Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാതലായ മാറ്റങ്ങൾക്കു പാഠ്യപദ്ധതി വഴിമാറണം
Wednesday, December 7, 2022 10:41 PM IST
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
(സീറോ മലബാർ സിനഡൽ എഡ്യുക്കേഷൻ കമ്മിറ്റി കണ്‍വീനർ)
സങ്കുചിതമായ ചിന്തകളാണ് പാഠപുസ്തക രൂപീകരണത്തിലെ അനാവശ്യ കൈകടത്തലുകൾക്കു കാരണം. നവീനവും വിശാലവുമായ കാഴ്ചപ്പാടുകളോടെ നമ്മുടെ വിദ്യാഭ്യാസമേഖലയെ സമീപിക്കേണ്ട കാലം കഴിഞ്ഞു. കാതലായ മാറ്റങ്ങൾക്കു നമ്മുടെ പാഠ്യപദ്ധതി വഴിമാറിയെങ്കിൽ മാത്രമേ ഇനിയുള്ള കാലം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് നിലനിൽപ്പുള്ളൂ.
1. പാഠ്യഭാഗമാക്കി മാറ്റേണ്ടതാണ് തൊഴിൽ പഠനം
വിദേശരാജ്യങ്ങളിൽ പഠനവും തൊഴിലും ഒന്നിച്ചുപോകുന്നു. തൊഴിൽ ചെയ്തു പഠിക്കാനുള്ള വിദേശീയരുടെ മനസ് നമ്മുടെ കുട്ടികൾക്കും ഉണ്ടാകണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വിദ്യാർഥികൾക്ക് തൊഴിൽ ചെയ്യാനുള്ള നൈപുണ്യവും തൊഴിലിനെക്കുറിച്ച് അഭിമാനവും ജനിപ്പിക്കും. പഠനച്ചെലവു മാതാപിതാക്കൾതന്നെ മുഴുവൻ വഹിക്കണമെന്ന നമ്മുടെ നാടൻചിന്ത കാലഹരണപ്പെട്ടതാണ്. വിദേശത്തുപോകുന്ന നമ്മുടെ കുട്ടികൾ ജോലിചെയ്തു വിദ്യാഭ്യാസച്ചെലവും ജീവിതച്ചെലവും കണ്ടെത്തുന്നു. എന്തുകൊണ്ട് ആ സംസ്കാരം നമ്മുടെ നാട്ടിൽ വളർത്തിയെടുക്കാൻ തയാറാകുന്നില്ല?
തൊഴിലവസരങ്ങൾ കേരളത്തിലുണ്ട്. പക്ഷെ തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ചു നമ്മുടെ മനസിൽ സംശയങ്ങൾ അവശേഷിക്കുന്നതുകൊണ്ടു തൊഴിലവസരങ്ങൾ നമ്മൾ പ്രയോജനപ്പെടുത്തുന്നില്ല. എല്ലാ തൊഴിലിനും മഹത്വം കല്പിച്ചു നല്കാൻ മലയാളമനസു തയാറാകുന്നില്ല. മനുഷ്യന്റെ അധ്വാനത്തിന് ഒരേ മഹത്വം തന്നെയുണ്ടെന്നു നാം തിരിച്ചറിയുന്നില്ല.
ഉയർന്ന ജോലികളെക്കുറിച്ചുമാത്രം നാം ക്ലാസുമുറികളിൽ സംസാരിക്കുന്നു. അതിനുവേണ്ടി മാത്രം നാം പാഠ്യപദ്ധതി തയാറാക്കുന്നു. അഭിരുചികൾക്കിണങ്ങുന്ന വിദ്യാഭ്യാസമോ കുട്ടികളുടെ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസസംവിധാനമോ നമുക്കില്ല. ഉന്നതമായതൊക്കെ വിദേശത്താണെന്ന അപകർഷതാബോധം കുട്ടികളുടെയുള്ളിൽ നാം സ്കൂൾ വിദ്യാഭ്യാസകാലത്ത് ഉറപ്പിക്കുന്നു. പിറന്ന വീടും നാടും സംസ്കാരവും അപകർഷതയുടെ ഭാഗമാകുന്നു. “ഇതൊക്കെ വിദേശത്താണെങ്കിൽ…” എന്നു പറഞ്ഞുതുടങ്ങുന്ന അതിശയോക്തികലർന്ന ചില വിവരണങ്ങൾകൂടിയാകുന്പോൾ സ്വന്തം നാടിനെക്കുറിച്ചുള്ള അവമതിപ്പ് കുട്ടികളിൽ ജനിക്കും. എത്രയൊക്കെ നവീകരണങ്ങളും പരിഷ്കാരങ്ങളും വരുത്തിയിട്ടും നമ്മുടെ വിദ്യാഭ്യാസകാഴ്ചപ്പാടുകൾ ഒട്ടുംതന്നെ മുന്നോട്ടുപോയിട്ടില്ല.
