Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
“ഇതാ! ബാക്കി കാപ്പി നീ കുടിച്ചോടീ!”
Thursday, November 10, 2022 1:15 AM IST
സാധാരണക്കാരനും അഭിമാനിയുമായ ലൂക്കോ സാറിന്റെ ഏക മകളാണ് ചിന്നമ്മ. ദാരിദ്ര്യം മൂലം അവൾ ഒരു തൊഴിലിനു പോകാന്‍ തുടങ്ങി. കപ്പ അരിയുന്ന ജോലി!
കപ്പ അരിയുന്നതിനിടെ അവളുടെ വിരല്‍ അബദ്ധത്തിലൊന്നു മുറിഞ്ഞു. അവള് മരുന്നുവയ്ക്കാനായി അടുത്ത വീട്ടിലേക്കു ചെന്നു. അവിടെ വച്ചാണ് ആ വീട്ടിലെ തങ്കച്ചനുമായി പരിചയത്തിലായത്. പണക്കാരാണ്് തങ്കച്ചന്റെ കുടുംബം. എങ്കിലും അവളെ തങ്കച്ചന് കളിത്തോഴിയായി അംഗീകരിച്ചു. അവര്‍ അനുരക്തരായി.
തങ്കച്ചന്റെ കല്യാണം ഒരു ധനികന്റെ മകളുമായി ഉറപ്പിച്ചു. അതിനിടയ്ക്ക് ചിന്നമ്മയ്ക്ക് ഒരു പാവപ്പെട്ട വീട്ടില്‍നിന്ന് ആലോചന വന്നു.
ലൂക്കോസാര് മകളുടെ കല്യാണത്തിനു പണമുണ്ടാക്കാന്‍ നടന്നുതുടങ്ങി. സഹായിക്കാമെന്നേറ്റ ആള് പള്ളിയില്‍ കല്യാണസമയത്ത് പണം തന്നുകൊള്ളാമെന്നായിരുന്നു പറഞ്ഞിരുന്നത്. പള്ളിയില്‍ എല്ലാവരുമെത്തി. പണം തരാമെന്നുപറഞ്ഞയാള് മാത്രം വന്നില്ല. എന്തു ചെയ്യും?
കല്യാണത്തില്‍ പങ്കെടുക്കാന്‍ തങ്കച്ചനും വന്നിരുന്നു. അവന് ചിന്നമ്മയുടെ സങ്കടം സഹിക്കാനായില്ല. അവള് അവന്റെ പാടാത്ത പൈങ്കിളിയല്ലേ? അവളുടെ വിഷമം മാറ്റേണ്ടത് അവന്റെ കടമയല്ലേ? അയാള്‍ മറ്റൊന്നുമാലോചിക്കാതെ ചിന്നമ്മയെ മിന്നുകെട്ടി. അവരുടെ പ്രേമം പൂവണിഞ്ഞു. ദൈവസന്നിധിയില്‍ അവര്‍ ഭാര്യാഭര്ത്താക്കന്മാരായി.
വളകിലുക്കം കേട്ട നാളുകൾ
പെരുന്നാളുകൂടാന്‍ ഒരുകുടക്കീഴില്‍ പള്ളിയിലേക്കു വന്നിരുന്ന ‘പാടാത്ത പൈങ്കിളി’യിലെ ചിന്നമ്മയെയും തങ്കച്ചനെയും നിങ്ങള്‍ പലപ്പോഴും കണ്ടുകാണും. അവരുടെ കഥയില്ലാത്ത പൊട്ടിച്ചിരി കേട്ടുകാണും. അവളുടെ വളകിലുക്കത്തിന് കാതോർത്തു നിന്നുകാണും.
സരളവും സൗമ്യവുമായ നാടൻ പ്രേമത്തിന്റെ സുഗന്ധം നിറഞ്ഞ ഇന്നലെകളായിരുന്നു അത്. അന്നത്തെ വഴികളും തണലുകളും നമ്മുടെ കല്പനകളെ പുറകോട്ടു നയിക്കുന്നില്ലേ? കഴിഞ്ഞു പോയ നാളുകൾ മുമ്പിൽ തെളിയുന്നില്ലേ?
