പോലീസ് ആക്‌ട് പരിഷ്കരിച്ച ആദ്യ ആഭ്യന്തരമന്ത്രി
Sunday, October 2, 2022 1:33 AM IST
നിശാന്ത് ഘോഷ്

കണ്ണൂർ: എല്ലാംകൊണ്ടും ഒരു സമ്പൂര്‍ണ ഭരണാധികാരിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വിദ്യാര്‍ഥി നേതാവ്, രാഷ്‌ട്രീയനേതാവ്, ഭരണാധികാരി എന്നീ നിലകളിലെല്ലാം സന്പൂർണനായിരുന്നു. നിയമസഭാംഗമായിരിക്കെ മണ്ഡലത്തിലെ വികസനപ്രശ്‌നങ്ങളിലേക്കു ശ്രദ്ധ തിരിക്കുന്ന ചോദ്യങ്ങളുമായി നിയമസഭയില്‍ സജീവമായിരുന്നു. വി.എസ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്പോഴാണ് ഭരണാധികാരിയായ കോടിയേരിയുടെ കഴിവ് കേരളം കണ്ടറിയുന്നത്.

രാജ്യത്ത് പോലീസ് ആക്‌ട് പരിഷ്‌കരിച്ച സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനു ലഭ്യമാകുന്നത് കോടിയേരിയെന്ന ആഭ്യന്തരമന്ത്രിയുടെ (കേരള പോലീസ് ആക്‌ട് 2011) അതീവതാത്പര്യം കൊണ്ടു മാത്രമാണ്. ജനമൈത്രി പോലീസ് എന്ന ആശയം നടപ്പാക്കി രാജ്യത്തിന് മാതൃക കാണിച്ചുകൊടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു അദ്ദേഹം.

2007ല്‍ ജസ്റ്റീസ് കെ.ടി. തോമസിന്‍റെ കീഴിലുള്ള പോലീസ് അക്കൗണ്ടബിലിറ്റി കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്യൂണിറ്റി പോലീസിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കണം എന്നൊരു നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വളരെ ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തി. 2008 ജനുവരിയില്‍ പദ്ധതിയെക്കുറിച്ചുള്ള ആദ്യചര്‍ച്ച തിരുവനന്തപുരം ഗവണ്‍മെന്‍റ് ഗസ്റ്റ്ഹൗസില്‍ വച്ച് നടത്തുമ്പോള്‍ ചര്‍ച്ചയില്‍ ആദ്യാവസാനക്കാരനായി ആഭ്യന്തരമന്ത്രി കോടിയേരി ഉണ്ടായിരുന്നു.


പോലീസ് സേനാംഗങ്ങളുടെ പ്രയാസങ്ങളും വേദനകളും പൂർണമായും മനസിലാക്കിയ ആഭ്യന്തര മന്ത്രികൂടിയായിരുന്നു കോടിയേരി. പോലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ച് കോൺസ്റ്റബിളായി തന്നെ വിരമിക്കേണ്ടി വരുന്ന പോലീസുകാരുടെ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കിയതും കോടിയേരിയെന്ന ആഭ്യന്തരമന്ത്രിയായിരുന്നു.

നിശ്ചിത കാലാവധി സർവീസ് തികച്ച പോലീസുകാരെ എഎസ്ഐമാരാക്കി പ്രമോഷൻ നൽകാൻ തീരുമാനിച്ചതിലൂടെ രാജ്യത്തെ പോലീസ് സേനയ്ക്ക് കേരളം മാതൃക കാട്ടുകയായിരുന്നു. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കോടിയേരി നിരവധി പദ്ധതികളും നടപ്പാക്കി. പപ്പു സീബ്ര എന്ന ട്രാഫിക് മാസ്‌കോട്ട്, ട്രാഫിക്കിനായി പ്ലാന്‍ ഫണ്ട്, ജന്‍റർ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമിനായി പ്ലാന്‍ ഫണ്ട് തുടങ്ങിയവയെല്ലാം ഇതിൽപ്പെടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.