Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പട്ടയങ്ങളുടെ നിയമ സാധുത റദ്ദാക്കൽ കടുത്ത കർഷകദ്രോഹം
Tuesday, December 6, 2022 11:05 PM IST
അലക്സ് ഒഴുകയിൽ
കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങൾ അനുസരിച്ച് 1970 ജനുവരി ഒന്നിനു മുമ്പ് കൈവശം വച്ച് കൃഷിചെയ്തിരുന്ന കൃഷിഭൂമികൾ ഭൂപരിഷ്കരണ നിയമത്തിലെ 72കെ വകുപ്പ് പ്രകാരം ലാൻഡ് ട്രിബ്യൂണലിൽനിന്ന് ക്രയ സർട്ടിഫിക്കറ്റ് വഴി പതിച്ചു നൽകപ്പെട്ടിരുന്നു. കേരളത്തിലെ താഴ്വാരങ്ങളിലും മലയോരങ്ങളിലുമുള്ള പതിനായിരക്കണക്കിന് കർഷകർക്ക് ഇത്തരം പട്ടയങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ പട്ടയങ്ങൾക്കു പരിപൂർണമായ നിയമസംരക്ഷണം ഭൂപരിഷ്കരണ നിയമത്തിലെ 72കെ വകുപ്പ് ഉറപ്പുനൽകിയിരുന്നു.
1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് & അസൈൻമെന്റ്) നിയമം നിലവിൽ വന്നതിനു ശേഷം മുകളിൽ പറഞ്ഞ ഭൂപരിഷ്കരണ നിയമപ്രകാരം ഉടമസ്ഥാവകാശം പതിച്ചുകിട്ടിയ നിരവധി കർഷകർക്കെതിരേ അത് സ്വകാര്യ വനഭൂമി ആണെന്നും ആയതുകൊണ്ട് ലാൻഡ് ട്രിബ്യൂണൽ നൽകിയ പട്ടയങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള വനംവകുപ്പ് കേസുകൾ ഫയൽ ചെയ്തു തുടങ്ങി.
ഇത്തരം കേസുകളിൽ കർഷകരായ ഉടമകൾക്ക് ലാൻഡ് ട്രിബ്യൂണലിൽനിന്നു കിട്ടിയ ക്രയ സർട്ടിഫിക്കറ്റ് ആധികാരികമായി ഉടമസ്ഥത തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. 2019ൽ സുപ്രീംകോടതി കർഷകർക്ക് അനുകൂലമായി തീർപ്പാക്കിയ അത്തരമൊരു കേസിൽ ( State of Kerala Vs Mohammed Basheer, 2019, 2, SC 260) ലാൻഡ് ട്രിബ്യൂണൽ നൽകിയ സർട്ടിഫിക്കറ്റിൽപ്പെട്ട ഭൂമിയിൽ സ്വകാര്യ വനം നിയമം അനുസരിച്ചുള്ള നടപടി നിലനിൽക്കില്ല എന്ന് ഉത്തരവായി. അത്തരം പട്ടയങ്ങൾക്കു ഭൂപരിഷ്കരണനിയമം 72കെ വകുപ്പിന്റെ സംരക്ഷണമുണ്ട് എന്നുള്ളതാണ് കാരണം.
തുടരുന്ന കർഷക ദ്രോഹം
2019ൽ വന്ന ഈ വിധിയോടുകൂടി, കേരളത്തിലെ ഫോറസ്റ്റ് വകുപ്പിന് കൃഷിക്കാരെ ദ്രോഹിക്കാനുള്ള ഒരു വാതിൽ അടഞ്ഞതുകൊണ്ട്, ആ വാതിൽ വീണ്ടും തുറക്കാനും പൂർവാധികം ശക്തിയോടുകൂടി കർഷകദ്രോഹം തുടരാനുമാണ് ഇപ്പോൾ നിയമ ഭേദഗതിയോടെ സർക്കാർ മുതിരുന്നത്. ഇത് കേരളത്തിലെ മലയോര ജനതയെ കുടിയിറക്കിന്റെ മുൾമുനയിലാക്കുകയാണ്.
കേരള ഭൂപരിഷ്കരണ നിയമത്തിലെ 72കെ വകുപ്പിന്റെ സംരക്ഷണവും സഹായവും കർഷകർക്കു കിട്ടരുത് എന്ന ഉദ്ദേശ്യത്തിലാണ് 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് & അസൈൻമെന്റ്) നിയമത്തിലെ മൂന്നാം വകുപ്പ് 50 വർഷത്തെ മുൻകാല പ്രാബല്യത്തോടുകൂടി ഭേദഗതി ചെയ്യാൻ തയാറാക്കിയ നിയമമാണ് പാസാക്കിയിരിക്കുന്നത്.