പലപ്പോഴും വിദേശവിദ്യാഭ്യാസ സംവിധാനങ്ങളുടെ തനിപ്പകർപ്പു സൃഷ്ടിക്കാനുള്ള വ്യഗ്രതയുമായാണ് നാം പാഠ്യപദ്ധതികളെ സമീപിക്കുന്നത്. അങ്ങനെയെങ്കിൽ നാട്ടിലെ പകർപ്പുപാഠ്യപദ്ധതിയിൽ പഠിക്കുന്നതിനെക്കാൾ വിദേശത്തെ യഥാർഥപാഠ്യപദ്ധതിയിൽ പഠനമാകാമല്ലോയെന്നു കുട്ടികൾ സ്വാഭാവികമായും ചിന്തിക്കുന്നു. സ്കോളർഷിപ്പുകൾ ലഭ്യമാകുമെന്ന് ഉറപ്പാകുന്പോൾ നമ്മുടെ കുട്ടികൾ വിദേശത്തേക്ക് നീങ്ങുന്നു. പ്ലസ് ടു കഴിയുന്പോൾത്തന്നെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ കുടിയേറ്റം കേരളത്തിൽ ആരംഭിക്കുന്നു. കേരളസംസ്കാരം മാറണമെങ്കിൽ തൊഴിൽ പഠനം പാഠപുസ്തകത്തിൽ ചേർത്താൽ മാത്രം പോരാ, തൊഴിലിന് അനുസൃതമായ വേതനം നമ്മൾ ഉറപ്പാക്കുകയും വേണം. തൊഴിലെടുത്ത മണിക്കൂറുകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസച്ചെലവിൽ ഇളവുനല്‍കാനും സർക്കാരിനു സാധിക്കും. ഇച്ഛാശക്തിയുള്ള ഭരണാധികാരികളുണ്ടെങ്കിൽ കേരളത്തിൽ ഇവയെല്ലാം സാധ്യമാകും.
2. ഭാഷാപഠനം
ത്രിഭാഷാപദ്ധതിയെ (പ്രാദേശികഭാഷ-ഇംഗ്ലീഷ്-ഹിന്ദി) വലിയ സംശയത്തോടെയാണ് നാം ഇപ്പോൾ കാണുന്നത്. ഹിന്ദി അടിച്ചേല്പിക്കാനുള്ള കേന്ദ്രഗവണ്മെന്റിന്റെ ശ്രമത്തെ ഭാരതത്തിന്റെ തെക്കുള്ള സംസ്ഥാനങ്ങൾ ഏകസ്വരത്തിൽ എതിർക്കുന്നുണ്ട്. കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള തൊഴിലവസരങ്ങളിൽ ഹിന്ദിഭാഷാപ്രാവീണ്യം നിർബന്ധമാക്കുമെന്ന വാർത്ത പല തൊഴിൽ അന്വേഷകരുടെയും പ്രതീക്ഷകൾക്കു മീതെ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. യാതൊരു വിവാദത്തിനും ഇടംകൊടുക്കാത്ത ത്രിഭാഷാപദ്ധതി കേരളത്തിലുണ്ട്. സുഗമമായി നടന്നുകൊണ്ടിരുന്ന ഇക്കാര്യം എത്രവേഗം ഒരു വിവാദവിഷയമായിത്തീർന്നു. ക്രിയാത്മകതയില്ലാത്തതും ദീർഘവീക്ഷണമില്ലാത്തതും സങ്കുചിമായി മാത്രം ചിന്തിക്കുന്നതുമായ ഒരു രാഷ്ട്രീയവ്യവസ്ഥിതിയിൽ ഇതൊന്നും ഒരു അദ്ഭുതമാകുന്നില്ല.
