഴിയുമെന്ന് ഉറപ്പ്.
തിരുവമ്പാടിയിലും കൊല്ലത്തും അങ്ങ് ഉപയോഗിച്ച വാക്കുകളൊക്കെ ആര്‍ക്കാണ് മറക്കാനാവുക? ആ സംസ്കാരം അങ്ങയുടെതാണ്. പുള്ളിപ്പുലിയുടെ പുള്ളികള്‍ മായില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? മുഖ്യമന്ത്രി ആയിരുന്നുകൊണ്ട് അവ പറയാന്‍ അങ്ങു മടിക്കുന്നത് പ്രതിച്ഛായാ ഉപദേശകർ നിർദേശിക്കുന്നതുകൊണ്ടാകുമെങ്കിൽ നല്ല കാര്യം.
തെരുവുനായ ശല്യം
കേരളത്തില്‍ നായശല്യം രൂക്ഷമായിരിക്കുന്നു. ഏതായാലും ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിരത്തുകളിലാകെ നായകള്‍ വിഹരിക്കുകയാണ്. കേരളത്തില്‍ 2.89 ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണു കണക്ക്. ജനങ്ങള്‍ക്കു ഭയംകൊണ്ട് പുറത്തിറങ്ങാനാവാതായി. 2022 ഓഗസ്റ്റ് ഒന്നുവരെ കേരളത്തില്‍ 1,83,931 പേര്‍ക്ക് നായയുടെ കടി ഏറ്റതായാണു കണക്ക്. 21 പേരാണ് ഈ വര്‍ഷം മരിച്ചത്. അവരില്‍ ആറു പേര് പേയ്വിഷബാധയ്ക്ക് സര്‍ക്കാര്‍ കൊടുത്ത വാക്സിൻ കുത്തിവച്ചവരാണ്. 2017ല്‍ പേവിഷബാധ മൂലം വെറും മൂന്നുപേര്‍ മരിച്ച സംസ്ഥാനത്താണ് 2022 ല്‍ ഇതുവരെ 21 പേര് മരിച്ചത്. പേവിഷബാധയുടെ ചികിത്സകള്‍ക്കായി സര്‍ക്കാര്‍ ഒരു വര്‍ഷം 20 കോടി രൂപയാണ് ചെലവാക്കുന്നത്.
പേപ്പട്ടിയുടെ കടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകര്‍ എത്തുന്നത് എങ്ങനെ? ജനങ്ങളെ കടിച്ചുകൊല്ലുന്ന നായകള്‍ക്കെതിരേ ഉണ്ടാകുന്ന നടപടികള്‍ കോടതിയില്‍ എത്തിക്കുന്നതില്‍ വാശി കാണിക്കുന്നവര്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍? വാക്സിൻ എടുത്തവർ പോലും മരണപ്പെട്ടത് ഗുണനിലവാരം കുറഞ്ഞ മരുന്ന് വാങ്ങിയതുകൊണ്ടാണോ? ആരോഗ്യമന്ത്രിയെ നിയമസഭയില്‍ അങ്ങേക്ക് തിരുത്തേണ്ടിവന്നത് എന്തു കൊണ്ട്? മന്ത്രി എന്തേ അങ്ങനെ സഭയില്‍ പറഞ്ഞു? അവര്‍ക്ക് ഒന്നും മനസിലാകുന്നില്ലെന്നോ?
ഇടതു മതേതരത്വം
ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡി ലിറ്റ് നൽകണം എന്ന ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശിപാര്‍ശ നിരസിച്ച് വിപ്ലവം കാണിച്ച കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും സിന്‍ഡിക്കറ്റും യുഎഇ ഭരണാധികാരിക്കെന്നല്ല കാന്തപുരം എ.പി. അബുബേക്കര്‍ മുസലിയാര്‍ക്കും കൂടെ വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്കാന് നീക്കം നടത്തുന്നു. എന്തേ മുഖ്യമന്ത്രീ ഇങ്ങനെയൊക്കെ? കേരളത്തിലെ ഇടതുപക്ഷ മതേതരത്വത്തിന്റെ മുഖം വ്യക്തമാക്കുന്ന തലത്തിലേക്ക് ഡിലിറ്റ് ദാനവും കടക്കുന്നുവോ? സംഗതി വിവാദമായതോടെ കാന്തപുരവും വെള്ളാപ്പള്ളിയും ഡിലിറ്റ് വേണ്ടെന്ന് പറഞ്ഞു. അതാണ് ഇടതു മതേതരത്വം.
മാഗ്സസെ അവാര്‍ഡ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കേരളത്തില്‍ മികച്ച നേതൃത്വം കൊടുത്തു എന്ന പേരില്‍ കെ.കെ. ഷൈലജ ടീച്ചര്‍ക്ക് ലഭിച്ച മാഗ്സസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്നും സിപിഎം അവരെ വിലക്കി. ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി തന്നെ തെരഞ്ഞെടുക്കുകയും താന്‍ സമ്മതം കൊടുക്കുകയും ചെയ്തതാണ് എന്ന് ഷൈലജ സമ്മതിച്ചു. തന്റെ പ്രൊഫൈലും അതുപോലുള്ള വിവരങ്ങളും അവര്‍ക്കു കൊടുക്കുകയും ചെയ്തത്രേ. അതിനു ശേഷമാണ് പാര്‍ട്ടി ഇടപെട്ടതും അവാര്‍ഡ് സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചതും - അവര്‍ വെളിപ്പെടുത്തി.
കോവിഡ് കാലത്തെ പ്രവര്‍ത്തനമികവ് ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ലെന്നും കൂട്ടായ്മയുടെ വിജയമായതുകൊണ്ട് ഒരു വ്യക്തി അതിനുള്ള അവാര്‍ഡ് വാങ്ങുന്നത് ശരിയല്ലെന്ന് കരുതിയതുകൊണ്ടുമാണ് അവാര്‍ഡ് വാങ്ങുന്നതില്‍നിന്നും പാര്‍ട്ടി ഷൈലജയെ വിലക്കിയത് എന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയുടെ ന്യായം. എങ്കില്‍ ഇനി ഏതെങ്കിലും മന്ത്രിക്ക് തന്റെ വകുപ്പിന്റെ നേട്ടങ്ങള്‍ക്ക് അവാര്‍ഡ് വാങ്ങാനാവുമോ? കേരളത്തില്‍ ക്രമസമാധാന പാലനത്തിന് അവാര്‍ഡ് കിട്ടിയാല്‍ ആഭ്യന്തരമന്ത്രിക്ക് വാങ്ങാനാകുമോ? രമോണ്‍ മാഗ്സസെ വലിയ കമ്യുണിസ്റ്റ് വിരുദ്ധനായിരുന്നെന്നും ധാരാളം കമ്യൂണിസ്റ്റുകാരെ കൊന്നിട്ടുള്ള അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുന്നത് ശരിയല്ലെന്നുള്ളതുകൊണ്ടാണ് ഷൈലജയെ തടഞ്ഞതെന്നും യെച്ചൂരി ന്യായീകരിച്ചു.
ഈ പദവിയില്‍ ഇരുന്ന് ഞാന്‍ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞാല്‍ പോരാ മുഖ്യമന്ത്രീ, അങ്ങ് പറയണം. ജനങ്ങളുടെ മനസിലെ സന്ദേഹങ്ങള്‍ അകറ്റും വിധം പറയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top