രാഗം വെറും മാംസനിബദ്ധമല്ലാതിരുന്ന ലോകമായിരുന്നു അത്. ലൈഫ്ബോയ് സോപ്പും കുട്ടിക്കൂറ പൗഡറും കുപ്പിവളകളും പ്ലാസ്റ്റിക് പൂക്കളും വിളക്കു കൺമഷിയും സൗന്ദര്യം പകരുന്ന വസ്തുക്കളായിരുന്ന കാലം!
രണ്ടു തലമുറകളുടെ കഥ!
മലമുകളിലെ കൃഷിയിടങ്ങളിൽ പൊന്നുവിളയിക്കാൻ വിയർപ്പൊഴുക്കിയിരുന്ന കർഷകർക്ക് മനം നിറഞ്ഞ് പ്രണയിക്കാൻ പണ്ട് എപ്പോഴായിരുന്നു സമയം?
പാതി കുടിച്ച കാപ്പിപ്പാത്രം മാറ്റിവച്ചു കൊണ്ട്, “എടീ, ഏലിയാമ്മേ! ബാക്കിയുള്ള ശകലം കട്ടൻകാപ്പി നീ കുടിച്ചോടീ!” - എന്നു പറയുന്നതിലൂടെ ഒരു ഗൃഹനാഥന്റെ എല്ലാ സ്നേഹ സല്ലാപങ്ങളും കരുതലുകളും അവസാനിക്കുമായിരുന്നു.
ജീവിതം നിശബ്ദവും ഏകാന്തവും പരുഷവുമായി അവരിലൂടെ കടന്നുപോയി. അത് ആദ്യ തലമുറകളുടെ വിധിയും വിനയുമായിരുന്നു.
ഓർമകളിലെ പെൻസിൽ വരകൾ!
മുട്ടത്തു വർക്കിയുടെയും മറ്റും നോവലുകളാണ് പിന്നീട് അടുത്ത തലമുറയുടെ പ്രണയ സങ്കല്പങ്ങൾക്ക് ചിറകുകൾ നൽകിയത്. അവരുടെ ഹൃദയരഹസ്യങ്ങൾ നോവലുകളിലെ നായികാ - നായകന്മാരിലൂടെ വെളിപ്പെടുത്തുന്ന തന്ത്രവും ഉണ്ടായിരുന്നു.
പുസ്തകത്തിലെ ചില വരികൾ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തും. ആ കഥാപുസ്തകം പ്രേമഭാജനത്തിനു കൈമാറും! ഇന്നാർക്കും കിട്ടാനിടയില്ലാത്ത രസകരവും അനുപമവുമായ ഒരനുഭവം! നമ്മൾ സാക്ഷരത കൈവരിച്ചത് വെറുതെയല്ല!
നാട്ടിലെങ്ങുമുള്ള വായനശാലകളിലെ തന്റെ പുസ്തകങ്ങൾ പലരും പലവട്ടം വായിച്ചു കീറിപ്പറിഞ്ഞും മുഷിഞ്ഞും പോയവയായിരുന്നു എന്ന് വർക്കി അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.
റബറും മരച്ചീനിയും വിളഞ്ഞിരുന്ന മലയോരങ്ങളിലെ ഭാഷയും ജീവിതരീതികളും സാഹിത്യത്തിലേക്ക് ആദ്യമായി കൊണ്ടുവന്നതും പൈങ്കിളി പ്രസ്ഥാനം ആരംഭിച്ചതും വർക്കിയുടെയും മറ്റും കൃതികളിലൂടെയായിരുന്നു. പാടാത്ത പൈങ്കിളിയിലെ നായികയായ ചിന്നമ്മയുടെ പണി കപ്പ അരിയുകയായിരുന്നുവല്ലോ.
കപ്പ, ഇന്നും ഒരു കീഴാള വിഭവമാകുന്നു.
