ഉയർന്നുവരുന്ന പ്രതിപക്ഷ ദേശീയ മുന്നണി
Monday, October 3, 2022 10:36 PM IST
ദേശീയ രാഷ്ട്രീയത്തിൽ ബിഹാറിന് എന്തുകൊണ്ടും വലിയ പ്രാധാന്യമുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ ചരിത്രത്തിലെ വലിയ രാഷ്ട്രീയ- സാമൂഹിക മാറ്റങ്ങൾ പലതിന്‍റെയും തുടക്കം ഈ സംസ്ഥാനത്തു നിന്നാണ്. ജനവിരുദ്ധവും പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടതുമായ ദേശീയ അടിയന്തരാവസ്ഥയ്ക്ക് എതിരായ ശക്തമായ ജനകീയപ്രക്ഷോഭം ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തിൽ ബിഹാറിൽ നിന്നാണ് തുടങ്ങിവച്ചത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിലായിപ്പോയ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്കജനവിഭാഗത്തിനു സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയപ്രക്ഷോഭം അടക്കമുള്ള പല ദേശീയസമരങ്ങളിലും നിർണായകമായ പങ്കുവഹിച്ചത് ബിഹാർ ആയിരുന്നു. നിതീഷ്കുമാറിന്‍റെ നേതൃത്വത്തിൽ ഇപ്പോഴും ബിഹാറിൽ നിന്നാണ് വിപുലമായ ഐക്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും കൂടി അദ്ദേഹത്തോടൊപ്പം ചേർന്നതോടെ ഐക്യ പ്രവർത്തനം കൂടുതൽ ശക്തമാവുകയും ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ നേതാക്കളുമായുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മാരത്തണ്‍ ചർച്ചകൾ കഴിഞ്ഞമാസം തന്നെ തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുൽഗാന്ധി, തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനർജി, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവൂ, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, ഫാറൂഖ് അബ്ദുള്ള, മുലായംസിംഗ് യാദവ്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എൻസിപി നേതാവ് ശരത് പവാർ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി.രാജ, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കുർ ഭട്ടാചാര്യ, ഇന്ത്യൻനാഷണൽ ലോക്ദൾ പ്രസിഡന്‍റ് ഓം പ്രകാശ് ചൗട്ടാല തുടങ്ങിയ നേതാക്കളുമായി നിതീഷ് കുമാർ വിശദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്.

നിതീഷ്കുമാറും ലാലുപ്രസാദ് യാദവും ഒരുമിച്ച് സോണിയാഗാന്ധിയെ കണ്ട് പ്രതിപക്ഷ ഐക്യമുന്നണിയിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ പുതിയ പ്രസിഡന്‍റ് വന്നതിനു ശേഷം ഈ വിഷയം വീണ്ടും വിശദമായി ചർച്ച ചെയ്യാമെന്ന് അവർ ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
മുഖ്യമുന്നണി

എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ഇതര പാർട്ടികൾ ഒന്നിച്ചു നിന്നാൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ മാറിമറിയുമെന്നു നിതീഷ് കുമാർ പറഞ്ഞു. ഇനി ഉണ്ടാകുന്നതു മൂന്നാം മുന്നണിയല്ല മുഖ്യ മുന്നണിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം പ്രതിപക്ഷ ഐക്യമാണ് പടുത്തുയർത്തേണ്ടത്. നേതാവാരാണെന്നു പിന്നീട് തീരുമാനിച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയതലത്തിൽ ബിജെപി ഇതര കക്ഷികളുടെ ഐക്യത്തിനുള്ള ശ്രമം സജീവമായിരിക്കെ ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻനാഷണൽ ലോക്ദൾ പ്രസിഡന്‍റുമായ ഓം പ്രകാശ് ചൗട്ടാല ഡൽഹി എ.കെ.ജി ഭവനിൽ എത്തി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണുകയും മുൻ ഉപപ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ പിതാവുമായ ചൗധരി ദേവിലാലിന്‍റെ ജന്മവാർഷിക ആഘോഷത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 25 ന് ഭത്തേഹാബാദിൽ നടന്ന ജന്മവാർഷിക ആഘോഷറാലിയിൽ മിക്കവാറും എല്ലാ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു. ഈ മഹാറാലി തന്നെ പ്രതിപക്ഷഐക്യം രാജ്യത്തോട് വിളിച്ചുപറയുന്ന ഒന്നായി മാറുകയും ചെയ്തു.

മോദി സർക്കാരിനെതിരേ മുഖ്യ മുന്നണി എന്ന സന്ദേശമാണ് ഭത്തേഹാബാദ് റാലി നൽകിയത്. പ്രാദേശിക കക്ഷികളും ഇടതുപക്ഷവും ഉൾപ്പെട്ട സഖ്യത്തിന് മാധ്യമങ്ങൾ പൊതുവേ നൽകി വരുന്ന പേര് മൂന്നാം മുന്നണി എന്നാണ്. എന്നാൽ ബിജെപിക്കെതിരേയുള്ള ഒരു മുന്നണി രൂപം കൊള്ളുകയാണെങ്കിൽ അതായിരിക്കും മുഖ്യമുന്നണി എന്ന ആഖ്യാനമാണ് ഏറ്റവും വിപുലമായ ഈ റാലി നൽകിയത്. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളായ ബിഹാറിലേയും യുപിയിലേയും പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാൽ മോദി സർക്കാരിനെ വീഴ്ത്താൻ കഴിയുമെന്നുള്ളത് ഒരു യാഥാർഥ്യമാണ്.