മലയാള ഭാഷാ പഠനത്തിന് നാം വലിയ പ്രാധാന്യം കൊടുക്കണം. മലയാളം വായിക്കാനും എഴുതാനും സാധിക്കുന്ന വിദ്യാർഥികളെ രൂപപ്പെടുത്തണം. നമ്മുടെ മാതൃഭാഷയുടെ ഗരിമ നാം വീണ്ടെടുക്കണം. കാലാകാലങ്ങളായി വിവാദമില്ലാതെ നാം പിന്തുടരുന്ന ത്രിഭാഷാ പാഠ്യപദ്ധതി കൂടുതൽ കാര്യക്ഷമമാക്കണം. വിദേശരാജ്യങ്ങളിലേക്കു വിദ്യാർഥികൾ ധാരാളം പോകുന്നതിനാൽ സ്കൂളുകളിൽ കൃത്യമായ ഇംഗ്ലീഷ് പഠനത്തിനു സാഹചര്യവും നാം ഒരുക്കണം. ഭാഷകൾ പഠിപ്പിക്കുന്നതിനു സ്കൂളുകളിൽ ഭാഷാ അധ്യാപകരെ നിയമിക്കുകയും അവരെ പ്രത്യേകം ചുമതലപ്പെടുത്തുകയും വേണം. ഗൃഹഭാഷയായ മലയാളത്തോടൊപ്പം ഡിജിറ്റൽ ഭാഷാപഠനവും സ്കൂളുകളിൽ കാര്യക്ഷമമാക്കണം. ഇതിനു പ്രാവീണ്യമുള്ളവരെത്തന്നെ വേണം ചുമതലപ്പെടുത്താൻ.
3. കായികപരിശീലനം
ഇന്ന് നമ്മുടെ എല്ലാ സ്കൂളുകളിലും കായികാധ്യാപകർ ഇല്ല. പിരിമുറുക്കവും വിഷാദവും ബാല്യകൗമാരങ്ങളെ വേട്ടയാടുന്നുണ്ട്. ഈ സ്ഥിതിവിശേഷങ്ങൾ കളിക്കളങ്ങളിൽ പരിഹരിക്കപ്പെട്ടിരുന്നു. എന്നാൽ കളിമുടങ്ങിയ കുട്ടികൾ ഇന്ന് ആശുപത്രികളിൽ കയറിയിറങ്ങുന്നു. ഡിജിറ്റൽ കളികൾ മാത്രം ആസ്വദിക്കുന്ന കുട്ടികൾക്കു സ്കൂൾ കളിക്കളങ്ങൾ പരിചയപ്പെടുത്താൻ കായികാധ്യാപകരില്ല എന്നതാണ് സത്യം. യോഗയും കായിക പരിശീലനവും കുട്ടികൾക്കു നൽകാൻ കായികാധ്യാപകരെ നിയമിക്കണം. അധ്യാപക നിയമനങ്ങൾ നിഷേധിച്ചും വൈകിപ്പിച്ചും സാന്പത്തികലാഭം കണ്ടെത്തുന്ന മനോഭാവം ഗവണ്മെന്റ് ഉപേക്ഷിക്കണം. രാജ്യപുരോഗതിയെ ത്വരിതപ്പെടുത്തുന്ന ഒരു ശ്രേഷ്ഠജനതയെ വാർത്തെടുക്കണമെന്ന ലക്ഷ്യമുണ്ടെങ്കിൽ നമ്മുടെ സ്കൂളുകളിൽ എല്ലാവിധ കലാ-കായിക കഴിവുകളെയും വളർത്താനുതകുന്ന സംവിധാനങ്ങളുണ്ടാകണം. നിർദേശങ്ങൾ മാത്രം നൽകി സാന്പത്തിക കാര്യങ്ങളെല്ലാം പിടിഎയെ ഏൽപ്പിച്ചു കൈയൊഴിയുന്ന ശൈലി ഗവണ്മെന്റും വിദ്യാഭ്യാസവകുപ്പും അവസാനിപ്പിക്കണം.