2020 മേയ് 22ന് ഓർഡിനൻസായി കൊണ്ടുവന്ന ബിൽ നിയമമാക്കി മാറ്റി കേരളത്തിലെ കാർഷിക മേഖലകളിൽ വനംവകുപ്പിനെ കയറൂരി വിടുകയും ഇപ്പോൾത്തന്നെ തുടങ്ങിക്കഴിഞ്ഞിരിക്കുന്ന കുടിയിറക്കിന് ആക്കം കൂട്ടുകയുമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് നിസംശയം പറയാം.
ഡെമോക്ലിസിന്റെ വാൾ
ഈ നിയമം പാസായതോടെ കേരളത്തിലെ കർഷകരുടെ തലയ്ക്കു മുകളിൽ ഡെമോക്ലിസിന്റെ വാൾ പോലെ പട്ടയം റദ്ദ് ചെയ്യലും കുടിയിറക്കും കാലാകാലങ്ങളോളം തുടരും. കാരണം സ്വകാര്യ വനഭൂമികളെ സംബന്ധിച്ച് 1974ൽ ഉണ്ടായ ചട്ടങ്ങൾ അനുസരിച്ചുള്ള അളവ്, അതിർത്തി തിരിക്കൽ, പരസ്യപ്പെടുത്തൽ എന്നിവ കേരളത്തിൽ ഒരിടത്തും ചെയ്യേണ്ട രീതിയിൽ പൂർത്തിയുമാക്കിയിട്ടില്ല. അതായത് ഏതൊരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വിചാരിച്ചാലും ഇത് മുമ്പ് സ്വകാര്യ വനമായിരുന്നു എന്ന ന്യായം പറഞ്ഞ് ഏതു കർഷകന്റെയും പട്ടയം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ലാൻഡ് ട്രിബ്യൂണലിൽ അപ്പീൽ കൊടുക്കാം എന്ന അവസ്ഥ വരും. പിന്നെ ഇത് സ്വകാര്യ വനഭൂമി ആയിരുന്നില്ല എന്നു തെളിയിക്കേണ്ട ഉത്തരവാദിത്വം കർഷകന്റേതായി മാറുകയും നിലവിലുള്ള പട്ടയത്തിന് നിയമസാധുത ഇല്ലാത്തതുകൊണ്ട് മറ്റു രേഖകൾ ഉപയോഗിച്ചു കൊണ്ട് ഉടമസ്ഥാവകാശം തെളിയിക്കേണ്ടിവരുകയും ചെയ്യും. പട്ടയം അല്ലാതെ 50 വർഷം മുമ്പുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ആരുടെയും കൈയിൽ ഉണ്ടാവാനും വഴിയില്ല. കേസിൽ കുടുങ്ങുന്നവരുടെ ആയുസു മുഴുവൻ കോടതിവരാന്തയിൽ തീരും.
നിയമം ഓർഡിനൻസായി വന്ന 2020ൽത്തന്നെ ഈ വകുപ്പുപയോഗിച്ചുകൊണ്ട് 1983ൽ കോഴിക്കോട് കുന്നമംഗലത്തുള്ള ലാൻഡ് ട്രിബ്യൂണൽ അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴയിൽ 17 കർഷകർക്കെതിരേ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. റവന്യു വകുപ്പിന്റെ എല്ലാവിധ പരിശോധനകളും കഴിഞ്ഞു സർക്കാർ നൽകിയ പട്ടയങ്ങൾക്ക് ഏതെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ കത്ത് നൽകിയാൽ വിലയില്ലാതാകും എന്നു പറയുന്നത് ജനാധിപത്യ ഭരണസംവിധാനത്തെ പരിഹസിക്കുന്നതിനു തുല്യമാണ്.
അതല്ല നിലവിലെ വനം മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചപോലെ കേരളത്തിൽ നിലവിലുള്ള 30 ശതമാനം വനം 33 ശതമാനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നിയമങ്ങൾ വരുന്നതെങ്കിൽ അത് തുറന്നുപറയാനുള്ള ആർജവം സർക്കാർ കാണിക്കണം.
ഒരേസമയം വേട്ടക്കാരനാകുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എൽഡിഎഫ് സർക്കാർ അവസാനിപ്പിക്കുകയും ഈ വഞ്ചനാപരമായ നിയമനിർമാണം പിൻവലിക്കുകയും ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
Latest News
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top