പാടാത്ത പൈങ്കിളി എവിടെയാണ്?
വർഷങ്ങൾ കടന്നുപോയിരിക്കുന്നു.ബന്ധങ്ങളുടെ ഗതിവിഗതികൾ മാറിയിരിക്കുന്നു. നമ്മുടെ കരളിലെ പൊന്മണിപ്പാടങ്ങളിലേക്കു പറന്നു വന്ന പാടാത്ത പൈങ്കിളികളെ ഇപ്പോൾ കാണാനില്ല. അവരുടെ പാട്ടുകൾ കേൾക്കാറില്ല. പാവപ്പെട്ട ചിന്നമ്മയെ നോക്കി പണക്കാരനായ തങ്കച്ചൻ “നീ എന്റെ പാടാത്ത പൈങ്കിളിയാണ്!” എന്നു പറയുമെന്നും തോന്നുന്നില്ല.
ഹെഡ് ഫോണും ടാബും സ്മാർട്ട് ഫോണുകളുമുള്ള, ഡിജിറ്റൽ തലമുറയിലെ പൈതങ്ങൾക്ക് ചരിത്രവും പൗരധർമവും ദിവ്യപ്രേമവും എല്ലാം വെറും തമാശയാണ്. അവർ ആരെയും കാത്തു നിൽക്കുന്നില്ല. അവർക്കു പ്രവാചകരില്ല. പ്രത്യയ ശാസ്ത്രങ്ങളില്ല. രാഗവും അനുരാഗവും തമ്മിലുള്ള വ്യത്യാസം അവർക്കറിയേണ്ട. കെട്ടുറപ്പില്ലാത്ത കുടുംബ ബന്ധങ്ങളും വളർന്നു പന്തലിക്കുന്ന ടെക്നോളജിയും ഉപഭോക്തൃ സംസ്കാരവും അവരുടെ രാഗങ്ങളെ മാംസനിബദ്ധമാക്കുന്നു.
പ്രണയലേഖനം എങ്ങിനെയെഴുതണമെന്ന് ഒരു ശകുന്തളയും ഇന്നു ചോദിക്കുന്നില്ല. പ്രേമിച്ച് ഉരുകിത്തീരാനും വേർപിരിഞ്ഞു പോകുന്ന പങ്കാളിയെയോർത്ത് കണ്ണീരൊഴുക്കാനും ആർക്കും സമയവും സൗകര്യവുമില്ല. ഒരു കുപ്പി ജ്യൂസോ, കഷായമോ, ആസിഡോ ഉണ്ടെങ്കിൽ തീർക്കാവുന്ന സൊല്ലകളാണ് ഇവയൊക്കെ എന്നാണ് വിചാരം.
ഇത്തരം ഇടിവെട്ടു പ്രണയത്തിന്റെ വഴികളിൽ വിഷപ്പാമ്പുകൾ കാത്തിരിക്കുന്നുണ്ട് എന്നവർ അറിയുന്നില്ല.
ബെറ്റർ ലേറ്റ്, ദാൻ നെവർ!
പ്രണയത്തിന്റെ ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ചും നിസ്വാർത്ഥവും ത്യാഗ നിർഭരവുമായ ജീവിതത്തെക്കുറിച്ചും ഇന്ന് ആരും സംസാരിക്കുന്നില്ല. ഇങ്ങനെ പോയാൽ മതിയോ?
ത്യാഗത്തിന്റെയും കരുണയുടെയും പാഠങ്ങൾ അറിയാനും ക്ഷമയും സ്നേഹവും അറിവും കരുതലും സ്വായത്തമാക്കാനും അവർക്ക് ആരാണ് വഴികാട്ടികളാവുക? ഈ ചോദ്യത്തിന് നമ്മൾ താമസിക്കാതെ ഉത്തരം കണ്ടെത്തണം! വൈകിയെങ്കിലും പരിഹാരം ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദമാണ്! ബെറ്റർ ലേറ്റ്, ദാൻ നെവർ!
[email protected]
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top