4. സ്വഭാവ രൂപീകരണം
പാഠ്യപദ്ധതിയിൽ മൂല്യങ്ങൾക്കു പ്രധാന്യം നൽകണം. ശാരീരിക ചോദനകൾ അനുസരിച്ചു പ്രവർത്തിക്കുന്ന മൃഗങ്ങളുടെ താഴെ മാത്രമാണ് മൂല്യങ്ങൾ നഷ്ടമായ മനുഷ്യസമൂഹത്തിന്റെ സ്ഥാനം. സ്വാർത്ഥമായി മാത്രം ചിന്തിക്കുന്ന, കൊടുംക്രൂരതകൾ ചെയ്യാൻ മടിക്കാത്ത ഒരു സമൂഹമായി നാം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം, ലൈംഗികവൈകൃതങ്ങൾ, സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും എതിരേയുള്ള ലൈംഗിക കയ്യേറ്റങ്ങൾ എല്ലാം നമ്മുടെ സമൂഹത്തിൽ വർധിച്ചിട്ടുണ്ട്.
കുട്ടികളെ ശിക്ഷിക്കരുത് എന്നൊരു നിർദേശം നല്കി നിയമനിർമാതാക്കൾ അവസാനിപ്പിച്ചിരിക്കുകയാണ്. ഒരു പരിഷ്കൃതസമൂഹത്തിൽ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായം ആർക്കുമില്ല. എന്നാൽ കുട്ടികൾക്ക് എങ്ങനെ കൂടുതൽ ഫലപ്രദമായി മൂല്യങ്ങൾ പകർന്നു നല്‍കണമെന്ന് അധ്യാപകർക്ക് ഇപ്പോൾ ഒട്ടുംതന്നെ നിശ്ചയമില്ല. തെറ്റു ചെയ്യുന്ന കുട്ടികളെ തിരുത്താൻ അധ്യാപകർ മുതിരുന്നില്ല. തിരുത്തൽ നല്കിയാൽ നിയമനടപടികൾക്കു തങ്ങൾ വിധേയരാകുമെന്ന ഉൾഭയം അധ്യാപകർക്കുണ്ട്. എന്നാൽ പാഠപുസ്തകം പഠിപ്പിക്കാൻ മാത്രമാണോ നാം കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത്? അങ്ങനെയെങ്കിൽ വീടുകളിൽത്തന്നെ അത് ആകാമായിരുന്നല്ലോ. അധ്യാപകർ അവരുടെ വ്യക്തിത്വരൂപീകരണംകൂടി നടത്തുമെന്ന പ്രതീക്ഷ നമുക്കെല്ലാവർക്കുമുണ്ട്. തിരുത്തേണ്ടതു തിരുത്തിയും ശീലിക്കേണ്ടതു പരിശീലിപ്പിച്ചും നാം കുട്ടികളെ വാർത്തെടുക്കണം. കുട്ടികളെ ശാരീരികമായോ മാനസികമായോ ശിക്ഷിക്കാതെതന്നെ എങ്ങനെ മൂല്യങ്ങളിലേക്ക് അവരെ നയിക്കണമെന്നുള്ള പരിശീലനം ആദ്യം അധ്യാപകർക്കു നല്‍കണം.
5. മതസൗഹാർദം
മതം എന്നതു കേരളത്തിൽ അതിവൈകാരികവിഷയമായിത്തീർന്നുകൊണ്ടിരിക്കുകയാണ്. കളിയാണെങ്കിലും കാര്യമാണെങ്കിലും ആദ്യത്തെ പ്രതികരണം മതാടിസ്ഥാനത്തിലാണ്. ഇത് അപകടകരമായ നീക്കമാണ്. മതവിശ്വാസത്തിന് എള്ളോളം കോട്ടം തട്ടാതെ കേരളീയർ സഹവസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സാമൂഹിക വിഷയങ്ങളിൽ പരിപക്വതയോടെ പ്രതികരിക്കേണ്ടവരാണ് മതനേതാക്കൾ. അവരുടെ പ്രതികരണം ജനസമൂഹത്തിന്റെ പ്രതികരണത്തെ സ്വാധീനിക്കും.