ബിജെപിക്ക് എതിരെ ദേശീയതലത്തിൽ വിശാലപ്രതിപക്ഷ മുന്നണി രൂപീകരിക്കണമെന്ന് എൻസിപി ദേശീയ കണ്‍വൻഷൻ തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ യോജിപ്പ് അനിവാര്യമാണെന്നും അതിനുള്ള ചർച്ചകൾ വിവിധതലങ്ങളിൽ നടന്നുവരികയാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. യോജിപ്പിനുള്ള ശ്രമങ്ങൾ എല്ലാ നിലയിലും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പ്രസ്താവിച്ചു.

പിഴവ് ആവർത്തിക്കരുത്

2019ൽ പ്രതിപക്ഷത്തിന്‍റെ യോജിപ്പ് സാധ്യമാകാതെ പോയതു വലിയ പിഴവായിരുന്നുവെന്നും 2024ൽ അത് ആവർത്തിച്ചുകൂടെന്നുമായിരുന്നു ആർജെഡി നേതാവ് തേജസ്വി യാദവിന്‍റെ പ്രതികരണം. ബിഹാർ മാതൃകയിൽ ദേശീയതലത്തിൽ പ്രതിപക്ഷഐക്യം രൂപപ്പെടുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവച്ചു. ബിജെപി ഇതര സഖ്യം 2024 ൽ അധികാരത്തിലെത്തിയാൽ വികസനത്തിൽ പിന്നിലുള്ള എല്ലാ സംസ്ഥാനങ്ങൾക്കും പിന്നാക്ക പദവി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പ്രതിപക്ഷ പാർട്ടിനേതാക്കളെ സംബന്ധിച്ചിടത്തോളം ആരാണ് നേതാവ്, ഭാവി പ്രധാനമന്ത്രി എന്ന കാര്യം ഒരു വിഷയമേ അല്ലെന്ന് വിവിധ നേതാക്കൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മമത ബാനർജി, ചന്ദ്രശേഖർ റാവു, നിതീഷ് കുമാർ, ശരദ് പവാർ തുടങ്ങിയ നേതാക്കൾ എല്ലാം തന്നെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തങ്ങൾ ഇല്ലെന്ന് ഇതിനകം പ്രസ്താവിച്ചു. നേതൃത്വത്തിന്‍റെ പേരിൽ ഒരു സംഘർഷം പ്രതിപക്ഷ മുന്നണിയിൽ ഉണ്ടാകാൻ സാധ്യതയില്ലയെന്നാണ് ഇതു വിളിച്ചറിയിക്കുന്നത്.

പ്രതിപക്ഷത്തിന്‍റെ അനൈക്യത്തിൽ നിന്നു മുതലെടുപ്പു നടത്തിയാണ് കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ബിജെപി അധികാരത്തിൽ ഏറിയിട്ടുള്ളത്. പ്രതിപക്ഷ പാർട്ടികളെ ഐക്യശ്രമത്തിൽ നിന്നു പിൻതിരിപ്പിക്കാനും തങ്ങളോടൊപ്പം നിർത്താനും ഇപ്പോഴും ബിജെപിക്കും സംഘപരിവാർ ശക്തികൾക്കും കഴിയുമെന്നുള്ള യാഥാർഥ്യം പ്രതിപക്ഷ പാർട്ടികൾ വിസ്മരിച്ചിട്ട് കാര്യമില്ല. ഉത്തരേന്ത്യയിലെ ഹിന്ദി മേഖലയിൽ പിന്നാക്ക രാഷ്‌ട്രീയത്തിന്‍റെ ശക്തമായ തിരിച്ചുവരവിനു കളമൊരുക്കുകയാണ് യുപിയും ബിഹാറും മറ്റും.

1996 ൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്‍റെ ഗുണഭോക്താക്കളായി നേതൃത്വനിരയിലെത്തിയവരാണ് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്, സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്, ശരത് യാദവ് തുടങ്ങിയവർ. എന്തായാലും ഉത്തരേന്ത്യയിൽ പ്രതിപക്ഷ രാഷ്ട്രീയ ഐക്യത്തോടൊപ്പം പിന്നാക്ക ഐക്യവും യാഥാർഥ്യമായി മാറാൻ പോകുകയാണ്. 1990 ൽ രഥയാത്ര നടത്തിയ എൽ.കെ.അഡ്വാനിയെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ലാലു പ്രസാദ് വിശ്വസിച്ച ഏക ജനതാദൾ നേതാവ് നിതീഷ് ആയിരുന്നു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.