മതപരമായ അതിവൈകാരികതയ്ക്കുള്ള മറുമരുന്നായി മതനിരാസം പ്രചരിപ്പിക്കുന്ന സൈദ്ധാന്തികരും ഇപ്പോൾ ധാരാളമുണ്ട്. എന്നാൽ ദീർഘവീക്ഷണത്തോടെ രചിതമായ ഇന്ത്യൻ ഭരണഘടന ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന നീതിപൂർവമായ സങ്കല്പമാണ് ഇന്ത്യൻ മതേതരത്വം. അതിൽ മതപ്രീണനവുമില്ല, മതനിരാസവുമില്ല. അവിടെ മതം വിവേചനത്തിനുള്ള കാരണമാകുന്നില്ല. എന്നാൽ വോട്ടുബാങ്കെന്ന ചിന്ത മതപ്രീണനത്തിനു സർക്കാരുകളെയും രാഷ്ട്രീയപാർട്ടികളെയും നിർബന്ധിതരാക്കുന്നു. പ്രീണനം നടക്കുന്നിടത്തു വിവേചനമുണ്ട്. ചിലരെ തഴഞ്ഞുകൊണ്ടേ മറ്റുചിലരെ പ്രീതിപ്പെടുത്താൻ കഴിയൂ. ന്യൂനപക്ഷങ്ങളെക്കാൾ വലിപ്പം ഭൂരിപക്ഷത്തിനുണ്ട്. ന്യൂനപക്ഷങ്ങളിൽത്തന്നെ ചെറിയസമൂഹങ്ങളെ തഴഞ്ഞു വലിയ എണ്ണമുള്ളവരെ പ്രീണിപ്പിച്ചാലെ വോട്ടുബാങ്കുകൾ സുരക്ഷിതമാകുകയുള്ളൂ. സമൂഹം ആക്ഷേപിക്കുന്നത് ഈ ന്യൂനപക്ഷപ്രീണനത്തെയാണ്. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ കൈക്കൊണ്ട നിലപാടുകൾ വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു. ക്രൈസ്തവർ വളരെക്കാലം അനുഭവിച്ച അനീതികൾക്കെതിരേ ന്യായമായ വേദികളിൽ സ്വരമുയർത്തുക മാത്രമാണ് അന്ന് അവർ ചെയ്തത്.
6. ദളിത് മേഖലയും വിദ്യാഭ്യാസവും
കേരളത്തിലെ ദളിത് ക്രൈസ്തവരോടുള്ള സർക്കാരുകളുടെ സമീപനം വേദനാജനകമാണ്. ഇന്ത്യയിൽ 1,853 ജാതികളിൽപ്പെട്ട ദളിത് വിഭാഗങ്ങൾ 70 വർഷക്കാലം പട്ടികജാതി, പട്ടികവർഗ ആനുകൂല്യങ്ങൾ സ്വീകരിച്ച് സാമൂഹ്യമായും സാന്പത്തികമായും മുഖ്യധാരയിലേക്കു വരികയുണ്ടായി. എന്നാൽ പട്ടികജാതി-പട്ടികവർഗ പശ്ചാത്തലത്തിൽനിന്നു ക്രൈസ്തവവിശ്വാസം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താൽ പട്ടികജാതി, പട്ടികവർഗ ആനുകൂല്യങ്ങൾ ദളിത് ക്രൈസ്തവർക്കു നിഷേധിക്കുന്നതു സാമാന്യയുക്തിക്കുപോലും നിരക്കാത്തതാണ്. പട്ടികജാതി, പട്ടികവർഗങ്ങളെക്കാൾ ഏറെ പിന്നാക്കം നിൽക്കുന്ന ദളിത് ക്രൈസ്തവർക്ക് പട്ടികജാതി- പട്ടികവർഗ ആനുകൂല്യങ്ങൾ നൽകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
Latest News
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top